ഒന്നാം പ്രമാണം: ഈജിപ്തിലെ അടിമത്തത്തിൽനിന്ന് നിന്നെ വിമോചിപ്പിച്ച നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
ഇസ്രായേൽ ജനവും അവരെ അടിമത്തത്തിൽനിന്നു വിമോചിപ്പിച്ചു സ്വതന്ത്ര ജനമാക്കിയ അവരുടെ ദൈവമായ യാഹ്വെയുമായുള്ള ഉടമ്പടിയാണ് ഈ പ്രമാണത്തിന്റെ അടിസ്ഥാനം. അത് വിഭാവനം ചെയ്യുന്ന പരസ്പരധർമത്തിലൂന്നിയ ഞാൻ-നീ ബന്ധത്തിന്റെ വിശ്വസ്തതയും തനിമയും കാത്തുസൂക്ഷിക്കണമെന്നാണ് ഈ പ്രമാണം നിഷ്കർഷിക്കുന്നത്.
ഏകദൈവ വിശ്വാസിയായ ഒരു വ്യക്തി, താൻ സത്യദൈവമായി ഏറ്റുപറയുകയും ആശ്രയിക്കുകയും ചെയ്യുന്നവനിലുള്ള ഏകാഗ്രചിത്തമായ വിശ്വാസമാണ് ഒന്നാം പ്രമാണത്തിലൂടെ ഏറ്റുപറയുക. തങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്നുറപ്പുള്ള ദൈവത്തിൽ പൂർണമായ ആശ്രയം വയ്ക്കാനുള്ള കല്പനയും ക്ഷിപ്രകാര്യസാധ്യത്തിനായി ഈ ദൈവത്തെ മറന്നു മറ്റു ശക്തികൾക്കു പുറകെ ഒരു പൂവിൽനിന്നു മറ്റൊന്നിലേക്ക് തത്തിപ്പറക്കുന്ന ശലഭത്തെപ്പോലെ ചഞ്ചലചിത്തരായി പതറിനടക്കരുതെന്ന താക്കീതും ഈ പ്രമാണത്തിൽ ഉൾക്കൊള്ളുന്നു.
മർത്യനിൽനിന്നു തികച്ചും വ്യത്യസ്തനും അവനതീതനുമായ ദൈവത്തെ അവൻ മെനയുന്ന വിഗ്രഹങ്ങളിലൂടെ വരുതിയിലാക്കി, ദൈവത്തിന്റെ സൃഷ്ടിയിൽ ഒന്നു മാത്രമായ മനുഷ്യൻ തനിക്കു നൽകപ്പെട്ടിരിക്കുന്ന ബുദ്ധിവൈഭവത്തിന്റെ അഹന്തയിൽ സൃഷ്ടാവായി സ്വയം അവരോധിക്കാനുമുള്ള ശ്രമത്തെയാണ് ഈ പ്രമാണം വിലക്കുന്നത്. തനിക്കതീതമായവനെ തിരസ്കരിച്ചു തന്റെ ശക്തിയെ ദൈവികതയായി പ്രതിഷ്ഠിക്കുന്നതു വിഗ്രഹാരാധനയാവും.
മനുഷ്യനെ ക്രിയാത്മകമായും നേരെയും വഴിനടത്താൻ കെല്പുള്ള ദൈവത്തിലുള്ള അചഞ്ചലമായ ആശ്രയത്വവും അവിടുത്തെ ഏക ദൈവമായി അംഗീകരിക്കുന്നതുമാണല്ലൊ ഈ പ്രമാണം നിഷ്കർഷിക്കുന്നത്. സത്യദൈവത്തിൽനിന്നു നമ്മെ അകറ്റാൻ പ്രേരണ നൽകുന്ന ആകർഷണങ്ങളിൽനിന്നും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വ്യവഹാരങ്ങളിൽ നിന്നും ഒഴിഞ്ഞു നില്ക്കാനുള്ള ആഹ്വാനമാണ് ഈ പ്രമാണണത്തിന്റെ ഊന്നൽ.
