അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ ജിലു. മൂന്ന് മക്കളുണ്ട്. ജോ കഴിഞ്ഞ അഞ്ചുവർഷമായി നാട്ടിലുണ്ട്. മക്കളുടെ പഠനം നാട്ടിൽ ആയതിനാൽ അവരെ ശ്രദ്ധിക്കാനായി മാതാപിതാക്കളായ തങ്ങളിൽ ഒരാൾ നാട്ടിൽ മക്കൾക്കൊപ്പം നിൽക്കാനും ഒരാൾ തിരിച്ച് ജോലിക്ക് പോകാനും അവർ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ജിലു അബുദാബിയിലേക്ക് തിരിച്ചുപോയത്.
ജിലു അബുദാബിയിൽ ആണെങ്കിലും വീട്ടിലേക്ക് എന്നും ഫോൺ ചെയ്യും. ജോയോടും മക്കൾ മൂന്നു പേരോടും സംസാരിക്കും. മക്കളോട് സംസാരിക്കുന്നത് ഏറെയും അവരുടെ പഠനത്തോട് ബന്ധപ്പെട്ട കാര്യങ്ങളാണ്. മൂത്തവൻ രഞ്ജുവിനെ പലപ്പോഴും അക്കാര്യത്തിൽ ജിലു വഴക്കു പറയാറുണ്ട്. ഇളയത്തുങ്ങൾക്ക് മാതൃകയാകേണ്ട അവൻ പഠനത്തിൽ പിന്നോട്ട് പോയാൽ അവർക്ക് അതൊരു വളമാകും എന്നാണ് ജിലുവിന്റെ അഭിപ്രായം.
മമ്മി എന്നും വിളിക്കുമ്പോൾ വഴക്കു പറയുന്നതിനാൽ മമ്മിയോട് രഞ്ജുവിന് അരിശമാണ്. ഫോണിലൂടെ തന്റെ മമ്മി ഇങ്ങോട്ട് പറയുന്ന കാര്യങ്ങൾക്ക് അവൻ അശ്രദ്ധയോടെ മൂളുക മാത്രമേ ചെയ്യാറുള്ളു. ഏഴാം ക്ലാസിൽ പഠിക്കുന്ന രഞ്ജു ഈ ഇടയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോൽക്കും എന്ന ഭയമാണ് വീടുവിട്ടു പോകാൻ അവനെ പ്രേരിപ്പിച്ചത്. ബന്ധുവീട്ടിൽ പോയശേഷം ജോ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പ്രസ്തുത കാര്യം അയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. രഞ്ജു മുറിയിൽ എങ്ങുമില്ല. പരിസരങ്ങളിലും അയൽപക്കത്തുമൊക്കെ തിരക്കിയിട്ടും അവനെ കണ്ടില്ല.
അന്വേഷണം മണിക്കൂർ ഒന്ന് കഴിഞ്ഞതോടെ അയാൾ ആകെ പരിഭ്രാന്തനായി. ചൈൽഡ് കെയറിലോ പോലീസ് സ്റ്റേഷനിലോ ഇക്കാര്യം വിളിച്ചറിയിക്കാൻ ജോയുടെ മനസ്സ് അനുവദിച്ചില്ല. കാര്യങ്ങൾ ഒരു രാത്രി പിന്നിടുമ്പോൾ വിവരം ജോവഴി കുടുംബാംഗങ്ങളിലേക്കും അടുത്ത സുഹൃത്തുക്കളിലേക്കും മാത്രമാണ് എത്തിയത്. അക്കൂട്ടത്തിൽ ചിലർ നിർബന്ധിച്ചതിനാലാണ് ചൈൽഡ് കെയറിലും പോലീസിലും കാര്യം അറിയിക്കാൻ അയാൾ തയ്യാറായത്.
പോലീസിന്റെ സഹായത്തോടെ പിറ്റേന്ന് കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രഞ്ജുവിനെ കണ്ടെത്തിയത്. ഇംഗ്ലീഷിന് തോറ്റു പോകുമോ എന്ന ഭയവും അതിനുശേഷം മമ്മിയുടെ വഴക്ക് കേൾക്കേണ്ടി വരുമോ എന്ന ആശങ്കയുമാണ് വീട് വിട്ടു പോകാൻ അവനെ പ്രേരിപ്പിച്ചത് എന്നാണ് അവൻ എന്നോട് പറഞ്ഞത്. ഇക്കാര്യത്തിൽ നാം ആരെ പഴിക്കണം?പതിമൂന്നു വയസ്സുകാരൻ രഞ്ജുവിനെയോ അതോ അവന്റെ മാതാപിതാക്കളെയോ? അതോ പഠനത്തിന്റെ പേരിൽ എന്നും അവനെ ശാസിക്കുന്ന മമ്മിയേയോ? മക്കളെക്കുറിച്ച് മാതാപിതാക്കൾക്ക് സ്വപ്നങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ, തങ്ങളുടെ മക്കളുടെ ജീവിതത്തെ തന്നെ തകർത്തുകളയുന്ന വിധത്തിൽ അവരുടെ സ്വപ്നലോകം വലുതായാൽ അതിനെക്കുറിച്ച് എന്താണ് പറയുക.
