ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പറായിരുന്നു. ഇത്തവണ ഇലക്ഷന് നിന്നില്ല. കക്ഷിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുരുവിള തടസ്സം നിന്നതുകൊണ്ടാണ് അത് വേണ്ടെന്നുവച്ചത്. ഇവർക്കൊപ്പം തറവാട്ടുവീട്ടിൽ കുരുവിളയുടെ അപ്പനും അമ്മയും താമസിക്കുന്നുണ്ട്.
മക്കൾ നാലു പേരുണ്ട്. മൂത്തവൻ അജിൻ എൻജിനിയറിങ് കഴിഞ്ഞെങ്കിലും ജോലിയൊന്നുമില്ല. അവന് താഴെയുള്ളവർ ഒക്കെ വിദ്യാർത്ഥികളാണ്. കുരുവിള ഒരു ട്യൂഷൻ മാസ്റ്റർ ആണ്. സ്വന്തമായി ഒരു ട്യൂഷൻ സെന്റർ നടത്തുന്നുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ആ സെന്റർ. ജോലി കിട്ടുന്നതുവരെ ട്യൂഷൻ സെന്ററിൽ വന്ന് പഠിപ്പിക്കാൻ കുരുവിള മകനോട് പറഞ്ഞെങ്കിലും അവൻ അത് ചെവിക്കൊണ്ടില്ല.
സാമ്പത്തിക ക്ലേശം ആണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രശ്നം. ഈയൊരു പ്രശ്നത്തിന്റെ പേരിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും അല്ലറചില്ലറ പരിഭവങ്ങളും വഴക്കുകളുമൊക്കെ ഇടയ്ക്കിടെ ഇവിടെ ഉണ്ടാകാറുണ്ട്. കുരുവിളയുടെ അപ്പൻ അന്തോണിപ്പനും ഈ ഒരു കാര്യത്തെ സംബന്ധിച്ച് തന്റെ മകനോടും മരുമകളോടും ഈർച്ചയുണ്ട്. കാര്യങ്ങൾ എല്ലാം കൈവിട്ടു പോകുന്നു എന്ന തോന്നൽ കുരുവിളയ്ക്ക് ഉണ്ടായത് ഈ ഇടയ്ക്ക് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നതോടെയാണ്. പലവിധ കാര്യങ്ങൾക്കായി ലോണെടുത്ത തുകയുടെ പലിശയോ തുക തന്നെയോ തിരിച്ചടയ്ക്കാതെ വന്നതിനാൽ ബാങ്കിൽ നിന്നു പലപ്രാവശ്യം അവധി നൽകിയിട്ടും തിരിച്ചടവ് ഒന്നുംതന്നെ നടത്താതിരുന്നതിനാലാണ് അധികൃതർ ജപ്തി നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
ബാങ്കിലെ കടം കൂടാതെ ഈ കുടുംബത്തിലെ ഭാര്യക്കും ഭർത്താവിനും മൂത്തമകൻ ഉൾപ്പെടെ മൂവർക്കും ആളാംവീതം സ്വകാര്യ കടങ്ങളും ഉണ്ട്. ഇക്കാര്യം പരസ്പരം അവർക്കാർക്കും അറിയാൻമേലാ എന്നതാണ് സത്യം. സൂസി അയൽക്കൂട്ടത്തിൽ നിന്നും അടുത്ത പരിചയക്കാരിൽ നിന്നും, കുരുവിള ബ്ലേഡ് പലിശക്കാരിൽ നിന്നും കുടുംബക്കാർ ചിലരിൽ നിന്നും, അജിൻ തന്റെ സുഹൃത്തുക്കളിൽ നിന്നുമാണ് പണം കടമായി വാങ്ങിയിട്ടുള്ളത്. ഈ കടങ്ങളെല്ലാം ഇപ്പോൾ കുടുംബത്തിന്റെ പൊതു ബാധ്യത ആയിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം.
