ശാന്തനുവിന്റെയും മലയയുടെയും ഏകപുത്രനായിരുന്നു ശ്രാവൻ. അവർക്കു വൈകി പിറന്നവനായിരുന്നതുകൊണ്ട് ശ്രാവനെ അവർ പൊന്നുപോലെ സൂക്ഷിച്ചുവളർത്തി. ശ്രാവൻ നല്ല കുട്ടിയായിട്ടാണു വളർന്നത്. കായബലത്തിലും അവൻ പിന്നിലായിരുന്നില്ല. തന്മൂലം, മാതാപിതാക്കന്മാരെ എല്ലാ വിധത്തിലും സഹായിക്കുന്നതിൽ അവൻ ശ്രദ്ധിച്ചു.
ശ്രാവന്റെ മാതാപിതാക്കൾക്കു പ്രായം കുറെ ചെന്നപ്പോൾ അവർ രണ്ടുപേരുടെയും കാഴ്ച നഷ്ടപ്പെട്ടു. തന്മൂലം, ശ്രാവന്റെ പ്രധാന ശ്രദ്ധ അവരുടെ പരിചരണത്തിലായി. തന്റെ ജീവിതസ്വപ്നങ്ങൾ മാറ്റിവച്ചിട്ടുകൂടി അവൻ അവരുടെ ജീവിതം സന്തോഷപൂർണമാക്കുവാൻ ശ്രദ്ധിച്ചു.
ഒരു ദിവസം ശ്രാവന്റെ മാതാപിതാക്കൾ അവനോടു പറഞ്ഞു: "ഞങ്ങൾക്കു രണ്ടുപേർക്കും പ്രായം ഏറെയായി. ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല. എങ്കിലും മരണത്തിനു മുൻപു ചില പുണ്യസ്ഥലങ്ങൾ സന്ദർശിക്കണമെന്നുണ്ട്.' ശ്രാവനു സ്വീകാര്യമായിരുന്നു അവരുടെ നിർദേശം. അവൻ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്നേറ്റു.
പക്ഷേ, ഒരു പ്രശ്നം. അവർക്കു രണ്ടുപേർക്കും ദീർഘദൂരം നടക്കുവാൻ പ്രാപ്തിയില്ല. വാഹനസൗകര്യം ഇല്ലാതിരുന്ന ഒരു കാലവും സ്ഥലവുമായിരുന്നു അത്. എന്നാൽ, ശ്രാവൻ അതിനൊരു പരിഹാരം കണ്ടു. അവൻ വേഗം ഒരു നുകം ഉണ്ടാക്കി അതിന്റെ രണ്ടറ്റത്തും ബലമുള്ള ഊഞ്ഞാൽ കെട്ടിത്തൂക്കി. ചമ്രം പടഞ്ഞിരിക്കുവാൻ പാകത്തിലുള്ള ഊഞ്ഞാലായിരുന്നു അത്.
യാത്രയ്ക്കുള്ള അത്യാവശ്യസാധനങ്ങളും ശേഖരിച്ചു മാതാപിതാക്കളെ നുകത്തിനിരുവശത്തുമുള്ള ഊഞ്ഞാലിൽ ഇരുത്തി ശ്രാവൻ തീർഥയാത്ര തുടങ്ങി. ആദ്യം അവർ പോയത് അയോധ്യയിലേക്കായിരുന്നു. വനപ്രദേശത്തുകൂടിയായിരുന്നു അവരുടെ യാത്ര. യാത്രയ്ക്കിടയിൽ മാതാപിതാക്കൾക്കു ദാഹിച്ചപ്പോൾ ശ്രാവൻ അവരെ ഒരിടത്തിരുത്തി അകലെ കണ്ട പുഴയിലേക്ക് ഒരു ചെറിയ കുടവുമായി ഓടി.
