വലിയനോമ്പുകാലം നാല്പതു ദിവസം പിന്നിടുന്ന വെള്ളിയാഴ്ച പൗരസ്ത്യസഭകൾ “ലാസറിന്റെ വെള്ളി’’ ആയി ആചരിക്കുന്നു. ഈശോ ലാസറിനെ ഉയിർപ്പിച്ച സംഭവമാണ് ഇന്ന് വിശുദ്ധ കുർബാനയിൽ വചനശുശ്രൂഷയ്ക്ക് വായിക്കുന്നത്.
പ്രിയസ്നേഹിതനായ ലാസറിനെയോർത്തു കരയുമ്പോൾ ഈശോയുടെ മനുഷ്യസ്വഭാവവും, ലാസറിനെ ഉയിർപ്പിക്കുമ്പോൾ അവിടുത്തെ ദൈവസ്വഭാവവും വെളിപ്പെടുന്ന നിമിഷം! ലാസറിനെ ഉയിർപ്പിച്ച സംഭവം പുനരുത്ഥാനവും ജീവനുമായ ഈശോയുടെ (യോഹ 4:34) ഉയിർപ്പിന്റെ മുൻസൂചനയാണ്.
നാല്പതാം വെള്ളി വലിയ നോമ്പിന്റെ പരിസമാപ്തി കുറിക്കുമ്പോൾ തൊട്ടടുത്ത ദിവസം; അതായത്, ലാസറിന്റെ ശനി, മർത്തായും മറിയവും ലാസറിന്റെ ഭവനത്തിൽ ഈശോയ്ക്ക് വിരുന്നൊരുക്കിയതിന്റെ ഓർമദിനം (കൊഴുക്കട്ട ശനി), ആണ്ടുവട്ടത്തിലെ അതിവിശുദ്ധവാരമായ പീഡാനുഭവ ആഴ്ചയുടെ ഒരു ‘വിജാഗിരി’യായി വർത്തിക്കുന്നു.
മരുഭൂമിയിൽ ത്രിവിധ പരീക്ഷകളെ വിജയിച്ച ഈശോയും നാല്പതു ദിനരാത്രങ്ങളിലൂടെ തിന്മയുടെമേൽ നന്മയുടെ വിജയവും ഉയിർപ്പും തന്നെയാണല്ലോ പ്രഘോഷിച്ചത്. കുട്ടികൾക്കു മോഡൽ പരീക്ഷകളുടെ ഒരു കാലഘട്ടമാണല്ലോ ഇത്. ഒരുവിധത്തിൽ പറഞ്ഞാൽ വലിയനോമ്പാചരണത്തിലൂടെ ഈശോയുടെ സുവിശേഷചൈതന്യത്തിൽ എത്രമാത്രം നാം വളർന്നു എന്ന ഒരു മോഡൽ പരീക്ഷയുടെ - ആത്മപരിശോധനയുടെ - അവസരം കൂടിയാണ് നാല്പതാം വെള്ളി.
വേല ചെയ്യാത്ത വേതനത്തിന്റെയും നെറ്റിയിലെ വിയർപ്പു പൊടിയാത്ത അപ്പത്തിന്റെയും (ഉല്പ 3:19) നോമ്പാചരിക്കാത്ത നോമ്പുവീടലുകളുടെയും പ്രലോഭനങ്ങൾക്കു മുന്നിൽ ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത്; ദൈവത്തിന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനം കൊണ്ടുമാണ്’ (മത്താ 4:4) എന്ന് നമുക്കു പറയാനാകുമോ?
‘എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതാണ് എന്റെ ഭക്ഷണം’ (യോഹ 4:34) എന്നു പ്രഖ്യാപിച്ച ഈശോയുടെ തീക്ഷ്ണമായ ദൗത്യബോധം എന്നിൽ എത്രമാത്രമുണ്ട്? ദേവാലയ ഗോപുരത്തിന് മുകളിൽ നിന്നും ചാടാനുള്ള പ്രലോഭനം പോലെ ചെപ്പടിവിദ്യയും വ്യാജവാഗ്ദാനവുംകൊണ്ട് പദവിയും പ്രശസ്തിയും നേടിയെടുക്കുന്നതിനു പകരം കുരിശിന്റെ ഇടുങ്ങിയ, രക്തത്തിന്റെയും വിയർപ്പിന്റെയും പാത തെരഞ്ഞെടുക്കുവാൻ നമുക്ക് ആവുന്നുണ്ടോ?
സാത്താനു മുമ്പിൽ മുട്ടുമടക്കാനുള്ള പ്രലോഭനത്തിന്റെ മുൻപിൽ, ദൈവത്തിനു നിരക്കാത്ത പ്രത്യയശാസ്ത്രങ്ങൾക്കും അധികാരപ്രമത്തതയ്ക്കും അനീതിക്കും മനുഷ്യാവകാശ ധ്വംസനത്തിനും മുമ്പിൽ, പ്രവാചകധീരതയോടെ നിവർന്നു നിൽക്കാൻ നമുക്കു കഴിയുന്നുണ്ടോ?
‘അവന്റെ കെട്ടുകൾ അഴിക്കുവിൻ’ (യോഹ 11:44) എന്ന കർത്താവിന്റെ വചനം കേട്ട് ലാസറിനെ ജീവനുള്ളവനായി പുറത്തുകൊണ്ടുവന്നതുപോലെ, നമ്മെ ചുറ്റിവരിഞ്ഞുമുറുക്കുന്ന സകലവിധ പാപബന്ധനങ്ങളിൽനിന്നും തിന്മകളിൽനിന്നും സ്വതന്ത്രരായി പരിശുദ്ധാത്മാവിൽ പുതുജീവൻ നേടിയ മനുഷ്യരായി പുറത്തു വരാൻ നോമ്പാചരണം നമ്മെ സഹായിച്ചോ എന്നു വിലയിരുത്തി നവചൈതന്യത്തോടെ പീഡാനുഭവ ആഴ്ചയിലേക്കു പ്രവേശിക്കുവാൻ ഒരുക്കുന്ന ദിനമാണ് “നാല്പതാം വെള്ളി.”
ഡോ. ജോസ് കൊച്ചുപറന്പിൽ
(ചങ്ങനശേരി മെത്രാപ്പോലീത്തൻ പള്ളി വികാരിയും ലിറ്റർജി പ്രഫസറുമാണ് ലേഖകൻ)
പ്രിയസ്നേഹിതനായ ലാസറിനെയോർത്തു കരയുമ്പോൾ ഈശോയുടെ മനുഷ്യസ്വഭാവവും, ലാസറിനെ ഉയിർപ്പിക്കുമ്പോൾ അവിടുത്തെ ദൈവസ്വഭാവവും വെളിപ്പെടുന്ന നിമിഷം! ലാസറിനെ ഉയിർപ്പിച്ച സംഭവം പുനരുത്ഥാനവും ജീവനുമായ ഈശോയുടെ (യോഹ 4:34) ഉയിർപ്പിന്റെ മുൻസൂചനയാണ്.
നാല്പതാം വെള്ളി വലിയ നോമ്പിന്റെ പരിസമാപ്തി കുറിക്കുമ്പോൾ തൊട്ടടുത്ത ദിവസം; അതായത്, ലാസറിന്റെ ശനി, മർത്തായും മറിയവും ലാസറിന്റെ ഭവനത്തിൽ ഈശോയ്ക്ക് വിരുന്നൊരുക്കിയതിന്റെ ഓർമദിനം (കൊഴുക്കട്ട ശനി), ആണ്ടുവട്ടത്തിലെ അതിവിശുദ്ധവാരമായ പീഡാനുഭവ ആഴ്ചയുടെ ഒരു ‘വിജാഗിരി’യായി വർത്തിക്കുന്നു.