ഇതിന്റെ പേരിലും ഭാര്യാഭർത്താക്കന്മാർ തമ്മിലും മകനുമായും മാനസികമായ അകൽച്ചയുണ്ട് എന്നതും നേരാണ്. നമ്മുടെ പല കുടുംബങ്ങളും ഇന്ന് ഇത്തരം സാമ്പത്തിക ക്രമക്കേടുകളും കെടുകാര്യസ്ഥതയും മൂലം വീർപ്പുമുട്ടുകയാണ്. പഴമക്കാർ പറയുംപോലെ നിൽക്കുന്നിടത്തെ മണ്ണ് ഒലിച്ചുപോകുന്ന ദുരവസ്ഥ. തല മറന്ന് എണ്ണ തേക്കരുത് എന്ന ചൊല്ല് മേൽകണ്ട കുടുംബത്തിലെ പോലുള്ള കുടുംബങ്ങളിലെ കുടുംബാംഗങ്ങൾ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ. വീണ്ടുവിചാരമില്ലാതെ കുടുംബനാഥൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സാമ്പത്തിക വിനിമയത്തെ സംബന്ധിച്ച് അവിവേകം കാട്ടാൻ തുടങ്ങിയാൽ വൃക്ഷത്തിന്റെ തായ്വേരിനു കോടാലി വയ്ക്കുന്ന അനുഭവമല്ലേ ഉണ്ടാകൂ.
സാമ്പത്തിക കാര്യത്തെ സംബന്ധിച്ച് യാഥാർത്ഥ്യബോധം ഇല്ലാതെ പോയാൽ വരും തലമുറകൾക്കുകൂടി സാമ്പത്തിക അടിത്തറ ഇടേണ്ടവർ അത് മാന്തുകയാകില്ലേ അതുവഴി ചെയ്യുക. ഇന്ന് ചില കുടുംബങ്ങളിലെ എങ്കിലും പ്രധാന വരവ് കടംവാങ്ങി വരവാണ് എന്ന് തോന്നുന്നു. ആവശ്യങ്ങൾ കൂടുന്നതിനനുസരിച്ച് ഇപ്രകാരം കടംവാങ്ങി വരവ് കൂട്ടുമ്പോൾ അതൊരു ചതിക്കുഴി തന്നെ ആണെന്ന് പലരും മനസ്സിലാക്കാതെ പോകുന്നത് എന്തുകൊണ്ടാണ്. കടംവാങ്ങി കാര്യങ്ങൾ നടത്തുന്നത് സുരക്ഷിതമാണെന്ന് ചിന്തിക്കുന്നത് മൗഢ്യംതന്നെ അല്ലേ? ലോൺ എഴുതിത്തള്ളും എന്നു വിചാരിച്ച് ലോൺ എടുത്താലോ, അപ്രകാരം ചിന്തിച്ച് ആ തുക തിരിച്ചടയ്ക്കാതെ പോയാലോ? അപരന്റെ അധ്വാനഫലംകൊണ്ട് സ്വന്തം ജീവിതാവശ്യങ്ങൾ നിർവഹിക്കുന്ന രീതി ഉപേക്ഷിക്കേണ്ടതല്ലേ?
സ്വന്തം ബിസിനസിനായോ, തൊഴിലിനായോ ലോണും കടവും ഒക്കെ എടുക്കുന്ന ആളിന് സമയബന്ധിതമായി തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് തിരിച്ചടവു നടത്താൻ കഴിയുമോ ഇല്ലയോ എന്ന് നോക്കേണ്ടതല്ലേ? വരുന്നതുപോലെ വരട്ടെ എന്ന് ചിന്തിച്ച് കിട്ടുന്നവരുടെ കൈയിൽ നിന്നൊക്കെ പണം കടമായി വാങ്ങി അടിച്ചുപൊളിച്ചു ജീവിക്കുന്നത് ശരിയാണോ, അത് ബുദ്ധിയാണോ?
ഒരു കുടുംബത്തിലെ കുടുംബനാഥൻ, കുടുംബനാഥ അറിയാതെ കടം വാങ്ങുന്നതും അക്കാര്യം രഹസ്യമായി സൂക്ഷിക്കുന്നതും കുടുംബനാഥ തനിക്ക് തോന്നുംപോലെ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും കുടുംബനാഥൻ അറിയാതെ പണം കടമായി വാങ്ങുന്നതും ആ പണം തന്നിഷ്ടംപോലെ ചെലവഴിക്കുന്നതും ഒക്കെ ശരിയാണോ? അത് കുടുംബജീവിതത്തിന്റെ താളം തെറ്റിക്കാൻ കാരണം ആകുകയില്ലേ? വരുമാനം ഒന്നും ഇല്ലാത്ത മകൻ മാതാപിതാക്കൾ അറിയാതെ ചെറുതും വലുതുമായ തുകകൾ പലരിൽ നിന്നായി വാങ്ങുന്നതും അക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താതെ പോകുന്നതും ഒക്കെ അവിവേകംതന്നെ അല്ലേ? കുടുംബത്തിലെ ചിലർ ഇത്തരത്തിൽ അവിവേകത്തോടെ കാട്ടിക്കൂട്ടുന്നതൊക്കെ കുടുംബത്തിന്റെ മുഴുവൻ സന്തോഷവും സമാധാനവും കെടുത്താനേ ഉപകരിക്കൂ എന്ന് ചിന്തിച്ചിരുന്നെങ്കിൽ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
മക്കൾ നാലു പേരുണ്ട്. മൂത്തവൻ അജിൻ എൻജിനിയറിങ് കഴിഞ്ഞെങ്കിലും ജോലിയൊന്നുമില്ല. അവന് താഴെയുള്ളവർ ഒക്കെ വിദ്യാർത്ഥികളാണ്. കുരുവിള ഒരു ട്യൂഷൻ മാസ്റ്റർ ആണ്. സ്വന്തമായി ഒരു ട്യൂഷൻ സെന്റർ നടത്തുന്നുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ആ സെന്റർ. ജോലി കിട്ടുന്നതുവരെ ട്യൂഷൻ സെന്ററിൽ വന്ന് പഠിപ്പിക്കാൻ കുരുവിള മകനോട് പറഞ്ഞെങ്കിലും അവൻ അത് ചെവിക്കൊണ്ടില്ല.
