സമൂഹവും രാജ്യവുമൊക്കെ സുസ്ഥിരമായി നിലനിൽക്കണമെങ്കിൽ കുറ്റങ്ങൾ ഒഴിവാക്കപ്പെടണം. അതിനുള്ള മാർഗമായിട്ടാണു കുറ്റവാളികളെ ശിക്ഷിച്ചു മറ്റുള്ളവർക്കു മുന്നറിയിപ്പു നല്കുന്നത്. എന്നാൽ, ഖലീൽ ജിബ്രാന്റെ കഥയിലെ അമീറിനെപ്പോലെയാവരുത്.
ലബനനിൽ ജനിച്ച് അമേരിക്കയിൽ വളർന്ന സാഹിത്യകാരനും ചിന്തകനും ചിത്രകാരനുമായി പ്രസിദ്ധി നേടിയ ഒരു അസാധാരണ പ്രതിഭയാണ് ഖലിൽ ജിബ്രാൻ (1883-1931). അദ്ദേഹത്തിന്റെ ഏറ്റവും പ്രചാരത്തിലുള്ള പുസ്തകമായ "ദ പ്രോഫെറ്റ്' നൂറിലധികം ഭാഷകളിലേക്കാണു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. പാരീസിൽനിന്നു ചിത്രകലയിൽ പരിശീലനം സിദ്ധിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രരചനകളും പ്രസിദ്ധങ്ങളാണ്.
ജിബ്രാന്റെ ജന്മരാജ്യം സ്ഥിതിചെയ്യുന്ന മധ്യപൂർവദേശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതിയ ഒരു കഥയാണു "ശവകുടീരങ്ങളുടെ വിലാപം.' ഈ കഥയിൽ കാഴ്ചക്കാരൻ എന്ന രീതിയിൽ കഥാകൃത്തും രംഗത്തുണ്ട്. രാജ്യത്തിന്റെ ഭരണാധികാരിയായ എമിർ കുറ്റവാളികളുടെ കേസ് വിസ്താരത്തിന് എത്തുന്നതോടെയാണു കഥ ആരംഭിക്കുന്നത്.
"കുറ്റക്കാരെ ഓരോരുത്തരെയായി എന്റെ മുൻപിൽ കൊണ്ടുവരിക,' എമിർ ആജ്ഞാപിച്ചു. "അവരുടെ കുറ്റങ്ങൾ വിവരിക്കുക.' മൂന്നുപേരായിരുന്നു വിവിധ കുറ്റങ്ങൾക്കു തുറുങ്കിലടയ്ക്കപ്പെട്ടവരായി അവിടെ ഉണ്ടായിരുന്നത്.
"ഇവൻ കൊലപാതകിയാണ്,' ഒരു തടവുകാരനെ എമിറിന്റെ മുൻപിലേക്കു കൊണ്ടുവന്നിട്ടു പാറാവുകാരൻ പറഞ്ഞു. "അങ്ങേയ്ക്കുവേണ്ടി നികുതി പിരിക്കാൻപോയ പിരിവുകാരനെ ഇയാൾ കൊലപ്പെടുത്തി.' ഉടനെ എമിർ പറഞ്ഞു: "നാളെ ഇവനെ കഴുത്തു കണ്ടിച്ചു കൊന്നു കളഞ്ഞേക്കൂ.'
രണ്ടാമത്തെ കുറ്റവാളി ഒരു സ്ത്രീയായിരുന്നു. "ഇവൾ എന്തു കുറ്റമാണു ചെയ്തത്?' എമിർ ചോദിച്ചു. "വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ് ഇവൾ,' പാറാവുകാരൻ മറുപടി നല്കി. "ഇവൾക്കു കയ്പുള്ള പാനീയം കൊടുത്തു കൂർത്ത ആണികൾ നിറഞ്ഞുനിൽക്കുന്ന ബെഡ്ഡിൽ കിടത്തുക. നാളെ രാവിലെ ഇവളെ കല്ലെറിഞ്ഞു കൊല്ലുക,' എമിർ ആജ്ഞാപിച്ചു.
