ബാഡ്മിന്‍റണിൽനിന്ന് ബാൻഡിലേക്ക് ഒരു ഡോക്ടർ!

01:16 AM Mar 01, 2020 | Deepika.com
ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന വാക്കുകൾ സൂചിപ്പിക്കുന്നത് രണ്ടു നിറങ്ങളെ മാത്രമല്ല, സമാനതകളില്ലാത്ത ഒരു കാലത്തെക്കൂടിയാണ്. കലയിലും സംസ്കാരത്തിലും സാഹിത്യത്തിലും സിനിമയിലും സംഗീതത്തിലും ഉദാത്ത സൃഷ്ടികൾ പിറന്നകാലം. തലമുറകളുടെ മനസിൽ ആ കാലം അനുഭൂതികൾ നിറയ്ക്കുന്നു., നൊസ്റ്റാൾജിയ എന്ന വാക്കിനുമപ്പുറം! ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ഹിന്ദി സിനിമാപ്പാട്ടുകളെ അതേ തനിമയോടെ അരങ്ങിലെത്തിക്കുകയാണ് കണ്ണൂരിൽനിന്നുള്ള ഒരു ബാൻഡ്. പേരും അങ്ങനെത്തന്നെ- ബ്ലാക്ക് ആൻഡ് വൈറ്റ്, ദ മ്യൂസിക് പീപ്പിൾ.

ഡെന്‍റിസ്റ്റ് മ്യൂസിക് ഡയറക്ടർ

സംഗീതത്തിൽ ഒൗപചാരികമായ ഒരു പരിശീലനവും നേടിയിട്ടില്ല കണ്ണൂരിലെ ഡെന്‍റൽ സർജനായ ഡോ. സി.വി. രഞ്ജിത്. ചെറുപ്പത്തിൽ കായികലോകത്തായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ. പ്രത്യേകിച്ച് ഷട്ടിൽ ബാഡ്മിന്‍റണിൽ. ജില്ലാ ചാന്പ്യനുമായിരുന്നു മുന്പ്. ചികിത്സയുടെ തിരക്കുകൾക്കിടയിലാണ് ഏതാണ്ട് പത്തുവർഷം മുന്പ് ഒരു സംഗീത ആൽബം തയാറാക്കാൻ ഇറങ്ങിയത്. പാട്ടുകളോട് അത്രയ്ക്കിഷ്ടംതുടങ്ങിയ കാലം. ഷാലു എന്ന പേരിൽ ഹിന്ദിയിൽ തയാറാക്കിയ ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടു. വീഡിയോ ഒരുക്കിയതും രഞ്ജിത് തന്നെയാണ്. ഒട്ടേറെ പുരസ്കാരങ്ങൾ ആ വഴിയിലൂടെ അദ്ദേഹത്തെ തേടിയെത്തി.

വെറുതെ ഒരു രസത്തിന് ആ ആൽബമുണ്ടാക്കി രഞ്ജിത് വെറുതെയിരുന്നില്ല. അടുത്ത പാട്ടുണ്ടാക്കിയത് ഒന്നും രണ്ടുമല്ല 20 ഭാഷകളിലാണ്. എന്തായിരുന്നു പാട്ടിലെ പ്രതിപാദ്യം എന്നുകൂടി അറിയണം- സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ! ഷാൻ-എ-ഹിന്ദുസ്ഥാനി എന്ന ആ ഉദ്യമം എംടിവിയുടേതടക്കമുള്ള പുരസ്കാരങ്ങൾ നേടി. രാജ്യമാകമാനം ഏറ്റുപാടിയ ഈണമായിരുന്നു അത്. സച്ചിൻ ക്രിക്കറ്റിൽനിന്നു വിരമിച്ച വേളയിലാണ് ആ പാട്ടൊരുക്കിയത്.

