ലക്നൗ തല ഉയർത്തിപ്പിടിച്ചു. എന്തിനാ കുറയ്ക്കുന്നത്, 11-ാമത് ഡിഫൻസ് എക്സ്പോയല്ലേ നടന്നത്. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മേളയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും സംബന്ധിച്ചു.
ഫെബ്രുവരി അഞ്ചുമുതൽ ഒൻപതുവരെ നടന്ന ഡിഫൻസ് എക്സ്പോയിൽ ഇരുനൂറോളം ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു. പതിനഞ്ചോളം പുതിയ പ്രോഡക്ട് ലോഞ്ചുകൾ (ഉത്പന്ന അവതരണം) ഉണ്ടായി. 18 സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ എന്നിവ കൂടാതെ ആറ് പ്രധാന പ്രഖ്യാപനങ്ങളും നടന്നു. ഇതിനിടയിൽ ലോട്ടറിയടിച്ചത് ഉത്തർപ്രദേശിനു തന്നെയാണ്. 50,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നു കരുതുന്ന 23 ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു.
എക്സ്പോയുടെ പ്രധാന ആകർഷണം യുദ്ധവിമാനങ്ങൾ തന്നെ ആയിരുന്നു. വാങ്ങലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷന്റെ റഫാൽ ആയിരുന്നു മുഖ്യ ആകർഷണം. ഇരട്ട എഞ്ചിനും രണ്ടു സീറ്റുമുള്ള റഫാലിന് മണിക്കൂറിൽ 2000 കി.മീ. വരെ വേഗം കൈവരിക്കാനാവും. ഇന്ത്യ ആദ്യഘട്ടമായി 59000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങളാണ് വാങ്ങുന്നത്. എന്നാലും വിട്ടുകൊടുക്കാൻ തയാറല്ലാതെ ഓഫർ പെരുമഴയുമായി പല കന്പനികളും മത്സരത്തിനുണ്ട്.
ഇവരിൽ പ്രധാനി ലോക്ഹീഡ് മാർട്ടിൻ ആണ്. കന്പനിയുടെ പേര് പലർക്കും സുപരിചിതമല്ലെങ്കിലും ഇവരുടെ ഉത്പന്നത്തിന്റെ പേര് എല്ലാവർക്കും അറിയാം. എഫ്-16 വിമാനത്തിന്റെ നിർമാതാക്കളാണ് ലോക്ഹീഡ് മാർട്ടിൻ. എഫ്-16-ഉം 18-ഉം 20-ഉം ഒക്കെ കഴിഞ്ഞ് എഫ്-21ന്റെ നിർമാണവുമായി മുന്നോട്ടുപോവുകയാണ് കന്പനി. ഇന്ത്യക്കുവേണ്ടി മാത്രമായി എഫ്-21 നിർമിച്ചു നല്കാം എന്നാണ് കന്പനിയുടെ ഓഫർ. കൂടാതെ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി വിമാനങ്ങൾ പൂർണമായും ഇന്ത്യയിൽ നിർമിക്കാം എന്നും കന്പനി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ടാറ്റയുമായി ചേർന്ന് ഇതിനുള്ള തയാറെടുപ്പുകളും കന്പനി നടത്തിത്തുടങ്ങി. മാത്രമല്ല ഇന്ത്യയിലെ എല്ലാത്തരം കന്പനികൾക്കും - ചെറുകിട, ഇടത്തരം കന്പനികൾക്കും വിമാന നിർമാണത്തിൽ പങ്കാളിത്തം നല്കാം എന്നുമാണ് ഇവരുടെ വാഗ്ദാനം.
ഒന്നോ രണ്ടോ സീറ്റുകളുള്ളതാണ് എഫ്-21. 15 മീറ്റർ നീളം, 9.95 മീറ്റർ വീതി, 4.88 മീറ്റർ ഉയരം. വിമാനത്തിന്റെ തൂക്കം 8600 കിലോഗ്രാമാണ്. ആയുധങ്ങൾ സഹിതം 19200 കിലോഗ്രാമും. 2120 കിലോമീറ്റർ (1317MPH) വരെ സ്പീഡിൽ പറക്കും. 50,033 അടി (15,250 Mtrs, 9.4 miles) വരെ ഉയരത്തിൽ ഇതിനു പറക്കാനാകും. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 4220 കിലോമീറ്റർവരെ പറക്കും.
