കുട്ടികളിലെ കേൾവിക്കുറവ് മാനസിക ആരോഗ്യത്തെ സ്വാധീനിക്കുമോ?

04:20 PM Mar 22, 2021 | Deepika.com
* കേൾവിക്കുറവുള്ളവുമായിട്ടുള്ള ആശയവിനിമയത്തിൽ ശ്രദ്ധിക്കേണ്ടത്

കേൾവിക്കുറവുള്ള വയോധികരോട് സ്വഭാവികമായുള്ള രീതിയിലും തുറന്നും സംസാരിക്കേണ്ടതു പ്രധാനമാണ്. അവരെ ബഹുമാനിക്കേണ്ടതും അവരുടെ വികാരങ്ങളെ മാനിക്കേണ്ടതുമാണ്.

* തീവ്രമായ കേൾവിക്കുറവുള്ള കുട്ടികളിലെ മാനസിക ആരോഗ്യം

കേൾവിക്കുറവ് നേരിട്ട് വൈകാരികവും സ്വാഭാവികവും മാനസിക ആരോഗ്യപരമായ അസുഖങ്ങൾ ഉണ്ടാകുന്നില്ല. പക്ഷേ, ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് വൈകാരികവും സ്വാഭാവികവും മാനസികവളർച്ചയുമായും ബന്ധപ്പെട്ട് അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ഇങ്ങനെയുള്ള സംഭവങ്ങൾ സാധാരണ കേൾവിയുള്ള കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളിലാണു കൂടുതലായി കാണുന്നത്. കുട്ടികൾക്കു പരിചരണം നൽകുന്ന ആളുമായി ആശയവിനിമയം നടത്താൻ പറ്റാതെ ആവുകയും അതു ഭാഷാവികസനത്തിൽ വൈകല്യത്തിന് ഒരു കാരണമാവുകയും ചെയ്യുന്നു.

പ്രത്യേകിച്ചു സാധാരണ കേൾവിയുള്ള മാതാപിതാക്കൾക്കു ജനിക്കുന്ന ബധിരരായ കുട്ടികളിലാണ് ഇങ്ങനെ കാണുന്നത്. ഇതു പിന്നീടു കുട്ടികളുടെ ശ്രദ്ധയെ ബാധിക്കുകയും കൂട്ടുകാരുമായി വൈകാരിക ബന്ധങ്ങൾ ഉണ്ടാക്കാൻ പറ്റാതെയാവുകയും ചെയ്യുന്നു.

* നേരത്തെയുള്ള ഇടപെടൽ എന്തിന്?

ഏറ്റവും വേഗത്തിലുള്ള രോഗനിർണയവും നേരത്തെയുള്ള ഇടപെടലും പ്രത്യേകിച്ചു കുട്ടി ആറു മാസമാകുന്നതിനു മുന്പ് രോഗനിർണയം നടത്തിയാൽ മാതാപിതാക്കൾക്ക് അതുമായി പൊരുത്തപ്പെടാനും കുട്ടിയുടെ ഭാഷാവികസനത്തിനും സഹായിക്കും.
മാതാപിതാക്കളുമായി നല്ല ബന്ധം വികസിപ്പിക്കുന്നതിനും വൈകാരിക നിയന്ത്രണത്തിനും ബധിരനായ ഒരു കുട്ടിക്ക് മാതാപിതാക്കളുമായുള്ള നേരത്തെയുള്ള ഇടപെടലും ആശയവിനിമയവും സഹായിക്കുന്നു.

* അവരെ ഒറ്റപ്പെടുത്തരുത്

കേൾവിക്കുറവുള്ള ആളുകൾക്ക് പ്രത്യേകിച്ച് വയോധികർക്ക് ജീവിതനിലവാരത്തിൽ സാരമായ കുറവുണ്ടാകും. സാമൂഹിക ഒറ്റപ്പെടലിനും മാനസിക ഏകാന്തതയ്ക്കും കേൾവിക്കുറവ് കാരണമാകുന്നു. കേൾവിക്കുറവുള്ള കുട്ടികൾക്കു വൈകാരിക സ്വഭാവിക പ്രശ്നങ്ങളും നാഡീവികസനവുമായി ബന്ധപ്പെട്ട അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കുട്ടിക്ക് ആറുമാസമാകുന്നതിനുമുന്പുള്ള ഇടപെടൽ കുട്ടിയുടെ ഭാഷാ വികസനത്തിനും മാതാപിതാക്കളുമായുള്ള ബന്ധവും ആശയവിനിമയവും ദൃഢപ്പെടുത്തുന്നതിലും മുഖ്യപങ്കു വഹിക്കുന്നു.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജോർജ് കുരുവിള താമരപ്പള്ളി
M.S (ENT), FRCS (Glasg.), Fellowship in Paediatric ENT surgery (Canada)
ഹെഡ് - ഇഎൻടി & കോക്ലിയാർ ഇംപ്ലാന്‍റ് സർജറി, ലൂർദ് ആശുപത്രി, കൊച്ചി.