ജീവനുള്ളിടത്തോളം മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ സമ്മാനിച്ചാണ് ലോക്ഡൗണ്‍ കാലം കടന്നുപോകുന്നത്. ഈ കടുപ്പകാലത്തും നന്മയുടെ ഉറവ വറ്റിയിട്ടില്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളും നമ്മുടെ മുന്നില്‍ ദീപ്തമായി നില്‍ക്കുകയാണ്.
കൂത്താട്ടുകുളത്തുണ്ടായ പൈനാപ്പിളിനെയും തിരുനെല്‍വെലിയിലെ നെല്ലിക്കയെയും വട്ടവടയിലെ സ്ട്രോബറിയെയും പാലക്കാട്ടെ മാമ്പഴത്തിനെയും പട്ടാമ്പി അരിയെയും കാലടിയിലെ പാഷന് ഫ്രൂട്ടിനെയും കൊച്ചിയിലെ ഫ്ളാറ്റുകളുമായി ബന്ധിപ്പിച്ച ഒരു കഥയുണ്ട്. കര്‍ഷകരുടെ അതിജീവനത്തിന് കൈത്താങ്ങായ പെണ്‍കൂട്ടായ്മയുടെ കഥ...
കരുതലിന്റെ കഥ
ലൈല സുധീഷ്, ഇന്ദു ജയറാം, ദിവ്യ തോമസ്, ആഷ സുരേഷ്,ജീമോള്‍ കോരുത് വര്‍ഗീസ്, ലിന്‍ഡ രാകേഷ്, ബോബി ആന്റണി ,നിമിന്‍ ഹിലാല്‍ എന്നിവര്‍ വിമന്‍ എന്റർപ്രണേഴ്സ് നെറ്റ് വര്‍ക്കിന്റെ ('വെന്‍') കൊച്ചി ചാപ്റ്ററിലെ അംഗങ്ങളാണ്. ലോക്ക്ഡൗണായതോടെ ഇവരുടെ കൂടിച്ചേരലുകള്‍ ഇല്ലാതായി. എങ്കിലും , എന്നും എട്ടു പേരും വീഡിയോ കോള്‍ ചെയ്യും. ഓരോരുത്തര്‍ക്കും ഓരോ സംരംഭമുണ്ട്. അതുകൊണ്ടു തന്നെ സംരംഭകരനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടകള്‍ മറ്റാരെക്കാളും മനസിലാകുമെന്ന് ലൈല സുധീഷ് പറയുന്നു. ദിവസവും ഇതൊക്കെ ഞങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്. ഇത്തരമൊരു ചര്‍ച്ചയില്‍ ദിവ്യ തോമസാണ് കൂത്താട്ടുകുളം സ്വദേശി ബിബിന്റെ കഥയറിയുന്നത്....
പൈനാപ്പിള്‍ മധുരിച്ച കഥ
പൈനാപ്പിള്‍ കര്‍ഷകനായ ബിബിന്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. എട്ടുവര്‍ഷമായി ഇതു തുടരുന്നു. ഇത്തവണയും നാല്‍പ്പത് ഏക്കറില്‍ കൃഷിയിറക്കി. വിളവെടുപ്പ് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ്. വിളവെടുത്ത് വിപണിയിലെത്തിച്ച് അവിടെനിന്നും ലോഡ് കയറി പോകുമ്പോള്‍ പണം വാങ്ങി തിരിച്ചു പോരുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാം താളം തെറ്റി.
അപ്രതീക്ഷിതമായി എത്തിയ ലോക്ക്ഡൗണ്‍ പ്രതീക്ഷകള്‍ക്കും ലോക്കിട്ടു. മൂത്ത് പാകമായ പൈനാപ്പിളുകള്‍ ചീഞ്ഞു പോകാന്‍ തുടങ്ങി. ലോക്ക് ഡൗണിനു മുമ്പ് കയറ്റി അയച്ച ലോഡുകള്‍ ഇറക്കാനാകാതെ ചീഞ്ഞുപോയെന്ന് ഇടനിലക്കാരും അറിയിച്ചു. ഒരേക്കറില്‍ കൃഷിയിറക്കാന്‍ രണ്ടു ലക്ഷം രൂപയോളം ചെലവു വരും. പലിശയ്ക്ക് പണം വാങ്ങിയാണ് കൃഷിയിറക്കിയത്. മുഴുവന്‍ നഷ്ടത്തിലായാല്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത കടക്കെണിയാവും.
ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു.. കൂത്താട്ടുകുളം ഇടാട്ടുകുന്നേല്‍ ബിബിന്‍ വാസു പറയുന്നു.... കഥയറിഞ്ഞ എട്ടു പേരും അവരവരുടെ ഫ്ളാറ്റുകളിലും മറ്റും പൈനാപ്പിള്‍ ആവശ്യമുള്ളവരുടെ ലിസ്റ്റുണ്ടാക്കി ബിബിനു നല്കി. അതോടെ ഏപ്രില്‍ മാസം മുഴുവനും പൈനാപ്പിളുമായി കൊച്ചിയിലേക്ക് ബിബിന്‍ എത്തി. കച്ചവടം നടന്നതോടെ ഒരു വലിയ നഷ്ടത്തില്‍ നിന്നും ഈ പൈനാപ്പിള്‍ കര്ഷകന് രക്ഷപെടാനായി.
പൈനാപ്പിള്ക്കറി ഉണ്ടാക്കിയ കഥ
ഒരാളെയല്ല ഒരുപാടു പേരെ സഹായിക്കാന്‍ എന്തു ചെയ്യും എന്ന ആലോചന വീണ്ടും സജീവമായി. അങ്ങനെ ബിബിന്‍ എത്തിച്ച പൈനാപ്പിള്‍ ലവ് ലോക്കല്‍ ബൈ ലോക്കല്‍ എന്ന സന്ദേശത്തോടെ എട്ട് അടുക്കളകളിലായി കറി വയ്ക്കാന്‍ തീരുമാനിച്ചു. കറിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഇവര്‍ പകര്‍ത്തി. ദിവ്യയുടെ ബന്ധുവായ അനീഷ് ബാബു വര്‍ഗീസ് എട്ടു സന്ദേശങ്ങളടങ്ങിയ വീഡിയോ എഡിറ്റ് ചെയ്തു. പ്രാദേശിക കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വീഡിയോ ചിത്രീകരിച്ചത്.
ലവ് ലോക്കല്‍ ബൈ ലോക്കല്‍
സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത വീഡിയോയ്ക്ക് ചലച്ചിത്ര താരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ അഭിനന്ദനവുമായി എത്തിയതോടെ പ്രചാരവുമേറി. അതോടെ തിരുനെല്‍വേലിയില്‍ നിന്നും നെല്ലിക്കയും പാലക്കാടു നിന്നും മാമ്പഴവും, പട്ടാമ്പി അരിയും കാലടിയില്‍ നിന്നും പാഷന് ഫ്രൂട്ടും വട്ടവടയില്‍ നിന്നും സ്ട്രോബറിയും എറണാകുളത്തെ ഫ്ളാറ്റുകളില്‍ ഈ ലോക്ക് ഡൗണ്‍ കാലത്തുമെത്തി.
ലവ് ലോക്കല്‍ ബൈ ലോക്കല്‍ എന്നൊരു ഫേസ്ബുക്ക് പേജും ഇവര്‍ തയാറാക്കി. ഉത്പന്നവുമായി എത്തുന്നവരുടെ വിവരങ്ങള്‍ ഈ പേജുവഴിയും ഓരോരുത്തരും പങ്കുവയ്ക്കാന്‍ തുടങ്ങി. ഇത് കര്‍ഷകര്‍ക്ക് നേരിട്ട് ഓര്‍ഡര്‍ ലഭിക്കാനും ഇടയാക്കി.
സുഹൃത്തുക്കളും പരിചയക്കാരുമൊക്കെയാണ് ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ നല്‍കുന്നത്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടും, വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തും. അതിനുശേഷം മാത്രമാണ് ഇവര്‍ വിവരങ്ങള്‍ സമൂഹവുമായി പങ്കുവയ്ക്കുന്നത്. ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുന്നതിനനുസരിച്ച് ഇപ്പോള്‍ കര്‍ഷകരുടെ വരവ് കുറഞ്ഞിട്ടുണ്ട് പക്ഷേ, അവനവനിലേക്ക് ഒതുങ്ങിക്കൂടാതെ നിരവധിപേര്‍ക്ക് ഉപകാരമാകുന്നൊരു പ്രവര്‍ത്തനം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് എട്ടുപേരും.
