ക്ഷയരോഗമെന്ന വിപത്തിനെതിരേ ലോകമാകെത്തന്നെ നൂറ്റാണ്ടുകളായി പോരാടിക്കൊണ്ടിരിക്കുകയും രോഗനിർണയത്തിലും ചികിത്സയിലും അതിനൂതന സാങ്കേതികവിദ്യകളും മാർഗങ്ങളും കൊണ്ടുവന്ന് അന്തിമപോരാട്ടത്തോട് അടുത്തുകൊണ്ടിയിരിക്കുകയും ചെയ്യുന്ന കാലത്താണ് കോവിഡ് 19 അരങ്ങേറി തിമർത്താടുന്നത്.
നൂറ്റാണ്ടുകളായി ഇന്ത്യയെപോലുള്ള രാജ്യങ്ങളെ സാന്പത്തികമായും ശാരീരികമായും സാമൂഹികമായും തകർത്തുകൊണ്ടിരിക്കുന്ന ക്ഷയരോഗവും രോഗികളുമായുള്ള അടുത്ത സന്പർക്കം വഴിയാണ് പകരുന്നത്. കോവിഡ് വൈറസാണെങ്കിൽ, ക്ഷയരോഗം ബാക്ടീരിയ ഉണ്ടാക്കുന്നു.
കോവിഡ് പകർച്ചയെ തുടർന്ന് ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം വളരെ കുറഞ്ഞതുകൊണ്ടുതന്നെ ഇപ്പോൾ ക്ഷയരോഗ പരിശോധനയും ക്ഷയരോഗികളെ കണ്ടെത്തുന്നതും വളരെയധികം കുറഞ്ഞിട്ടുണ്ട് എന്നത് അടുത്തുതന്നെ ഉണ്ടാകാനുള്ള ക്ഷയരോഗ വ്യാപനത്തെ ഭയക്കേണ്ടതുണ്ട്.
കേരള സർക്കാരിന്റെ "ക്ഷയരോഗമുക്ത കേരളം' 2025 ഓടെ സാക്ഷാത്കരിക്കുന്നതിന് സർക്കാർ-സ്വകാര്യ മേഖല വ്യത്യാസം കൂടാതെ ഒന്നിച്ച് പ്രയത്നിക്കുന്നതിനിടയിലാണ് കോവിഡ് വ്യാപനം.
ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ളത് ഇന്ത്യയിലാണ്. ലോകത്തിലെ 25 ശതമാനത്തിലധികം വരും ഇന്ത്യയിലെ ക്ഷയരോഗികൾ. ഓരോ അഞ്ച് മിനിറ്റിലും രണ്ടു ക്ഷയരോഗ മരണം ഇന്ത്യയിൽ സംഭവിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിലും ക്ഷയരോഗത്തിനെതിരേയും നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
കോവിഡ് 19 നും ക്ഷയരോഗത്തിനും ഉള്ള സാമ്യങ്ങൾ
1) കോവിഡും ക്ഷയരോഗവും പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നു.
2) രണ്ട് രോഗത്തിനും ഏതാണ്ട് ഒരുപോലെയുള്ള ലക്ഷണങ്ങൾ ആണ്.
3) രണ്ട് രോഗവും അടുത്ത സന്പർക്കത്തിലൂടെ രോഗിയിൽ നിന്നു
കണികകളിലൂടെ പകരുന്നു.
ലക്ഷണങ്ങൾ
1) രണ്ട് ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
2) വൈകുന്നേരങ്ങളിലെ പനി
3) ശ്വാസതടസം, നെഞ്ചുവേദന
4) രക്തം ചുമച്ച് തുപ്പുക
5) വിശപ്പില്ലായ്മയും ഭാരക്കുറവും
ക്ഷയരോഗം കണ്ടെത്താൻ കോവിഡ് ടെസ്റ്റ് നെഗറ്റീവാകുന്നവർ ചെയ്യേണ്ടത്
രോഗലക്ഷണങ്ങൾക്ക് സാമ്യമുള്ളത് കൊണ്ടു തന്നെ ഇവർ കോവിഡ് നെഗറ്റീവാണെങ്കിലും ചുമയോ പനിയോ ശ്വാസതടസമോ മാറിയില്ലെങ്കിൽ ക്ഷയരോഗ പരിശോധനകൾക്ക് വിധേയമാകണം.
ടെസ്റ്റുകൾ
സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ പരിശോധനകൾ ലഭ്യമാണ്. കഫ പരിശോധനയാണ് പ്രധാനം. കഫത്തിന്റെ മൈക്രോസ്കോപ്പി പരിശോധനയും CBNAAT (PCR) പരിശോധനയും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. (തുടരും)
വിവരങ്ങൾ: എം.കെ. ഉമേഷ്, ACSM നോഡൽ ഓഫീസർ
ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി, കണ്ണൂർ
നൂറ്റാണ്ടുകളായി ഇന്ത്യയെപോലുള്ള രാജ്യങ്ങളെ സാന്പത്തികമായും ശാരീരികമായും സാമൂഹികമായും തകർത്തുകൊണ്ടിരിക്കുന്ന ക്ഷയരോഗവും രോഗികളുമായുള്ള അടുത്ത സന്പർക്കം വഴിയാണ് പകരുന്നത്. കോവിഡ് വൈറസാണെങ്കിൽ, ക്ഷയരോഗം ബാക്ടീരിയ ഉണ്ടാക്കുന്നു.
കോവിഡ് പകർച്ചയെ തുടർന്ന് ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം വളരെ കുറഞ്ഞതുകൊണ്ടുതന്നെ ഇപ്പോൾ ക്ഷയരോഗ പരിശോധനയും ക്ഷയരോഗികളെ കണ്ടെത്തുന്നതും വളരെയധികം കുറഞ്ഞിട്ടുണ്ട് എന്നത് അടുത്തുതന്നെ ഉണ്ടാകാനുള്ള ക്ഷയരോഗ വ്യാപനത്തെ ഭയക്കേണ്ടതുണ്ട്.
കേരള സർക്കാരിന്റെ "ക്ഷയരോഗമുക്ത കേരളം' 2025 ഓടെ സാക്ഷാത്കരിക്കുന്നതിന് സർക്കാർ-സ്വകാര്യ മേഖല വ്യത്യാസം കൂടാതെ ഒന്നിച്ച് പ്രയത്നിക്കുന്നതിനിടയിലാണ് കോവിഡ് വ്യാപനം.
ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ളത് ഇന്ത്യയിലാണ്. ലോകത്തിലെ 25 ശതമാനത്തിലധികം വരും ഇന്ത്യയിലെ ക്ഷയരോഗികൾ. ഓരോ അഞ്ച് മിനിറ്റിലും രണ്ടു ക്ഷയരോഗ മരണം ഇന്ത്യയിൽ സംഭവിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിലും ക്ഷയരോഗത്തിനെതിരേയും നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
കോവിഡ് 19 നും ക്ഷയരോഗത്തിനും ഉള്ള സാമ്യങ്ങൾ
1) കോവിഡും ക്ഷയരോഗവും പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നു.
2) രണ്ട് രോഗത്തിനും ഏതാണ്ട് ഒരുപോലെയുള്ള ലക്ഷണങ്ങൾ ആണ്.
3) രണ്ട് രോഗവും അടുത്ത സന്പർക്കത്തിലൂടെ രോഗിയിൽ നിന്നു
കണികകളിലൂടെ പകരുന്നു.
ലക്ഷണങ്ങൾ
1) രണ്ട് ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
2) വൈകുന്നേരങ്ങളിലെ പനി
3) ശ്വാസതടസം, നെഞ്ചുവേദന
4) രക്തം ചുമച്ച് തുപ്പുക
5) വിശപ്പില്ലായ്മയും ഭാരക്കുറവും
ക്ഷയരോഗം കണ്ടെത്താൻ കോവിഡ് ടെസ്റ്റ് നെഗറ്റീവാകുന്നവർ ചെയ്യേണ്ടത്
രോഗലക്ഷണങ്ങൾക്ക് സാമ്യമുള്ളത് കൊണ്ടു തന്നെ ഇവർ കോവിഡ് നെഗറ്റീവാണെങ്കിലും ചുമയോ പനിയോ ശ്വാസതടസമോ മാറിയില്ലെങ്കിൽ ക്ഷയരോഗ പരിശോധനകൾക്ക് വിധേയമാകണം.
ടെസ്റ്റുകൾ
സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ പരിശോധനകൾ ലഭ്യമാണ്. കഫ പരിശോധനയാണ് പ്രധാനം. കഫത്തിന്റെ മൈക്രോസ്കോപ്പി പരിശോധനയും CBNAAT (PCR) പരിശോധനയും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. (തുടരും)
വിവരങ്ങൾ: എം.കെ. ഉമേഷ്, ACSM നോഡൽ ഓഫീസർ
ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി, കണ്ണൂർ