മൂന്നാമത്തെ കുറ്റവാളിയെ എമിറിന്റെ മുൻപിൽ നിർത്തി പാറാവുകാരൻ പറഞ്ഞു: "ഇവൻ മോഷ്ടാവാണ്. വിലപിടിപ്പുള്ള സ്വർണപ്പാത്രങ്ങൾ മോഷ്ടിച്ചവൻ.' ഉടനെ എമിർ ശിക്ഷ വിധിച്ചു: "ഇവനെ തൂക്കിക്കൊല്ലുക.'
എമിറിന്റെ വിധി നടപ്പാക്കിയോ എന്നറിയാൻ ഇറങ്ങിത്തിരിച്ച കാഴ്ചക്കാരൻ പൊതുസ്ഥലത്തു കണ്ടതു തല വിച്ഛേദിക്കപ്പെട്ട ഒരു മൃതദേഹവും കല്ലുകൂന്പാരത്തിനിടയിൽ കിടക്കുന്ന സ്ത്രീയുടെ മൃതദേഹവും മരത്തിൽ തൂങ്ങിക്കിടക്കുന്ന മറ്റൊരു മൃതദേഹവുമായിരുന്നു.
ഈ കാഴ്ച കണ്ടപ്പോൾ കാഴ്ചക്കാരൻ സ്വയം ചോദിച്ചു: "തിന്മയെ നാം തിന്മകൊണ്ടാണോ നേരിടേണ്ടത്? അഴിമതിയെ അഴിമതികൊണ്ടാണോ നേരിടേണ്ടത്? ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടാണോ കീഴടക്കേണ്ടത്്? എമിർ മറ്റുള്ളവരെ കൊള്ളയടിച്ചിട്ടില്ലേ? കൊന്നിട്ടില്ലേ? എമിർ വ്യഭിചരിച്ചിട്ടില്ലേ?'
കാഴ്ചക്കാരൻ ഈ ചോദ്യങ്ങൾക്ക് ഉത്തരംതേടുന്പോൾ തല വിച്ഛേദിക്കപ്പെട്ടു കിടക്കുന്ന മൃതദേഹത്തിനരികെ മുട്ടുകുത്തി കരയുന്ന ഒരു യുവതിയെ അയാൾ ഗ്രഹിച്ചു. അവളുടെ അടുത്തുചെന്നു വിവരം തിരക്കിയപ്പോൾ അവൾ പറഞ്ഞു: "എന്റെ പിതാവിൽനിന്ന് അമിതനികുതി പിരിക്കാൻവന്ന എമിറിന്റെ സേവകൻ എന്നെ ബലമായി പിടിച്ചുകൊണ്ടുപോയപ്പോൾ എന്റെ നിലവിളികേട്ടു സഹായിക്കാൻ വന്നതാണ് ഈ യുവാവ്. അപ്പോഴുണ്ടായ ഏറ്റുമുട്ടലിൽ സേവകൻ കൊല്ലപ്പെടുകയായിരുന്നു.'
കാഴ്ചക്കാരൻ പിന്നെ ശ്രദ്ധിച്ചതു കല്ലേറുമൂലം കൊല്ലപ്പെട്ട സ്ത്രീയുടെ അടുത്തിരുന്നു വിലപിക്കുന്ന യുവാവിനെയാണ്. കാഴ്ചക്കാരൻ കാര്യം തിരക്കിയപ്പോൾ യുവാവ് പറഞ്ഞു: "ഇവൾ വ്യഭിചാരിണിയല്ല. ഇവൾക്ക് എന്നോടു സ്നേഹമുണ്ടെന്നു വിശ്വസിച്ച ഇവളുടെ ഭർത്താവ് ഇവളെ വെറുതെ ഒറ്റിക്കൊടുത്തതാണ്.'
