ഞാനടക്കമുള്ള കുട്ടികൾ ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിനു സമീപമുള്ള റെയിലിൽ കൂടിയാണ് അച്ചൻ നടന്നു പോകുന്നത്. കാപ്പിപ്പൊടി നിറത്തിലുള്ള വസ്ത്രം ധരിച്ച് പോകുന്ന അച്ചനെ കാണുന്പോൾ കുട്ടികളൊക്കെ കൂകി വിളിക്കും. എന്നാലും അച്ചൻ യാതൊരു കൂസലുമില്ലാതെ നടന്നു പോകുന്നതാണ് ഞാൻ കാണുന്നത്. ഒരു വലിയ മനുഷ്യനെയാണല്ലോ കൂകിവിളിച്ചത് എന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്. പിന്നീടൊരിക്കൽ അച്ചനോട് അതേക്കുറിച്ച് ചോദിച്ചു...
പുതിയ സിനിമ റിലീസാകുന്പോഴുള്ള ആവേശവും ആകാംക്ഷയും ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അതിനേക്കാൾ വർധിച്ച ആകാംക്ഷയോടെ കാപ്പിപ്പൊടി നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു പുരോഹിതനു മുന്നിൽ നിന്നിട്ടുണ്ട്. ഞാനെന്ന വ്യക്തിയുടെ രൂപീകരണവും ജീവിതത്തിന്റെ വലിയ വഴിത്തിരിവുകളും ആ കൂടിക്കാഴ്ചയിലൂടെയായിരുന്നു. ഇന്ന് ആബേലച്ചന്റെ നൂറാം പിറന്നാൾ ദിനമായി ഓർക്കുന്പോൾ മധുരം നിറയുന്ന ചില നിമിഷങ്ങളാണ് സ്മൃതികളിൽ ചിന്നിച്ചിതറി വരുന്നത്...
സായാഹ്നങ്ങളിൽ എറണാകുളം പുല്ലേപ്പടിയിലൂടെ നടന്നു പോകുന്ന ആബേലച്ചനെയാണ് ഞാൻ ആദ്യമായി കാണുന്നത്. കലാഭവന്റെ ഡയറക്ടറാണെന്നറിയാം. കലാഭവനിൽ നിന്നും പുല്ലേപ്പടി വഴി നടന്ന് കാരക്കാമുറിവരെ കാപ്പിപ്പൊടി നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു കാലൻകുടയുമായി വേഗത്തിൽ നടന്നു പോകുന്ന അച്ചൻ. അദ്ഭുതത്തോടും ആദരവോടും അന്നതു നോക്കി നിന്നിട്ടുണ്ട്. പിന്നീട് വലിയൊരു കാലയളവിൽ ഒരുമിച്ച് നിൽക്കാനായെങ്കിലും അച്ചനെക്കുറിച്ചുള്ള ഓർമകളിൽ ആദ്യം മനസിൽ തെളിയുന്നതും പുഞ്ചിയോടെയുള്ള ആ നടത്തമാണ്.
ഞാനടക്കമുള്ള കുട്ടികൾ ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിനു സമീപമുള്ള റെയിലിൽ കൂടിയാണ് അച്ചൻ നടന്നു പോകുന്നത്. കാപ്പിപ്പൊടി നിറത്തിലുള്ള വസ്ത്രം ധരിച്ച് പോകുന്ന അച്ചനെ കാണുന്പോൾ കുട്ടികളൊക്കെ കൂകി വിളിക്കും. എന്നാലും അച്ചൻ യാതൊരു കൂസലുമില്ലാതെ നടന്നു പോകുന്നതാണ് ഞാൻ കാണുന്നത്. ഒരു വലിയ മനുഷ്യനെയാണല്ലോ കൂകിവിളിച്ചത് എന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്.
പിന്നീട് അച്ചനൊപ്പം കലാഭവനിൽ പ്രവർത്തിക്കുന്ന സമയത്ത് അതിനെക്കുറിച്ച് ഞാൻ ഒരിക്കൽ ചോദിച്ചു, “അന്നു കുട്ടികൾ കൂകി വിളിക്കുന്നത് നിർത്തിയതുമില്ല, അച്ചൻ വഴിമാറിപ്പോയതുമില്ലല്ലോ’’എന്ന്. അച്ചന്റെ മുഖത്ത് ഒരു ചിരിയാണ് വന്നു നിറഞ്ഞത്. എന്നിട്ടു പറഞ്ഞു, “സിദ്ദിഖേ റോമിൽ പണ്ട് വൈദിക വിദ്യാർഥികൾ റോഡിലൂടെ നടന്നുപോകുന്പോൾ ആളുകൾ കൂവുകയും അസഭ്യം പറയുകയും അവരുടെ നേരേ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യാറുണ്ട്. അതു ശരിക്കും സഭതന്നെ ചെയ്യിക്കുന്നതാണ്. അവരിൽ ക്ഷമ വളരാനുള്ള ഒരു പരിശീലനം ആണത്. അസഭ്യം പറയുന്നവർക്കിടയിലൂടെ പുഞ്ചിരിച്ചുകൊണ്ട് ആ വൈദികർ നടന്നു പോകും.
