കോവിഡ്-19 വൈറസിനെ നിർവീര്യമാക്കാൻ പ്രാപ്തമായ ഒരു മരുന്ന്് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല എന്നോർക്കണം. ലോകമാസകലം നൂറിൽപ്പരം വാക്സിനുകളുടെ നിർമാണയജ്ഞമാണ് പരീക്ഷണശാലകളിൽ കൊടുന്പിരികൊള്ളുന്നത്. മൃഗങ്ങളിലെയും മനുഷ്യരിലെയും പരീക്ഷണങ്ങൾക്കുശേഷം അവ എപ്പോൾ വിപണിയിലെത്തിക്കുമെന്ന് ആർക്കും ഒരെത്തുംപിടിയുമില്ല. ഹൈഡ്രോക്സി ക്ലോറോക്യൂൻ കോവിഡ്-19 വൈറസ് ബാധയുടെ പ്രാരംഭഘട്ടത്തിൽ അസിത്രോമൈസിൻ എന്ന ആന്റി ബയോട്ടിക്കിനൊപ്പം കൊടുക്കുന്നത് രോഗതീവ്രത ശമിപ്പിക്കാൻ പര്യാപ്തമാകുമെന്നും പല രാജ്യങ്ങളിലും നടന്ന നിരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പാരാസെറ്റാമോൾ, വിറ്റാമിൻ-സി, സിൻക്, നിർജലീകരണം ഒഴിവാക്കുക, രക്തം നേർപ്പിക്കുന്ന മരുന്നുകൾ, സ്റ്റിറോയിഡുകൾ ഇങ്ങനെ പല വിധത്തിലുള്ള ചികിത്സാരീതികളാണ് കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട് ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.
രോഗലക്ഷണങ്ങളില്ലാതെ ബഹുഭൂരിപക്ഷം
ഏറ്റവും രസകരമായ കാര്യം കോവിഡ്-19 ബാധിച്ചവരിൽ 80 ശതമാനം രോഗികളിലും കാര്യമായ യാതൊരു രോഗലക്ഷണങ്ങളുമുണ്ടാകുന്നില്ല എന്നതാണ്. തൊണ്ടവേദനയോ ചെറുതായ ചുമയോ അല്പം തളർച്ചയോ മാത്രം. അതുകൊണ്ട് ഇക്കൂട്ടർ ചികിത്സയ്ക്കൊന്നും മുതിരാതെ ചിട്ടയായ ജീവിതശൈലിയിലൂടെ മുന്നോട്ടുപോകുന്നു. രണ്ടോ മൂന്നോ ആഴ്ചകൾക്കുശേഷം അവർഡ് കോവിഡ് അതിജീവിച്ച് രോഗപ്രതിരോധശേഷി ആർജിച്ചു മുന്നോട്ടുപോകുന്നു. ബാക്കിയുള്ള 15 ശതമാനം രോഗബാധിതരിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ഇക്കൂട്ടരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിക്കണം. ശേഷിച്ച അഞ്ചു ശതമാനം രോഗികൾക്കാണ് കലശലായ രോഗലക്ഷണങ്ങളും രോഗത്തിന്റെ രൗദ്രഭാവവും ഉണ്ടാകുന്നത്. ഇക്കൂട്ടരെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിക്കുന്നു.
മുൻകരുതലുകൾ
ഹൃദ്രോഗമുള്ളവർക്കും ഇല്ലാത്തവർക്കും കോവിഡ്-19 വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത ഒരുപോലെയാണെങ്കിലും വന്നുപെട്ടാൽ സങ്കീർണതകൾ ഏറെയുണ്ടാകാനുള്ള സാധ്യത ഹൃദ്രോഗികൾക്കു കൂടുതലായതുകൊണ്ട് അവർ അനുവർത്തിക്കേണ്ട പല മുൻകരുതലുകളുമുണ്ട്.
* ഹൃദ്രോഗത്തിനു ഡോക്ടർ നിർദേശിച്ച മരുന്നുകൾ യാതൊരു മുടക്കവും കൂടാതെ കഴിക്കുക. ചിലപ്പോൾ അതേപേരുള്ള മരുന്നുകൾ കിട്ടിയില്ലെങ്കിലും ഉള്ളടക്കം കൃത്യമായാൽ മതി. പ്രത്യേകിച്ച്് ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയും കഴിഞ്ഞവർ സ്റ്റെന്റുകളും ഗ്രാഫ്റ്റുകളും അടയാതിരിക്കാൻ രക്തം നേർപ്പിക്കുന്ന ഒൗഷധങ്ങൾ കൃത്യമായി സേവിക്കണം. കൂടാതെ സ്റ്റാമിൻസ്, ബീറ്റാബ്ലോക്കർ, ഹൃദയപരാജയത്തിനുള്ള ഒൗഷധങ്ങൾ എല്ലാം മുടങ്ങാതെ കഴിക്കുക.