സാമ്പത്തിക ക്ലേശം ആണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രശ്നം. ഈയൊരു പ്രശ്നത്തിന്റെ പേരിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും അല്ലറചില്ലറ പരിഭവങ്ങളും വഴക്കുകളുമൊക്കെ ഇടയ്ക്കിടെ ഇവിടെ ഉണ്ടാകാറുണ്ട്. കുരുവിളയുടെ അപ്പൻ അന്തോണിപ്പനും ഈ ഒരു കാര്യത്തെ സംബന്ധിച്ച് തന്റെ മകനോടും മരുമകളോടും ഈർച്ചയുണ്ട്. കാര്യങ്ങൾ എല്ലാം കൈവിട്ടു പോകുന്നു എന്ന തോന്നൽ കുരുവിളയ്ക്ക് ഉണ്ടായത് ഈ ഇടയ്ക്ക് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നതോടെയാണ്. പലവിധ കാര്യങ്ങൾക്കായി ലോണെടുത്ത തുകയുടെ പലിശയോ തുക തന്നെയോ തിരിച്ചടയ്ക്കാതെ വന്നതിനാൽ ബാങ്കിൽ നിന്നു പലപ്രാവശ്യം അവധി നൽകിയിട്ടും തിരിച്ചടവ് ഒന്നുംതന്നെ നടത്താതിരുന്നതിനാലാണ് അധികൃതർ ജപ്തി നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
ബാങ്കിലെ കടം കൂടാതെ ഈ കുടുംബത്തിലെ ഭാര്യക്കും ഭർത്താവിനും മൂത്തമകൻ ഉൾപ്പെടെ മൂവർക്കും ആളാംവീതം സ്വകാര്യ കടങ്ങളും ഉണ്ട്. ഇക്കാര്യം പരസ്പരം അവർക്കാർക്കും അറിയാൻമേലാ എന്നതാണ് സത്യം. സൂസി അയൽക്കൂട്ടത്തിൽ നിന്നും അടുത്ത പരിചയക്കാരിൽ നിന്നും, കുരുവിള ബ്ലേഡ് പലിശക്കാരിൽ നിന്നും കുടുംബക്കാർ ചിലരിൽ നിന്നും, അജിൻ തന്റെ സുഹൃത്തുക്കളിൽ നിന്നുമാണ് പണം കടമായി വാങ്ങിയിട്ടുള്ളത്. ഈ കടങ്ങളെല്ലാം ഇപ്പോൾ കുടുംബത്തിന്റെ പൊതു ബാധ്യത ആയിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം.
ഇതിന്റെ പേരിലും ഭാര്യാഭർത്താക്കന്മാർ തമ്മിലും മകനുമായും മാനസികമായ അകൽച്ചയുണ്ട് എന്നതും നേരാണ്. നമ്മുടെ പല കുടുംബങ്ങളും ഇന്ന് ഇത്തരം സാമ്പത്തിക ക്രമക്കേടുകളും കെടുകാര്യസ്ഥതയും മൂലം വീർപ്പുമുട്ടുകയാണ്. പഴമക്കാർ പറയുംപോലെ നിൽക്കുന്നിടത്തെ മണ്ണ് ഒലിച്ചുപോകുന്ന ദുരവസ്ഥ. തല മറന്ന് എണ്ണ തേക്കരുത് എന്ന ചൊല്ല് മേൽകണ്ട കുടുംബത്തിലെ പോലുള്ള കുടുംബങ്ങളിലെ കുടുംബാംഗങ്ങൾ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ. വീണ്ടുവിചാരമില്ലാതെ കുടുംബനാഥൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സാമ്പത്തിക വിനിമയത്തെ സംബന്ധിച്ച് അവിവേകം കാട്ടാൻ തുടങ്ങിയാൽ വൃക്ഷത്തിന്റെ തായ്വേരിനു കോടാലി വയ്ക്കുന്ന അനുഭവമല്ലേ ഉണ്ടാകൂ.