കാഴ്ചക്കാരൻ അടുത്തതായി ശ്രദ്ധിച്ചതു തൂങ്ങിക്കിടക്കുന്ന മൃതദേഹം താഴെയിറക്കുവാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെയായിരുന്നു. അവരുടെ അടുത്തെത്തിയപ്പോൾ അവർ പറഞ്ഞു: "ജോലി നഷ്ടപ്പെട്ടപ്പോൾ മക്കളെ പോറ്റാൻ വകയില്ലാതെ യാചിക്കാനിറങ്ങിയ എന്റെ ഭർത്താവാണ് ഇത്. അതുകൊണ്ടും ഫലമില്ലാതെവന്നപ്പോൾ മക്കൾക്കുവേണ്ടി അപ്പം മോഷ്ടിക്കേണ്ടിവന്നു. അതിനുള്ള ശിക്ഷയാണിത്.'
സമൂഹവും രാജ്യവുമൊക്കെ സുസ്ഥിരമായി നിലനിൽക്കണമെങ്കിൽ കുറ്റങ്ങൾ ഒഴിവാക്കപ്പെടണം. അതിനുള്ള മാർഗമായിട്ടാണു കുറ്റവാളികളെ ശിക്ഷിച്ചു മറ്റുള്ളവർക്കു മുന്നറിയിപ്പു നല്കുന്നത്. എന്നാൽ, ഈ കഥയിലെ എമിർ ചെയ്തത് അതാണോ? യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്നറിയാതെ അയാൾ വിധി പ്രസ്താവിക്കുകയല്ലേ ചെയ്തത്. അതുപോലെ, അയാൾ ചെയ്ത വിധി പ്രസ്താവനകളും അന്യായമായിരുന്നില്ലേ?
അതു മാത്രമോ? കുറ്റക്കാർ ചെയ്തു എന്ന് ആരോപിക്കപ്പെട്ടതിലും കൂടുതൽ തിന്മകൾ ചെയ്തിട്ടുള്ള ആളല്ലേ ഈ കഥയിലെ എമിർ? മറ്റുള്ളവരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും വ്യഭിചരിക്കുകയും ചെയ്തിട്ടുള്ള എമിറിനു മറ്റുള്ളവരെ വിധിക്കുവാനും ശിക്ഷിക്കുവാനും ധാർമികമായി എന്തവകാശമാണുള്ളത്? എമിറിന് അധികാരത്തിന്റെ പിൻബലമുണ്ട് എന്നതു ശരി. എന്നാൽ, അതു മാത്രം മതിയോ മറ്റുള്ളവരെ വിധിക്കാനും ശിക്ഷിക്കാനും?
വ്യത്യസ്തങ്ങളായ നമ്മുടെ ജീവിതമേഖലകളിൽ വിവിധ രീതിയിൽ അധികാരം കൈകാര്യം ചെയ്യുന്നവരാണു നമ്മൾ. എന്നാൽ, കുടുംബത്തിലാണെങ്കിലും സമൂഹത്തിലാണെങ്കിലും രാജ്യത്തിലാണെങ്കിലും നമുക്ക് അധികാരം ഉണ്ട് എന്ന ഒറ്റക്കാരണംകൊണ്ടു മറ്റുള്ളവരെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യാമോ? അതിനു നമുക്കു ധാർമിക അവകാശവും വേണ്ടേ?