പോകപ്പോകെ ആക്ഷേപം പറയുന്ന ആ ജനവിഭാഗത്തിനു മാനസാന്തരം സംഭവിക്കാറാണ് പതിവ്. പലപ്പോഴും റോമിലെ വൈദികരെ പരിശീലിപ്പിക്കുന്നതിനു പൈസ കൊടുത്തു പോലും അങ്ങനെ ചെയ്യിക്കാറുണ്ടായിരുന്നു. ഇവിടെ എനിക്കൊരു പൈസ ചെലവുമില്ലാതെ ക്ഷമ പഠിക്കാനും ദ്വേഷ്യത്തെ മറക്കാനുമുള്ള പരിശീലനമായിട്ടാണ് അതൊക്കെ കരുതിയത് എന്ന്. തനിക്കു ചുറ്റുമുള്ള നെഗറ്റിവിറ്റിയെ പോലും ലാഘവത്തോടെ ഏറ്റെടുത്ത് മനോഹരമായ പുഞ്ചിരിയാക്കി മാറ്റാൻ അച്ചനു കഴിഞ്ഞിരുന്നു. എന്നെ വളരെ സ്വാധീനിച്ച ഒരു സന്ദേശമായിരുന്നു അത്.
ലാലിന്റെ പിതാവ് പോൾ മാസ്റ്റർ കലാഭവനിലെ മ്യൂസിക് അധ്യാപകനായിരുന്നു. അദ്ദേഹമാണ് ലാലിനെക്കുറിച്ചും എന്നെക്കുറിച്ചും അച്ചനോട് പറയുന്നത്. അവിടെയെത്തി അച്ചന്റെ മുന്നിൽ ഞങ്ങൾ ഇരുവരും പ്രോഗ്രാം നടത്തി. കുലുങ്ങി കുലുങ്ങി ചിരിച്ചെങ്കിലും പരിപാടി കഴിഞ്ഞപ്പോൾ അച്ചൻ ഒന്നും പറയാതെ പോയത് ഞങ്ങളെ ടെൻഷനാക്കി.
ഇവർ രണ്ടു പേരും കലാഭവനിൽ വേണം എന്നു അച്ചൻ പറഞ്ഞിരുന്നതായി പിന്നീട് സംഘാടകനായ അഡ്വ.കെ വി പ്രകാശ് സാറ് പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരവായിരുന്നു കലാഭവനിലെത്തുന്നതും മിമിക്സ് പരേഡിന്റെ ന്ധഭാഗമാകുന്നതും. ഇന്നു ഞാൻ ഒരു കലാകാരനായി നിൽക്കുന്നതിന്റെ അടിത്തറയും അവിടെ നിന്നുമാണ്.
ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള സ്ഥാപനമാണ് കലാഭവൻ. അതിന്റെ ഡയറക്ടർ ഒരു പുരോഹിതനും. എന്നാൽ മതത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതെ കലാകാര·ാരെ സ്വീകരിക്കുന്ന പതിവായിരുന്നു അച്ചന്േറത്. ഞാൻ, അൻസാർ, സൈനുദ്ദീൻ, റഹ്മാൻ, പ്രസാദ്, ലാൽ എന്നിവരായിരുന്നു തുടക്കകാലത്തുണ്ടായിരുന്നത്. മതത്തിനും ജാതിക്കുമപ്പുറത്ത് മനുഷ്യനെന്നും കലാകാരനെന്നും മാത്രമാണ് അദ്ദേഹം പരിഗണിച്ചത്. ഇന്നും അച്ചനോടു ബഹുമാനം ഹൃദയത്തിൽ നിറയുന്നതിന്റെ കാരണവും അതായിരുന്നു.