നൊമിനിറ്റ ജോസ്
കൂത്താട്ടുകുളത്തുണ്ടായ പൈനാപ്പിളിനെയും തിരുനെല്‍വെലിയിലെ നെല്ലിക്കയെയും വട്ടവടയിലെ സ്ട്രോബറിയെയും പാലക്കാട്ടെ മാമ്പഴത്തിനെയും പട്ടാമ്പി അരിയെയും കാലടിയിലെ പാഷന് ഫ്രൂട്ടിനെയും കൊച്ചിയിലെ ഫ്ളാറ്റുകളുമായി ബന്ധിപ്പിച്ച ഒരു കഥയുണ്ട്. കര്‍ഷകരുടെ അതിജീവനത്തിന് കൈത്താങ്ങായ പെണ്‍കൂട്ടായ്മയുടെ കഥ...
കരുതലിന്റെ കഥ
ലൈല സുധീഷ്, ഇന്ദു ജയറാം, ദിവ്യ തോമസ്, ആഷ സുരേഷ്,ജീമോള്‍ കോരുത് വര്‍ഗീസ്, ലിന്‍ഡ രാകേഷ്, ബോബി ആന്റണി ,നിമിന്‍ ഹിലാല്‍ എന്നിവര്‍ വിമന്‍ എന്റർപ്രണേഴ്സ് നെറ്റ് വര്‍ക്കിന്റെ ('വെന്‍') കൊച്ചി ചാപ്റ്ററിലെ അംഗങ്ങളാണ്. ലോക്ക്ഡൗണായതോടെ ഇവരുടെ കൂടിച്ചേരലുകള്‍ ഇല്ലാതായി. എങ്കിലും , എന്നും എട്ടു പേരും വീഡിയോ കോള്‍ ചെയ്യും. ഓരോരുത്തര്‍ക്കും ഓരോ സംരംഭമുണ്ട്. അതുകൊണ്ടു തന്നെ സംരംഭകരനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടകള്‍ മറ്റാരെക്കാളും മനസിലാകുമെന്ന് ലൈല സുധീഷ് പറയുന്നു. ദിവസവും ഇതൊക്കെ ഞങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്. ഇത്തരമൊരു ചര്‍ച്ചയില്‍ ദിവ്യ തോമസാണ് കൂത്താട്ടുകുളം സ്വദേശി ബിബിന്റെ കഥയറിയുന്നത്....
പൈനാപ്പിള്‍ മധുരിച്ച കഥ
പൈനാപ്പിള്‍ കര്‍ഷകനായ ബിബിന്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. എട്ടുവര്‍ഷമായി ഇതു തുടരുന്നു. ഇത്തവണയും നാല്‍പ്പത് ഏക്കറില്‍ കൃഷിയിറക്കി. വിളവെടുപ്പ് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ്. വിളവെടുത്ത് വിപണിയിലെത്തിച്ച് അവിടെനിന്നും ലോഡ് കയറി പോകുമ്പോള്‍ പണം വാങ്ങി തിരിച്ചു പോരുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാം താളം തെറ്റി.
അപ്രതീക്ഷിതമായി എത്തിയ ലോക്ക്ഡൗണ്‍ പ്രതീക്ഷകള്‍ക്കും ലോക്കിട്ടു. മൂത്ത് പാകമായ പൈനാപ്പിളുകള്‍ ചീഞ്ഞു പോകാന്‍ തുടങ്ങി. ലോക്ക് ഡൗണിനു മുമ്പ് കയറ്റി അയച്ച ലോഡുകള്‍ ഇറക്കാനാകാതെ ചീഞ്ഞുപോയെന്ന് ഇടനിലക്കാരും അറിയിച്ചു. ഒരേക്കറില്‍ കൃഷിയിറക്കാന്‍ രണ്ടു ലക്ഷം രൂപയോളം ചെലവു വരും. പലിശയ്ക്ക് പണം വാങ്ങിയാണ് കൃഷിയിറക്കിയത്. മുഴുവന്‍ നഷ്ടത്തിലായാല്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത കടക്കെണിയാവും.
ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു.. കൂത്താട്ടുകുളം ഇടാട്ടുകുന്നേല്‍ ബിബിന്‍ വാസു പറയുന്നു.... കഥയറിഞ്ഞ എട്ടു പേരും അവരവരുടെ ഫ്ളാറ്റുകളിലും മറ്റും പൈനാപ്പിള്‍ ആവശ്യമുള്ളവരുടെ ലിസ്റ്റുണ്ടാക്കി ബിബിനു നല്കി. അതോടെ ഏപ്രില്‍ മാസം മുഴുവനും പൈനാപ്പിളുമായി കൊച്ചിയിലേക്ക് ബിബിന്‍ എത്തി. കച്ചവടം നടന്നതോടെ ഒരു വലിയ നഷ്ടത്തില്‍ നിന്നും ഈ പൈനാപ്പിള്‍ കര്ഷകന് രക്ഷപെടാനായി.
പൈനാപ്പിള്ക്കറി ഉണ്ടാക്കിയ കഥ
ഒരാളെയല്ല ഒരുപാടു പേരെ സഹായിക്കാന്‍ എന്തു ചെയ്യും എന്ന ആലോചന വീണ്ടും സജീവമായി. അങ്ങനെ ബിബിന്‍ എത്തിച്ച പൈനാപ്പിള്‍ ലവ് ലോക്കല്‍ ബൈ ലോക്കല്‍ എന്ന സന്ദേശത്തോടെ എട്ട് അടുക്കളകളിലായി കറി വയ്ക്കാന്‍ തീരുമാനിച്ചു. കറിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഇവര്‍ പകര്‍ത്തി. ദിവ്യയുടെ ബന്ധുവായ അനീഷ് ബാബു വര്‍ഗീസ് എട്ടു സന്ദേശങ്ങളടങ്ങിയ വീഡിയോ എഡിറ്റ് ചെയ്തു. പ്രാദേശിക കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വീഡിയോ ചിത്രീകരിച്ചത്.
ലവ് ലോക്കല്‍ ബൈ ലോക്കല്‍
സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത വീഡിയോയ്ക്ക് ചലച്ചിത്ര താരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ അഭിനന്ദനവുമായി എത്തിയതോടെ പ്രചാരവുമേറി. അതോടെ തിരുനെല്‍വേലിയില്‍ നിന്നും നെല്ലിക്കയും പാലക്കാടു നിന്നും മാമ്പഴവും, പട്ടാമ്പി അരിയും കാലടിയില്‍ നിന്നും പാഷന് ഫ്രൂട്ടും വട്ടവടയില്‍ നിന്നും സ്ട്രോബറിയും എറണാകുളത്തെ ഫ്ളാറ്റുകളില്‍ ഈ ലോക്ക് ഡൗണ്‍ കാലത്തുമെത്തി.
ലവ് ലോക്കല്‍ ബൈ ലോക്കല്‍ എന്നൊരു ഫേസ്ബുക്ക് പേജും ഇവര്‍ തയാറാക്കി. ഉത്പന്നവുമായി എത്തുന്നവരുടെ വിവരങ്ങള്‍ ഈ പേജുവഴിയും ഓരോരുത്തരും പങ്കുവയ്ക്കാന്‍ തുടങ്ങി. ഇത് കര്‍ഷകര്‍ക്ക് നേരിട്ട് ഓര്‍ഡര്‍ ലഭിക്കാനും ഇടയാക്കി.
സുഹൃത്തുക്കളും പരിചയക്കാരുമൊക്കെയാണ് ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ നല്‍കുന്നത്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടും, വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തും. അതിനുശേഷം മാത്രമാണ് ഇവര്‍ വിവരങ്ങള്‍ സമൂഹവുമായി പങ്കുവയ്ക്കുന്നത്. ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുന്നതിനനുസരിച്ച് ഇപ്പോള്‍ കര്‍ഷകരുടെ വരവ് കുറഞ്ഞിട്ടുണ്ട് പക്ഷേ, അവനവനിലേക്ക് ഒതുങ്ങിക്കൂടാതെ നിരവധിപേര്‍ക്ക് ഉപകാരമാകുന്നൊരു പ്രവര്‍ത്തനം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് എട്ടുപേരും.
നൊമിനിറ്റ ജോസ്