കൊറോണയും മാനസിക ആരോഗ്യവും

01:56 AM May 17, 2020 | Deepika.com
കൊറോണ വ്യാപനവും മാനസിക ആരോഗ്യവും തമ്മിൽ എന്തു ബന്ധം? ആരും ചിന്തിച്ചുപോകാം. ആഗോളതലത്തിൽ ഈ മഹാമാരി ഉണ്ടാക്കിയ, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ കടുത്തതാണ്. ശാരീരികമായ അസുഖങ്ങളും ലക്ഷണങ്ങളും മുൻകരുതലുകളും നമ്മൾ ധാരാളം ചർച്ച ചെയ്തുകഴിഞ്ഞു.

എന്നാൽ, അത്രതന്നെ പ്രാധാന്യമേറിയ സമാന വശങ്ങളായ സാന്പത്തികവും മാനസികവും സാമൂഹികവുമായ സങ്കീർണതകൾ നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യംമൂലം സാന്പത്തിക ബാധ്യതകൾ ഉണ്ടായവർ, മാനസിക പ്രശ്നങ്ങൾ മുൻപ് ഉണ്ടായിട്ടുള്ളവർ, തനിയെ താമസിക്കുന്നവർ, ശാരീരികമായ വൈകല്യങ്ങൾ ഉള്ളവർ, മുൻപ് സ്വയം ഉപദ്രവിക്കുകയോ ആത്മഹത്യാ ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടുള്ളവർ, മദ്യത്തിനും മയക്കുമരുന്നിനും അടിമയായിട്ടുള്ളവർ, ഭിന്നലിംഗക്കാർ, ഭിന്നശേഷിയുള്ളവർ മുതലായവരെ പ്രത്യേക ശ്രദ്ധിക്കണം.

സാമൂഹിക ജീവിയായ മനുഷ്യന്‍റെ ജീവിതത്തിൽ മറ്റുള്ളവരിലുള്ള ഇടപഴകലുകൾക്കും ബന്ധങ്ങൾക്കും വളരെ പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കൽ ഒരു പരിധിവരെ മാനസിക ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. എന്നാൽ, ഈ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ഈ അവസ്ഥയിൽ എങ്ങനെ നമ്മുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യാം?

1. സ്റ്റേ കണക്റ്റഡ്: സാമൂഹിക അകലം അത്യന്താപേക്ഷിതമാണെങ്കിലും ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും അടുത്ത ആൾക്കാരുമായി കൃത്യമായി ബന്ധപ്പെടണം.

2. മനസിനിണങ്ങിയ വിനോദങ്ങൾ: അതു വായന, പെയിന്‍റിംഗ്, ചിത്രരചന, കൃഷി, ഉദ്യാന സംരക്ഷണം തുടങ്ങിയ എന്തുമാകാം.

3. ആരോഗ്യ പരിപാലനം: കൃത്യമായ ഭക്ഷണരീതി, ശരിയായ ഉറക്കം ഇവ രണ്ടും ആരോഗ്യപരിപാലനത്തിന് വളരെ അത്യാവശ്യമാണ്. ഈ സമയത്ത് വ്യായാമരീതികളും യോഗാ ക്ലാസുകളും നമുക്കു പരീക്ഷിക്കാവുന്നതാണ്.

4. വ്യാജ വാർത്തകൾ: വസ്തുതാ രഹിതവും അടിസ്ഥാനമില്ലാത്തതുമായ വ്യാജ വാർത്തകൾ, പ്രചരണങ്ങൾ മുതലായവ ഉത്കണ്ഠ, നിരാശ മുതലായവ ഉണ്ടാക്കിയേക്കാം.

5. റീച്ച് ഒൗട്ട് (സഹായം തേടുക): മാനസികമായോ ശാരീരികമായോ എന്തെങ്കിലും അസ്വസ്ഥകൾ ഉണ്ടായാൽ ആരോടെങ്കിലും പങ്കുവയ്ക്കുക.

6. ദിനചര്യ പാലിക്കുക: ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇഷ്ടമുള്ളപ്പോൾ ഉറങ്ങുക, എഴുന്നേൽക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ജീവിതശൈലികൾ രൂപപ്പെടാൻ സാധ്യത ഏറെയാണ്. കൃത്യമായ പ്ലാനിംഗിലൂടെ ഇത് ഒഴിവാക്കുക. നമ്മുടെ ഓരോ ദിവസവും എന്തൊക്കെ ചെയ്യാം എന്ന് എഴുതി പ്ലാൻ ചെയ്യുക.

7. വ്യായാമം: കൃത്യമായ വ്യായാമം അത്യാവശ്യമാണ്. ഇതിലൂടെ ഡോപാമിൻ, എൻഡോർഫിൻ, സെറട്ടോനിൻ തുടങ്ങിയ സമ്മർദ്ദം കുറയ്ക്കാൻ ഉതകുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. നമ്മുടെ വീടിനുചുറ്റും, അല്ലെങ്കിൽ പുരയിടത്തിലൂടെ നടക്കുന്നതിലൂടെ പോലും ഈ ഹോർമോണ്‍ ഉല്പാദനത്തിനു സഹായകരമാകും.

നമ്മുടെ സഹജീവികൾക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും? നമുക്കു പരിചയമുള്ള ആർക്കെങ്കിലും മുകളിൽ പറഞ്ഞിട്ടുള്ള ദൗർബല്യങ്ങൾ ഉണ്ടെങ്കിൽ അവരെ ഫോണ്‍വഴിയോ മറ്റോ ബന്ധപ്പെടാൻ ശ്രമിക്കുക. അവർക്കു വേണ്ട മുൻകരുതൽ നല്കുക.

ഇവരിൽ ആരെങ്കിലും സംസാരത്തിലൂടെയോ മറ്റോ ആത്മഹത്യാ സൂചന, വിഷാദ ഭാവം, അകാരണവും അമിതവുമായ ദേഷ്യം തുടങ്ങിയവ പുലർത്തുന്നുവെങ്കിൽ അതു തള്ളിക്കളയാതിരിക്കുക. അതാതു പ്രദേശത്തെ അധികാരികളെ (സൈക്കോളജിസ്റ്റ്, പോലീസ്) അറിയിക്കുകയും ചെയ്യുക. മാനസികാരോഗ്യത്തിനു മരുന്നു കഴിക്കുന്നവരുണ്ടെങ്കിൽ അതു തുടരുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ഇനി നമ്മുടെ കുടുംബത്തിലേക്കു വന്നാൽ എല്ലാവരുമായി സംസാരിക്കാൻ ശ്രമിക്കുക. വീടിനുള്ളിൽ ഒന്നിച്ചുള്ളവർ മനസിനു സന്തോഷം ലഭിക്കുന്നവിധം സിനിമയോ മറ്റോ ഒരുമിച്ചിരുന്നു കാണാൻ ശ്രമിക്കുക. കൊറോണ രോഗം വന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ഒറ്റപ്പെടുത്തരുത്. പ്രവാസികളായ നമ്മുടെ സഹോദരങ്ങളെയും കൂടെച്ചേർക്കുക. സാമൂഹിക അകലമാണ് ആവശ്യം, മാനസിക അകലമല്ല.

ഡോ. ബിന്ദു ജോസഫ്
(ലക്‌ചർ, ഡിപ്പാർട്ട്മെന്‍റ് ഒാഫ് ഹെൽത്ത് സയൻസ് ആൻഡ് സൈക്കോളജി, ഫെഡറേഷൻ യൂണിവേഴ്സിറ്റി, ഒാസ്ട്രേലിയ)