തപസ് എന്ന കവിതാശകലത്തിൽ ദിവാകരൻ വിഷ്ണുമംഗലം കുറിക്കുന്നു:
‘മടങ്ങാൻ സമയമായ് മനസ്സിൻ വനാന്തരേ,
തപം ചെയ്തീടാൻ ആത്മാവിതാ മന്ത്രിക്കുന്നു.’
മരുഭൂമിയുടെ ഭൗമിക ഊഷരതയിലല്ല, മനസിന്റെ വനാന്തരങ്ങളിലാണു തപസു ചെയ്യേണ്ടത്. അതിനുള്ള സമയമായെന്ന് ആത്മാവ് ഉള്ളിൽ മന്ത്രിക്കുന്നു. മിശിഹാ ദൈവാത്മാവിനാൽ നയിക്കപ്പെട്ടുകൊണ്ടാണ് മനസിന്റെ തപോവനങ്ങളിൽ നാൽപ്പതു ദിനരാത്രങ്ങൾ വ്യാപരിച്ചത്.
എല്ലാ മതദർശനങ്ങളിലും തപസിനും നോന്പാചരണത്തിനും പ്രസക്തിയുണ്ട്. ഒരു ആന്തരികയാത്രയാണത്. നോന്പാചരിച്ചു ഭക്തർ മല ചവിട്ടുന്പോൾ ഉള്ളിലുള്ള ദൈവികചൈതന്യത്തെ തേടിപ്പുറപ്പെടുന്ന മനുഷ്യപ്രവൃത്തിയാണു തെളിയുന്നത്.
നാല്പതു ദിനരാത്രങ്ങളുടെ തപസ് എന്ന ബൈബിൾ പ്രയോഗത്തിനു സവിശേഷമായ അർഥമുണ്ട്. വേദഗ്രന്ഥത്തിൽ ഒരു സാംഖിക ദൈവശാസ്ത്രമുണ്ട്. ഭൂമിയുടെ സംഖ്യയാണ് നാല്, പ്രമാണങ്ങളുടെ സംഖ്യയാണു പത്ത്. ലോകത്തിന്റെ സംഖ്യയെ പ്രമാണങ്ങളുടെ (ദൈവവചനം) സംഖ്യകൊണ്ടു ഗുണിക്കുന്പോൾ നാൽപ്പത് എന്നു കിട്ടുന്നു.
ഭൗമിക യാഥാർഥ്യങ്ങളെ ദൈവപ്രമാണങ്ങൾകൊണ്ടു മെരുക്കിയെടുക്കുന്നതിന്റെ പ്രതീകവ്യംഗ്യമാണ് നാൽപ്പത് എന്ന സംഖ്യ. ദൈവഹിതത്തിന്റെ പ്രകാശനമാണ് അവിടുത്തെ പ്രമാണങ്ങളും ദൈവവചനവും.
ഭൂമിയെ ഉടച്ചുവാർത്ത നാല്പതു നാളുകളുടെ ജലപ്രളയം, സീനായ് മലയിലെ മോശയുടെ പ്രാർഥന, ഇസ്രയേൽ ജനതയുടെ മരുഭൂമിയാത്ര, ഏലിയാ പ്രവാചകന്റെ ഹോറേബിലേക്കുള്ള യാത്ര, മിശിഹായുടെ ഉപവാസം തുടങ്ങിയവയെല്ലാം നാൽപ്പതുമായി ബന്ധപ്പെട്ടുനിൽക്കുന്നുവെന്നതു ശ്രദ്ധേയം.
ദൈവഹിതം അനുവർത്തിച്ചുകൊണ്ട് ജീവിതദൗത്യങ്ങൾ നിർവഹിക്കാനുള്ള ക്ഷണമാണ് നാല്പതു നാളുകൾ നീളുന്ന നോന്പാചരണം. നോന്പാചരണത്തിനു വലിയ പ്രാധാന്യം നൽകുന്ന നസ്രാണീ ക്രൈസ്തവപാരന്പര്യത്തിൽ ഇത് അന്പതു നോന്പായിട്ടാണ് ആചരിക്കുന്നത്.
