+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടുകയറി ആസിഡൊഴിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമം; പ്രതികൾ പിടിയിൽ

അടൂര്‍: വീടുകയറി യുവാവിനെ ആസിഡൊഴിച്ച ശേഷം മൃഗീയമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറിനായിരുന്നു സംഭവ
വീടുകയറി ആസിഡൊഴിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമം; പ്രതികൾ പിടിയിൽ
അടൂര്‍: വീടുകയറി യുവാവിനെ ആസിഡൊഴിച്ച ശേഷം മൃഗീയമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറിനായിരുന്നു സംഭവം.

ഏനാദിമംഗലം മാരൂര്‍ രഞ്ജിത്ത് ഭവനം വീട്ടില്‍ സോമന്‍ മകന്‍ രഞ്ജിത്തിനെ രാത്രി എട്ടരയോടെ വീട്ടില്‍ അതിക്രമിച്ചു കയറി മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് അതി ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്.

കേസില്‍ കൊട്ടാരക്കര മൈലം ഇട്ടിയപറമ്പില്‍ ചാത്തന്‍കോട്ട് അനില്‍(35), കൊട്ടാരക്കര മൈലം കുഴിവിള മേലേതില്‍ പ്രശാന്ത് (26) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണമെന്നു പോലീസ് പറഞ്ഞു.

അഞ്ചു വര്‍ഷം മുമ്പ് അനിലിനെയും സഹോദരന്‍ സുനിലിനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ രഞ്ജിത്തിനോടുള്ള കടുത്ത വിരോധമാണ് ഇത്തരത്തിലുള്ള കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നു.

കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഡിവൈഎസ്പി ആര്‍.ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്ഐമാരായ മനീഷ്, ബിജു ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, റോബി, ജയന്‍, രതീഷ്, അന്‍സാജു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തെളിവെടുപ്പിനു ശേഷം പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ജില്ലാ സയന്‍റിഫിക്ഫോറന്‍സിക് വിഭാഗവും ജില്ലാ സൈബര്‍ സെല്‍ വിഭാഗവും അന്വേഷണത്തില്‍ പങ്കെടുത്തു.