മിടുക്കനായ കീബോര്‍ഡ് പ്രോഗ്രാമറാണ് ഗായകന് രാകേഷ് ബ്രഹ്മാനന്ദന്. എന്നാല്‍ സിനിമയില്‍ ഒരു പാട്ടിന് ഈണമിടാന്‍ പെട്ടെന്നൊരുനാള്‍ അവസരം കിട്ടിയപ്പോള്‍ അദ്ദേഹം ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു പിന്നാലെ പോയില്ല. പിന്നണിഗാന രംഗത്തെ മഹാപ്രതിഭകളെന്നു വിശേഷിപ്പിക്കാവുന്ന ഉപകരണവാദകരെയാണ് രാകേഷ് തേടിപ്പോയത്. സിനിമയില്‍ ആ പാട്ട് പൂര്‍ണരൂപത്തില്‍ ഉപയോഗിച്ചിരുന്നില്ല. സിനിമയിറങ്ങി ഒരു വര്‍ഷത്തിനുശേഷം അപ്രതീക്ഷിതമായിത്തന്നെയാണ് ആ പാട്ട് ഈയിടെ റിലീസ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഹേമന്ത പൗര്‍ണമി രാവില്‍ എന്ന ആ പാട്ട് ശ്രദ്ധനേടിക്കഴിഞ്ഞു.
ആദ്യപടി പതിനെട്ടാം പടി
പിതാവ് അനശ്വരനായ ബ്രഹ്മാനന്ദന്റെ സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന രാകേഷ് ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ പാട്ടുകള്‍ പാടി. സിനിമകള്‍ക്കു പുറത്ത് ഒരുപാടു പാട്ടുകള്‍ക്ക് ഈണമിട്ടു. അടുത്തകാലത്തൊന്നും ചലച്ചിത്ര സംഗീതസംവിധാനരംഗത്തേക്കു വരണമെന്ന ആഗ്രഹമോ പ്രതീക്ഷയോ ഉണ്ടായിരുന്നില്ല. ഖത്തറില്‍വച്ച് അടുത്തു പരിചയപ്പെട്ട സംവിധായകന് ശങ്കര്‍ രാമകൃഷ്ണന് പതിനെട്ടാം പടി എന്ന തന്റെ സിനിമയുടെ സെറ്റിലേക്കു വരണമെന്നു പറഞ്ഞപ്പോള്‍ പാട്ടുപാടിക്കാനാവുമെന്നു മാത്രമാണ് രാകേഷ് കരുതിയത്. തിരുവനന്തപുരത്ത് സ്റ്റാച്യുവിലെ സിനിമാ ക്യാന്പിൽ മറ്റുപലതും ചര്‍ച്ചചെയ്ത കൂട്ടത്തിനൊടുവില്‍ ശങ്കര്‍ സിനിമയിലെ നിര്‍ണായകമായ ഒരു സന്ദര്‍ഭം വിശദീകരിച്ച് പാട്ടൊരുക്കാമോ എന്നു ചോദിച്ചു. നോക്കാം എന്നുമാത്രം പറഞ്ഞാണ് രാകേഷ് തിരിച്ചു പോന്നത്. കൊച്ചിയിലെത്തി തിരക്കുകളില്‍ പെട്ടതോടെ അക്കാര്യം മറന്നുപോകുകയും ചെയ്തു.
പിന്നീട് ഓര്മവന്നപ്പോള് കീബോര്‍ഡില്‍ ഒരീണമിട്ട് സംവിധായകന് അയച്ചു. മാസങ്ങളായിട്ടും തിരിച്ചൊരു പ്രതികരണവും വന്നില്ല. എന്നാല്‍ പെട്ടെന്നൊരുനാൾ രാവിലെ ശങ്കര്‍ രാമകൃഷ്ണന്റെ ഫോണ്‍വിളിയെത്തി- രാകേഷ്, ഞങ്ങള്‍ ആ പാട്ട് ഷൂട്ട് ചെയ്തു. അറിയിക്കാന്‍ പറ്റിയില്ല. ആ ട്യൂണില്‍ വരികള്‍ എഴുതി പാടിയാണ് ഷൂട്ട് ചെയ്തത്. ഇനി നമുക്ക് പാട്ട് ഒന്നുമുതല്‍ റെക്കോര്‍ഡ് ചെയ്യണം.