സ്വീഡിഷ് കന്പനിയായ സാബും (SAAB) സമാനമായ വാഗ്ദാനങ്ങളുമായിട്ടാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. അവരുടെ JAS 39 Gripen എന്ന വിമാനമാണ് ഇന്ത്യൻ വ്യോമസേനയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. റഫാലും എഫ്-21 മായി താരതമ്യം ചെയ്യുന്പോൾ വിലക്കുറവാണ് Gripen ന്റെ മുൻതൂക്കം. 40 മുതൽ 60 ദശലക്ഷം യൂറോവരെയാണ് ഇതിന്റെ വില. എന്നാൽ ഒരു എൻജിൻ മാത്രമാണ് ഗ്രിപ്പനുള്ളത്. 104 വിമാനങ്ങളുടെ ഒരു കരാറിനാണ് ഗ്രിപ്പൻ ശ്രമിക്കുന്നത്. അതിൽ 18 എണ്ണം സ്വീഡനിൽ നിർമിച്ച് നല്കും. ബാക്കി 86 വിമാനങ്ങളും ഇന്ത്യയിൽ പൂർണമായി നിർമിച്ചു നല്കും. സാങ്കേതികവിദ്യ കൈമാറും. മാത്രമല്ല 50 വർഷം വരെ പരിപാലനവും കന്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജിറാഫ് IX റഡാർ, കാൾ ഗുസ്താഫ് M4, വെപ്പൺ സിസ്റ്റം, AT4cs AST വെപ്പൺ സിസ്റ്റം തുടങ്ങി നിരവധി ആയുധങ്ങളുടെ നിരയും SAAB അവതരിപ്പിക്കുന്നു.
ഇവരെക്കൂടാതെ ബോയിംഗ് F/A-18 സൂപ്പർ ഹോർണറ്റ്, യൂറോ ഫൈറ്റർ ടൈഫൂൺ, റഷ്യയുടെ MIG-35 ഫാൻക്രം (Mig 29 ഇപ്പോൾതന്നെ വ്യോമസേനയ്ക്കുണ്ട്), റഷ്യയുടെ തന്നെ സുഖോയ് SU-35, ഫ്ളാങ്കർ (Flanker) (സുഖോയ്30 നമ്മൾ ഉപയോഗിക്കുന്നു) എന്നിവരും ഇന്ത്യൻ വ്യോമസേനയെ ലക്ഷ്യമിട്ട് വട്ടമിട്ടു പറക്കുന്നു.
ഇന്ത്യൻ പൊതുമേഖലയിൽനിന്നും ബിഇഎംഎൽ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, DRDO, OFB, ഭാരത് ഡൈനാമിക്സ്, കൊച്ചിൻ ഷിപ്പ്യാർഡ്, ഗോവ ഷിപ്യാർഡ്, ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ്, വിശാഖപട്ടണം, നാഷണൽ അക്കാദമി ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ, വിവിധ ഓർഡനൻസ് ഫാക്ടറികൾ തുടങ്ങിയവ പങ്കെടുത്തു.
സ്വകാര്യ മേഖലയിൽനിന്ന് അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ്, ജിൻഡാൽ ഗ്രൂപ്പ്, എൽ ആൻഡ് ടി, L&T MBDA Missile Systems, ലോഹിയ എയ്റോസ്പേസ് സിസ്റ്റംസ്, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ്, ടാറ്റ എയ്റോസ്പേസ് ആൻഡ് ഡിഫൻസ് എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര തലത്തിൽനിന്നും ഇസ്രയേൽ എയ്റോ സ്പേസ് ഇൻഡസ്ട്രീസ്, എയർബസ്, ബോയിംഗ്, ബ്രഹ്മോസ് എയ്റോ സ്പേസ്, ദസാർട്ട് ഏവിയേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് ഓസ്ട്രേലിയ, കൊറിയ എയ്റോസ്പേസ് ഇൻഡസ്ട്രീസ്, ലോക്ഹീഡ് മാർട്ടിൻ, റഷ്യൻ ഹെലികോപ്ടേഴ്സ്, സാബ്, തെയിൽസ് തുടങ്ങിയവരും പങ്കെടുത്തു.