ആധുനിക കാലത്തെ കപടദൈവങ്ങളായി ചിന്തകന്മാർ ചൂണ്ടിക്കാണിക്കുന്നത് അവിടെയും ഇവിടെയും കാണുന്ന പ്രതിമകളോ, ദൈവദർശനോന്മുഖമായ തിരുസ്വരൂപങ്ങളോ അല്ല, മറിച്ച്, ദൈവത്തിന്റെ സ്ഥാനത്തു പൂവിട്ടുപൂജിച്ചു തങ്ങളെത്തന്നെ അടിയറവു വച്ചിരിക്കുന്ന കൊള്ളലാഭോന്മുഖമായ കമ്പോളസംസ്കാരവും തെറ്റായ ഭൗതികവാദവുമാണ്. ചുരുക്കത്തിൽ, ദൈവത്തിനു കൊടുക്കേണ്ട ആരാധന, മറ്റൊന്നിനും നൽകാതിരിക്കുക എന്നതാണ് ഒന്നാം പ്രമാണത്തിന്റെ അകക്കാമ്പ്.
നമ്മൾ നമ്മുടെ ഹൃദയവും ശ്രദ്ധയും അഭയവും എവിടെ - വ്യക്തിയിലോ, വ്യവഹാരത്തിലോ - കേന്ദ്രീകരിക്കുന്നുവോ, അത് നമ്മുടെ ദൈവമായിത്തീരുമെന്നുള്ള ആശയം ചിന്തോദ്ദീപകമാണ്. ദൈവത്തെ മാറ്റിനിർത്തിയുള്ള എല്ലാ കൂട്ടുകളും, പരീക്ഷണങ്ങളും അപചയത്തിലേ അവസാനിക്കൂ എന്നും വിവക്ഷയുണ്ട്. അതുപോലെ തന്നെ ഉടമ്പടിയിൽ അധിഷ്ഠിതമായ എല്ലാ വൈയക്തികബന്ധങ്ങളുടെയും വിശ്വാസ്യത വിശ്വസ്തയോടെ പാലിക്കാനും വിലയിരുത്താനും ഈ പ്രമാണം നമ്മെ പ്രചോദിപ്പിക്കുന്നു.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട്, സിഎംഐ
(ബംഗളുരു ധർമാരാം വിദ്യാക്ഷേത്രത്തിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)
ഇസ്രായേൽ ജനവും അവരെ അടിമത്തത്തിൽനിന്നു വിമോചിപ്പിച്ചു സ്വതന്ത്ര ജനമാക്കിയ അവരുടെ ദൈവമായ യാഹ്വെയുമായുള്ള ഉടമ്പടിയാണ് ഈ പ്രമാണത്തിന്റെ അടിസ്ഥാനം. അത് വിഭാവനം ചെയ്യുന്ന പരസ്പരധർമത്തിലൂന്നിയ ഞാൻ-നീ ബന്ധത്തിന്റെ വിശ്വസ്തതയും തനിമയും കാത്തുസൂക്ഷിക്കണമെന്നാണ് ഈ പ്രമാണം നിഷ്കർഷിക്കുന്നത്.
ഏകദൈവ വിശ്വാസിയായ ഒരു വ്യക്തി, താൻ സത്യദൈവമായി ഏറ്റുപറയുകയും ആശ്രയിക്കുകയും ചെയ്യുന്നവനിലുള്ള ഏകാഗ്രചിത്തമായ വിശ്വാസമാണ് ഒന്നാം പ്രമാണത്തിലൂടെ ഏറ്റുപറയുക. തങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്നുറപ്പുള്ള ദൈവത്തിൽ പൂർണമായ ആശ്രയം വയ്ക്കാനുള്ള കല്പനയും ക്ഷിപ്രകാര്യസാധ്യത്തിനായി ഈ ദൈവത്തെ മറന്നു മറ്റു ശക്തികൾക്കു പുറകെ ഒരു പൂവിൽനിന്നു മറ്റൊന്നിലേക്ക് തത്തിപ്പറക്കുന്ന ശലഭത്തെപ്പോലെ ചഞ്ചലചിത്തരായി പതറിനടക്കരുതെന്ന താക്കീതും ഈ പ്രമാണത്തിൽ ഉൾക്കൊള്ളുന്നു.