തെറ്റിനു പിടിക്കപ്പെടുന്നവരെപ്പോലെയോ അതിലധികമോ കുറ്റം ചെയ്യുന്നവർക്കു തങ്ങളുടെ കീഴിലുള്ളവരെ ശിക്ഷിക്കാൻ എന്തവകാശം? തങ്ങളുടെ തെറ്റു തിരുത്തിക്കൊണ്ടുവേണ്ടേ അവർ അധികാരം കൈകാര്യം ചെയ്യുവാൻ? ജിബ്രാന്റെ കഥയിലെ കാഴ്ചക്കാരൻ ഉയർത്തുന്ന ഈ ചോദ്യങ്ങൾ നാം കേൾക്കാതെ പോകരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലബനനിൽ ജനിച്ച് അമേരിക്കയിൽ വളർന്ന സാഹിത്യകാരനും ചിന്തകനും ചിത്രകാരനുമായി പ്രസിദ്ധി നേടിയ ഒരു അസാധാരണ പ്രതിഭയാണ് ഖലിൽ ജിബ്രാൻ (1883-1931). അദ്ദേഹത്തിന്റെ ഏറ്റവും പ്രചാരത്തിലുള്ള പുസ്തകമായ "ദ പ്രോഫെറ്റ്' നൂറിലധികം ഭാഷകളിലേക്കാണു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. പാരീസിൽനിന്നു ചിത്രകലയിൽ പരിശീലനം സിദ്ധിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രരചനകളും പ്രസിദ്ധങ്ങളാണ്.
ജിബ്രാന്റെ ജന്മരാജ്യം സ്ഥിതിചെയ്യുന്ന മധ്യപൂർവദേശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതിയ ഒരു കഥയാണു "ശവകുടീരങ്ങളുടെ വിലാപം.' ഈ കഥയിൽ കാഴ്ചക്കാരൻ എന്ന രീതിയിൽ കഥാകൃത്തും രംഗത്തുണ്ട്. രാജ്യത്തിന്റെ ഭരണാധികാരിയായ എമിർ കുറ്റവാളികളുടെ കേസ് വിസ്താരത്തിന് എത്തുന്നതോടെയാണു കഥ ആരംഭിക്കുന്നത്.
"കുറ്റക്കാരെ ഓരോരുത്തരെയായി എന്റെ മുൻപിൽ കൊണ്ടുവരിക,' എമിർ ആജ്ഞാപിച്ചു. "അവരുടെ കുറ്റങ്ങൾ വിവരിക്കുക.' മൂന്നുപേരായിരുന്നു വിവിധ കുറ്റങ്ങൾക്കു തുറുങ്കിലടയ്ക്കപ്പെട്ടവരായി അവിടെ ഉണ്ടായിരുന്നത്.
"ഇവൻ കൊലപാതകിയാണ്,' ഒരു തടവുകാരനെ എമിറിന്റെ മുൻപിലേക്കു കൊണ്ടുവന്നിട്ടു പാറാവുകാരൻ പറഞ്ഞു. "അങ്ങേയ്ക്കുവേണ്ടി നികുതി പിരിക്കാൻപോയ പിരിവുകാരനെ ഇയാൾ കൊലപ്പെടുത്തി.' ഉടനെ എമിർ പറഞ്ഞു: "നാളെ ഇവനെ കഴുത്തു കണ്ടിച്ചു കൊന്നു കളഞ്ഞേക്കൂ.'
രണ്ടാമത്തെ കുറ്റവാളി ഒരു സ്ത്രീയായിരുന്നു. "ഇവൾ എന്തു കുറ്റമാണു ചെയ്തത്?' എമിർ ചോദിച്ചു. "വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ് ഇവൾ,' പാറാവുകാരൻ മറുപടി നല്കി. "ഇവൾക്കു കയ്പുള്ള പാനീയം കൊടുത്തു കൂർത്ത ആണികൾ നിറഞ്ഞുനിൽക്കുന്ന ബെഡ്ഡിൽ കിടത്തുക. നാളെ രാവിലെ ഇവളെ കല്ലെറിഞ്ഞു കൊല്ലുക,' എമിർ ആജ്ഞാപിച്ചു.