എനിക്കത് വളരെ യുണീക് ആയി തോന്നി. സിനിമയില്‍ നേരേ തിരിച്ചാണല്ലോ ചെയ്യുന്നത്. പാട്ടിന്റെ ടെംപോ മാറ്റരുത് എന്നുമാത്രമായിരുന്നു സംവിധായകന്റെ നിര്‍ദേശം. ഞാന്‍ അങ്ങനെ വീണ്ടും തുടങ്ങി. ഓര്ക്കസ്ട്രേഷനുള്ള നോട്ടെഴുത്തും മറ്റും പൂര്‍ത്തിയാക്കി ചെന്നൈയിലെ സ്റ്റുഡിയോയില്‍ പോയി റെക്കോര്‍ഡ് ചെയ്തു- രാകേഷ് പറഞ്ഞു.
തിരക്കഥാകൃത്തും പതിനെട്ടാം പടിയുടെ സ്ക്രിപ്റ്റ് കണ്‍സള്‍ട്ടന്റുമായ ശ്യാം കൃഷ്ണയാണ് പാട്ടിന് നാടന്‍ ഭംഗിയുള്ള വരികള്‍ എഴുതിയത്.
ഗായികയും പിന്നണിക്കാരും
പരമ്പരാഗത രീതികളും പുത്തന്‍ സാങ്കേതികവിദ്യകളും ഒരുപോലെ വഴങ്ങുന്ന സംഗീതകാരനാണ് രാകേഷ്. തനതു ശബ്ദങ്ങള്‍ക്ക് ഒരു ഇലക്ട്രോണിക് ഉപകരണവും വേണ്ട എന്നായിരുന്നു രാകേഷിന്റെ തീരുമാനം.
കഴിഞ്ഞ കാലഘട്ടങ്ങളിലെ ഗുരുതുല്യരായ പ്രശസ്ത മ്യുസീഷ്യന്‍സ് ആണ് ഉപകരണങ്ങള്‍ വായിച്ചത്. എന്റെ കൊച്ചച്ചനും ഗുരുക്കന്മാരിലൊരാളുമായ തങ്കരാജ് ഹാര്‍മോണിയം വായിച്ചു. ലക്ഷ്മികാന്ത്-പ്യാരേലാല്‍, സലില്‍ ചൗധരി, നൗഷാദ്, എം.എസ്. വിശ്വനാഥന്, ഇളയരാജ, എ.ആര്. റഹ്മാന് തുടങ്ങിയവര്‍ക്കെല്ലാമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സീനു മാന്‍ഡലിന്‍ വായിക്കാനെത്തി. ക്ലാരിനെറ്റ് വായിച്ചത് ഏറെ പരിചയസമ്പന്നനായ നാഥനാണ്. അന്തരിച്ച സംഗീതസംവിധായകന് കണ്ണൂര്‍ രാജന്റെ മകന് ശ്രുതിരാജാണ് തബലയും ഡോലകും കൈകാര്യംചെയ്തത്. ഇവര്ക്കെല്ലാമൊപ്പം പ്രവര്‍ത്തിക്കാനാവുന്നത് ഭാഗ്യമാണ്. അച്ഛനും കണ്ണൂര്‍ രാജന് സാറും ഒരുമിച്ചു പാട്ടുണ്ടാക്കിയവരാണ്- രാകേഷ് പറയുന്നു.
പാട്ടിന്റെ മൂഡിന് ഏറ്റവും യോജിക്കുന്ന ശബ്ദമെന്ന നിലയിലാണ് ഗായിക റിമി ടോമിയെ തെരഞ്ഞെടുത്തത്.
