മനസു ചേർത്തുവച്ച് പാട്ടുകേൾക്കുന്പോൾ ഉള്ളിൽ ചില ചിത്രങ്ങൾ തെളിയാറില്ലേ? ഉവ്വ്. പക്ഷേ, അതു മിക്കവാറും സിനിമയിലെ ഗാനരംഗങ്ങളാവാറില്ല. പാട്ടുമായി താരതമ്യം ചെയ്യാൻ കഴിയുന്ന, നിങ്ങൾ മുന്പുകണ്ട ഇടങ്ങൾ, സന്ദർഭങ്ങൾ, മുഖങ്ങൾ, സ്വപ്നങ്ങൾ, ബിംബങ്ങൾ.. എന്തുമാവാം അത്. വികാരങ്ങളാവണം ആ ദൃശ്യങ്ങൾക്കു പിന്നിലെ കലാകാരൻ. കവിയും സംഗീത സംവിധായകനും ശബ്ദംനൽകിയവരും ചേർന്ന് കേൾക്കുന്നയാളിന്റെ മനസിനെ അനന്തതയിൽ അലയാൻവിട്ട് വരപ്പിക്കുന്ന ചിത്രങ്ങൾ... അങ്ങനെ ഉള്ളിൽ തെളിയുന്ന ചിത്രങ്ങൾ കടലാസിലേക്കു പകർത്തുകയാണ് കായംകുളംകാരിയായ എം.ആർ. ദേവി എന്ന അധ്യാപിക., അതും മലയാളത്തിനു കാതങ്ങൾക്കപ്പുറമിരുന്ന്!
ചിത്രം, ദിവസേന ഒന്ന്
ഇക്കഴിഞ്ഞ പുതുവർഷദിനത്തിൽ ദേവി ഒരു സരസ്വതീദേവിയുടെ ചിത്രം വരച്ചു. അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഫേസ്ബുക്കിലെ പൊതുവേയുള്ള ചർച്ചാവിഷയങ്ങളോടും അതിന്റെ രീതികളോടും നേരിയൊരിഷ്ടക്കുറവു തോന്നിയപ്പോൾ പുതിയതെന്തെങ്കിലും ചെയ്യാൻ വേണ്ടി വരച്ചതാണ്. അവരുടെ ഭാഷയിൽ പറഞ്ഞാൽ പെട്ടെന്നുണ്ടായ ഒരു ബോധോദയം! അതുകണ്ട് ചിത്രകലയിലെ ഗുരുവായ ജോസഫ് മാർട്ടിൻ മാഷ് ദേവിയോടു പറഞ്ഞു- മോളേ, അങ്ങനെയാണെങ്കിൽ നീ ദിവസവും എന്തെങ്കിലും വരച്ചിടൂ!
ആ ഉപദേശം സ്വീകരിച്ച് പിന്നീടു രണ്ടുദിവസം ഓരോ പാട്ടുകൾ മനസിൽവച്ച് വരച്ചു. അതുകണ്ട് വയലാറിന്റെ മകൾ ലേഖയെത്തി. അച്ഛന്റെ പാട്ടുകൾ വരയ്ക്കൂ എന്നായിരുന്നു ബന്ധുകൂടിയായ ലേഖയുടെ നിർദേശം. അങ്ങനെയാവട്ടെ എന്നു ദേവിയും കരുതി. മൂന്നോ നാലോ എണ്ണമൊഴികെ, ജനുവരിയുടെ മുഴുവൻ നാളുകളിലും വയലാറിന്റെ സുന്ദരഗാനങ്ങളുടെ ആത്മാവിനെ മാർക്കറിന്റെ കറുപ്പുനിറംകൊണ്ട് വെളിച്ചത്തിലേക്കു നിർത്തി. എ4 താളുകളിൽ അങ്ങനെ പാട്ടിന്റെ ഈണവും ഭാവവും നിറഞ്ഞു.
