ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു വിധി ഉണ്ടായിട്ടുണ്ടോ എന്ന് തനിക്കു സംശയമാണെന്നും നിയമപഠനരംഗത്ത് ഒരു മുതൽക്കൂട്ടാണ് ഈ വിധിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിധിന്യായം, കുറ്റപത്രം, സാക്ഷിമൊഴികൾ തുടങ്ങിയവ സൂക്ഷ്മമായി അപഗ്രഥിച്ചാണ് ജസ്റ്റീസ് ഏബ്രഹാം മാത്യുവിന്റെ വിശകലനം. തന്റെ കണ്ടെത്തലുകൾക്ക് ആധാരമായ വസ്തുതകളും അദ്ദേഹം നിരത്തുന്നു.