ഇതെല്ലാമടക്കം ആയിരത്തോളം കന്പനികളാണ് ഈ വർഷത്തെ ഡിഫൻസ് എക്സ്പോയിൽ പങ്കെടുത്തത്. ആകെ അഞ്ചു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണമുള്ളതായിരുന്നു പ്രദർശനശാല. ഇതുകൂടാതെ പുറത്തും മിസൈലുകൾ, വിമാനവേധ തോക്കുകൾ, ഹെലികോപ്ടറുകൾ തുടങ്ങിയവയുടെ പ്രദർശനവുമുണ്ടായിരുന്നു.
വ്യോമസേനയുടെയും കരസേനയുടെയും അഭ്യാസപ്രദർശനങ്ങളും ഉണ്ടായിരുന്നു.
ഇന്ത്യയുടെ പ്രതിരോധ ഉത്പാദന രംഗം അടക്കിവാണിരുന്നത് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയവയാണ്.
എന്നാൽ ഇപ്പോൾ അതു മാറി നിരവധി ചെറുതും വലുതുമായ സ്വകാര്യ കന്പനികളുടെ തള്ളിക്കയറ്റമാണ് ഈ മേഖലയിൽ കണ്ടുവരുന്നത്. മാത്രമല്ല പ്രതിരോധരംഗത്തെ ഇറക്കുമതി കാലക്രമേണ കുറച്ചുകൊണ്ടുവന്ന് സ്വയംപര്യാപ്തത കൈവരിക്കുക എന്നതിലുപരി പ്രതിരോധ സാമഗ്രി കയറ്റുമതികൂടി ലക്ഷ്യംവച്ചുകൊണ്ടാണ് ഈ മേഖല മുന്നേറുന്നത്.
ടി.വി. ബാലസുബ്രഹ്മണ്യം
ഫെബ്രുവരി അഞ്ചുമുതൽ ഒൻപതുവരെ നടന്ന ഡിഫൻസ് എക്സ്പോയിൽ ഇരുനൂറോളം ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു. പതിനഞ്ചോളം പുതിയ പ്രോഡക്ട് ലോഞ്ചുകൾ (ഉത്പന്ന അവതരണം) ഉണ്ടായി. 18 സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ എന്നിവ കൂടാതെ ആറ് പ്രധാന പ്രഖ്യാപനങ്ങളും നടന്നു. ഇതിനിടയിൽ ലോട്ടറിയടിച്ചത് ഉത്തർപ്രദേശിനു തന്നെയാണ്. 50,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നു കരുതുന്ന 23 ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു.
എക്സ്പോയുടെ പ്രധാന ആകർഷണം യുദ്ധവിമാനങ്ങൾ തന്നെ ആയിരുന്നു. വാങ്ങലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷന്റെ റഫാൽ ആയിരുന്നു മുഖ്യ ആകർഷണം. ഇരട്ട എഞ്ചിനും രണ്ടു സീറ്റുമുള്ള റഫാലിന് മണിക്കൂറിൽ 2000 കി.മീ. വരെ വേഗം കൈവരിക്കാനാവും. ഇന്ത്യ ആദ്യഘട്ടമായി 59000 കോടി രൂപയ്ക്ക് 36 റഫാൽ വിമാനങ്ങളാണ് വാങ്ങുന്നത്. എന്നാലും വിട്ടുകൊടുക്കാൻ തയാറല്ലാതെ ഓഫർ പെരുമഴയുമായി പല കന്പനികളും മത്സരത്തിനുണ്ട്.