തെലങ്കാനയിൽ ഒരു ഗ്രാമീണവിദ്യാലയത്തിൽ പ്രധാനാധ്യാപികയാണ് ദേവി. പതിനേഴു വർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്. മകൻ അവിടെ ഐടി വിദ്യാർഥി. പാട്ടും വരയും പണ്ടുമുതൽക്കേ ദേവിയുടെ കൂട്ടിനുണ്ട്. ഒന്നിലേറെ ബിരുദാനന്തര ബിരുദങ്ങൾ നേടിയതിനൊപ്പം വരയും വായ്പ്പാട്ടും വയലിനും പത്രപ്രവർത്തനവും പഠിച്ചു. ഇടക്കാലത്ത് വലതുകൈയ്ക്കു വന്ന സ്വാധീനക്കുറവിനെ വെല്ലുവിളിച്ചാണ് വീണ്ടും വരയുടെ ലോകത്ത് സജീവമായത്. രണ്ടുവിരലുകൾക്ക് ഇപ്പോഴും പ്രയാസമുണ്ട്. അസുഖം വീഴ്ത്തിയ ദേവിയോട് ഡോക്ടർ പറഞ്ഞത് ഇനി എഴുനേൽക്കില്ല എന്നാണ്. അതിനു മറുപടിയായി അവർ സ്വയം ഉള്ളിലുറപ്പിച്ചത് അതു നിങ്ങളല്ല തീരുമാനിക്കേണ്ടത് എന്നായിരുന്നു!
പാട്ടിന്റെ ജീവൻ
പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള ചിത്രംവര അത്ര പരിചിതമായ ഒന്നല്ല. ദേവി വരയ്ക്കുന്ന ശൈലിയും അനന്യം. ചിത്രങ്ങൾ കാണുന്പോൾ ലളിതമാണ്. എന്നാൽ അവയുടെ സൂക്ഷ്മത, ഭാവവിന്യാസം, അവ യാഥാർഥ്യമാക്കുന്ന സംവേദനം- ഇവയെല്ലാം അദ്ഭുതപ്പെടുത്തും. പെൻസിൽ കൊണ്ടു വരച്ച്, വീണ്ടും മായ്ച്ച് തിരുത്തി തെളിയിക്കുന്ന രീതിയിലല്ല ദേവിയുടെ രചന. നേരിട്ട് മാർക്കർ പേനകൊണ്ടാണ് വര. അതും വീട്ടുജോലികൾക്കിടയ്ക്ക്. ദോശയുണ്ടാക്കുന്ന ഇടവേളകളിൽ എന്നാണ് ദേവി വിശേഷിപ്പിക്കുന്നത്.
നാളെ ഏതു പാട്ടിനെക്കുറിച്ച് വരയ്ക്കണം എന്നാണ് ആദ്യത്തെ ചിന്ത. അതുറപ്പിച്ചുകഴിഞ്ഞാൽ സ്കൂളിലേക്കുള്ള യാത്രയിലൊക്കെ മനസിൽ പ്ലാൻ ചെയ്യും- എന്തൊക്കെ വരയ്ക്കണമെന്ന്. ചിത്രരചന ജന്മസിദ്ധമായ ഒരു കഴിവാണ്. അതു പഠിപ്പിക്കാനാവില്ല. കൈ തനിയേ എത്തണം. പക്ഷേ അതിന്റെ സാങ്കേതികത്വം കണ്ടുപഠിക്കാനാവും- ദേവി പറയുന്നു.
ആത്മാവുള്ള പാട്ടുകൾ ആസ്പദമാക്കി വരയ്ക്കുന്പോൾ ഗാനരംഗത്തെ നടീനടന്മാരെ വരച്ചില്ലെങ്കിലും തിരിച്ചറിയാൻ എളുപ്പമാണ്. പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂംപൈതലേ, ഉത്തരാസ്വയംവരം കഥകളി കാണുവാൻ, പ്രളയപയോധിയിൽ തുടങ്ങിയവയുടെ ചിത്രങ്ങൾ കണ്ടാൽ ഒറ്റനോട്ടത്തിൽ പാട്ടേതെന്ന് തിരിച്ചറിയാം. എന്നാൽ കടലിനക്കരെ പോണോരെ വരയ്ക്കാൻ നോക്കിയപ്പോൾ ചെറിയ പ്രതിസന്ധിവന്നു. വെറുതെ കടലും തോണിയും വരച്ചാൽ പാട്ടേതെന്നു പറയാനാവില്ല. അപ്പോൾ അതിലേക്ക് മധുവിനെയും ഷീലയെയും കൊണ്ടുവന്നു. എന്നാൽ അങ്ങനെ വരയ്ക്കുന്നത് കൂടുതൽ ശ്രമകരമാണ്, സമയവുമെടുക്കും.