വലിയനോന്പുകാലം ആഗോള തിരുസഭയുടെ വാർഷികധ്യാനമാണെന്നു സഭാപിതാക്കന്മാർ നിരീക്ഷിക്കുന്നുണ്ട്. സഭാസമൂഹം മുഴുവൻ വലിയൊരു തപസിലേക്ക്, ആത്മനവീകരണത്തിലേക്ക് പ്രവേശിക്കുകയാണ്. മനുഷ്യാസ്തിത്വത്തിന്റെ നിസാരതയും മഹത്വവും തിരിച്ചറിയുന്ന ആന്തരികജ്ഞാനത്തിലേക്കാണു നോന്പുനാളുകൾ വ്യക്തിയെ വഴിനടത്തുന്നത്.
പൂഴിയിൽനിന്നെടുക്കപ്പെട്ടവൻ വിഭൂതിയായി മടങ്ങി ഉത്ഥാനത്തിന്റെ തേജോഭാവങ്ങളിലേക്ക് പ്രവേശിക്കണം. നെറ്റിയിലെ ഭസ്മലേപനം മനുഷ്യൻ കേവലം ധൂളിയാണെന്ന ചിന്തയുണർത്തി നമ്മെ വിനീതരാക്കുന്നതിന്റെ പ്രതീകമായി നിലകൊള്ളുന്നു.
മനുഷ്യജീവിതത്തിന്റെ ആന്തരികസ്വത്വത്തിലേക്ക് ഒരാൾ മടങ്ങിവരണമെങ്കിൽ ബാഹ്യമോടികളും ആർഭാടങ്ങളും വിട്ടുമാറണം. ലോകത്തിന്റെ വ്യഗ്രതകളോടും സ്വാർത്ഥമനോഭാവങ്ങളോടും വിടപറഞ്ഞ് ചിത്തശുദ്ധിയിലേക്ക് പ്രവേശിക്കണം.
വിക്ടോറിയൻ കവികളിൽ അഗ്രഗണ്യനായ റോബർട്ട് ബ്രൗണിംഗ് കുറിക്കുന്നു: When the fight begins within himself, A man is worth something. ഉള്ളിൽ ആത്മസംഘർഷം ഉടലെടുത്തു തുടങ്ങുന്പോൾ മനുഷ്യൻ എന്തെങ്കിലും വിലപ്പെട്ടവനായിത്തീരുന്നുവെന്ന ചിന്തയിൽ കാതലായ മനുഷ്യദർശനം ഉണ്ട്.
ആത്മാവും ശരീരചോദനകളുമായുള്ള സംഘർഷമാണു മരുഭൂമിയിൽ സംഭവിക്കുന്നത്. മാംസത്തിനുമേലുള്ള ആത്മാവിന്റെ വിജയത്തോടെയാണ് ഈശോ ലോകത്തിലേറ്റവും മൂല്യമുള്ളവനായി മാറുന്നത്. രൂപാന്തരീകരണത്തിന്റെ മരൂഭൂമികളെ നമ്മുടെ ജീവിതപരിസരങ്ങളിൽ ചിട്ടപ്പെടുത്തേണ്ടതു നോന്പാചരണത്തിന്റെ അനിവാര്യതയാണ്.
മരുഭൂമിയെന്നത് ആത്മീയസാധനയുടെ സുകൃതഭൂമികയാണെതു നമുക്ക് മറക്കാതിരിക്കാം. മിശിഹായുടെ ഉപവാസരാപ്പകലുകൾ ആഴമായ അതിജീവനത്തിന്റെയും ആത്മാഭിഷേകത്തിന്റെയും സമയമായിരുന്നുവെന്നത് സുവിശേഷവിവരങ്ങളിൽ വ്യക്തമാണ്.
തപസിലൂടെ ദൈവോന്മുഖനാകുന്ന മനുഷ്യൻ പരോന്മുഖനുമായിത്തീരണമെന്നുള്ളതാണ് സുവിശേഷദർശനം. ഈ ക്രിസ്തുദർശനം തന്നെയാണ് അവിടുത്തെ തുടർച്ചയായ തിരുസഭയും പങ്കുവയ്ക്കുന്നത്. നോന്പും പ്രാർഥനയും ഉപവാസവും ഒരുമിച്ചു ചേരുന്പോഴാണ് നോന്പാചരണത്തിന് പൂർണത ലഭിക്കുന്നത്.
അപരനോടുള്ള സ്നേഹവും കരുതലും കൂടുതൽ പരിപോഷിപ്പിക്കാനുള്ള സമയംകൂടിയാണ് നോന്പുകാലം. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്’ (മത്തായി 25: 40) എന്ന ക്രിസ്തുമൊഴികൾ നമുക്ക് ഹൃദയത്തിൽ കുറിച്ചിടാം.
