ദൈവത്തിന്റെ കുടുംബകാര്യങ്ങളെക്കുറിച്ച് യേശു നടത്തിയ ഒരു പ്രധാന വെളിപ്പെടുത്തലാണ് ദൈവത്തിന്റെ കുടുംബത്തിലുള്ളവരെല്ലാം സമാധാനമുണ്ടാക്കുന്ന പ്രക്രിയയില്‍ വ്യാപൃതരായിരിക്കും എന്നത്. ലോകം കേള്‍ക്കെ മലമുകളില്‍ക്കയറി അവന് പറഞ്ഞു, ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്, അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും’ (മത്താ 5:9).
ദൈവത്തിന്റെ സ്വഭാവമുള്ളവരുമാണ് ദൈവപുത്രന്മാര്. നമ്മുടെ ദൈവം സമാധാനത്തിന്റെ ദൈവമാണ് (കൊറി 14:33). അവന്റെ ഏകജാതനായ ഈശോ ‘സമാധാനത്തിന്റെ രാജാവാണ്’ (ഏശയ്യ 6:9). ചെല്ലുന്നിടത്തെല്ലാം സമാധാനം നല്‍കണമെന്നതാണ് യേശുവിന്റെ ഉപദേശം (മത്താ 10:12).
ശത്രുവിന്റെ ക്രൂരതകള്‍ക്കിരയായ മിശിഹാ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് മരിക്കുക വഴി ശത്രുവിനോടുള്ള ക്രിസ്തുശിഷ്യന്റെ നിലപാടെന്തെന്നു കാണിച്ചുതരുകയായിരുന്നു.
സമാധാനം ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍, സമാധാനത്തിനുവേണ്ടി ത്യാഗം സഹിക്കാന്‍ തയാറുള്ളവര്‍ ഏറെയില്ല.
ശത്രുക്കളോടു യുദ്ധം ചെയ്യാനും ആ യുദ്ധത്തില്‍ മുറിവേൽക്കാനും ഒരു പക്ഷേ മരിക്കാനും തന്നെ തയാറാകുന്നവര്‍ അനേകരാണ്. അതിന് അവരെ ആവേശം കൊള്ളിച്ചുകൊണ്ട്, ശത്രുക്കളോടു വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസംഗങ്ങളും ആശയപ്രചാരണങ്ങളും നടത്തുന്നവരും ഏറെയുണ്ട്. യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ എളുപ്പമാണ്. മനുഷ്യന്റെ അധമവാസനയില്പ്പെട്ടതാണത്. പിശാച് ആദിമുതലെ കൊലപാതകിയാണല്ലൊ (യോഹ 8:44).
എന്നാല്‍ വികാരങ്ങളെ നിയന്ത്രിക്കാനും ക്ഷമാപൂര്‍വം സമാധാനത്തിനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടാനും അണികളെ ഉത്തേജിപ്പിക്കുന്നതാണ് യഥാര്‍ഥ നേതൃത്വപാടവം; ദൈവികഭാവം. സമാധാനശ്രമങ്ങള്‍ ദിവസങ്ങളും മാസങ്ങളും നീളുന്ന പ്രക്രിയയാണ്. വളരെ സാവധാനമാണ് ഭിന്നതകള്‍ അലിയുന്നതും ബന്ധങ്ങള്‍ വളരുന്നതും. ഇപ്രകാരം സമാധാനത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്ന നേതാക്കളുള്ളിടത്ത് അണികള്‍ക്കു ചോരയൊഴുക്കേണ്ടിവരില്ല.
സമാധാനമുണ്ടാക്കുന്നതിന്റെ വില നന്നായി മനസിലാക്കിയിട്ടു തന്നെയാണ് സമാധാന സൃഷ്ടാക്കളാകാന്‍ ഈശോ ആവശ്യപ്പെടുന്നത്. മനുഷ്യനെ ദൈവവുമായി രമ്യതയിലെത്തിക്കാന്‍ മുറിവും മരണവുമേറ്റവനാണ് ഈശോ.
ഉയിര്‍പ്പിനുശേഷം ആദ്യം ശിഷ്യന്മാരെ കണ്ട അവസരത്തില്‍ അവര്‍ക്ക് സമാധാനം നല്‍കിക്കൊണ്ട് തന്റെ മുറിവേറ്റ കരങ്ങള്‍ അവരെ അവന് കാണിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ സമാധാന സ്ഥാപനത്തിനു മുറിവേൽക്കേണ്ടിവരും എന്നു പഠിപ്പിക്കുകയായിരുന്നില്ലേ? ഒരു വിലയും കൊടുക്കാതെ നിലനിൽക്കുന്ന സമാധാനം കൈവരിക്കാനാകില്ല.
ഉള്ളില്‍ സമാധാനമില്ലാതെ, ഒരു മനുഷ്യരെയും അവരുടെ ദൈവസങ്കല്പങ്ങളെയും ജീവിതരീതിയെയും പരിസഹിച്ച് പോരാട്ടത്തിന്റെ പോര്വിളിമുഴക്കുന്നവര് കൂടിവരുകയാണ്. അവര്‍ക്കിടയില്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ‘സമാധാനത്തിന്റെ ഉപകരണ’മായിത്തീരാന്‍ ആഗ്രഹിക്കുകയും അതായിത്തീരുകയും ചെയ്യുക എന്നതാണ് ഈ കാലഘട്ടത്തില്‍ നമ്മുടെ വിശുദ്ധനിയോഗം.
സമാധാന ഭഞ്ജകരായ സകലത്തെയും നമ്മുടെ ഉള്ളില്‍ നിന്ന് നീക്കിക്കൊണ്ട് നോമ്പാചരണം കാലികവും അര്ഥപൂര്ണവുമാക്കാം.