* കൃത്യമായ വ്യായാമത്തിലേർപ്പെടുക. ടെറസിലോ മുറ്റത്തോ ആളൊഴിഞ്ഞ റോഡുകളിലോ ട്രെഡ് മില്ലിലോ കുറഞ്ഞത് 30-45 മിനിട്ട് ദിവസേന നടക്കുക.
* ഭക്ഷണത്തിൽ പിശുക്കു കാട്ടേണ്ട. ചൂടുള്ള സമീകൃതാഹാരം കഴിക്കുക. ധാരാളം ചൂടുവെള്ളം കുടിക്കുക. ശരീരഭാരം കൂടരുത്.
* ആവശ്യത്തിന് ഉറക്കം വേണം. ദിവസേന 7-8 മണിക്കൂർ ഉറങ്ങണം. വായുസഞ്ചാരമുള്ള തുറസായ മുറിയിൽ ഉറങ്ങുന്നത് നന്ന്.
* സ്റ്റീം ഇൻഹലേഷൻ 3-4 പ്രാവശ്യം ചെയ്യുക. പ്രത്യേകിച്ചും പുറത്തുനിന്നു വീട്ടിൽ വന്നാലുടൻ ചെയ്യുക. ഇതു നാസാരന്ധ്രങ്ങളിലെ വൈറസിനെ നിർവീര്യമാക്കാൻ പര്യാപ്തമാണ്.
* കുളിയും മറ്റും ചൂടുവെള്ളത്തിൽ മാത്രം. ഉപ്പുള്ള ചൂടുവെള്ളമോ മറ്റൗഷധങ്ങൾ ചേർത്ത ചൂടുവെള്ളമോ കവിളിലും തൊണ്ടയിലും നിർത്തി പല പ്രാവശ്യം ’ഗാർഗിൾ’ ചെയ്യുക.
* മദ്യപാനവും പുകവലിയും കർശനമായി ഒഴിവാക്കുക.
* മനസ് എപ്പോഴും ശാന്തമായിരിക്കട്ടെ. നല്ലതു പറയുകയും കേൾക്കുകയും ചെയ്യുക. നല്ല പുസ്തകങ്ങൾ വായിക്കുക. ഗാനങ്ങൾ കേൾക്കുക, നല്ല സിനിമകൾ കാണുക അങ്ങനെ ഒരു പോസിറ്റീവ് മനസിന്റെ ഉടമസ്ഥരാകുക. എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക. സ്വാസ്ഥ്യമുള്ള മനസിൽ രോഗങ്ങൾക്കു സ്ഥാനമില്ല.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം
രോഗലക്ഷണങ്ങളില്ലാതെ ബഹുഭൂരിപക്ഷം
ഏറ്റവും രസകരമായ കാര്യം കോവിഡ്-19 ബാധിച്ചവരിൽ 80 ശതമാനം രോഗികളിലും കാര്യമായ യാതൊരു രോഗലക്ഷണങ്ങളുമുണ്ടാകുന്നില്ല എന്നതാണ്. തൊണ്ടവേദനയോ ചെറുതായ ചുമയോ അല്പം തളർച്ചയോ മാത്രം. അതുകൊണ്ട് ഇക്കൂട്ടർ ചികിത്സയ്ക്കൊന്നും മുതിരാതെ ചിട്ടയായ ജീവിതശൈലിയിലൂടെ മുന്നോട്ടുപോകുന്നു. രണ്ടോ മൂന്നോ ആഴ്ചകൾക്കുശേഷം അവർഡ് കോവിഡ് അതിജീവിച്ച് രോഗപ്രതിരോധശേഷി ആർജിച്ചു മുന്നോട്ടുപോകുന്നു. ബാക്കിയുള്ള 15 ശതമാനം രോഗബാധിതരിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ഇക്കൂട്ടരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിക്കണം. ശേഷിച്ച അഞ്ചു ശതമാനം രോഗികൾക്കാണ് കലശലായ രോഗലക്ഷണങ്ങളും രോഗത്തിന്റെ രൗദ്രഭാവവും ഉണ്ടാകുന്നത്. ഇക്കൂട്ടരെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിക്കുന്നു.