‘മടങ്ങാൻ സമയമായ് മനസ്സിൻ വനാന്തരേ,
തപം ചെയ്തീടാൻ ആത്മാവിതാ മന്ത്രിക്കുന്നു.’
മരുഭൂമിയുടെ ഭൗമിക ഊഷരതയിലല്ല, മനസിന്റെ വനാന്തരങ്ങളിലാണു തപസു ചെയ്യേണ്ടത്. അതിനുള്ള സമയമായെന്ന് ആത്മാവ് ഉള്ളിൽ മന്ത്രിക്കുന്നു. മിശിഹാ ദൈവാത്മാവിനാൽ നയിക്കപ്പെട്ടുകൊണ്ടാണ് മനസിന്റെ തപോവനങ്ങളിൽ നാൽപ്പതു ദിനരാത്രങ്ങൾ വ്യാപരിച്ചത്.
എല്ലാ മതദർശനങ്ങളിലും തപസിനും നോന്പാചരണത്തിനും പ്രസക്തിയുണ്ട്. ഒരു ആന്തരികയാത്രയാണത്. നോന്പാചരിച്ചു ഭക്തർ മല ചവിട്ടുന്പോൾ ഉള്ളിലുള്ള ദൈവികചൈതന്യത്തെ തേടിപ്പുറപ്പെടുന്ന മനുഷ്യപ്രവൃത്തിയാണു തെളിയുന്നത്.
നാല്പതു ദിനരാത്രങ്ങളുടെ തപസ് എന്ന ബൈബിൾ പ്രയോഗത്തിനു സവിശേഷമായ അർഥമുണ്ട്. വേദഗ്രന്ഥത്തിൽ ഒരു സാംഖിക ദൈവശാസ്ത്രമുണ്ട്. ഭൂമിയുടെ സംഖ്യയാണ് നാല്, പ്രമാണങ്ങളുടെ സംഖ്യയാണു പത്ത്. ലോകത്തിന്റെ സംഖ്യയെ പ്രമാണങ്ങളുടെ (ദൈവവചനം) സംഖ്യകൊണ്ടു ഗുണിക്കുന്പോൾ നാൽപ്പത് എന്നു കിട്ടുന്നു.
ഭൗമിക യാഥാർഥ്യങ്ങളെ ദൈവപ്രമാണങ്ങൾകൊണ്ടു മെരുക്കിയെടുക്കുന്നതിന്റെ പ്രതീകവ്യംഗ്യമാണ് നാൽപ്പത് എന്ന സംഖ്യ. ദൈവഹിതത്തിന്റെ പ്രകാശനമാണ് അവിടുത്തെ പ്രമാണങ്ങളും ദൈവവചനവും.
ഭൂമിയെ ഉടച്ചുവാർത്ത നാല്പതു നാളുകളുടെ ജലപ്രളയം, സീനായ് മലയിലെ മോശയുടെ പ്രാർഥന, ഇസ്രയേൽ ജനതയുടെ മരുഭൂമിയാത്ര, ഏലിയാ പ്രവാചകന്റെ ഹോറേബിലേക്കുള്ള യാത്ര, മിശിഹായുടെ ഉപവാസം തുടങ്ങിയവയെല്ലാം നാൽപ്പതുമായി ബന്ധപ്പെട്ടുനിൽക്കുന്നുവെന്നതു ശ്രദ്ധേയം.
ദൈവഹിതം അനുവർത്തിച്ചുകൊണ്ട് ജീവിതദൗത്യങ്ങൾ നിർവഹിക്കാനുള്ള ക്ഷണമാണ് നാല്പതു നാളുകൾ നീളുന്ന നോന്പാചരണം. നോന്പാചരണത്തിനു വലിയ പ്രാധാന്യം നൽകുന്ന നസ്രാണീ ക്രൈസ്തവപാരന്പര്യത്തിൽ ഇത് അന്പതു നോന്പായിട്ടാണ് ആചരിക്കുന്നത്.
വലിയനോന്പുകാലം ആഗോള തിരുസഭയുടെ വാർഷികധ്യാനമാണെന്നു സഭാപിതാക്കന്മാർ നിരീക്ഷിക്കുന്നുണ്ട്. സഭാസമൂഹം മുഴുവൻ വലിയൊരു തപസിലേക്ക്, ആത്മനവീകരണത്തിലേക്ക് പ്രവേശിക്കുകയാണ്. മനുഷ്യാസ്തിത്വത്തിന്റെ നിസാരതയും മഹത്വവും തിരിച്ചറിയുന്ന ആന്തരികജ്ഞാനത്തിലേക്കാണു നോന്പുനാളുകൾ വ്യക്തിയെ വഴിനടത്തുന്നത്.