വിദേശത്തായിരിക്കുന്ന മമ്മി ശാസിക്കാൻവേണ്ടി മാത്രം മക്കളെ അനുദിനം ഫോൺ ചെയ്യുന്നതിനെക്കുറിച്ച് വായനക്കാരായ നിങ്ങളുടെ അഭിപ്രായം എന്താണ്? കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ച് ഇല്ലാതാകുന്ന അവസ്ഥ ചില കുടുംബങ്ങളിൽ എങ്കിലും മക്കളുടെ രൂപീകരണത്തോട് ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അപ്പനേക്കാൾ മക്കളുടെ മേൽ അമ്മയ്ക്കുള്ള ശിക്ഷണ സ്വാധീനത്തിന് ആധാരം സ്നേഹമാണ്. സ്നേഹത്തിൽനിന്നല്ലാത്ത ശിക്ഷണമുറകൾ ഒന്നും ക്രിയാത്മകമായി മക്കളെ അവരുടെ രൂപീകരണത്തിൽ സഹായിക്കില്ല എന്ന പക്ഷക്കാരനാണ് ഞാൻ.
കുട്ടികൾക്ക് ആത്മവിശ്വാസം കൊടുക്കാത്ത ശിക്ഷണ രീതികൾ ഒന്നും അവരുടെ ജീവിതത്തിൽ ഗുണ പ്പെടാൻ ഇടയില്ല. ഭയത്തിലേക്കും ആശങ്കയിലേക്കും മക്കളെ നയിക്കുന്ന ഉപദേശങ്ങളും ശിക്ഷണ മുറകളും അവരുടെ വ്യക്തിത്വ രൂപീകരണത്തിന് എത്രകണ്ട് സഹായിക്കും എന്ന കാര്യം മാതാപിതാക്കൾ ആത്മശോധന വിഷയം ആക്കേണ്ടതുതന്നെയാണ്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
ജിലു അബുദാബിയിൽ ആണെങ്കിലും വീട്ടിലേക്ക് എന്നും ഫോൺ ചെയ്യും. ജോയോടും മക്കൾ മൂന്നു പേരോടും സംസാരിക്കും. മക്കളോട് സംസാരിക്കുന്നത് ഏറെയും അവരുടെ പഠനത്തോട് ബന്ധപ്പെട്ട കാര്യങ്ങളാണ്. മൂത്തവൻ രഞ്ജുവിനെ പലപ്പോഴും അക്കാര്യത്തിൽ ജിലു വഴക്കു പറയാറുണ്ട്. ഇളയത്തുങ്ങൾക്ക് മാതൃകയാകേണ്ട അവൻ പഠനത്തിൽ പിന്നോട്ട് പോയാൽ അവർക്ക് അതൊരു വളമാകും എന്നാണ് ജിലുവിന്റെ അഭിപ്രായം.
മമ്മി എന്നും വിളിക്കുമ്പോൾ വഴക്കു പറയുന്നതിനാൽ മമ്മിയോട് രഞ്ജുവിന് അരിശമാണ്. ഫോണിലൂടെ തന്റെ മമ്മി ഇങ്ങോട്ട് പറയുന്ന കാര്യങ്ങൾക്ക് അവൻ അശ്രദ്ധയോടെ മൂളുക മാത്രമേ ചെയ്യാറുള്ളു. ഏഴാം ക്ലാസിൽ പഠിക്കുന്ന രഞ്ജു ഈ ഇടയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോൽക്കും എന്ന ഭയമാണ് വീടുവിട്ടു പോകാൻ അവനെ പ്രേരിപ്പിച്ചത്. ബന്ധുവീട്ടിൽ പോയശേഷം ജോ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പ്രസ്തുത കാര്യം അയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. രഞ്ജു മുറിയിൽ എങ്ങുമില്ല. പരിസരങ്ങളിലും അയൽപക്കത്തുമൊക്കെ തിരക്കിയിട്ടും അവനെ കണ്ടില്ല.