പിന്നീട് ഞാൻ കലാഭവനിൽ നിന്നും പോയി സിനിമയിലെത്തി ഏറെ നാളിനു ശേഷമാണ് അച്ചനെ വീണ്ടും കാണുന്നത്. അതിനു ശേഷം അദ്ദേഹവുമായി വളരെ ആത്മബന്ധം എന്നുമുണ്ടായിരുന്നു. കലാഭവൻ സ്കൂളിന്റെ ഡയറക്ടടർ ബോർഡിൽ എന്നേയും അച്ചൻ ന്ധഭാഗമാക്കി. വരാൻ സാധിക്കില്ലായിരിക്കും അച്ചാ എന്നു ഞാൻ പറഞ്ഞെങ്കിലും ഞാനും അതിനൊപ്പം ഉണ്ടായിരിക്കണം എന്നു അച്ചനു നിർബന്ധം ഉണ്ടായിരുന്നു.
അച്ചനോടും ഞാൻ വളർന്ന കലാഭവൻ എന്ന പ്രസ്ഥാനത്തിനും ചെയ്യാൻ കഴിയുന്ന നന്മ എന്ന രീതിയിലാണ് അച്ചന്റെ നിർദേശ പ്രകാരം അതിന്റെ ഷെയർ വാങ്ങുന്നത്. അതിന്റെ സർട്ടിഫിക്കറ്റ് ഇപ്പോഴും എന്റെ പക്കലുണ്ട്. പിന്നീട് ഷെയറിന്റെ കാര്യങ്ങളൊന്നും തിരക്കിയില്ലെങ്കിലും ഓർമകൾക്കു മധുരം നൽകുന്ന അനുഭവങ്ങളായി അതൊക്കെ കാത്തുസൂക്ഷിക്കുന്നുണ്ട്. സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും വിലമതിക്കുന്ന നിമിഷമായി കാണുന്നത് ആബേൽ അച്ചന്റെ പേരിലുള്ള പ്രഥമ പുരസ്കാരം എനിക്ക് ലഭിച്ചതാണ്. അച്ചനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയും അതു തന്നെയാണെന്നു ഞാൻ തിരിച്ചറിയുന്നു.
ഋതുക്കൾ ഏറെ കടന്നു പോയിരിക്കുന്നു. പിന്നിട്ട പാതയിലേക്കു ഇന്നു തിരിഞ്ഞു നോക്കുന്പോൾ ആബേലച്ചനിലൂടെ പകർന്നു കിട്ടിയ കലയുടെ അംശങ്ങളാണ് എന്നിലുള്ളത്. അതു ഞാൻ തിരിച്ചറിയുന്നു! ഏറ്റവും സ്നേഹമുള്ള ആബേലച്ചാ... അങ്ങായിരുന്നു എന്റെ വഴിയും വെളിച്ചവും...
സിദ്ദിഖ്
പുതിയ സിനിമ റിലീസാകുന്പോഴുള്ള ആവേശവും ആകാംക്ഷയും ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അതിനേക്കാൾ വർധിച്ച ആകാംക്ഷയോടെ കാപ്പിപ്പൊടി നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു പുരോഹിതനു മുന്നിൽ നിന്നിട്ടുണ്ട്. ഞാനെന്ന വ്യക്തിയുടെ രൂപീകരണവും ജീവിതത്തിന്റെ വലിയ വഴിത്തിരിവുകളും ആ കൂടിക്കാഴ്ചയിലൂടെയായിരുന്നു. ഇന്ന് ആബേലച്ചന്റെ നൂറാം പിറന്നാൾ ദിനമായി ഓർക്കുന്പോൾ മധുരം നിറയുന്ന ചില നിമിഷങ്ങളാണ് സ്മൃതികളിൽ ചിന്നിച്ചിതറി വരുന്നത്...
സായാഹ്നങ്ങളിൽ എറണാകുളം പുല്ലേപ്പടിയിലൂടെ നടന്നു പോകുന്ന ആബേലച്ചനെയാണ് ഞാൻ ആദ്യമായി കാണുന്നത്. കലാഭവന്റെ ഡയറക്ടറാണെന്നറിയാം. കലാഭവനിൽ നിന്നും പുല്ലേപ്പടി വഴി നടന്ന് കാരക്കാമുറിവരെ കാപ്പിപ്പൊടി നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു കാലൻകുടയുമായി വേഗത്തിൽ നടന്നു പോകുന്ന അച്ചൻ. അദ്ഭുതത്തോടും ആദരവോടും അന്നതു നോക്കി നിന്നിട്ടുണ്ട്. പിന്നീട് വലിയൊരു കാലയളവിൽ ഒരുമിച്ച് നിൽക്കാനായെങ്കിലും അച്ചനെക്കുറിച്ചുള്ള ഓർമകളിൽ ആദ്യം മനസിൽ തെളിയുന്നതും പുഞ്ചിയോടെയുള്ള ആ നടത്തമാണ്.