പരസ്യജിംഗിളുകളും ഭക്തിഗാനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ സിനിമയിൽനിന്ന് ഡോക്ടർക്ക് അവസരമെത്തി. വൃന്ദാവനം എന്ന ആദ്യചിത്രം പക്ഷേ പുറത്തിറങ്ങിയില്ല. എം.ജി. ശ്രീകുമാർ, മധു ബാലകൃഷ്ണൻ, അഫ്സൽ, മഞ്ജരി, രഞ്ജിനി ജോസ് തുടങ്ങി പ്രമുഖരായ ഗായകരാണ് രഞ്ജിത്തിന്‍റെ പാട്ടുകൾക്ക് ശബ്ദം നൽകിയത്. നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും പാട്ടുകൾ ഒരുക്കിയത് രഞ്ജിത് ആണ്. എം.ജി. ശ്രീകുമാർ, ചിത്ര, സുജാത, സയനോര തുടങ്ങിയവരായിരുന്നു ഗായകർ. നടി അംബിക സംവിധാനം ചെയ്ത നിഴൽ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും രഞ്ജിത്തിന്‍റെ ഈണങ്ങൾ എത്തി.

തെരുവു നക്ഷത്രങ്ങൾ എന്ന ചിത്രത്തിലൂടെ യേശുദാസിന്‍റെ ശബ്ദത്തിലും ഡോക്ടറുടെ പാട്ടുകൾ സിനിമാലോകം കേട്ടു. അതിലൊരു പാട്ട് യേശുദാസ് പാടി അഭിനയിക്കുകയും ചെയ്തുവെന്നത് ദൈവാനുഗ്രഹമായി ഡോ. രഞ്ജിത് കാണുന്നു. പ്രേംനസീർ, കണ്ണൂർ രാജൻ, എ.ടി. ഉമ്മർ, എ.ടി. അബു, കെ.പി. ഉമ്മർ, കോഴിക്കോട് അബ്ദുൽ ഖാദർ, എം.എസ്. ബാബുരാജ് തുടങ്ങിയ പ്രമുഖരുടെയെല്ലാം പേരുകളിലുള്ള പുരസ്കാരങ്ങൾ രഞ്ജിത്തിനു ലഭിച്ചിട്ടുണ്ട്.

ദ മ്യൂസിക് പീപ്പിൾ

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ഹിന്ദി പാട്ടുകൾക്ക് ഇന്നും ആരാധകരുണ്ട് എന്നതിനു തെളിവാണ് ജനം ഏറ്റുപാടുന്ന കവർ പതിപ്പുകളും റീമേക്കുകളും. ഒരുപക്ഷേ ഒറിജിനൽ പാട്ടുകൾ ഇതുവരെ കേട്ടിട്ടില്ലാത്തവരും ആ പാട്ടുകളെ ഇഷ്ടപ്പെടുന്നുണ്ട്. കവർ പതിപ്പുകൾ ആദ്യം കേട്ട് ഒറിജിനൽ തേടിപ്പോകുന്നവരുമുണ്ട്. മുഹമ്മദ് റഫി, മുകേഷ്, കിഷോർ കുമാർ, ലതാ മങ്കേഷ്കർ, ആഷാ ഭോസ്ലേ, ഹേമന്ദ് കുമാർ തുടങ്ങി ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച സ്വരങ്ങളെ വീണ്ടും അവതരിപ്പിക്കാൻ ഡോ. രഞ്ജിത് ഒരു ബാൻഡിനു തുടക്കമിട്ടു. പഴയ സുവർണകാലത്തെ ഓർമിപ്പിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് എന്നതുകൂടി ഉൾപ്പെടുത്തിയാണ് ബാൻഡിനു പേരിട്ടത്- ബ്ലാക്ക് ആൻഡ് വൈറ്റ്, ദ മ്യൂസിക് പീപ്പിൾ.