ഇവരിൽ പ്രധാനി ലോക്ഹീഡ് മാർട്ടിൻ ആണ്. കന്പനിയുടെ പേര് പലർക്കും സുപരിചിതമല്ലെങ്കിലും ഇവരുടെ ഉത്പന്നത്തിന്റെ പേര് എല്ലാവർക്കും അറിയാം. എഫ്-16 വിമാനത്തിന്റെ നിർമാതാക്കളാണ് ലോക്ഹീഡ് മാർട്ടിൻ. എഫ്-16-ഉം 18-ഉം 20-ഉം ഒക്കെ കഴിഞ്ഞ് എഫ്-21ന്റെ നിർമാണവുമായി മുന്നോട്ടുപോവുകയാണ് കന്പനി. ഇന്ത്യക്കുവേണ്ടി മാത്രമായി എഫ്-21 നിർമിച്ചു നല്കാം എന്നാണ് കന്പനിയുടെ ഓഫർ. കൂടാതെ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി വിമാനങ്ങൾ പൂർണമായും ഇന്ത്യയിൽ നിർമിക്കാം എന്നും കന്പനി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ടാറ്റയുമായി ചേർന്ന് ഇതിനുള്ള തയാറെടുപ്പുകളും കന്പനി നടത്തിത്തുടങ്ങി. മാത്രമല്ല ഇന്ത്യയിലെ എല്ലാത്തരം കന്പനികൾക്കും - ചെറുകിട, ഇടത്തരം കന്പനികൾക്കും വിമാന നിർമാണത്തിൽ പങ്കാളിത്തം നല്കാം എന്നുമാണ് ഇവരുടെ വാഗ്ദാനം.
ഒന്നോ രണ്ടോ സീറ്റുകളുള്ളതാണ് എഫ്-21. 15 മീറ്റർ നീളം, 9.95 മീറ്റർ വീതി, 4.88 മീറ്റർ ഉയരം. വിമാനത്തിന്റെ തൂക്കം 8600 കിലോഗ്രാമാണ്. ആയുധങ്ങൾ സഹിതം 19200 കിലോഗ്രാമും. 2120 കിലോമീറ്റർ (1317MPH) വരെ സ്പീഡിൽ പറക്കും. 50,033 അടി (15,250 Mtrs, 9.4 miles) വരെ ഉയരത്തിൽ ഇതിനു പറക്കാനാകും. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 4220 കിലോമീറ്റർവരെ പറക്കും.
സ്വീഡിഷ് കന്പനിയായ സാബും (SAAB) സമാനമായ വാഗ്ദാനങ്ങളുമായിട്ടാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. അവരുടെ JAS 39 Gripen എന്ന വിമാനമാണ് ഇന്ത്യൻ വ്യോമസേനയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. റഫാലും എഫ്-21 മായി താരതമ്യം ചെയ്യുന്പോൾ വിലക്കുറവാണ് Gripen ന്റെ മുൻതൂക്കം. 40 മുതൽ 60 ദശലക്ഷം യൂറോവരെയാണ് ഇതിന്റെ വില. എന്നാൽ ഒരു എൻജിൻ മാത്രമാണ് ഗ്രിപ്പനുള്ളത്. 104 വിമാനങ്ങളുടെ ഒരു കരാറിനാണ് ഗ്രിപ്പൻ ശ്രമിക്കുന്നത്. അതിൽ 18 എണ്ണം സ്വീഡനിൽ നിർമിച്ച് നല്കും. ബാക്കി 86 വിമാനങ്ങളും ഇന്ത്യയിൽ പൂർണമായി നിർമിച്ചു നല്കും. സാങ്കേതികവിദ്യ കൈമാറും. മാത്രമല്ല 50 വർഷം വരെ പരിപാലനവും കന്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജിറാഫ് IX റഡാർ, കാൾ ഗുസ്താഫ് M4, വെപ്പൺ സിസ്റ്റം, AT4cs AST വെപ്പൺ സിസ്റ്റം തുടങ്ങി നിരവധി ആയുധങ്ങളുടെ നിരയും SAAB അവതരിപ്പിക്കുന്നു.
