ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളിയാണ്. കുറച്ചുനാളായി പണി കുറവാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ഞെരുക്കവും ഉണ്ട്. ആന്റോയ്ക്കു പറയത്തക്ക ആരോഗ്യപ്രശ്നം ഒന്നും തന്നെയില്ല. എന്നാൽ സിസിയുടെ അവസ്ഥ അതല്ല. സിസിക്ക് ഷുഗറും പ്രഷറും കൊളസ്ട്രോളും ഒക്കെയുണ്ട്. സിസി വല്ലാതെ തടിച്ചിട്ടാണ്.
അടുത്തിടയായി മുട്ടിനു വേദന സിസിയെ വല്ലാതെ അലട്ടുന്നുണ്ട്. ഇവർക്ക് ഒരു മകൻ മാത്രമാണുള്ളത്. അരുൺ എന്ന അവൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. സിസിയും ആന്റോയും തമ്മിൽ കൂടെക്കൂടെ വഴക്ക് ഉണ്ടാകാറുണ്ട്. തന്റെ ഭാര്യക്ക് അലസത കൂടുതലാണെന്നും അതിനാലാണ് രോഗങ്ങൾ പലതും ഉണ്ടാകുന്നതെന്നുമാണ് ആന്റോ പറയുന്നത്. തനിക്ക് ശരീരക്ഷീണം ഉള്ളതുകൊണ്ടും രോഗങ്ങൾ അലട്ടുന്നത് കൊണ്ടുമാണ് പണികൾ ഒന്നും ചെയ്യാൻ കഴിയാത്തത് എന്നാണ് സിസി പറയുന്നത്.
ആരോഗ്യം ഉണ്ടാകണമെങ്കിൽ ശരീരമനങ്ങി അധ്വാനിക്കണം എന്ന അഭിപ്രായക്കാരനാണ് ആന്റോ. എല്ലാ മാസവും തന്റെ ഭാര്യക്ക് മരുന്നു വാങ്ങാനാണ് താൻ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ ഏറിയപങ്കും ചെലവാകുന്നതെന്ന് ആന്റോ പ്രതികരിച്ചപ്പോൾ സിസി ഉരുളയ്ക്കുപ്പേരിപോലെ പറഞ്ഞു താൻ തന്റെ ഭർത്താവിന് ഒരു ഭാരമാണെങ്കിൽ എവിടേക്കെങ്കിലും ഇറങ്ങിപ്പോയ്ക്കൊള്ളാമെന്ന്. അങ്ങനെ പണ്ടേ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ എന്നുള്ള ആന്റോയുടെ വാക്കുകൾ പിന്നെയും സിസിയെ ചൊടിപ്പിച്ചു.
സത്യം പറഞ്ഞാൽ സിസി ഒരു മടിച്ചിയാണ്. സിസി തന്നെയാണ് അത് എന്നോട് പറഞ്ഞത്. താൻ തന്റെ മാതാപിതാക്കളുടെ ഒറ്റപുത്രി ആണെന്നും അതിനാൽതന്നെ താൻ ജനിച്ചുവളർന്ന വീട്ടിൽ പണിയൊന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ഇക്കാര്യമൊന്നും തന്റെ ഭർത്താവിനോട് താൻ പറഞ്ഞിട്ടില്ലെന്നുമാണ് സിസി എന്നോടു പറഞ്ഞത്. ഭാര്യാഭർത്താക്കന്മാർ കുടുംബത്തിനുവേണ്ടി ഒരുമിച്ച് അധ്വാനിക്കുന്നത് ഇരുവരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, കുടുംബത്തിന്റെ സാമ്പത്തികാരോഗ്യത്തിനും അത് പ്രധാനപ്പെട്ടതാണ്.
ഈയിടയ്ക്ക് എന്നോട് അടുപ്പമുള്ള ഒരാൾ എന്നോട് ചോദിച്ചു, ദൈവം നൽകിയ കല്പനകളിൽ ആദ്യത്തേത് ഏതാണെന്ന്. സംശയലേശമെന്യേ ഞാൻ അയാളോട് പറഞ്ഞു, അത് നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കണം എന്നതാണ് എന്ന്. പ്രസ്തുത ദൈവകല്പന മനുഷ്യന് പാലിക്കാൻ കഴിഞ്ഞാൽ സൗഭാഗ്യവും ആനന്ദവും ആരോഗ്യവും അവനെ തേടിയെത്തും എന്നുള്ളതിൽ സംശയം വേണ്ട . ജീവിത ശൈലീരോഗങ്ങൾ ഇന്ന് കേരളീയ കുടുംബങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്.