കുറ്റിച്ചെടികൾ നിറഞ്ഞുനിന്ന പുഴയരികിലെത്തി പുഴയിൽനിന്നു വെള്ളം ശേഖരിക്കുവാൻ ശ്രമിച്ചപ്പോൾ അകലെനിന്നു പാഞ്ഞുവന്ന ഒരു അന്പ് ശ്രാവന്റെ നെഞ്ചിൽത്തറച്ചു. അവൻ വലിയവായിൽ നിലവിളിച്ചു മറിഞ്ഞുവീണു. ആർത്തനാദം കേട്ട് ഓടിയെത്തിയത് അയോധ്യയിലെ രാജകുമാരനായിരുന്ന ദശരഥൻ ആയിരുന്നു. വെള്ളം കുടിക്കാൻ എത്തിയ മാൻ ആണെന്നു തെറ്റിദ്ധരിച്ചായിരുന്നു നായാട്ടിനിറങ്ങിയ ദശരഥൻ ശ്രാവന്റെ നേരേ അന്പ് എയ്തത്.
ദശരഥൻ തെറ്റു മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. രാജകുമാരൻ ശ്രാവന്റെ പക്കൽ ഓടിയെത്തി കുറ്റം ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചപ്പോൾ ശ്രാവൻ പറഞ്ഞു: "എന്റെ മാതാപിതാക്കൾ ദാഹംമൂലം അവശരായി അകലെ കാനനപാതയിൽ ഇരിക്കുന്നു. വേഗം അവർക്കു വെള്ളം എത്തിച്ച് അവരുടെ ദാഹം ശമിപ്പിക്കൂ.' ഇത്രയും പറഞ്ഞയുടനെ ശ്രാവൻ അന്ത്യശ്വാസം വലിച്ചു.
ഈ കഥയിവിടെ നിൽക്കട്ടെ. മാതാപിതാക്കളുടെ സന്തോഷം സ്വന്തം സന്തോഷമായി കണ്ട മകനായിരുന്നു ശ്രാവൻ. അവരുടെ നന്മയായിരുന്നു അവന്റെ ജീവിതലക്ഷ്യം. അതുതന്നെയായിരുന്നു അവന്റെ ആനന്ദവും. ശ്രാവനെ സംബന്ധിച്ചിടത്തോളം കാണപ്പെട്ട ദൈവമായിരുന്നു അവന്റെ മാതാപിതാക്കൾ. അവൻ അവരെ സ്നേഹിച്ചു; ആദരിച്ചു; അവരുടെ നന്മ എപ്പോഴും ഉറപ്പുവരുത്തി.
ശ്രാവനെപ്പോലെ എല്ലാവർക്കും മുഴുവൻ സമയവും അവരുടെ മാതാപിതാക്കളെ സഹായിക്കാനും ശുശ്രൂഷിക്കാനും സാധിച്ചു എന്നു വരില്ല. എങ്കിലും മാതാപിതാക്കൾക്കു നല്കേണ്ട സഹായവും ശുശ്രൂഷയും അവർക്കു ചെയ്യാതിരിക്കുന്നതു ധർമത്തിനും നീതിക്കും നിരക്കാത്തതല്ലേ? മക്കളുടെ വളർച്ചയിൽ മാതാപിതാക്കൾ വഹിക്കുന്ന നിർണായക പങ്ക് അവർ മറന്നുപോകുന്നതുകൊണ്ടല്ലേ മാതാപിതാക്കളെ മക്കൾ മറന്നുപോകുന്നത്? മാതാപിതാക്കളുടെ സ്നേഹവും കരുതലും അനുഭവിക്കാത്ത മക്കൾ അതിവിരളമായിരിക്കുകയില്ലേ? അപ്പോൾ പിന്നെ എന്തുകൊണ്ടാണു മക്കൾ മാതാപിതാക്കളെ മറന്നുപോകുന്നത്?