ഇവരെക്കൂടാതെ ബോയിംഗ് F/A-18 സൂപ്പർ ഹോർണറ്റ്, യൂറോ ഫൈറ്റർ ടൈഫൂൺ, റഷ്യയുടെ MIG-35 ഫാൻക്രം (Mig 29 ഇപ്പോൾതന്നെ വ്യോമസേനയ്ക്കുണ്ട്), റഷ്യയുടെ തന്നെ സുഖോയ് SU-35, ഫ്ളാങ്കർ (Flanker) (സുഖോയ്30 നമ്മൾ ഉപയോഗിക്കുന്നു) എന്നിവരും ഇന്ത്യൻ വ്യോമസേനയെ ലക്ഷ്യമിട്ട് വട്ടമിട്ടു പറക്കുന്നു.
ഇന്ത്യൻ പൊതുമേഖലയിൽനിന്നും ബിഇഎംഎൽ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, DRDO, OFB, ഭാരത് ഡൈനാമിക്സ്, കൊച്ചിൻ ഷിപ്പ്യാർഡ്, ഗോവ ഷിപ്യാർഡ്, ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ്, വിശാഖപട്ടണം, നാഷണൽ അക്കാദമി ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ, വിവിധ ഓർഡനൻസ് ഫാക്ടറികൾ തുടങ്ങിയവ പങ്കെടുത്തു.
സ്വകാര്യ മേഖലയിൽനിന്ന് അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ്, ജിൻഡാൽ ഗ്രൂപ്പ്, എൽ ആൻഡ് ടി, L&T MBDA Missile Systems, ലോഹിയ എയ്റോസ്പേസ് സിസ്റ്റംസ്, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ്, ടാറ്റ എയ്റോസ്പേസ് ആൻഡ് ഡിഫൻസ് എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര തലത്തിൽനിന്നും ഇസ്രയേൽ എയ്റോ സ്പേസ് ഇൻഡസ്ട്രീസ്, എയർബസ്, ബോയിംഗ്, ബ്രഹ്മോസ് എയ്റോ സ്പേസ്, ദസാർട്ട് ഏവിയേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് ഓസ്ട്രേലിയ, കൊറിയ എയ്റോസ്പേസ് ഇൻഡസ്ട്രീസ്, ലോക്ഹീഡ് മാർട്ടിൻ, റഷ്യൻ ഹെലികോപ്ടേഴ്സ്, സാബ്, തെയിൽസ് തുടങ്ങിയവരും പങ്കെടുത്തു.
ഇതെല്ലാമടക്കം ആയിരത്തോളം കന്പനികളാണ് ഈ വർഷത്തെ ഡിഫൻസ് എക്സ്പോയിൽ പങ്കെടുത്തത്. ആകെ അഞ്ചു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണമുള്ളതായിരുന്നു പ്രദർശനശാല. ഇതുകൂടാതെ പുറത്തും മിസൈലുകൾ, വിമാനവേധ തോക്കുകൾ, ഹെലികോപ്ടറുകൾ തുടങ്ങിയവയുടെ പ്രദർശനവുമുണ്ടായിരുന്നു.
വ്യോമസേനയുടെയും കരസേനയുടെയും അഭ്യാസപ്രദർശനങ്ങളും ഉണ്ടായിരുന്നു.
ഇന്ത്യയുടെ പ്രതിരോധ ഉത്പാദന രംഗം അടക്കിവാണിരുന്നത് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയവയാണ്.
എന്നാൽ ഇപ്പോൾ അതു മാറി നിരവധി ചെറുതും വലുതുമായ സ്വകാര്യ കന്പനികളുടെ തള്ളിക്കയറ്റമാണ് ഈ മേഖലയിൽ കണ്ടുവരുന്നത്. മാത്രമല്ല പ്രതിരോധരംഗത്തെ ഇറക്കുമതി കാലക്രമേണ കുറച്ചുകൊണ്ടുവന്ന് സ്വയംപര്യാപ്തത കൈവരിക്കുക എന്നതിലുപരി പ്രതിരോധ സാമഗ്രി കയറ്റുമതികൂടി ലക്ഷ്യംവച്ചുകൊണ്ടാണ് ഈ മേഖല മുന്നേറുന്നത്.
ടി.വി. ബാലസുബ്രഹ്മണ്യം