സ്വന്തം ശരീരത്തെ തിരിച്ചറിയാതെ ഭക്ഷണം കഴിക്കുകയും അതിനനുസരിച്ച് വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ആത്മഹത്യാപരം തന്നെ ആണെന്നാണ് വൈദ്യശാസ്ത്രജ്ഞർ പറയുന്നത്. സ്വന്തം വീട്ടിൽ നിന്ന് പാകം ചെയ്ത ഭക്ഷണം കഴിക്കാതെ രുചി മാത്രം നോക്കി സ്ഥിരമായി ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരും വിവിധ സത്കാരങ്ങൾക്ക് കൂടെക്കൂടെ പോയി നിയന്ത്രണമില്ലാതെ ഭക്ഷിക്കുന്നവരുമൊക്കെ വലിയ രോഗങ്ങൾക്കാണ് തങ്ങളെ അതുവഴി വിട്ടുകൊടുക്കുന്നത്. എന്നോട് അടുപ്പമുള്ള ഒരു ഡോക്ടർ ഈയിടയ്ക്ക് എന്നോട് പറഞ്ഞത് അന്നജ ഭക്ഷണം കുറയ്ക്കുകയും പച്ചക്കറി, പയറുവർഗ ഭക്ഷണങ്ങൾ കൂട്ടുകയും ചെയ്യണമെന്നാണ്.
ഭക്ഷിക്കുന്ന പാത്രത്തിന്റെ പകുതിയോളം വരെ പച്ചക്കറിയും കാൽഭാഗം പയർ വർഗ്ഗവും കാൽഭാഗം മാത്രം അന്നജവും ഉൾപ്പെടുത്തുന്നതാണ് ആരോഗ്യകരം എന്നാണ് അദ്ദേഹം പറഞ്ഞത്. അന്നജം, പ്രോട്ടീൻ കൊഴുപ്പ് എന്നിവ കഴിക്കേണ്ട അളവിൽ മാത്രം കഴിച്ചു ശീലിക്കുന്നതാണ് നല്ലത് എന്നാണ് ആ ഡോക്ടറുടെ അഭിപ്രായം. ദൈവം തന്ന ജീവൻ നിലനിർത്താനും ആരോഗ്യകരമായി സംരക്ഷിക്കാനും ഇക്കാര്യത്തിലൊക്കെ ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാകൂ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
അടുത്തിടയായി മുട്ടിനു വേദന സിസിയെ വല്ലാതെ അലട്ടുന്നുണ്ട്. ഇവർക്ക് ഒരു മകൻ മാത്രമാണുള്ളത്. അരുൺ എന്ന അവൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. സിസിയും ആന്റോയും തമ്മിൽ കൂടെക്കൂടെ വഴക്ക് ഉണ്ടാകാറുണ്ട്. തന്റെ ഭാര്യക്ക് അലസത കൂടുതലാണെന്നും അതിനാലാണ് രോഗങ്ങൾ പലതും ഉണ്ടാകുന്നതെന്നുമാണ് ആന്റോ പറയുന്നത്. തനിക്ക് ശരീരക്ഷീണം ഉള്ളതുകൊണ്ടും രോഗങ്ങൾ അലട്ടുന്നത് കൊണ്ടുമാണ് പണികൾ ഒന്നും ചെയ്യാൻ കഴിയാത്തത് എന്നാണ് സിസി പറയുന്നത്.
ആരോഗ്യം ഉണ്ടാകണമെങ്കിൽ ശരീരമനങ്ങി അധ്വാനിക്കണം എന്ന അഭിപ്രായക്കാരനാണ് ആന്റോ. എല്ലാ മാസവും തന്റെ ഭാര്യക്ക് മരുന്നു വാങ്ങാനാണ് താൻ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ ഏറിയപങ്കും ചെലവാകുന്നതെന്ന് ആന്റോ പ്രതികരിച്ചപ്പോൾ സിസി ഉരുളയ്ക്കുപ്പേരിപോലെ പറഞ്ഞു താൻ തന്റെ ഭർത്താവിന് ഒരു ഭാരമാണെങ്കിൽ എവിടേക്കെങ്കിലും ഇറങ്ങിപ്പോയ്ക്കൊള്ളാമെന്ന്. അങ്ങനെ പണ്ടേ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ എന്നുള്ള ആന്റോയുടെ വാക്കുകൾ പിന്നെയും സിസിയെ ചൊടിപ്പിച്ചു.