അച്ഛന്റെ സംഗീതം, കാലം
എന്റെ സംഗീതം എന്റെ അച്ഛന്റെ സംഗീതമാണ്. വിവിധ സംഗീതശാഖകളെ എങ്ങനെ സമീപിക്കണമെന്നു പഠിപ്പിച്ചതും കൃത്യമായ ജഡ്ജ്മെന്റ് എങ്ങനെയാകണമെന്നു പറഞ്ഞുതന്നതും അച്ഛനാണ്. നീ പാടുന്നതെന്താണെന്ന് നീ തന്നെ ആദ്യം മനസിലാക്കണം എന്ന് അച്ഛന് പറഞ്ഞത് എന്റെ മനസില്‍ എപ്പോഴും ഒരു അലാം പോലെ റിംഗ് ചെയ്യും- രാകേഷ് പറയുന്നു.
കുറച്ചു പാട്ടുകള്‍ മാത്രം പാടി സംഗീതപ്രേമികളുടെ മനസില്‍ ഒരിക്കലും മായാത്ത ഇടംനേടിയ കെ.പി. ബ്രഹ്മാനന്ദന് സിനിമയ്ക്കു പുറത്ത് എണ്ണമില്ലാത്ത പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 1969-ല്‍ പാടിത്തുടങ്ങിയ അദ്ദേഹം 1988-ലാണ് സിനിമയ്ക്കുവേണ്ടി പാട്ടുണ്ടാക്കിയത്. മലയത്തിപ്പെണ്ണ് എന്ന ചിത്രത്തില്‍ ഉണ്ണിമേനോനും ചിത്രയും പാടിയ മത്തിച്ചാറ് മണക്കണ് എന്ന സൂപ്പര്‍ഹിറ്റ് പാട്ട് ഇന്നും മറവിയിലേക്കു മാഞ്ഞിട്ടില്ല.
കൊറോണക്കാലം അധികം താമസമില്ലാതെ മറയുമെന്ന ശുഭപ്രതീക്ഷയിലാണ് രാകേഷ്. ഒരു പുതിയ നോര്‍മല്‍ കാലം വൈകാതെ വരും. ജനംകൂടിയാലേ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്ക്ക് അവസരമുള്ളൂ. ഇപ്പോള്‍ പ്രതിഫലം കിട്ടുന്ന സോഷ്യല്‍മീഡിയ ലൈവുകള്‍ വന്നുതുടങ്ങിയത് നല്ലകാര്യം. വൈറസ് പ്രശ്നങ്ങള്‍ മാറിയാല്‍ എല്ലാം പഴയതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തുമെന്നു കരുതാം.
സ്വന്തം ബാന്‍ഡായ ആര്‍ബി ലൈവിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. ഒറിജിനല്‍സ് കൂടുതല്‍ അവതരിപ്പിക്കാനാണ് ശ്രമം. പാടാനും കംപോസ് ചെയ്യാനും സിനിമകളില്‍ ഓഫറുകളുണ്ട്. ഒപ്പം അഭിനയത്തിലേക്കും കാല്‍വയ്ക്കുന്നു, തമിഴ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനുണ്ട്- രാകേഷ് പറയുന്നു.
ആദ്യപടി പതിനെട്ടാം പടി
പിതാവ് അനശ്വരനായ ബ്രഹ്മാനന്ദന്റെ സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന രാകേഷ് ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ പാട്ടുകള്‍ പാടി. സിനിമകള്‍ക്കു പുറത്ത് ഒരുപാടു പാട്ടുകള്‍ക്ക് ഈണമിട്ടു. അടുത്തകാലത്തൊന്നും ചലച്ചിത്ര സംഗീതസംവിധാനരംഗത്തേക്കു വരണമെന്ന ആഗ്രഹമോ പ്രതീക്ഷയോ ഉണ്ടായിരുന്നില്ല. ഖത്തറില്‍വച്ച് അടുത്തു പരിചയപ്പെട്ട സംവിധായകന് ശങ്കര്‍ രാമകൃഷ്ണന് പതിനെട്ടാം പടി എന്ന തന്റെ സിനിമയുടെ സെറ്റിലേക്കു വരണമെന്നു പറഞ്ഞപ്പോള്‍ പാട്ടുപാടിക്കാനാവുമെന്നു മാത്രമാണ് രാകേഷ് കരുതിയത്. തിരുവനന്തപുരത്ത് സ്റ്റാച്യുവിലെ സിനിമാ ക്യാന്പിൽ മറ്റുപലതും ചര്‍ച്ചചെയ്ത കൂട്ടത്തിനൊടുവില്‍ ശങ്കര്‍ സിനിമയിലെ നിര്‍ണായകമായ ഒരു സന്ദര്‍ഭം വിശദീകരിച്ച് പാട്ടൊരുക്കാമോ എന്നു ചോദിച്ചു. നോക്കാം എന്നുമാത്രം പറഞ്ഞാണ് രാകേഷ് തിരിച്ചു പോന്നത്. കൊച്ചിയിലെത്തി തിരക്കുകളില്‍ പെട്ടതോടെ അക്കാര്യം മറന്നുപോകുകയും ചെയ്തു.