തീർച്ചയായും മക്കളുടെ ജീവിതത്തിലും വിവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എങ്കിലും മാതാപിതാക്കളെ മറക്കുവാൻ അവ ഒരിക്കലും മതിയായ കാരണമല്ലല്ലോ. "മാതാപിതാക്കളെ സ്നേഹിക്കുക. വളരുവാനുള്ള നമ്മുടെ തത്രപ്പാടിനിടയിലും മാതാപിതാക്കളുടെ പ്രായം വർധിക്കുകയാണെന്നതു നാം മറന്നുപോകരുത്' എന്ന് എഴുതിയ ആളുടെ പേരില്ലാത്ത ഒരു ഉദ്ധരണി കാണുവാനിടയായി. നാം ഒരിക്കലും മറക്കരുതാത്ത യാഥാർഥ്യമാണത്. മാതാപിതാക്കളുടെ പ്രായം വർധിക്കുന്തോറും അവർക്കു മക്കളുടെ സഹായം കൂടുതൽ വേണ്ടിവരും. അതൊരു ബുദ്ധിമുട്ടാവാതെ സ്നേഹപൂർവം അവരെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മക്കൾ ഭാഗ്യവാന്മാർ. അവർക്കെന്നും ദൈവാനുഗ്രഹം കൂട്ടിനുണ്ടാകും.
ശ്രാവന്റെ കഥയിലേക്ക് ഇനി മടങ്ങിവരട്ടെ. ശ്രാവൻ അപേക്ഷിച്ചതുപോലെ ദശരഥ രാജകുമാരൻ അതിവേഗം ശ്രാവന്റെ മാതാപിതാക്കൾക്കു ദാഹജലം എത്തിച്ചുകൊടുത്തു. എന്നാൽ, ശ്രാവന്റെ ദാരുണ മരണത്തെക്കുറിച്ചു കേട്ടപ്പോൾ ദുഃഖംമൂലം ആ മാതാപിതാക്കൾ ഹൃദയംപൊട്ടി മരിച്ചു. അത്രമാത്രം അവർ തങ്ങളുടെ മകനെ സ്നേഹിച്ചിരുന്നു. രാമായണത്തിലെ ഈ ഉപകഥ വായിക്കുന്പോൾ നമ്മുടെ മാതാപിതാക്കൾക്കു നമ്മോടുള്ള സ്നേഹവും എത്ര തീവ്രമാണെന്നു നമുക്ക് അനുസ്മരിക്കാം. അവരെ ആദരിക്കാം; സ്നേഹിക്കാം; ശുശ്രൂഷിക്കാം.
ശ്രാവന്റെ മാതാപിതാക്കൾക്കു പ്രായം കുറെ ചെന്നപ്പോൾ അവർ രണ്ടുപേരുടെയും കാഴ്ച നഷ്ടപ്പെട്ടു. തന്മൂലം, ശ്രാവന്റെ പ്രധാന ശ്രദ്ധ അവരുടെ പരിചരണത്തിലായി. തന്റെ ജീവിതസ്വപ്നങ്ങൾ മാറ്റിവച്ചിട്ടുകൂടി അവൻ അവരുടെ ജീവിതം സന്തോഷപൂർണമാക്കുവാൻ ശ്രദ്ധിച്ചു.
ഒരു ദിവസം ശ്രാവന്റെ മാതാപിതാക്കൾ അവനോടു പറഞ്ഞു: "ഞങ്ങൾക്കു രണ്ടുപേർക്കും പ്രായം ഏറെയായി. ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല. എങ്കിലും മരണത്തിനു മുൻപു ചില പുണ്യസ്ഥലങ്ങൾ സന്ദർശിക്കണമെന്നുണ്ട്.' ശ്രാവനു സ്വീകാര്യമായിരുന്നു അവരുടെ നിർദേശം. അവൻ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്നേറ്റു.