കേൾക്കാൻ ഇന്പമുള്ള ചില പാട്ടുകൾക്ക് ആത്മാവുണ്ടാകില്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവയെ ചിത്രീകരിക്കാനും കഴിയില്ല. പുതിയ പാട്ടുകളിലേറെയും ആ ഗണത്തിൽ പെടും. എന്തെങ്കിലും വരച്ചാൽത്തന്നെ അതു നെഗറ്റീവ് ആകും. അത്തരമൊന്നു വരച്ച് താരതമ്യം ചെയ്തുകൊണ്ടാവും വരയുടെ ഒരു വർഷം പൂർത്തിയാക്കുന്നത്- ദേവി പറഞ്ഞു.
വയലാറിന്റെ 100 പാട്ടുകൾ തെരഞ്ഞെടുത്തുവച്ചിട്ടുണ്ട് വരയ്ക്കാൻ. അതിനുശേഷം ശ്രീകുമാരൻ തന്പി, പി. ഭാസ്കരൻ എന്നിവരുടെ പാട്ടുകൾ അടിസ്ഥാനമാക്കിയുള്ളവ വരയ്ക്കാനാണ് ദേവിയുടെ ശ്രമം. എല്ലാം ചേർത്ത് ഒരു ആൽബമാക്കാനും ഉദ്ദേശിക്കുന്നു. സംഗീതത്തിനു മാത്രമായുള്ള ഗ്രൂപ്പുകളിൽനിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്കു ലഭിക്കുന്നത്.
പ്രളയപയോധിയിൽ...
അധ്യാപനവും ചിത്രരചനയും മാത്രമല്ല ദേവിയുടെ ജീവിതം. അതുരണ്ടും സമൂഹത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നുകൂടി നിരന്തരം ആലോചിക്കുന്നു അവർ. തെലങ്കാനയിലും നാട്ടിലെ വിവിധയിടങ്ങളിലും സന്നദ്ധപ്രവർത്തനങ്ങൾക്കുകൂടി സമയംകണ്ടെത്തുന്നുണ്ട് അവർ. സ്കൂൾ കുട്ടികൾക്കും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പതിവായി സഹായം നൽകിവരുന്നു. സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ചാണ് ഇതെല്ലാം ചെയ്യുന്നത്.
മുന്പു വരച്ച ചിത്രങ്ങൾ വില്പനനടത്തി കിട്ടിയ പണം അട്ടപ്പാടിയിലെ പാവങ്ങൾക്കുവേണ്ടിയാണ് വിനിയോഗിച്ചത്. പ്രളയകാലത്ത് ദുരിതബാധിതർക്ക് കഴിയുന്നത്ര സഹായങ്ങളെത്തിച്ചു. വരയിലൂടെ ലഭിക്കുന്ന പ്രതിഫലം ചേർത്തുവച്ച് ഇനിയും സേവനപ്രവർത്തനങ്ങൾക്കിറങ്ങാനാണ് ദേവിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവർ ഉറപ്പിച്ചു പറയുന്നു- ആരും സൗജന്യമായി പടംവരച്ചുതരാൻ പറയരുതേ..
ചിത്രം, ദിവസേന ഒന്ന്
ഇക്കഴിഞ്ഞ പുതുവർഷദിനത്തിൽ ദേവി ഒരു സരസ്വതീദേവിയുടെ ചിത്രം വരച്ചു. അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഫേസ്ബുക്കിലെ പൊതുവേയുള്ള ചർച്ചാവിഷയങ്ങളോടും അതിന്റെ രീതികളോടും നേരിയൊരിഷ്ടക്കുറവു തോന്നിയപ്പോൾ പുതിയതെന്തെങ്കിലും ചെയ്യാൻ വേണ്ടി വരച്ചതാണ്. അവരുടെ ഭാഷയിൽ പറഞ്ഞാൽ പെട്ടെന്നുണ്ടായ ഒരു ബോധോദയം! അതുകണ്ട് ചിത്രകലയിലെ ഗുരുവായ ജോസഫ് മാർട്ടിൻ മാഷ് ദേവിയോടു പറഞ്ഞു- മോളേ, അങ്ങനെയാണെങ്കിൽ നീ ദിവസവും എന്തെങ്കിലും വരച്ചിടൂ!