കണ്ടും കേട്ടും പരിചയിച്ച മറ്റു ബാൻഡുകളെപ്പോലെയല്ല ബ്ലാക്ക് ആൻഡ് വൈറ്റ്. അതേക്കുറിച്ച് ഡോ. രഞ്ജിത് പറയുന്നതിങ്ങിനെ:

പതിനേഴുപേർ അടങ്ങുന്ന സംഗീതസംഘമാണ് ഞങ്ങളുടേത്. 20 മുതൽ 73 വയസുവരെയുള്ളവർ കൂട്ടത്തിലുണ്ട്. ആരു പേരാണ് ഗായകർ. ബാക്കി ഉപകരണ സംഗീതജ്ഞരും സൗണ്ട് എൻജിനീയറും ഓണ്‍ലൈൻ എഡിറ്ററും. ഗായകർ ഇരുന്നാണ് പാട്ടുപാടുക. ഒരു പാട്ടുപാടിക്കഴിഞ്ഞാൽ ആ ഗായകനോ ഗായികയോ വേദി വിടുന്നില്ല. പരിപാടി അവതരിപ്പിക്കുന്നതും ഹിന്ദിയിലാണ്. പാട്ടിന്‍റെ പശ്ചാത്തല വിവരങ്ങൾ ചെറുരൂപത്തിൽ നൽകിയാണ് ഓരോ പാട്ടും വേദിയിലെത്തിക്കുന്നത്. പാട്ടുകൾക്കിടയിൽ തീരെക്കുറഞ്ഞ ഇടവേള മാത്രം നൽകാനും ശ്രദ്ധിക്കുന്നു.

ഒരു പാട്ടവതരിപ്പിക്കുന്പോൾ ആ സിനിമയിലെ ഒറിജിനൽ പാട്ടുരംഗം വേദിയുടെ പശ്ചാത്തലത്തിലുള്ള എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിക്കും. ലിപ് മൂവ്മെന്‍റ് പോലും പരമാവധി കൃത്യമാവാൻ ശ്രദ്ധിച്ചാണ് പാടുക.

ഹിന്ദി പാട്ടുകൾ മാത്രമെടുത്ത് പരിപാടി അവതരിപ്പിക്കാം എന്ന ആശയം ചെറിയ പേടിയോടെയാണ് നടപ്പാക്കിയത്. എന്നാൽ പുതിയ തലമുറപോലും ഹൃദയപൂർവം സ്വീകരിച്ചു. ഓരോ വേദിയിലും കിട്ടിയത് മികച്ച പ്രതികരണങ്ങൾ. ഹിന്ദിക്കാർ മാത്രം കേൾവിക്കാരായ ഒരിടത്തും ഞങ്ങൾ പാട്ടുകളുമായിച്ചെന്നു. സൈനികരുടെ ഒത്തുചേരലായിരുന്നു വേദി. അവരിൽനിന്നു കിട്ടിയ പ്രതികരണം ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. ബംഗളുരു, ഡൽഹി എന്നിവിടങ്ങളിലും വിദേശത്തും സംഗീതപരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങളിപ്പോൾ.

കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്താണ് ഡോ. സി.വി. രഞ്ജിത്തിന്‍റെ വീട്. ചെറുകുന്നിൽ ഡെന്‍റൽ ക്ലിനിക് നടത്തുന്നു. മാതാപിതാക്കളായ കെ.കെ. ബാലകൃഷ്ണൻ നായരും സി.വി. തങ്കവും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. രണ്ടു സഹോദരങ്ങളുണ്ട്. എൻഡോഡോൻഡിസ്റ്റായ ഭാര്യ ഡോ. ഷാലി ക്ലാസിക്കൽ ഡാൻസറും ആങ്കറുമാണ്. വിദ്യാർഥിയായ മകൻ ശരണ്‍ ഷാൻ രഞ്ജിത് കലാ-കായിക ലോകത്ത് ശ്രദ്ധേയനാണ്.

ഹരിപ്രസാദ്‌