പിന്നീട് ഓര്മവന്നപ്പോള് കീബോര്‍ഡില്‍ ഒരീണമിട്ട് സംവിധായകന് അയച്ചു. മാസങ്ങളായിട്ടും തിരിച്ചൊരു പ്രതികരണവും വന്നില്ല. എന്നാല്‍ പെട്ടെന്നൊരുനാൾ രാവിലെ ശങ്കര്‍ രാമകൃഷ്ണന്റെ ഫോണ്‍വിളിയെത്തി- രാകേഷ്, ഞങ്ങള്‍ ആ പാട്ട് ഷൂട്ട് ചെയ്തു. അറിയിക്കാന്‍ പറ്റിയില്ല. ആ ട്യൂണില്‍ വരികള്‍ എഴുതി പാടിയാണ് ഷൂട്ട് ചെയ്തത്. ഇനി നമുക്ക് പാട്ട് ഒന്നുമുതല്‍ റെക്കോര്‍ഡ് ചെയ്യണം.
എനിക്കത് വളരെ യുണീക് ആയി തോന്നി. സിനിമയില്‍ നേരേ തിരിച്ചാണല്ലോ ചെയ്യുന്നത്. പാട്ടിന്റെ ടെംപോ മാറ്റരുത് എന്നുമാത്രമായിരുന്നു സംവിധായകന്റെ നിര്‍ദേശം. ഞാന്‍ അങ്ങനെ വീണ്ടും തുടങ്ങി. ഓര്ക്കസ്ട്രേഷനുള്ള നോട്ടെഴുത്തും മറ്റും പൂര്‍ത്തിയാക്കി ചെന്നൈയിലെ സ്റ്റുഡിയോയില്‍ പോയി റെക്കോര്‍ഡ് ചെയ്തു- രാകേഷ് പറഞ്ഞു.
തിരക്കഥാകൃത്തും പതിനെട്ടാം പടിയുടെ സ്ക്രിപ്റ്റ് കണ്‍സള്‍ട്ടന്റുമായ ശ്യാം കൃഷ്ണയാണ് പാട്ടിന് നാടന്‍ ഭംഗിയുള്ള വരികള്‍ എഴുതിയത്.
ഗായികയും പിന്നണിക്കാരും
പരമ്പരാഗത രീതികളും പുത്തന്‍ സാങ്കേതികവിദ്യകളും ഒരുപോലെ വഴങ്ങുന്ന സംഗീതകാരനാണ് രാകേഷ്. തനതു ശബ്ദങ്ങള്‍ക്ക് ഒരു ഇലക്ട്രോണിക് ഉപകരണവും വേണ്ട എന്നായിരുന്നു രാകേഷിന്റെ തീരുമാനം.
കഴിഞ്ഞ കാലഘട്ടങ്ങളിലെ ഗുരുതുല്യരായ പ്രശസ്ത മ്യുസീഷ്യന്‍സ് ആണ് ഉപകരണങ്ങള്‍ വായിച്ചത്. എന്റെ കൊച്ചച്ചനും ഗുരുക്കന്മാരിലൊരാളുമായ തങ്കരാജ് ഹാര്‍മോണിയം വായിച്ചു. ലക്ഷ്മികാന്ത്-പ്യാരേലാല്‍, സലില്‍ ചൗധരി, നൗഷാദ്, എം.എസ്. വിശ്വനാഥന്, ഇളയരാജ, എ.ആര്. റഹ്മാന് തുടങ്ങിയവര്‍ക്കെല്ലാമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സീനു മാന്‍ഡലിന്‍ വായിക്കാനെത്തി. ക്ലാരിനെറ്റ് വായിച്ചത് ഏറെ പരിചയസമ്പന്നനായ നാഥനാണ്. അന്തരിച്ച സംഗീതസംവിധായകന് കണ്ണൂര്‍ രാജന്റെ മകന് ശ്രുതിരാജാണ് തബലയും ഡോലകും കൈകാര്യംചെയ്തത്. ഇവര്ക്കെല്ലാമൊപ്പം പ്രവര്‍ത്തിക്കാനാവുന്നത് ഭാഗ്യമാണ്. അച്ഛനും കണ്ണൂര്‍ രാജന് സാറും ഒരുമിച്ചു പാട്ടുണ്ടാക്കിയവരാണ്- രാകേഷ് പറയുന്നു.