പക്ഷേ, ഒരു പ്രശ്നം. അവർക്കു രണ്ടുപേർക്കും ദീർഘദൂരം നടക്കുവാൻ പ്രാപ്തിയില്ല. വാഹനസൗകര്യം ഇല്ലാതിരുന്ന ഒരു കാലവും സ്ഥലവുമായിരുന്നു അത്. എന്നാൽ, ശ്രാവൻ അതിനൊരു പരിഹാരം കണ്ടു. അവൻ വേഗം ഒരു നുകം ഉണ്ടാക്കി അതിന്റെ രണ്ടറ്റത്തും ബലമുള്ള ഊഞ്ഞാൽ കെട്ടിത്തൂക്കി. ചമ്രം പടഞ്ഞിരിക്കുവാൻ പാകത്തിലുള്ള ഊഞ്ഞാലായിരുന്നു അത്.
യാത്രയ്ക്കുള്ള അത്യാവശ്യസാധനങ്ങളും ശേഖരിച്ചു മാതാപിതാക്കളെ നുകത്തിനിരുവശത്തുമുള്ള ഊഞ്ഞാലിൽ ഇരുത്തി ശ്രാവൻ തീർഥയാത്ര തുടങ്ങി. ആദ്യം അവർ പോയത് അയോധ്യയിലേക്കായിരുന്നു. വനപ്രദേശത്തുകൂടിയായിരുന്നു അവരുടെ യാത്ര. യാത്രയ്ക്കിടയിൽ മാതാപിതാക്കൾക്കു ദാഹിച്ചപ്പോൾ ശ്രാവൻ അവരെ ഒരിടത്തിരുത്തി അകലെ കണ്ട പുഴയിലേക്ക് ഒരു ചെറിയ കുടവുമായി ഓടി.
കുറ്റിച്ചെടികൾ നിറഞ്ഞുനിന്ന പുഴയരികിലെത്തി പുഴയിൽനിന്നു വെള്ളം ശേഖരിക്കുവാൻ ശ്രമിച്ചപ്പോൾ അകലെനിന്നു പാഞ്ഞുവന്ന ഒരു അന്പ് ശ്രാവന്റെ നെഞ്ചിൽത്തറച്ചു. അവൻ വലിയവായിൽ നിലവിളിച്ചു മറിഞ്ഞുവീണു. ആർത്തനാദം കേട്ട് ഓടിയെത്തിയത് അയോധ്യയിലെ രാജകുമാരനായിരുന്ന ദശരഥൻ ആയിരുന്നു. വെള്ളം കുടിക്കാൻ എത്തിയ മാൻ ആണെന്നു തെറ്റിദ്ധരിച്ചായിരുന്നു നായാട്ടിനിറങ്ങിയ ദശരഥൻ ശ്രാവന്റെ നേരേ അന്പ് എയ്തത്.
ദശരഥൻ തെറ്റു മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. രാജകുമാരൻ ശ്രാവന്റെ പക്കൽ ഓടിയെത്തി കുറ്റം ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചപ്പോൾ ശ്രാവൻ പറഞ്ഞു: "എന്റെ മാതാപിതാക്കൾ ദാഹംമൂലം അവശരായി അകലെ കാനനപാതയിൽ ഇരിക്കുന്നു. വേഗം അവർക്കു വെള്ളം എത്തിച്ച് അവരുടെ ദാഹം ശമിപ്പിക്കൂ.' ഇത്രയും പറഞ്ഞയുടനെ ശ്രാവൻ അന്ത്യശ്വാസം വലിച്ചു.
ഈ കഥയിവിടെ നിൽക്കട്ടെ. മാതാപിതാക്കളുടെ സന്തോഷം സ്വന്തം സന്തോഷമായി കണ്ട മകനായിരുന്നു ശ്രാവൻ. അവരുടെ നന്മയായിരുന്നു അവന്റെ ജീവിതലക്ഷ്യം. അതുതന്നെയായിരുന്നു അവന്റെ ആനന്ദവും. ശ്രാവനെ സംബന്ധിച്ചിടത്തോളം കാണപ്പെട്ട ദൈവമായിരുന്നു അവന്റെ മാതാപിതാക്കൾ. അവൻ അവരെ സ്നേഹിച്ചു; ആദരിച്ചു; അവരുടെ നന്മ എപ്പോഴും ഉറപ്പുവരുത്തി.
ശ്രാവനെപ്പോലെ എല്ലാവർക്കും മുഴുവൻ സമയവും അവരുടെ മാതാപിതാക്കളെ സഹായിക്കാനും ശുശ്രൂഷിക്കാനും സാധിച്ചു എന്നു വരില്ല. എങ്കിലും മാതാപിതാക്കൾക്കു നല്കേണ്ട സഹായവും ശുശ്രൂഷയും അവർക്കു ചെയ്യാതിരിക്കുന്നതു ധർമത്തിനും നീതിക്കും നിരക്കാത്തതല്ലേ? മക്കളുടെ വളർച്ചയിൽ മാതാപിതാക്കൾ വഹിക്കുന്ന നിർണായക പങ്ക് അവർ മറന്നുപോകുന്നതുകൊണ്ടല്ലേ മാതാപിതാക്കളെ മക്കൾ മറന്നുപോകുന്നത്? മാതാപിതാക്കളുടെ സ്നേഹവും കരുതലും അനുഭവിക്കാത്ത മക്കൾ അതിവിരളമായിരിക്കുകയില്ലേ? അപ്പോൾ പിന്നെ എന്തുകൊണ്ടാണു മക്കൾ മാതാപിതാക്കളെ മറന്നുപോകുന്നത്?
തീർച്ചയായും മക്കളുടെ ജീവിതത്തിലും വിവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എങ്കിലും മാതാപിതാക്കളെ മറക്കുവാൻ അവ ഒരിക്കലും മതിയായ കാരണമല്ലല്ലോ. "മാതാപിതാക്കളെ സ്നേഹിക്കുക. വളരുവാനുള്ള നമ്മുടെ തത്രപ്പാടിനിടയിലും മാതാപിതാക്കളുടെ പ്രായം വർധിക്കുകയാണെന്നതു നാം മറന്നുപോകരുത്' എന്ന് എഴുതിയ ആളുടെ പേരില്ലാത്ത ഒരു ഉദ്ധരണി കാണുവാനിടയായി. നാം ഒരിക്കലും മറക്കരുതാത്ത യാഥാർഥ്യമാണത്. മാതാപിതാക്കളുടെ പ്രായം വർധിക്കുന്തോറും അവർക്കു മക്കളുടെ സഹായം കൂടുതൽ വേണ്ടിവരും. അതൊരു ബുദ്ധിമുട്ടാവാതെ സ്നേഹപൂർവം അവരെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മക്കൾ ഭാഗ്യവാന്മാർ. അവർക്കെന്നും ദൈവാനുഗ്രഹം കൂട്ടിനുണ്ടാകും.
ശ്രാവന്റെ കഥയിലേക്ക് ഇനി മടങ്ങിവരട്ടെ. ശ്രാവൻ അപേക്ഷിച്ചതുപോലെ ദശരഥ രാജകുമാരൻ അതിവേഗം ശ്രാവന്റെ മാതാപിതാക്കൾക്കു ദാഹജലം എത്തിച്ചുകൊടുത്തു. എന്നാൽ, ശ്രാവന്റെ ദാരുണ മരണത്തെക്കുറിച്ചു കേട്ടപ്പോൾ ദുഃഖംമൂലം ആ മാതാപിതാക്കൾ ഹൃദയംപൊട്ടി മരിച്ചു. അത്രമാത്രം അവർ തങ്ങളുടെ മകനെ സ്നേഹിച്ചിരുന്നു. രാമായണത്തിലെ ഈ ഉപകഥ വായിക്കുന്പോൾ നമ്മുടെ മാതാപിതാക്കൾക്കു നമ്മോടുള്ള സ്നേഹവും എത്ര തീവ്രമാണെന്നു നമുക്ക് അനുസ്മരിക്കാം. അവരെ ആദരിക്കാം; സ്നേഹിക്കാം; ശുശ്രൂഷിക്കാം.