+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വായ്പ്പുണ്ണ്: മാനസികസംഘർഷം മുതൽ ചില മരുന്നുകൾ വരെ...

സാധാരണയായി എല്ലാവരുടെ വായിലും കാണപ്പെടുന്ന ഒരവസ്ഥയാണ് വായ്പ്പുണ്ണ്. ഇതു പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഈ അവസ്ഥ ശരീരത്തിലെ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായും
വായ്പ്പുണ്ണ്: മാനസികസംഘർഷം മുതൽ  ചില മരുന്നുകൾ വരെ...
സാധാരണയായി എല്ലാവരുടെ വായിലും കാണപ്പെടുന്ന ഒരവസ്ഥയാണ് വായ്പ്പുണ്ണ്. ഇതു പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഈ അവസ്ഥ ശരീരത്തിലെ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായും കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടർമാർക്ക് ഈ അസുഖത്തെ വേർതിരിക്കുക എന്നതു വെല്ലുവിളിയാണ്.

വായിലെ തൊലിക്കു കട്ടികുറവായതിനാൽ അവ പെട്ടെന്നു മുറിയുകയും പിന്നീട് നമ്മൾ ഭക്ഷണം കഴിക്കുന്പോഴും ചവയ്ക്കുന്പോഴും ഈ മുറിവ് വലുതാകുകയും അവയ്ക്ക് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇതു പിന്നീട് അതിശക്തമായ വേദനയ്ക്കും കാരണമാകുന്നു. വായിൽ പലതരത്തിലുള്ള വായ്പ്പുണ്ണുകൾ കാണപ്പെടാറുണ്ടെങ്കിലും തുടർച്ചയായി കാണപ്പെടുന്ന വായ്പ്പുണ്ണുകളും ദീർഘകാലം നിലനിൽക്കുന്നവയുമാണ് കാൻസറിനു കാരണമാകുന്നത്.

മാനസിക സംഘർഷം

ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് മാനസികസംഘർഷം. അത്തരത്തിൽ രോഗപ്രതിരോധശേഷി കുറയുന്പോഴാണ് ആഫ്ത്തസ് അൾസർ ഉണ്ടാകുന്നത്. പരീക്ഷാകാലങ്ങളിൽ കുട്ടികളിൽ കണ്ടുവരുന്ന അമിതമായ മാനസികസംഘർഷം പലപ്പോഴും ആഫ്ത്തസ് അൾസറിന് കാരണമാകാറുണ്ട്. കൂടാതെ മാനസിക സംഘർഷമുള്ളവർ ചുണ്ടുകളും കവിളിന്‍റെ ഉൾഭാഗവും കടിച്ചുമുറിക്കുന്നത് സാധാരണയായി കാണാറുണ്ട്. ഇങ്ങനെ ചെയ്യുന്പോൾ തുടർച്ചയായി ഉണ്ടാകുന്ന വായിലെ മുറിവ് അൾസറിനു കാരണമാകുന്നു.

മരവിപ്പിക്കുന്ന കുത്തിവയ്പുകൾ

പലപ്പോഴും ദന്തചികിത്സയ്ക്കായി ആ ഭാഗം മരവിപ്പിക്കാൻ പല കുത്തിവയ്പുകളും നടത്താറുണ്ട്. അതുവഴി പല്ലിന്‍റെ ആ ഭാഗവും ചുണ്ടും മരവിപ്പിക്കുന്നതിനാൽ ചികിത്സയ്ക്കുശേഷം രോഗിക്ക് ചുണ്ടുകളും കവിളിന്‍റെ ഉൾഭാഗവും കടിച്ചുമുറിക്കുന്നതുവഴി അൾസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കൂർത്ത പല്ലുകൾ

പല്ലിന്‍റെ തേയ്മാനം മൂലം ഉണ്ടായ കൂർത്ത അഗ്രങ്ങളോടുകൂടിയ പല്ലുകൾ, അതിശക്തമായി ബ്രഷ് ചെയ്യൽ എന്നിവയും അൾസറിന് കാരണങ്ങളാണ്. ശരീരത്തിലെ ഹോർമോണ്‍ വ്യതിയാനങ്ങളും ആഫ്ത്തസ് അൾസർ ഉണ്ടാകുന്നതിന് മറ്റൊരു കാരണമാണ്. സ്ത്രീകളിലാണ് വായ്പ്പുണ്ണ് കൂടുതലായും കാണുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിലും ആർത്തവസമയത്തുമാണ് ഈ രോഗം കാണാറുള്ളത്. ശരീരത്തിലെ പ്രൊജസ്ട്രോണ്‍ അളവ് കുറയുന്നതുകൊണ്ടാണ് അൾസർ ഉണ്ടാകുന്നത്.

അലർജിയും ചില മരുന്നുകളും

ചോക്ലേറ്റ്, മുട്ട, കോഫി എന്നീ ഭക്ഷണപദാർഥങ്ങളുടെ അലർജി അൾസറിന് ഒരു കാരണമാണ്. രോഗപ്രതിരോധശേഷി കുറയ്ക്കുന്ന എച്ച്ഐവി, സൈക്ലിക് ന്യുട്രോ ഫീനിയ തുടങ്ങിയ സാംക്രമികരോഗങ്ങൾ, ഫോളിക് ആസിഡ്, ഇരുന്പ് എന്നിവയുടെ കുറവ്, ആമാശയ രോഗങ്ങളായ സീലിയാക് ഡിസീസ്, ക്രോണ്‍സ് ഡിസീസ് തുടങ്ങിയവ മറ്റു ചില കാരണങ്ങളാണ്. കൂടാതെ സൈറ്റോട്രോക്സിക് മരുന്നുകളും അൾസറിന് കാരണമാകുന്നു. (തുടരും)

വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903