പാട്ടിന്റെ മൂഡിന് ഏറ്റവും യോജിക്കുന്ന ശബ്ദമെന്ന നിലയിലാണ് ഗായിക റിമി ടോമിയെ തെരഞ്ഞെടുത്തത്.
അച്ഛന്റെ സംഗീതം, കാലം
എന്റെ സംഗീതം എന്റെ അച്ഛന്റെ സംഗീതമാണ്. വിവിധ സംഗീതശാഖകളെ എങ്ങനെ സമീപിക്കണമെന്നു പഠിപ്പിച്ചതും കൃത്യമായ ജഡ്ജ്മെന്റ് എങ്ങനെയാകണമെന്നു പറഞ്ഞുതന്നതും അച്ഛനാണ്. നീ പാടുന്നതെന്താണെന്ന് നീ തന്നെ ആദ്യം മനസിലാക്കണം എന്ന് അച്ഛന് പറഞ്ഞത് എന്റെ മനസില്‍ എപ്പോഴും ഒരു അലാം പോലെ റിംഗ് ചെയ്യും- രാകേഷ് പറയുന്നു.
കുറച്ചു പാട്ടുകള്‍ മാത്രം പാടി സംഗീതപ്രേമികളുടെ മനസില്‍ ഒരിക്കലും മായാത്ത ഇടംനേടിയ കെ.പി. ബ്രഹ്മാനന്ദന് സിനിമയ്ക്കു പുറത്ത് എണ്ണമില്ലാത്ത പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 1969-ല്‍ പാടിത്തുടങ്ങിയ അദ്ദേഹം 1988-ലാണ് സിനിമയ്ക്കുവേണ്ടി പാട്ടുണ്ടാക്കിയത്. മലയത്തിപ്പെണ്ണ് എന്ന ചിത്രത്തില്‍ ഉണ്ണിമേനോനും ചിത്രയും പാടിയ മത്തിച്ചാറ് മണക്കണ് എന്ന സൂപ്പര്‍ഹിറ്റ് പാട്ട് ഇന്നും മറവിയിലേക്കു മാഞ്ഞിട്ടില്ല.
കൊറോണക്കാലം അധികം താമസമില്ലാതെ മറയുമെന്ന ശുഭപ്രതീക്ഷയിലാണ് രാകേഷ്. ഒരു പുതിയ നോര്‍മല്‍ കാലം വൈകാതെ വരും. ജനംകൂടിയാലേ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്ക്ക് അവസരമുള്ളൂ. ഇപ്പോള്‍ പ്രതിഫലം കിട്ടുന്ന സോഷ്യല്‍മീഡിയ ലൈവുകള്‍ വന്നുതുടങ്ങിയത് നല്ലകാര്യം. വൈറസ് പ്രശ്നങ്ങള്‍ മാറിയാല്‍ എല്ലാം പഴയതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തുമെന്നു കരുതാം.
സ്വന്തം ബാന്‍ഡായ ആര്‍ബി ലൈവിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. ഒറിജിനല്‍സ് കൂടുതല്‍ അവതരിപ്പിക്കാനാണ് ശ്രമം. പാടാനും കംപോസ് ചെയ്യാനും സിനിമകളില്‍ ഓഫറുകളുണ്ട്. ഒപ്പം അഭിനയത്തിലേക്കും കാല്‍വയ്ക്കുന്നു, തമിഴ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനുണ്ട്- രാകേഷ് പറയുന്നു.