ഞാനടക്കമുള്ള കുട്ടികൾ ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിനു സമീപമുള്ള റെയിലിൽ കൂടിയാണ് അച്ചൻ നടന്നു പോകുന്നത്. കാപ്പിപ്പൊടി നിറത്തിലുള്ള വസ്ത്രം ധരിച്ച് പോകുന്ന അച്ചനെ കാണുന്പോൾ കുട്ടികളൊക്കെ കൂകി വിളിക്കും. എന്നാലും അച്ചൻ യാതൊരു കൂസലുമില്ലാതെ നടന്നു പോകുന്നതാണ് ഞാൻ കാണുന്നത്. ഒരു വലിയ മനുഷ്യനെയാണല്ലോ കൂകിവിളിച്ചത് എന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്.
പിന്നീട് അച്ചനൊപ്പം കലാഭവനിൽ പ്രവർത്തിക്കുന്ന സമയത്ത് അതിനെക്കുറിച്ച് ഞാൻ ഒരിക്കൽ ചോദിച്ചു, “അന്നു കുട്ടികൾ കൂകി വിളിക്കുന്നത് നിർത്തിയതുമില്ല, അച്ചൻ വഴിമാറിപ്പോയതുമില്ലല്ലോ’’എന്ന്. അച്ചന്റെ മുഖത്ത് ഒരു ചിരിയാണ് വന്നു നിറഞ്ഞത്. എന്നിട്ടു പറഞ്ഞു, “സിദ്ദിഖേ റോമിൽ പണ്ട് വൈദിക വിദ്യാർഥികൾ റോഡിലൂടെ നടന്നുപോകുന്പോൾ ആളുകൾ കൂവുകയും അസഭ്യം പറയുകയും അവരുടെ നേരേ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യാറുണ്ട്. അതു ശരിക്കും സഭതന്നെ ചെയ്യിക്കുന്നതാണ്. അവരിൽ ക്ഷമ വളരാനുള്ള ഒരു പരിശീലനം ആണത്. അസഭ്യം പറയുന്നവർക്കിടയിലൂടെ പുഞ്ചിരിച്ചുകൊണ്ട് ആ വൈദികർ നടന്നു പോകും.
പോകപ്പോകെ ആക്ഷേപം പറയുന്ന ആ ജനവിഭാഗത്തിനു മാനസാന്തരം സംഭവിക്കാറാണ് പതിവ്. പലപ്പോഴും റോമിലെ വൈദികരെ പരിശീലിപ്പിക്കുന്നതിനു പൈസ കൊടുത്തു പോലും അങ്ങനെ ചെയ്യിക്കാറുണ്ടായിരുന്നു. ഇവിടെ എനിക്കൊരു പൈസ ചെലവുമില്ലാതെ ക്ഷമ പഠിക്കാനും ദ്വേഷ്യത്തെ മറക്കാനുമുള്ള പരിശീലനമായിട്ടാണ് അതൊക്കെ കരുതിയത് എന്ന്. തനിക്കു ചുറ്റുമുള്ള നെഗറ്റിവിറ്റിയെ പോലും ലാഘവത്തോടെ ഏറ്റെടുത്ത് മനോഹരമായ പുഞ്ചിരിയാക്കി മാറ്റാൻ അച്ചനു കഴിഞ്ഞിരുന്നു. എന്നെ വളരെ സ്വാധീനിച്ച ഒരു സന്ദേശമായിരുന്നു അത്.
ലാലിന്റെ പിതാവ് പോൾ മാസ്റ്റർ കലാഭവനിലെ മ്യൂസിക് അധ്യാപകനായിരുന്നു. അദ്ദേഹമാണ് ലാലിനെക്കുറിച്ചും എന്നെക്കുറിച്ചും അച്ചനോട് പറയുന്നത്. അവിടെയെത്തി അച്ചന്റെ മുന്നിൽ ഞങ്ങൾ ഇരുവരും പ്രോഗ്രാം നടത്തി. കുലുങ്ങി കുലുങ്ങി ചിരിച്ചെങ്കിലും പരിപാടി കഴിഞ്ഞപ്പോൾ അച്ചൻ ഒന്നും പറയാതെ പോയത് ഞങ്ങളെ ടെൻഷനാക്കി.
