ചാക്കിൽ 40 കിലോ കഞ്ചാവ്: വണ്ടി കണ്ടെത്താൻ ശ്രമം

12:40 PM Dec 11, 2021 | Deepika.com
കൊച്ചി: എറണാകുളം പച്ചാളത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ച് അന്വേഷണം നടത്താനൊരുങ്ങി എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ്. പ്രദേശത്തു നിരവധി വാഹനങ്ങള്‍ വന്നുപോകുന്നുണ്ട്.

ഇവയുടെ നമ്പറുകള്‍ ശേഖരിച്ചു മൊഴിയെടുക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കഞ്ചാവ് കണ്ടടുത്ത സ്ഥലത്തോടു ചേര്‍ന്നുള്ള കോണ്‍വന്‍റിലേയും വീട്ടിലേയും സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല. പ്രദേശത്തെ ലഹരി ഇടപാടുകാരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

ക്രിസ്മസ്- പുതുവത്സരത്തോടനുബന്ധിച്ച് ലഹരി പാര്‍ട്ടികള്‍ക്കായി കഞ്ചാവ് കരുതിയിരിക്കാമെന്നാണ് പോലീസ് നിഗമനം. അത്തരത്തിലുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് കേസുകളില്‍ നേരത്തെ പിടിയിലായവരെയും അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യും.

പച്ചാളം പി.ജെ.ആന്‍റണി ഗ്രൗണ്ടിന് പിന്നിലെ കാടുമൂടിയ പറമ്പില്‍നിന്നാണ് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ചാക്കില്‍നിന്നു കഞ്ചാവ് കണ്ടെത്തിയത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ കൊച്ചിയില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ സിറ്റി പോലീസ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.