“നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടെതാണ് ” (മത്താ 5:6).
നോന്പുകാലത്തെ നിർവചിക്കുകയും വിശദീകരിയ്ക്കുകയും ചെയ്യുന്ന വാക്യമാണിത്. നോന്പുകാലത്ത് അനുഷ്ഠിക്കുന്ന സവിശേഷ ഭക്തകൃത്യങ്ങളും പരിത്യാഗവും ഉപവാസവുമെല്ലാം എന്തിന് എന്ന ചോദ്യം പലപ്പോഴും കേട്ടിട്ടുണ്ട്. ഇക്കാലത്ത് വളരെ കൂടുതലായി കേൾക്കുന്നുമുണ്ട്. ഒരു വാക്യത്തിൽ ഉത്തരം പറഞ്ഞാൽ നീതിക്കുവേണ്ടിയുള്ള ദാഹവും വിശപ്പുമാണ് നോന്പുകാലത്തെ സവിശേഷമായ അനുഷ്ഠാനങ്ങളെല്ലാമെന്ന് പറയാനാകും.
ഈശോയുടെ ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണ് അഷ്ടസൗഭാഗ്യങ്ങൾ. പൊതുവെ അഷ്ടസൗഭാഗ്യങ്ങൾ എന്ന് അറിയപ്പെടുന്നെങ്കിലും ഒൻപതു പ്രാവശ്യം ഭാഗ്യവാന്മാരെന്ന പദം ഉപയോഗിച്ച് ശിഷ്യത്വത്തിന്റെ സ്വഭാവം വ്യക്തമാക്കുകയാണ് ഈശോ ഇവിടെ ചെയ്യുന്നത്.
ഇതിൽ ആദ്യത്തെത് “ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ” (മത്താ 5:3) എന്നത് ആമുഖവും അവസാനത്തെത് - “എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുന്പോൾ ” എന്നത് ഉപസംഹാരവുമാണ്.
ശിഷ്യൻ ദരിദ്രനാണ്, അവൻ മറ്റുള്ളവരാൽ പീഡിപ്പിക്കപ്പെടുന്നവനാണ്. ഈ ശിഷ്യന്റെ വിശദീകരണമാണ് രണ്ടുമുതൽ എട്ടുവരെ സൗഭാഗ്യങ്ങളിൽ പറഞ്ഞിരിക്കുന്നത് - അവൻ വിലപിക്കുന്നവനാണ്, ശാന്തശീലനാണ്...
അഷ്ടസൗഭാഗ്യം തുടങ്ങുന്നത് പ്രഥമപുരുഷ സർവനാമത്തിലാണ്. “ആത്മാവിൽ ദരിദ്രർ”. എന്നാൽ അവസാനിക്കുന്നത് ഉത്തമപുരുഷസർവനാമത്തിലാണ് - “എന്നെ പ്രതി മനുഷ്യർ നിങ്ങളെ”...
എന്താണീ രചനാവിശേഷത്തിന്റെ അർഥം? ആരാണീ ദരിദ്രൻ എന്ന് വിശദീകരിക്കുകയാണ്. “അത് ഞാനാണ്,” ഈശോ. ദരിദ്രനായ ഈശോ ദരിദ്രനാകാൻ ശിഷ്യരെ വിളിക്കുന്ന വിളിയാണ് ഈ ഭാഗ്യങ്ങളിലൂടെ, ഗിരിപ്രഭാഷണം മുഴുവനിലൂടെയും നാം കേൾക്കുന്നത്; നോന്പിന്റെ അനുഷ്ഠാനങ്ങളും ശിഷ്യരാകാനുള്ള പരിശ്രമത്തിന്റെ ഭാഗമാണല്ലോ.
എന്താണ് നീതി? അനർഹനെ അർഹനാക്കുന്ന, പുറംതള്ളപ്പെട്ടവനെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന, അസമത്വത്തിന്റെ മതിലുകൾ ഇടിച്ചു തകർക്കുന്ന ദൈവത്തിന്റെ നീതി. നീതിക്കുവേണ്ടി പാടുപെടുന്നവർക്ക് പട്ടിണി മാത്രമല്ല പീഡനവും അനുഭവിക്കേണ്ടിവരും.
സ്വരമില്ലാത്തവർക്ക് സ്വരം നൽകുന്നവൻ അടിച്ചമർത്തപ്പെടും. കാരണം നീതി നൽകേണ്ട അധികാര സ്ഥാനങ്ങൾ അധർമവും അഴിമതിയും ഉപാസിക്കുന്നവരാണ്. എന്നാൽ നീതിയുടെ ഉപാസകർ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവർ ദൈവത്തോടൊപ്പമാണ്, സ്വർഗരാജ്യത്തിന്റെ അംഗങ്ങളാണ്.
ഈശോയോടൊപ്പം നീതിക്കായി യത്നിച്ചുകൊണ്ട് സഹദരിദ്രരാകാനുള്ള വിളിയാണ് ശിഷ്യത്വത്തിലേക്കുള്ള വിളി. ഈ വിളി കേൾക്കാനും വിളിക്കനുസരിച്ച് രൂപാന്തരം പ്രാപിക്കനുമുള്ള കാലമാണ് നോന്പുകാലം.
ഫാ. ഫിലിപ്പ് ചെന്പകശേരി
(തിരുവനന്തപുരം മലങ്കര സെന്റ് മേരീസ് മേജർ സെമിനാരി ബൈബിൾ പ്രഫസറാണ് ലേഖകൻ)
നോന്പുകാലത്തെ നിർവചിക്കുകയും വിശദീകരിയ്ക്കുകയും ചെയ്യുന്ന വാക്യമാണിത്. നോന്പുകാലത്ത് അനുഷ്ഠിക്കുന്ന സവിശേഷ ഭക്തകൃത്യങ്ങളും പരിത്യാഗവും ഉപവാസവുമെല്ലാം എന്തിന് എന്ന ചോദ്യം പലപ്പോഴും കേട്ടിട്ടുണ്ട്. ഇക്കാലത്ത് വളരെ കൂടുതലായി കേൾക്കുന്നുമുണ്ട്. ഒരു വാക്യത്തിൽ ഉത്തരം പറഞ്ഞാൽ നീതിക്കുവേണ്ടിയുള്ള ദാഹവും വിശപ്പുമാണ് നോന്പുകാലത്തെ സവിശേഷമായ അനുഷ്ഠാനങ്ങളെല്ലാമെന്ന് പറയാനാകും.
ഈശോയുടെ ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണ് അഷ്ടസൗഭാഗ്യങ്ങൾ. പൊതുവെ അഷ്ടസൗഭാഗ്യങ്ങൾ എന്ന് അറിയപ്പെടുന്നെങ്കിലും ഒൻപതു പ്രാവശ്യം ഭാഗ്യവാന്മാരെന്ന പദം ഉപയോഗിച്ച് ശിഷ്യത്വത്തിന്റെ സ്വഭാവം വ്യക്തമാക്കുകയാണ് ഈശോ ഇവിടെ ചെയ്യുന്നത്.
ഇതിൽ ആദ്യത്തെത് “ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ” (മത്താ 5:3) എന്നത് ആമുഖവും അവസാനത്തെത് - “എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുന്പോൾ ” എന്നത് ഉപസംഹാരവുമാണ്.
ശിഷ്യൻ ദരിദ്രനാണ്, അവൻ മറ്റുള്ളവരാൽ പീഡിപ്പിക്കപ്പെടുന്നവനാണ്. ഈ ശിഷ്യന്റെ വിശദീകരണമാണ് രണ്ടുമുതൽ എട്ടുവരെ സൗഭാഗ്യങ്ങളിൽ പറഞ്ഞിരിക്കുന്നത് - അവൻ വിലപിക്കുന്നവനാണ്, ശാന്തശീലനാണ്...
അഷ്ടസൗഭാഗ്യം തുടങ്ങുന്നത് പ്രഥമപുരുഷ സർവനാമത്തിലാണ്. “ആത്മാവിൽ ദരിദ്രർ”. എന്നാൽ അവസാനിക്കുന്നത് ഉത്തമപുരുഷസർവനാമത്തിലാണ് - “എന്നെ പ്രതി മനുഷ്യർ നിങ്ങളെ”...
എന്താണീ രചനാവിശേഷത്തിന്റെ അർഥം? ആരാണീ ദരിദ്രൻ എന്ന് വിശദീകരിക്കുകയാണ്. “അത് ഞാനാണ്,” ഈശോ. ദരിദ്രനായ ഈശോ ദരിദ്രനാകാൻ ശിഷ്യരെ വിളിക്കുന്ന വിളിയാണ് ഈ ഭാഗ്യങ്ങളിലൂടെ, ഗിരിപ്രഭാഷണം മുഴുവനിലൂടെയും നാം കേൾക്കുന്നത്; നോന്പിന്റെ അനുഷ്ഠാനങ്ങളും ശിഷ്യരാകാനുള്ള പരിശ്രമത്തിന്റെ ഭാഗമാണല്ലോ.
എന്താണ് നീതി? അനർഹനെ അർഹനാക്കുന്ന, പുറംതള്ളപ്പെട്ടവനെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന, അസമത്വത്തിന്റെ മതിലുകൾ ഇടിച്ചു തകർക്കുന്ന ദൈവത്തിന്റെ നീതി. നീതിക്കുവേണ്ടി പാടുപെടുന്നവർക്ക് പട്ടിണി മാത്രമല്ല പീഡനവും അനുഭവിക്കേണ്ടിവരും.
സ്വരമില്ലാത്തവർക്ക് സ്വരം നൽകുന്നവൻ അടിച്ചമർത്തപ്പെടും. കാരണം നീതി നൽകേണ്ട അധികാര സ്ഥാനങ്ങൾ അധർമവും അഴിമതിയും ഉപാസിക്കുന്നവരാണ്. എന്നാൽ നീതിയുടെ ഉപാസകർ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവർ ദൈവത്തോടൊപ്പമാണ്, സ്വർഗരാജ്യത്തിന്റെ അംഗങ്ങളാണ്.
ഈശോയോടൊപ്പം നീതിക്കായി യത്നിച്ചുകൊണ്ട് സഹദരിദ്രരാകാനുള്ള വിളിയാണ് ശിഷ്യത്വത്തിലേക്കുള്ള വിളി. ഈ വിളി കേൾക്കാനും വിളിക്കനുസരിച്ച് രൂപാന്തരം പ്രാപിക്കനുമുള്ള കാലമാണ് നോന്പുകാലം.
ഫാ. ഫിലിപ്പ് ചെന്പകശേരി
(തിരുവനന്തപുരം മലങ്കര സെന്റ് മേരീസ് മേജർ സെമിനാരി ബൈബിൾ പ്രഫസറാണ് ലേഖകൻ)