സത്യം പറഞ്ഞാൽ സിസി ഒരു മടിച്ചിയാണ്. സിസി തന്നെയാണ് അത് എന്നോട് പറഞ്ഞത്. താൻ തന്റെ മാതാപിതാക്കളുടെ ഒറ്റപുത്രി ആണെന്നും അതിനാൽതന്നെ താൻ ജനിച്ചുവളർന്ന വീട്ടിൽ പണിയൊന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ഇക്കാര്യമൊന്നും തന്റെ ഭർത്താവിനോട് താൻ പറഞ്ഞിട്ടില്ലെന്നുമാണ് സിസി എന്നോടു പറഞ്ഞത്. ഭാര്യാഭർത്താക്കന്മാർ കുടുംബത്തിനുവേണ്ടി ഒരുമിച്ച് അധ്വാനിക്കുന്നത് ഇരുവരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, കുടുംബത്തിന്റെ സാമ്പത്തികാരോഗ്യത്തിനും അത് പ്രധാനപ്പെട്ടതാണ്.
ഈയിടയ്ക്ക് എന്നോട് അടുപ്പമുള്ള ഒരാൾ എന്നോട് ചോദിച്ചു, ദൈവം നൽകിയ കല്പനകളിൽ ആദ്യത്തേത് ഏതാണെന്ന്. സംശയലേശമെന്യേ ഞാൻ അയാളോട് പറഞ്ഞു, അത് നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കണം എന്നതാണ് എന്ന്. പ്രസ്തുത ദൈവകല്പന മനുഷ്യന് പാലിക്കാൻ കഴിഞ്ഞാൽ സൗഭാഗ്യവും ആനന്ദവും ആരോഗ്യവും അവനെ തേടിയെത്തും എന്നുള്ളതിൽ സംശയം വേണ്ട . ജീവിത ശൈലീരോഗങ്ങൾ ഇന്ന് കേരളീയ കുടുംബങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്.
സ്വന്തം ശരീരത്തെ തിരിച്ചറിയാതെ ഭക്ഷണം കഴിക്കുകയും അതിനനുസരിച്ച് വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ആത്മഹത്യാപരം തന്നെ ആണെന്നാണ് വൈദ്യശാസ്ത്രജ്ഞർ പറയുന്നത്. സ്വന്തം വീട്ടിൽ നിന്ന് പാകം ചെയ്ത ഭക്ഷണം കഴിക്കാതെ രുചി മാത്രം നോക്കി സ്ഥിരമായി ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരും വിവിധ സത്കാരങ്ങൾക്ക് കൂടെക്കൂടെ പോയി നിയന്ത്രണമില്ലാതെ ഭക്ഷിക്കുന്നവരുമൊക്കെ വലിയ രോഗങ്ങൾക്കാണ് തങ്ങളെ അതുവഴി വിട്ടുകൊടുക്കുന്നത്. എന്നോട് അടുപ്പമുള്ള ഒരു ഡോക്ടർ ഈയിടയ്ക്ക് എന്നോട് പറഞ്ഞത് അന്നജ ഭക്ഷണം കുറയ്ക്കുകയും പച്ചക്കറി, പയറുവർഗ ഭക്ഷണങ്ങൾ കൂട്ടുകയും ചെയ്യണമെന്നാണ്.
ഭക്ഷിക്കുന്ന പാത്രത്തിന്റെ പകുതിയോളം വരെ പച്ചക്കറിയും കാൽഭാഗം പയർ വർഗ്ഗവും കാൽഭാഗം മാത്രം അന്നജവും ഉൾപ്പെടുത്തുന്നതാണ് ആരോഗ്യകരം എന്നാണ് അദ്ദേഹം പറഞ്ഞത്. അന്നജം, പ്രോട്ടീൻ കൊഴുപ്പ് എന്നിവ കഴിക്കേണ്ട അളവിൽ മാത്രം കഴിച്ചു ശീലിക്കുന്നതാണ് നല്ലത് എന്നാണ് ആ ഡോക്ടറുടെ അഭിപ്രായം. ദൈവം തന്ന ജീവൻ നിലനിർത്താനും ആരോഗ്യകരമായി സംരക്ഷിക്കാനും ഇക്കാര്യത്തിലൊക്കെ ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാകൂ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com