ആ ഉപദേശം സ്വീകരിച്ച് പിന്നീടു രണ്ടുദിവസം ഓരോ പാട്ടുകൾ മനസിൽവച്ച് വരച്ചു. അതുകണ്ട് വയലാറിന്റെ മകൾ ലേഖയെത്തി. അച്ഛന്റെ പാട്ടുകൾ വരയ്ക്കൂ എന്നായിരുന്നു ബന്ധുകൂടിയായ ലേഖയുടെ നിർദേശം. അങ്ങനെയാവട്ടെ എന്നു ദേവിയും കരുതി. മൂന്നോ നാലോ എണ്ണമൊഴികെ, ജനുവരിയുടെ മുഴുവൻ നാളുകളിലും വയലാറിന്റെ സുന്ദരഗാനങ്ങളുടെ ആത്മാവിനെ മാർക്കറിന്റെ കറുപ്പുനിറംകൊണ്ട് വെളിച്ചത്തിലേക്കു നിർത്തി. എ4 താളുകളിൽ അങ്ങനെ പാട്ടിന്റെ ഈണവും ഭാവവും നിറഞ്ഞു.
തെലങ്കാനയിൽ ഒരു ഗ്രാമീണവിദ്യാലയത്തിൽ പ്രധാനാധ്യാപികയാണ് ദേവി. പതിനേഴു വർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്. മകൻ അവിടെ ഐടി വിദ്യാർഥി. പാട്ടും വരയും പണ്ടുമുതൽക്കേ ദേവിയുടെ കൂട്ടിനുണ്ട്. ഒന്നിലേറെ ബിരുദാനന്തര ബിരുദങ്ങൾ നേടിയതിനൊപ്പം വരയും വായ്പ്പാട്ടും വയലിനും പത്രപ്രവർത്തനവും പഠിച്ചു. ഇടക്കാലത്ത് വലതുകൈയ്ക്കു വന്ന സ്വാധീനക്കുറവിനെ വെല്ലുവിളിച്ചാണ് വീണ്ടും വരയുടെ ലോകത്ത് സജീവമായത്. രണ്ടുവിരലുകൾക്ക് ഇപ്പോഴും പ്രയാസമുണ്ട്. അസുഖം വീഴ്ത്തിയ ദേവിയോട് ഡോക്ടർ പറഞ്ഞത് ഇനി എഴുനേൽക്കില്ല എന്നാണ്. അതിനു മറുപടിയായി അവർ സ്വയം ഉള്ളിലുറപ്പിച്ചത് അതു നിങ്ങളല്ല തീരുമാനിക്കേണ്ടത് എന്നായിരുന്നു!
പാട്ടിന്റെ ജീവൻ
പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള ചിത്രംവര അത്ര പരിചിതമായ ഒന്നല്ല. ദേവി വരയ്ക്കുന്ന ശൈലിയും അനന്യം. ചിത്രങ്ങൾ കാണുന്പോൾ ലളിതമാണ്. എന്നാൽ അവയുടെ സൂക്ഷ്മത, ഭാവവിന്യാസം, അവ യാഥാർഥ്യമാക്കുന്ന സംവേദനം- ഇവയെല്ലാം അദ്ഭുതപ്പെടുത്തും. പെൻസിൽ കൊണ്ടു വരച്ച്, വീണ്ടും മായ്ച്ച് തിരുത്തി തെളിയിക്കുന്ന രീതിയിലല്ല ദേവിയുടെ രചന. നേരിട്ട് മാർക്കർ പേനകൊണ്ടാണ് വര. അതും വീട്ടുജോലികൾക്കിടയ്ക്ക്. ദോശയുണ്ടാക്കുന്ന ഇടവേളകളിൽ എന്നാണ് ദേവി വിശേഷിപ്പിക്കുന്നത്.
നാളെ ഏതു പാട്ടിനെക്കുറിച്ച് വരയ്ക്കണം എന്നാണ് ആദ്യത്തെ ചിന്ത. അതുറപ്പിച്ചുകഴിഞ്ഞാൽ സ്കൂളിലേക്കുള്ള യാത്രയിലൊക്കെ മനസിൽ പ്ലാൻ ചെയ്യും- എന്തൊക്കെ വരയ്ക്കണമെന്ന്. ചിത്രരചന ജന്മസിദ്ധമായ ഒരു കഴിവാണ്. അതു പഠിപ്പിക്കാനാവില്ല. കൈ തനിയേ എത്തണം. പക്ഷേ അതിന്റെ സാങ്കേതികത്വം കണ്ടുപഠിക്കാനാവും- ദേവി പറയുന്നു.