മൂന്നാമത്തെ കുറ്റവാളിയെ എമിറിന്റെ മുൻപിൽ നിർത്തി പാറാവുകാരൻ പറഞ്ഞു: "ഇവൻ മോഷ്ടാവാണ്. വിലപിടിപ്പുള്ള സ്വർണപ്പാത്രങ്ങൾ മോഷ്ടിച്ചവൻ.' ഉടനെ എമിർ ശിക്ഷ വിധിച്ചു: "ഇവനെ തൂക്കിക്കൊല്ലുക.'
എമിറിന്റെ വിധി നടപ്പാക്കിയോ എന്നറിയാൻ ഇറങ്ങിത്തിരിച്ച കാഴ്ചക്കാരൻ പൊതുസ്ഥലത്തു കണ്ടതു തല വിച്ഛേദിക്കപ്പെട്ട ഒരു മൃതദേഹവും കല്ലുകൂന്പാരത്തിനിടയിൽ കിടക്കുന്ന സ്ത്രീയുടെ മൃതദേഹവും മരത്തിൽ തൂങ്ങിക്കിടക്കുന്ന മറ്റൊരു മൃതദേഹവുമായിരുന്നു.
ഈ കാഴ്ച കണ്ടപ്പോൾ കാഴ്ചക്കാരൻ സ്വയം ചോദിച്ചു: "തിന്മയെ നാം തിന്മകൊണ്ടാണോ നേരിടേണ്ടത്? അഴിമതിയെ അഴിമതികൊണ്ടാണോ നേരിടേണ്ടത്? ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടാണോ കീഴടക്കേണ്ടത്്? എമിർ മറ്റുള്ളവരെ കൊള്ളയടിച്ചിട്ടില്ലേ? കൊന്നിട്ടില്ലേ? എമിർ വ്യഭിചരിച്ചിട്ടില്ലേ?'
കാഴ്ചക്കാരൻ ഈ ചോദ്യങ്ങൾക്ക് ഉത്തരംതേടുന്പോൾ തല വിച്ഛേദിക്കപ്പെട്ടു കിടക്കുന്ന മൃതദേഹത്തിനരികെ മുട്ടുകുത്തി കരയുന്ന ഒരു യുവതിയെ അയാൾ ഗ്രഹിച്ചു. അവളുടെ അടുത്തുചെന്നു വിവരം തിരക്കിയപ്പോൾ അവൾ പറഞ്ഞു: "എന്റെ പിതാവിൽനിന്ന് അമിതനികുതി പിരിക്കാൻവന്ന എമിറിന്റെ സേവകൻ എന്നെ ബലമായി പിടിച്ചുകൊണ്ടുപോയപ്പോൾ എന്റെ നിലവിളികേട്ടു സഹായിക്കാൻ വന്നതാണ് ഈ യുവാവ്. അപ്പോഴുണ്ടായ ഏറ്റുമുട്ടലിൽ സേവകൻ കൊല്ലപ്പെടുകയായിരുന്നു.'
കാഴ്ചക്കാരൻ പിന്നെ ശ്രദ്ധിച്ചതു കല്ലേറുമൂലം കൊല്ലപ്പെട്ട സ്ത്രീയുടെ അടുത്തിരുന്നു വിലപിക്കുന്ന യുവാവിനെയാണ്. കാഴ്ചക്കാരൻ കാര്യം തിരക്കിയപ്പോൾ യുവാവ് പറഞ്ഞു: "ഇവൾ വ്യഭിചാരിണിയല്ല. ഇവൾക്ക് എന്നോടു സ്നേഹമുണ്ടെന്നു വിശ്വസിച്ച ഇവളുടെ ഭർത്താവ് ഇവളെ വെറുതെ ഒറ്റിക്കൊടുത്തതാണ്.'
കാഴ്ചക്കാരൻ അടുത്തതായി ശ്രദ്ധിച്ചതു തൂങ്ങിക്കിടക്കുന്ന മൃതദേഹം താഴെയിറക്കുവാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെയായിരുന്നു. അവരുടെ അടുത്തെത്തിയപ്പോൾ അവർ പറഞ്ഞു: "ജോലി നഷ്ടപ്പെട്ടപ്പോൾ മക്കളെ പോറ്റാൻ വകയില്ലാതെ യാചിക്കാനിറങ്ങിയ എന്റെ ഭർത്താവാണ് ഇത്. അതുകൊണ്ടും ഫലമില്ലാതെവന്നപ്പോൾ മക്കൾക്കുവേണ്ടി അപ്പം മോഷ്ടിക്കേണ്ടിവന്നു. അതിനുള്ള ശിക്ഷയാണിത്.'
സമൂഹവും രാജ്യവുമൊക്കെ സുസ്ഥിരമായി നിലനിൽക്കണമെങ്കിൽ കുറ്റങ്ങൾ ഒഴിവാക്കപ്പെടണം. അതിനുള്ള മാർഗമായിട്ടാണു കുറ്റവാളികളെ ശിക്ഷിച്ചു മറ്റുള്ളവർക്കു മുന്നറിയിപ്പു നല്കുന്നത്. എന്നാൽ, ഈ കഥയിലെ എമിർ ചെയ്തത് അതാണോ? യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്നറിയാതെ അയാൾ വിധി പ്രസ്താവിക്കുകയല്ലേ ചെയ്തത്. അതുപോലെ, അയാൾ ചെയ്ത വിധി പ്രസ്താവനകളും അന്യായമായിരുന്നില്ലേ?
അതു മാത്രമോ? കുറ്റക്കാർ ചെയ്തു എന്ന് ആരോപിക്കപ്പെട്ടതിലും കൂടുതൽ തിന്മകൾ ചെയ്തിട്ടുള്ള ആളല്ലേ ഈ കഥയിലെ എമിർ? മറ്റുള്ളവരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും വ്യഭിചരിക്കുകയും ചെയ്തിട്ടുള്ള എമിറിനു മറ്റുള്ളവരെ വിധിക്കുവാനും ശിക്ഷിക്കുവാനും ധാർമികമായി എന്തവകാശമാണുള്ളത്? എമിറിന് അധികാരത്തിന്റെ പിൻബലമുണ്ട് എന്നതു ശരി. എന്നാൽ, അതു മാത്രം മതിയോ മറ്റുള്ളവരെ വിധിക്കാനും ശിക്ഷിക്കാനും?
വ്യത്യസ്തങ്ങളായ നമ്മുടെ ജീവിതമേഖലകളിൽ വിവിധ രീതിയിൽ അധികാരം കൈകാര്യം ചെയ്യുന്നവരാണു നമ്മൾ. എന്നാൽ, കുടുംബത്തിലാണെങ്കിലും സമൂഹത്തിലാണെങ്കിലും രാജ്യത്തിലാണെങ്കിലും നമുക്ക് അധികാരം ഉണ്ട് എന്ന ഒറ്റക്കാരണംകൊണ്ടു മറ്റുള്ളവരെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യാമോ? അതിനു നമുക്കു ധാർമിക അവകാശവും വേണ്ടേ?
തെറ്റിനു പിടിക്കപ്പെടുന്നവരെപ്പോലെയോ അതിലധികമോ കുറ്റം ചെയ്യുന്നവർക്കു തങ്ങളുടെ കീഴിലുള്ളവരെ ശിക്ഷിക്കാൻ എന്തവകാശം? തങ്ങളുടെ തെറ്റു തിരുത്തിക്കൊണ്ടുവേണ്ടേ അവർ അധികാരം കൈകാര്യം ചെയ്യുവാൻ? ജിബ്രാന്റെ കഥയിലെ കാഴ്ചക്കാരൻ ഉയർത്തുന്ന ഈ ചോദ്യങ്ങൾ നാം കേൾക്കാതെ പോകരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