ഡോ. ജേക്കബ് ചാണിക്കുഴി
(കുന്നോത്ത് ഗുഡ്ഷെപ്പേർഡ് മേജർ സെമിനാരി റെക്ടറും ബൈബിൾ പ്രഫസറുമാണ് ലേഖകൻ)
ദൈവത്തിന്റെ സ്വഭാവമുള്ളവരുമാണ് ദൈവപുത്രന്മാര്. നമ്മുടെ ദൈവം സമാധാനത്തിന്റെ ദൈവമാണ് (കൊറി 14:33). അവന്റെ ഏകജാതനായ ഈശോ ‘സമാധാനത്തിന്റെ രാജാവാണ്’ (ഏശയ്യ 6:9). ചെല്ലുന്നിടത്തെല്ലാം സമാധാനം നല്‍കണമെന്നതാണ് യേശുവിന്റെ ഉപദേശം (മത്താ 10:12).
ശത്രുവിന്റെ ക്രൂരതകള്‍ക്കിരയായ മിശിഹാ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് മരിക്കുക വഴി ശത്രുവിനോടുള്ള ക്രിസ്തുശിഷ്യന്റെ നിലപാടെന്തെന്നു കാണിച്ചുതരുകയായിരുന്നു.
സമാധാനം ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍, സമാധാനത്തിനുവേണ്ടി ത്യാഗം സഹിക്കാന്‍ തയാറുള്ളവര്‍ ഏറെയില്ല.
ശത്രുക്കളോടു യുദ്ധം ചെയ്യാനും ആ യുദ്ധത്തില്‍ മുറിവേൽക്കാനും ഒരു പക്ഷേ മരിക്കാനും തന്നെ തയാറാകുന്നവര്‍ അനേകരാണ്. അതിന് അവരെ ആവേശം കൊള്ളിച്ചുകൊണ്ട്, ശത്രുക്കളോടു വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രസംഗങ്ങളും ആശയപ്രചാരണങ്ങളും നടത്തുന്നവരും ഏറെയുണ്ട്. യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ എളുപ്പമാണ്. മനുഷ്യന്റെ അധമവാസനയില്പ്പെട്ടതാണത്. പിശാച് ആദിമുതലെ കൊലപാതകിയാണല്ലൊ (യോഹ 8:44).
എന്നാല്‍ വികാരങ്ങളെ നിയന്ത്രിക്കാനും ക്ഷമാപൂര്‍വം സമാധാനത്തിനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടാനും അണികളെ ഉത്തേജിപ്പിക്കുന്നതാണ് യഥാര്‍ഥ നേതൃത്വപാടവം; ദൈവികഭാവം. സമാധാനശ്രമങ്ങള്‍ ദിവസങ്ങളും മാസങ്ങളും നീളുന്ന പ്രക്രിയയാണ്. വളരെ സാവധാനമാണ് ഭിന്നതകള്‍ അലിയുന്നതും ബന്ധങ്ങള്‍ വളരുന്നതും. ഇപ്രകാരം സമാധാനത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്ന നേതാക്കളുള്ളിടത്ത് അണികള്‍ക്കു ചോരയൊഴുക്കേണ്ടിവരില്ല.
സമാധാനമുണ്ടാക്കുന്നതിന്റെ വില നന്നായി മനസിലാക്കിയിട്ടു തന്നെയാണ് സമാധാന സൃഷ്ടാക്കളാകാന്‍ ഈശോ ആവശ്യപ്പെടുന്നത്. മനുഷ്യനെ ദൈവവുമായി രമ്യതയിലെത്തിക്കാന്‍ മുറിവും മരണവുമേറ്റവനാണ് ഈശോ.
ഉയിര്‍പ്പിനുശേഷം ആദ്യം ശിഷ്യന്മാരെ കണ്ട അവസരത്തില്‍ അവര്‍ക്ക് സമാധാനം നല്‍കിക്കൊണ്ട് തന്റെ മുറിവേറ്റ കരങ്ങള്‍ അവരെ അവന് കാണിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ സമാധാന സ്ഥാപനത്തിനു മുറിവേൽക്കേണ്ടിവരും എന്നു പഠിപ്പിക്കുകയായിരുന്നില്ലേ? ഒരു വിലയും കൊടുക്കാതെ നിലനിൽക്കുന്ന സമാധാനം കൈവരിക്കാനാകില്ല.
ഉള്ളില്‍ സമാധാനമില്ലാതെ, ഒരു മനുഷ്യരെയും അവരുടെ ദൈവസങ്കല്പങ്ങളെയും ജീവിതരീതിയെയും പരിസഹിച്ച് പോരാട്ടത്തിന്റെ പോര്വിളിമുഴക്കുന്നവര് കൂടിവരുകയാണ്. അവര്‍ക്കിടയില്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ‘സമാധാനത്തിന്റെ ഉപകരണ’മായിത്തീരാന്‍ ആഗ്രഹിക്കുകയും അതായിത്തീരുകയും ചെയ്യുക എന്നതാണ് ഈ കാലഘട്ടത്തില്‍ നമ്മുടെ വിശുദ്ധനിയോഗം.
സമാധാന ഭഞ്ജകരായ സകലത്തെയും നമ്മുടെ ഉള്ളില്‍ നിന്ന് നീക്കിക്കൊണ്ട് നോമ്പാചരണം കാലികവും അര്ഥപൂര്ണവുമാക്കാം.
ഡോ. ജേക്കബ് ചാണിക്കുഴി
(കുന്നോത്ത് ഗുഡ്ഷെപ്പേർഡ് മേജർ സെമിനാരി റെക്ടറും ബൈബിൾ പ്രഫസറുമാണ് ലേഖകൻ)