മുൻകരുതലുകൾ
ഹൃദ്രോഗമുള്ളവർക്കും ഇല്ലാത്തവർക്കും കോവിഡ്-19 വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത ഒരുപോലെയാണെങ്കിലും വന്നുപെട്ടാൽ സങ്കീർണതകൾ ഏറെയുണ്ടാകാനുള്ള സാധ്യത ഹൃദ്രോഗികൾക്കു കൂടുതലായതുകൊണ്ട് അവർ അനുവർത്തിക്കേണ്ട പല മുൻകരുതലുകളുമുണ്ട്.
* ഹൃദ്രോഗത്തിനു ഡോക്ടർ നിർദേശിച്ച മരുന്നുകൾ യാതൊരു മുടക്കവും കൂടാതെ കഴിക്കുക. ചിലപ്പോൾ അതേപേരുള്ള മരുന്നുകൾ കിട്ടിയില്ലെങ്കിലും ഉള്ളടക്കം കൃത്യമായാൽ മതി. പ്രത്യേകിച്ച്് ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയും കഴിഞ്ഞവർ സ്റ്റെന്റുകളും ഗ്രാഫ്റ്റുകളും അടയാതിരിക്കാൻ രക്തം നേർപ്പിക്കുന്ന ഒൗഷധങ്ങൾ കൃത്യമായി സേവിക്കണം. കൂടാതെ സ്റ്റാമിൻസ്, ബീറ്റാബ്ലോക്കർ, ഹൃദയപരാജയത്തിനുള്ള ഒൗഷധങ്ങൾ എല്ലാം മുടങ്ങാതെ കഴിക്കുക.
* കൃത്യമായ വ്യായാമത്തിലേർപ്പെടുക. ടെറസിലോ മുറ്റത്തോ ആളൊഴിഞ്ഞ റോഡുകളിലോ ട്രെഡ് മില്ലിലോ കുറഞ്ഞത് 30-45 മിനിട്ട് ദിവസേന നടക്കുക.
* ഭക്ഷണത്തിൽ പിശുക്കു കാട്ടേണ്ട. ചൂടുള്ള സമീകൃതാഹാരം കഴിക്കുക. ധാരാളം ചൂടുവെള്ളം കുടിക്കുക. ശരീരഭാരം കൂടരുത്.
* ആവശ്യത്തിന് ഉറക്കം വേണം. ദിവസേന 7-8 മണിക്കൂർ ഉറങ്ങണം. വായുസഞ്ചാരമുള്ള തുറസായ മുറിയിൽ ഉറങ്ങുന്നത് നന്ന്.
* സ്റ്റീം ഇൻഹലേഷൻ 3-4 പ്രാവശ്യം ചെയ്യുക. പ്രത്യേകിച്ചും പുറത്തുനിന്നു വീട്ടിൽ വന്നാലുടൻ ചെയ്യുക. ഇതു നാസാരന്ധ്രങ്ങളിലെ വൈറസിനെ നിർവീര്യമാക്കാൻ പര്യാപ്തമാണ്.
* കുളിയും മറ്റും ചൂടുവെള്ളത്തിൽ മാത്രം. ഉപ്പുള്ള ചൂടുവെള്ളമോ മറ്റൗഷധങ്ങൾ ചേർത്ത ചൂടുവെള്ളമോ കവിളിലും തൊണ്ടയിലും നിർത്തി പല പ്രാവശ്യം ’ഗാർഗിൾ’ ചെയ്യുക.
* മദ്യപാനവും പുകവലിയും കർശനമായി ഒഴിവാക്കുക.
* മനസ് എപ്പോഴും ശാന്തമായിരിക്കട്ടെ. നല്ലതു പറയുകയും കേൾക്കുകയും ചെയ്യുക. നല്ല പുസ്തകങ്ങൾ വായിക്കുക. ഗാനങ്ങൾ കേൾക്കുക, നല്ല സിനിമകൾ കാണുക അങ്ങനെ ഒരു പോസിറ്റീവ് മനസിന്റെ ഉടമസ്ഥരാകുക. എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക. സ്വാസ്ഥ്യമുള്ള മനസിൽ രോഗങ്ങൾക്കു സ്ഥാനമില്ല.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം