സ്തനകോശങ്ങൾ അസാധാരണ തോതിൽ വിഭജിച്ചു വളരുന്നതാണ് സ്്തനാർബുദം. കാൻസറിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രകടമാകുംമുന്പേ കോശങ്ങൾ അനിയന്ത്രിതമായി വളർന്നു തുടങ്ങിയിരിക്കും. അതിനാലാണ് നേരത്തേയുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനു സ്തനപരിശോധനയ്ക്ക് (ബ്രസ്റ്റ് സ്ക്രീനിംഗ്)അതീവ പ്രാധാന്യമുണ്ടെന്നു പറയുന്നത്.
സ്ക്രീനിംഗ്
ഉയർന്ന തോതിൽ സ്നാർബുദതസാധ്യതയുള്ള ഗ്രൂപ്പുകളുടെ സ്ക്രീനിംഗിനാണ് ഏറെ പ്രാധാന്യം നല്കേണ്ടത്.
1. പാരന്പര്യമായിത്തന്നെ ഒവേറിയൻ/ ഗർഭാശയ കാൻസർ പാരന്പര്യമുള്ള സ്ത്രീകൾ
2. മുന്പ് സ്തനാർബുദം ബാധിച്ചവർ
3. നിലവിൽ കുടുംബത്തിൽ സ്തനാർബുദമുള്ള സ്ത്രീകൾ
4. ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ (ER/PR/HER2 -ve) ഉള്ള സ്ത്രീകളുടെ പെണ്മക്കളും സഹോദരങ്ങളും. ഇവർക്ക് വളരെ നേരത്തേ തന്നെ പരിശോധനകൾ ആവശ്യമാണ്
5. HER2 positive tumor സ്നാർബുദം ബാധിച്ചയാളിന്റെ ഏറ്റവും അടുത്ത( 1st degree relative) സ്ത്രീകളായ ബന്ധുക്കൾ
6. BRCA1, BRCA 2 സ്തനാർബുദം ബാധിച്ചയാളിന്റെ ഏറ്റവും അടുത്ത (1st degree relatives )സ്ത്രീകളായ ബന്ധുക്കൾക്കും 20 കളിൽത്തന്നെ പരിശോധനകൾ ആവശ്യം.
പ്രത്യേക ശ്രദ്ധയ്ക്ക്
* 20 നും 40നും ഇടയിൽ പ്രായമുളള സ്ത്രീകൾ മാസത്തിൽ ഒരു തവണയെങ്കിലും സ്വയം സ്തനപരിശോധന നടത്തണം. സ്തനത്തിൽ തടിപ്പുകളോ മുഴകളോ തൊട്ടറിയാൻ കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ഫിസിഷ്യന്റെ ശ്രദ്ധയിൽപ്പെടുത്തുക. മൂന്നു വർഷത്തിലൊരിക്കൽ ഡോക്ടറുടെ മേൽനോട്ടത്തിലുളള ശാരീരിക പരിശോധനയ്ക്കു വിധേയമാകണം.
* 40 വയസിനു മേൽ പ്രായമുളള സ്ത്രീകൾ വർഷത്തിൽ ഒരുതവണ മാമോഗ്രാം ടെസ്റ്റിനു വിധേയമാകണം. സ്തനാർബുദചരിത്രമുളള കുടുംബങ്ങളിലെ സ്ത്രീകൾ 40 വയസിനു മുന്പുതന്നെ കാൻസർ വിദഗ്ധനുമായി സംസാരിച്ച് സ്ക്രീനിംഗ് ടെസ്റ്റുകൾക്കു വിധേയമാകണം.
* 40 വയസിനു മേൽ പ്രായമുളളവർ മാസം തോറും സ്വയം സ്തനപരിശോധന നടത്തണം. കൂടാതെ വർഷത്തിലൊരിക്കൽ ഡോക്ടറുടെ മേൽനോട്ടത്തിൽ ശാരീരിക പരിശോധനയ്ക്കു വിധേയമാകണം. വർഷം തോറും മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
അതിജീവനം
ഫലപ്രദമായ ചികിത്സയ്ക്കു വിധേയമായ 90 ശതമാനം സ്തനാർബുദബാധിതരിലും സാധാരണയായി രോഗം വീണ്ടെടുക്കാറില്ല. ചിലരിൽ ജീവിതകാലയളവിൽ പിന്നീടൊരിക്കലും രോഗം മടങ്ങിവരില്ല. സ്തനാർബുദം തുടക്കത്തിൽത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ സ്വീകരിച്ചവരിലാണ് അതിജീവന സാധ്യത കൂടുന്നത്. സ്തനാർബുദം മറ്റ് അവയവങ്ങളിലേക്കു ബാധിക്കാത്തവരിലും അതിജീവനസാധ്യതയേറും.
ബ്രസ്റ്റ് പ്രിസർവേഷൻ
ബ്രസ്റ്റ് പ്രിസർവേഷൻ(സ്തനം നിലനിർത്തിത്തന്നെ സ്തനാർബുദത്തിനു സർജറി നടത്തുന്നു), ബ്രസ്റ്റ് റീകണ്സ്ട്രക്്ഷൻ(സ്തന പുനർനിർമാണം), കോസ്മെറ്റിക് കാൻസർ സർജറി(സ്തനസൗന്ദര്യം നിലനിർത്തുന്ന സർജറി) എന്നിവയാണ് ബ്രസ്റ്റ് കാൻസർ ചികിത്സാരംഗത്തെ ആധുനിക രീതികൾ. സ്തനാർബുദത്തിനു ചികിത്സയായി സ്തനം നീക്കം ചെയ്യൽ സർജറിക്കു വിധേയമാകണമെന്ന നിർദേശം കിട്ടിയാലുടൻ രണ്ടാമതൊരു അഭിപ്രായത്തിനു കൂടി കാതോർക്കണം.
സ്തനം നിലനിർത്തിത്തന്നെ സ്തനാർബുദത്തിനു നടത്തുന്ന സർജറിക്കാണ് (തോമസ് ടെക്നിക്)ഇന്നു പ്രചാരമേറുന്നത്. സാധ്യമായ എല്ലാ കേസുകളിലും സ്തനം നിലർത്തിക്കൊണ്ടുതന്നെ ഒരു പ്രത്യേക ഭാഗത്തുമാത്രം വ്യാപിച്ച കാൻസർകോശങ്ങളെ നീക്കം ചെയ്യുന്നു. പരന്പരാഗത സർജറി മാസെക്ടോമി ആഗോളതലത്തിൽ തന്നെ പഴഞ്ചനായി മാറിയിരിക്കുന്നു. മാസെക്ടമിക്കു വിധേയമായവർക്കും സെക്കൻഡറി ബ്രസ്റ്റ് റീ കണ്സ്ട്രക്ഷനുളള സംവിധാനവും ഇന്നു നിലവിലുണ്ട്.
വിവരങ്ങൾ: ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088
സ്ക്രീനിംഗ്
ഉയർന്ന തോതിൽ സ്നാർബുദതസാധ്യതയുള്ള ഗ്രൂപ്പുകളുടെ സ്ക്രീനിംഗിനാണ് ഏറെ പ്രാധാന്യം നല്കേണ്ടത്.
1. പാരന്പര്യമായിത്തന്നെ ഒവേറിയൻ/ ഗർഭാശയ കാൻസർ പാരന്പര്യമുള്ള സ്ത്രീകൾ
2. മുന്പ് സ്തനാർബുദം ബാധിച്ചവർ
3. നിലവിൽ കുടുംബത്തിൽ സ്തനാർബുദമുള്ള സ്ത്രീകൾ
4. ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ (ER/PR/HER2 -ve) ഉള്ള സ്ത്രീകളുടെ പെണ്മക്കളും സഹോദരങ്ങളും. ഇവർക്ക് വളരെ നേരത്തേ തന്നെ പരിശോധനകൾ ആവശ്യമാണ്
5. HER2 positive tumor സ്നാർബുദം ബാധിച്ചയാളിന്റെ ഏറ്റവും അടുത്ത( 1st degree relative) സ്ത്രീകളായ ബന്ധുക്കൾ
6. BRCA1, BRCA 2 സ്തനാർബുദം ബാധിച്ചയാളിന്റെ ഏറ്റവും അടുത്ത (1st degree relatives )സ്ത്രീകളായ ബന്ധുക്കൾക്കും 20 കളിൽത്തന്നെ പരിശോധനകൾ ആവശ്യം.
പ്രത്യേക ശ്രദ്ധയ്ക്ക്
* 20 നും 40നും ഇടയിൽ പ്രായമുളള സ്ത്രീകൾ മാസത്തിൽ ഒരു തവണയെങ്കിലും സ്വയം സ്തനപരിശോധന നടത്തണം. സ്തനത്തിൽ തടിപ്പുകളോ മുഴകളോ തൊട്ടറിയാൻ കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ഫിസിഷ്യന്റെ ശ്രദ്ധയിൽപ്പെടുത്തുക. മൂന്നു വർഷത്തിലൊരിക്കൽ ഡോക്ടറുടെ മേൽനോട്ടത്തിലുളള ശാരീരിക പരിശോധനയ്ക്കു വിധേയമാകണം.
* 40 വയസിനു മേൽ പ്രായമുളള സ്ത്രീകൾ വർഷത്തിൽ ഒരുതവണ മാമോഗ്രാം ടെസ്റ്റിനു വിധേയമാകണം. സ്തനാർബുദചരിത്രമുളള കുടുംബങ്ങളിലെ സ്ത്രീകൾ 40 വയസിനു മുന്പുതന്നെ കാൻസർ വിദഗ്ധനുമായി സംസാരിച്ച് സ്ക്രീനിംഗ് ടെസ്റ്റുകൾക്കു വിധേയമാകണം.
* 40 വയസിനു മേൽ പ്രായമുളളവർ മാസം തോറും സ്വയം സ്തനപരിശോധന നടത്തണം. കൂടാതെ വർഷത്തിലൊരിക്കൽ ഡോക്ടറുടെ മേൽനോട്ടത്തിൽ ശാരീരിക പരിശോധനയ്ക്കു വിധേയമാകണം. വർഷം തോറും മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
അതിജീവനം
ഫലപ്രദമായ ചികിത്സയ്ക്കു വിധേയമായ 90 ശതമാനം സ്തനാർബുദബാധിതരിലും സാധാരണയായി രോഗം വീണ്ടെടുക്കാറില്ല. ചിലരിൽ ജീവിതകാലയളവിൽ പിന്നീടൊരിക്കലും രോഗം മടങ്ങിവരില്ല. സ്തനാർബുദം തുടക്കത്തിൽത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ സ്വീകരിച്ചവരിലാണ് അതിജീവന സാധ്യത കൂടുന്നത്. സ്തനാർബുദം മറ്റ് അവയവങ്ങളിലേക്കു ബാധിക്കാത്തവരിലും അതിജീവനസാധ്യതയേറും.
ബ്രസ്റ്റ് പ്രിസർവേഷൻ
ബ്രസ്റ്റ് പ്രിസർവേഷൻ(സ്തനം നിലനിർത്തിത്തന്നെ സ്തനാർബുദത്തിനു സർജറി നടത്തുന്നു), ബ്രസ്റ്റ് റീകണ്സ്ട്രക്്ഷൻ(സ്തന പുനർനിർമാണം), കോസ്മെറ്റിക് കാൻസർ സർജറി(സ്തനസൗന്ദര്യം നിലനിർത്തുന്ന സർജറി) എന്നിവയാണ് ബ്രസ്റ്റ് കാൻസർ ചികിത്സാരംഗത്തെ ആധുനിക രീതികൾ. സ്തനാർബുദത്തിനു ചികിത്സയായി സ്തനം നീക്കം ചെയ്യൽ സർജറിക്കു വിധേയമാകണമെന്ന നിർദേശം കിട്ടിയാലുടൻ രണ്ടാമതൊരു അഭിപ്രായത്തിനു കൂടി കാതോർക്കണം.
സ്തനം നിലനിർത്തിത്തന്നെ സ്തനാർബുദത്തിനു നടത്തുന്ന സർജറിക്കാണ് (തോമസ് ടെക്നിക്)ഇന്നു പ്രചാരമേറുന്നത്. സാധ്യമായ എല്ലാ കേസുകളിലും സ്തനം നിലർത്തിക്കൊണ്ടുതന്നെ ഒരു പ്രത്യേക ഭാഗത്തുമാത്രം വ്യാപിച്ച കാൻസർകോശങ്ങളെ നീക്കം ചെയ്യുന്നു. പരന്പരാഗത സർജറി മാസെക്ടോമി ആഗോളതലത്തിൽ തന്നെ പഴഞ്ചനായി മാറിയിരിക്കുന്നു. മാസെക്ടമിക്കു വിധേയമായവർക്കും സെക്കൻഡറി ബ്രസ്റ്റ് റീ കണ്സ്ട്രക്ഷനുളള സംവിധാനവും ഇന്നു നിലവിലുണ്ട്.
വിവരങ്ങൾ: ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088