പൂഴിയിൽനിന്നെടുക്കപ്പെട്ടവൻ വിഭൂതിയായി മടങ്ങി ഉത്ഥാനത്തിന്റെ തേജോഭാവങ്ങളിലേക്ക് പ്രവേശിക്കണം. നെറ്റിയിലെ ഭസ്മലേപനം മനുഷ്യൻ കേവലം ധൂളിയാണെന്ന ചിന്തയുണർത്തി നമ്മെ വിനീതരാക്കുന്നതിന്റെ പ്രതീകമായി നിലകൊള്ളുന്നു.
മനുഷ്യജീവിതത്തിന്റെ ആന്തരികസ്വത്വത്തിലേക്ക് ഒരാൾ മടങ്ങിവരണമെങ്കിൽ ബാഹ്യമോടികളും ആർഭാടങ്ങളും വിട്ടുമാറണം. ലോകത്തിന്റെ വ്യഗ്രതകളോടും സ്വാർത്ഥമനോഭാവങ്ങളോടും വിടപറഞ്ഞ് ചിത്തശുദ്ധിയിലേക്ക് പ്രവേശിക്കണം.
വിക്ടോറിയൻ കവികളിൽ അഗ്രഗണ്യനായ റോബർട്ട് ബ്രൗണിംഗ് കുറിക്കുന്നു: When the fight begins within himself, A man is worth something. ഉള്ളിൽ ആത്മസംഘർഷം ഉടലെടുത്തു തുടങ്ങുന്പോൾ മനുഷ്യൻ എന്തെങ്കിലും വിലപ്പെട്ടവനായിത്തീരുന്നുവെന്ന ചിന്തയിൽ കാതലായ മനുഷ്യദർശനം ഉണ്ട്.
ആത്മാവും ശരീരചോദനകളുമായുള്ള സംഘർഷമാണു മരുഭൂമിയിൽ സംഭവിക്കുന്നത്. മാംസത്തിനുമേലുള്ള ആത്മാവിന്റെ വിജയത്തോടെയാണ് ഈശോ ലോകത്തിലേറ്റവും മൂല്യമുള്ളവനായി മാറുന്നത്. രൂപാന്തരീകരണത്തിന്റെ മരൂഭൂമികളെ നമ്മുടെ ജീവിതപരിസരങ്ങളിൽ ചിട്ടപ്പെടുത്തേണ്ടതു നോന്പാചരണത്തിന്റെ അനിവാര്യതയാണ്.
മരുഭൂമിയെന്നത് ആത്മീയസാധനയുടെ സുകൃതഭൂമികയാണെതു നമുക്ക് മറക്കാതിരിക്കാം. മിശിഹായുടെ ഉപവാസരാപ്പകലുകൾ ആഴമായ അതിജീവനത്തിന്റെയും ആത്മാഭിഷേകത്തിന്റെയും സമയമായിരുന്നുവെന്നത് സുവിശേഷവിവരങ്ങളിൽ വ്യക്തമാണ്.
തപസിലൂടെ ദൈവോന്മുഖനാകുന്ന മനുഷ്യൻ പരോന്മുഖനുമായിത്തീരണമെന്നുള്ളതാണ് സുവിശേഷദർശനം. ഈ ക്രിസ്തുദർശനം തന്നെയാണ് അവിടുത്തെ തുടർച്ചയായ തിരുസഭയും പങ്കുവയ്ക്കുന്നത്. നോന്പും പ്രാർഥനയും ഉപവാസവും ഒരുമിച്ചു ചേരുന്പോഴാണ് നോന്പാചരണത്തിന് പൂർണത ലഭിക്കുന്നത്.
അപരനോടുള്ള സ്നേഹവും കരുതലും കൂടുതൽ പരിപോഷിപ്പിക്കാനുള്ള സമയംകൂടിയാണ് നോന്പുകാലം. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്’ (മത്തായി 25: 40) എന്ന ക്രിസ്തുമൊഴികൾ നമുക്ക് ഹൃദയത്തിൽ കുറിച്ചിടാം.