മർത്യനിൽനിന്നു തികച്ചും വ്യത്യസ്തനും അവനതീതനുമായ ദൈവത്തെ അവൻ മെനയുന്ന വിഗ്രഹങ്ങളിലൂടെ വരുതിയിലാക്കി, ദൈവത്തിന്റെ സൃഷ്ടിയിൽ ഒന്നു മാത്രമായ മനുഷ്യൻ തനിക്കു നൽകപ്പെട്ടിരിക്കുന്ന ബുദ്ധിവൈഭവത്തിന്റെ അഹന്തയിൽ സൃഷ്ടാവായി സ്വയം അവരോധിക്കാനുമുള്ള ശ്രമത്തെയാണ് ഈ പ്രമാണം വിലക്കുന്നത്. തനിക്കതീതമായവനെ തിരസ്കരിച്ചു തന്റെ ശക്തിയെ ദൈവികതയായി പ്രതിഷ്ഠിക്കുന്നതു വിഗ്രഹാരാധനയാവും.
മനുഷ്യനെ ക്രിയാത്മകമായും നേരെയും വഴിനടത്താൻ കെല്പുള്ള ദൈവത്തിലുള്ള അചഞ്ചലമായ ആശ്രയത്വവും അവിടുത്തെ ഏക ദൈവമായി അംഗീകരിക്കുന്നതുമാണല്ലൊ ഈ പ്രമാണം നിഷ്കർഷിക്കുന്നത്. സത്യദൈവത്തിൽനിന്നു നമ്മെ അകറ്റാൻ പ്രേരണ നൽകുന്ന ആകർഷണങ്ങളിൽനിന്നും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വ്യവഹാരങ്ങളിൽ നിന്നും ഒഴിഞ്ഞു നില്ക്കാനുള്ള ആഹ്വാനമാണ് ഈ പ്രമാണണത്തിന്റെ ഊന്നൽ.
ആധുനിക കാലത്തെ കപടദൈവങ്ങളായി ചിന്തകന്മാർ ചൂണ്ടിക്കാണിക്കുന്നത് അവിടെയും ഇവിടെയും കാണുന്ന പ്രതിമകളോ, ദൈവദർശനോന്മുഖമായ തിരുസ്വരൂപങ്ങളോ അല്ല, മറിച്ച്, ദൈവത്തിന്റെ സ്ഥാനത്തു പൂവിട്ടുപൂജിച്ചു തങ്ങളെത്തന്നെ അടിയറവു വച്ചിരിക്കുന്ന കൊള്ളലാഭോന്മുഖമായ കമ്പോളസംസ്കാരവും തെറ്റായ ഭൗതികവാദവുമാണ്. ചുരുക്കത്തിൽ, ദൈവത്തിനു കൊടുക്കേണ്ട ആരാധന, മറ്റൊന്നിനും നൽകാതിരിക്കുക എന്നതാണ് ഒന്നാം പ്രമാണത്തിന്റെ അകക്കാമ്പ്.
നമ്മൾ നമ്മുടെ ഹൃദയവും ശ്രദ്ധയും അഭയവും എവിടെ - വ്യക്തിയിലോ, വ്യവഹാരത്തിലോ - കേന്ദ്രീകരിക്കുന്നുവോ, അത് നമ്മുടെ ദൈവമായിത്തീരുമെന്നുള്ള ആശയം ചിന്തോദ്ദീപകമാണ്. ദൈവത്തെ മാറ്റിനിർത്തിയുള്ള എല്ലാ കൂട്ടുകളും, പരീക്ഷണങ്ങളും അപചയത്തിലേ അവസാനിക്കൂ എന്നും വിവക്ഷയുണ്ട്. അതുപോലെ തന്നെ ഉടമ്പടിയിൽ അധിഷ്ഠിതമായ എല്ലാ വൈയക്തികബന്ധങ്ങളുടെയും വിശ്വാസ്യത വിശ്വസ്തയോടെ പാലിക്കാനും വിലയിരുത്താനും ഈ പ്രമാണം നമ്മെ പ്രചോദിപ്പിക്കുന്നു.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട്, സിഎംഐ
(ബംഗളുരു ധർമാരാം വിദ്യാക്ഷേത്രത്തിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)