സാമ്പത്തിക കാര്യത്തെ സംബന്ധിച്ച് യാഥാർത്ഥ്യബോധം ഇല്ലാതെ പോയാൽ വരും തലമുറകൾക്കുകൂടി സാമ്പത്തിക അടിത്തറ ഇടേണ്ടവർ അത് മാന്തുകയാകില്ലേ അതുവഴി ചെയ്യുക. ഇന്ന് ചില കുടുംബങ്ങളിലെ എങ്കിലും പ്രധാന വരവ് കടംവാങ്ങി വരവാണ് എന്ന് തോന്നുന്നു. ആവശ്യങ്ങൾ കൂടുന്നതിനനുസരിച്ച് ഇപ്രകാരം കടംവാങ്ങി വരവ് കൂട്ടുമ്പോൾ അതൊരു ചതിക്കുഴി തന്നെ ആണെന്ന് പലരും മനസ്സിലാക്കാതെ പോകുന്നത് എന്തുകൊണ്ടാണ്. കടംവാങ്ങി കാര്യങ്ങൾ നടത്തുന്നത് സുരക്ഷിതമാണെന്ന് ചിന്തിക്കുന്നത് മൗഢ്യംതന്നെ അല്ലേ? ലോൺ എഴുതിത്തള്ളും എന്നു വിചാരിച്ച് ലോൺ എടുത്താലോ, അപ്രകാരം ചിന്തിച്ച് ആ തുക തിരിച്ചടയ്ക്കാതെ പോയാലോ? അപരന്റെ അധ്വാനഫലംകൊണ്ട് സ്വന്തം ജീവിതാവശ്യങ്ങൾ നിർവഹിക്കുന്ന രീതി ഉപേക്ഷിക്കേണ്ടതല്ലേ?
സ്വന്തം ബിസിനസിനായോ, തൊഴിലിനായോ ലോണും കടവും ഒക്കെ എടുക്കുന്ന ആളിന് സമയബന്ധിതമായി തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് തിരിച്ചടവു നടത്താൻ കഴിയുമോ ഇല്ലയോ എന്ന് നോക്കേണ്ടതല്ലേ? വരുന്നതുപോലെ വരട്ടെ എന്ന് ചിന്തിച്ച് കിട്ടുന്നവരുടെ കൈയിൽ നിന്നൊക്കെ പണം കടമായി വാങ്ങി അടിച്ചുപൊളിച്ചു ജീവിക്കുന്നത് ശരിയാണോ, അത് ബുദ്ധിയാണോ?
ഒരു കുടുംബത്തിലെ കുടുംബനാഥൻ, കുടുംബനാഥ അറിയാതെ കടം വാങ്ങുന്നതും അക്കാര്യം രഹസ്യമായി സൂക്ഷിക്കുന്നതും കുടുംബനാഥ തനിക്ക് തോന്നുംപോലെ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും കുടുംബനാഥൻ അറിയാതെ പണം കടമായി വാങ്ങുന്നതും ആ പണം തന്നിഷ്ടംപോലെ ചെലവഴിക്കുന്നതും ഒക്കെ ശരിയാണോ? അത് കുടുംബജീവിതത്തിന്റെ താളം തെറ്റിക്കാൻ കാരണം ആകുകയില്ലേ? വരുമാനം ഒന്നും ഇല്ലാത്ത മകൻ മാതാപിതാക്കൾ അറിയാതെ ചെറുതും വലുതുമായ തുകകൾ പലരിൽ നിന്നായി വാങ്ങുന്നതും അക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താതെ പോകുന്നതും ഒക്കെ അവിവേകംതന്നെ അല്ലേ? കുടുംബത്തിലെ ചിലർ ഇത്തരത്തിൽ അവിവേകത്തോടെ കാട്ടിക്കൂട്ടുന്നതൊക്കെ കുടുംബത്തിന്റെ മുഴുവൻ സന്തോഷവും സമാധാനവും കെടുത്താനേ ഉപകരിക്കൂ എന്ന് ചിന്തിച്ചിരുന്നെങ്കിൽ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com