മരുഭൂമിയിൽ ത്രിവിധ പരീക്ഷകളെ വിജയിച്ച ഈശോയും നാല്പതു ദിനരാത്രങ്ങളിലൂടെ തിന്മയുടെമേൽ നന്മയുടെ വിജയവും ഉയിർപ്പും തന്നെയാണല്ലോ പ്രഘോഷിച്ചത്. കുട്ടികൾക്കു മോഡൽ പരീക്ഷകളുടെ ഒരു കാലഘട്ടമാണല്ലോ ഇത്. ഒരുവിധത്തിൽ പറഞ്ഞാൽ വലിയനോമ്പാചരണത്തിലൂടെ ഈശോയുടെ സുവിശേഷചൈതന്യത്തിൽ എത്രമാത്രം നാം വളർന്നു എന്ന ഒരു മോഡൽ പരീക്ഷയുടെ - ആത്മപരിശോധനയുടെ - അവസരം കൂടിയാണ് നാല്പതാം വെള്ളി.
വേല ചെയ്യാത്ത വേതനത്തിന്റെയും നെറ്റിയിലെ വിയർപ്പു പൊടിയാത്ത അപ്പത്തിന്റെയും (ഉല്പ 3:19) നോമ്പാചരിക്കാത്ത നോമ്പുവീടലുകളുടെയും പ്രലോഭനങ്ങൾക്കു മുന്നിൽ ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത്; ദൈവത്തിന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനം കൊണ്ടുമാണ്’ (മത്താ 4:4) എന്ന് നമുക്കു പറയാനാകുമോ?
‘എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതാണ് എന്റെ ഭക്ഷണം’ (യോഹ 4:34) എന്നു പ്രഖ്യാപിച്ച ഈശോയുടെ തീക്ഷ്ണമായ ദൗത്യബോധം എന്നിൽ എത്രമാത്രമുണ്ട്? ദേവാലയ ഗോപുരത്തിന് മുകളിൽ നിന്നും ചാടാനുള്ള പ്രലോഭനം പോലെ ചെപ്പടിവിദ്യയും വ്യാജവാഗ്ദാനവുംകൊണ്ട് പദവിയും പ്രശസ്തിയും നേടിയെടുക്കുന്നതിനു പകരം കുരിശിന്റെ ഇടുങ്ങിയ, രക്തത്തിന്റെയും വിയർപ്പിന്റെയും പാത തെരഞ്ഞെടുക്കുവാൻ നമുക്ക് ആവുന്നുണ്ടോ?
സാത്താനു മുമ്പിൽ മുട്ടുമടക്കാനുള്ള പ്രലോഭനത്തിന്റെ മുൻപിൽ, ദൈവത്തിനു നിരക്കാത്ത പ്രത്യയശാസ്ത്രങ്ങൾക്കും അധികാരപ്രമത്തതയ്ക്കും അനീതിക്കും മനുഷ്യാവകാശ ധ്വംസനത്തിനും മുമ്പിൽ, പ്രവാചകധീരതയോടെ നിവർന്നു നിൽക്കാൻ നമുക്കു കഴിയുന്നുണ്ടോ?
‘അവന്റെ കെട്ടുകൾ അഴിക്കുവിൻ’ (യോഹ 11:44) എന്ന കർത്താവിന്റെ വചനം കേട്ട് ലാസറിനെ ജീവനുള്ളവനായി പുറത്തുകൊണ്ടുവന്നതുപോലെ, നമ്മെ ചുറ്റിവരിഞ്ഞുമുറുക്കുന്ന സകലവിധ പാപബന്ധനങ്ങളിൽനിന്നും തിന്മകളിൽനിന്നും സ്വതന്ത്രരായി പരിശുദ്ധാത്മാവിൽ പുതുജീവൻ നേടിയ മനുഷ്യരായി പുറത്തു വരാൻ നോമ്പാചരണം നമ്മെ സഹായിച്ചോ എന്നു വിലയിരുത്തി നവചൈതന്യത്തോടെ പീഡാനുഭവ ആഴ്ചയിലേക്കു പ്രവേശിക്കുവാൻ ഒരുക്കുന്ന ദിനമാണ് “നാല്പതാം വെള്ളി.”
ഡോ. ജോസ് കൊച്ചുപറന്പിൽ
(ചങ്ങനശേരി മെത്രാപ്പോലീത്തൻ പള്ളി വികാരിയും ലിറ്റർജി പ്രഫസറുമാണ് ലേഖകൻ)