ആത്മാവുള്ള പാട്ടുകൾ ആസ്പദമാക്കി വരയ്ക്കുന്പോൾ ഗാനരംഗത്തെ നടീനടന്മാരെ വരച്ചില്ലെങ്കിലും തിരിച്ചറിയാൻ എളുപ്പമാണ്. പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂംപൈതലേ, ഉത്തരാസ്വയംവരം കഥകളി കാണുവാൻ, പ്രളയപയോധിയിൽ തുടങ്ങിയവയുടെ ചിത്രങ്ങൾ കണ്ടാൽ ഒറ്റനോട്ടത്തിൽ പാട്ടേതെന്ന് തിരിച്ചറിയാം. എന്നാൽ കടലിനക്കരെ പോണോരെ വരയ്ക്കാൻ നോക്കിയപ്പോൾ ചെറിയ പ്രതിസന്ധിവന്നു. വെറുതെ കടലും തോണിയും വരച്ചാൽ പാട്ടേതെന്നു പറയാനാവില്ല. അപ്പോൾ അതിലേക്ക് മധുവിനെയും ഷീലയെയും കൊണ്ടുവന്നു. എന്നാൽ അങ്ങനെ വരയ്ക്കുന്നത് കൂടുതൽ ശ്രമകരമാണ്, സമയവുമെടുക്കും.
കേൾക്കാൻ ഇന്പമുള്ള ചില പാട്ടുകൾക്ക് ആത്മാവുണ്ടാകില്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവയെ ചിത്രീകരിക്കാനും കഴിയില്ല. പുതിയ പാട്ടുകളിലേറെയും ആ ഗണത്തിൽ പെടും. എന്തെങ്കിലും വരച്ചാൽത്തന്നെ അതു നെഗറ്റീവ് ആകും. അത്തരമൊന്നു വരച്ച് താരതമ്യം ചെയ്തുകൊണ്ടാവും വരയുടെ ഒരു വർഷം പൂർത്തിയാക്കുന്നത്- ദേവി പറഞ്ഞു.
വയലാറിന്റെ 100 പാട്ടുകൾ തെരഞ്ഞെടുത്തുവച്ചിട്ടുണ്ട് വരയ്ക്കാൻ. അതിനുശേഷം ശ്രീകുമാരൻ തന്പി, പി. ഭാസ്കരൻ എന്നിവരുടെ പാട്ടുകൾ അടിസ്ഥാനമാക്കിയുള്ളവ വരയ്ക്കാനാണ് ദേവിയുടെ ശ്രമം. എല്ലാം ചേർത്ത് ഒരു ആൽബമാക്കാനും ഉദ്ദേശിക്കുന്നു. സംഗീതത്തിനു മാത്രമായുള്ള ഗ്രൂപ്പുകളിൽനിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്കു ലഭിക്കുന്നത്.
പ്രളയപയോധിയിൽ...
അധ്യാപനവും ചിത്രരചനയും മാത്രമല്ല ദേവിയുടെ ജീവിതം. അതുരണ്ടും സമൂഹത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നുകൂടി നിരന്തരം ആലോചിക്കുന്നു അവർ. തെലങ്കാനയിലും നാട്ടിലെ വിവിധയിടങ്ങളിലും സന്നദ്ധപ്രവർത്തനങ്ങൾക്കുകൂടി സമയംകണ്ടെത്തുന്നുണ്ട് അവർ. സ്കൂൾ കുട്ടികൾക്കും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പതിവായി സഹായം നൽകിവരുന്നു. സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ചാണ് ഇതെല്ലാം ചെയ്യുന്നത്.
മുന്പു വരച്ച ചിത്രങ്ങൾ വില്പനനടത്തി കിട്ടിയ പണം അട്ടപ്പാടിയിലെ പാവങ്ങൾക്കുവേണ്ടിയാണ് വിനിയോഗിച്ചത്. പ്രളയകാലത്ത് ദുരിതബാധിതർക്ക് കഴിയുന്നത്ര സഹായങ്ങളെത്തിച്ചു. വരയിലൂടെ ലഭിക്കുന്ന പ്രതിഫലം ചേർത്തുവച്ച് ഇനിയും സേവനപ്രവർത്തനങ്ങൾക്കിറങ്ങാനാണ് ദേവിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവർ ഉറപ്പിച്ചു പറയുന്നു- ആരും സൗജന്യമായി പടംവരച്ചുതരാൻ പറയരുതേ..