അന്വേഷണം മണിക്കൂർ ഒന്ന് കഴിഞ്ഞതോടെ അയാൾ ആകെ പരിഭ്രാന്തനായി. ചൈൽഡ് കെയറിലോ പോലീസ് സ്റ്റേഷനിലോ ഇക്കാര്യം വിളിച്ചറിയിക്കാൻ ജോയുടെ മനസ്സ് അനുവദിച്ചില്ല. കാര്യങ്ങൾ ഒരു രാത്രി പിന്നിടുമ്പോൾ വിവരം ജോവഴി കുടുംബാംഗങ്ങളിലേക്കും അടുത്ത സുഹൃത്തുക്കളിലേക്കും മാത്രമാണ് എത്തിയത്. അക്കൂട്ടത്തിൽ ചിലർ നിർബന്ധിച്ചതിനാലാണ് ചൈൽഡ് കെയറിലും പോലീസിലും കാര്യം അറിയിക്കാൻ അയാൾ തയ്യാറായത്.
പോലീസിന്റെ സഹായത്തോടെ പിറ്റേന്ന് കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രഞ്ജുവിനെ കണ്ടെത്തിയത്. ഇംഗ്ലീഷിന് തോറ്റു പോകുമോ എന്ന ഭയവും അതിനുശേഷം മമ്മിയുടെ വഴക്ക് കേൾക്കേണ്ടി വരുമോ എന്ന ആശങ്കയുമാണ് വീട് വിട്ടു പോകാൻ അവനെ പ്രേരിപ്പിച്ചത് എന്നാണ് അവൻ എന്നോട് പറഞ്ഞത്. ഇക്കാര്യത്തിൽ നാം ആരെ പഴിക്കണം?പതിമൂന്നു വയസ്സുകാരൻ രഞ്ജുവിനെയോ അതോ അവന്റെ മാതാപിതാക്കളെയോ? അതോ പഠനത്തിന്റെ പേരിൽ എന്നും അവനെ ശാസിക്കുന്ന മമ്മിയേയോ? മക്കളെക്കുറിച്ച് മാതാപിതാക്കൾക്ക് സ്വപ്നങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ, തങ്ങളുടെ മക്കളുടെ ജീവിതത്തെ തന്നെ തകർത്തുകളയുന്ന വിധത്തിൽ അവരുടെ സ്വപ്നലോകം വലുതായാൽ അതിനെക്കുറിച്ച് എന്താണ് പറയുക.
വിദേശത്തായിരിക്കുന്ന മമ്മി ശാസിക്കാൻവേണ്ടി മാത്രം മക്കളെ അനുദിനം ഫോൺ ചെയ്യുന്നതിനെക്കുറിച്ച് വായനക്കാരായ നിങ്ങളുടെ അഭിപ്രായം എന്താണ്? കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ച് ഇല്ലാതാകുന്ന അവസ്ഥ ചില കുടുംബങ്ങളിൽ എങ്കിലും മക്കളുടെ രൂപീകരണത്തോട് ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അപ്പനേക്കാൾ മക്കളുടെ മേൽ അമ്മയ്ക്കുള്ള ശിക്ഷണ സ്വാധീനത്തിന് ആധാരം സ്നേഹമാണ്. സ്നേഹത്തിൽനിന്നല്ലാത്ത ശിക്ഷണമുറകൾ ഒന്നും ക്രിയാത്മകമായി മക്കളെ അവരുടെ രൂപീകരണത്തിൽ സഹായിക്കില്ല എന്ന പക്ഷക്കാരനാണ് ഞാൻ.
കുട്ടികൾക്ക് ആത്മവിശ്വാസം കൊടുക്കാത്ത ശിക്ഷണ രീതികൾ ഒന്നും അവരുടെ ജീവിതത്തിൽ ഗുണ പ്പെടാൻ ഇടയില്ല. ഭയത്തിലേക്കും ആശങ്കയിലേക്കും മക്കളെ നയിക്കുന്ന ഉപദേശങ്ങളും ശിക്ഷണ മുറകളും അവരുടെ വ്യക്തിത്വ രൂപീകരണത്തിന് എത്രകണ്ട് സഹായിക്കും എന്ന കാര്യം മാതാപിതാക്കൾ ആത്മശോധന വിഷയം ആക്കേണ്ടതുതന്നെയാണ്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com