ഇവർ രണ്ടു പേരും കലാഭവനിൽ വേണം എന്നു അച്ചൻ പറഞ്ഞിരുന്നതായി പിന്നീട് സംഘാടകനായ അഡ്വ.കെ വി പ്രകാശ് സാറ് പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരവായിരുന്നു കലാഭവനിലെത്തുന്നതും മിമിക്സ് പരേഡിന്റെ ന്ധഭാഗമാകുന്നതും. ഇന്നു ഞാൻ ഒരു കലാകാരനായി നിൽക്കുന്നതിന്റെ അടിത്തറയും അവിടെ നിന്നുമാണ്.
ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള സ്ഥാപനമാണ് കലാഭവൻ. അതിന്റെ ഡയറക്ടർ ഒരു പുരോഹിതനും. എന്നാൽ മതത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതെ കലാകാര·ാരെ സ്വീകരിക്കുന്ന പതിവായിരുന്നു അച്ചന്േറത്. ഞാൻ, അൻസാർ, സൈനുദ്ദീൻ, റഹ്മാൻ, പ്രസാദ്, ലാൽ എന്നിവരായിരുന്നു തുടക്കകാലത്തുണ്ടായിരുന്നത്. മതത്തിനും ജാതിക്കുമപ്പുറത്ത് മനുഷ്യനെന്നും കലാകാരനെന്നും മാത്രമാണ് അദ്ദേഹം പരിഗണിച്ചത്. ഇന്നും അച്ചനോടു ബഹുമാനം ഹൃദയത്തിൽ നിറയുന്നതിന്റെ കാരണവും അതായിരുന്നു.
പിന്നീട് ഞാൻ കലാഭവനിൽ നിന്നും പോയി സിനിമയിലെത്തി ഏറെ നാളിനു ശേഷമാണ് അച്ചനെ വീണ്ടും കാണുന്നത്. അതിനു ശേഷം അദ്ദേഹവുമായി വളരെ ആത്മബന്ധം എന്നുമുണ്ടായിരുന്നു. കലാഭവൻ സ്കൂളിന്റെ ഡയറക്ടടർ ബോർഡിൽ എന്നേയും അച്ചൻ ന്ധഭാഗമാക്കി. വരാൻ സാധിക്കില്ലായിരിക്കും അച്ചാ എന്നു ഞാൻ പറഞ്ഞെങ്കിലും ഞാനും അതിനൊപ്പം ഉണ്ടായിരിക്കണം എന്നു അച്ചനു നിർബന്ധം ഉണ്ടായിരുന്നു.
അച്ചനോടും ഞാൻ വളർന്ന കലാഭവൻ എന്ന പ്രസ്ഥാനത്തിനും ചെയ്യാൻ കഴിയുന്ന നന്മ എന്ന രീതിയിലാണ് അച്ചന്റെ നിർദേശ പ്രകാരം അതിന്റെ ഷെയർ വാങ്ങുന്നത്. അതിന്റെ സർട്ടിഫിക്കറ്റ് ഇപ്പോഴും എന്റെ പക്കലുണ്ട്. പിന്നീട് ഷെയറിന്റെ കാര്യങ്ങളൊന്നും തിരക്കിയില്ലെങ്കിലും ഓർമകൾക്കു മധുരം നൽകുന്ന അനുഭവങ്ങളായി അതൊക്കെ കാത്തുസൂക്ഷിക്കുന്നുണ്ട്. സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും വിലമതിക്കുന്ന നിമിഷമായി കാണുന്നത് ആബേൽ അച്ചന്റെ പേരിലുള്ള പ്രഥമ പുരസ്കാരം എനിക്ക് ലഭിച്ചതാണ്. അച്ചനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയും അതു തന്നെയാണെന്നു ഞാൻ തിരിച്ചറിയുന്നു.
ഋതുക്കൾ ഏറെ കടന്നു പോയിരിക്കുന്നു. പിന്നിട്ട പാതയിലേക്കു ഇന്നു തിരിഞ്ഞു നോക്കുന്പോൾ ആബേലച്ചനിലൂടെ പകർന്നു കിട്ടിയ കലയുടെ അംശങ്ങളാണ് എന്നിലുള്ളത്. അതു ഞാൻ തിരിച്ചറിയുന്നു! ഏറ്റവും സ്നേഹമുള്ള ആബേലച്ചാ... അങ്ങായിരുന്നു എന്റെ വഴിയും വെളിച്ചവും...
സിദ്ദിഖ്