“ പടവെട്ട് എന്ന ചിത്രത്തിനു വേണ്ടിയാണ് ഇപ്പോൾ താടി വളർത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങൾ സംഭവിക്കുന്നതു തീവണ്ടി എന്ന സിനിമ എത്തിയതിനു ശേഷമാണ്. മുന്പു ചെയ്തിരുന്ന സ്ഥിരം കഥാപാത്രങ്ങളിൽ നിന്നും മാറി ഇപ്പോൾ പുതുമ കിട്ടുന്നുണ്ട് ”
വളരെ പ്രതീക്ഷയോടെയാണ് നടൻ സുധീഷ് ട്വന്റി - 20 യിലേക്ക് ഉറ്റു നോക്കുന്നത്. പുതുമയേറിയ ഒരുപിടി കഥാപാത്രങ്ങളാണ് വരും നാളുകളിൽ ഈ നടന്റേതായി പ്രേക്ഷകർ കാണാൻ പോകുന്നത്. മൂന്നു പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന സുധീഷ് അടുത്ത കാലത്തായി തന്റെ വേഷപ്പകർച്ചയിലൂടെ പ്രേക്ഷകരെ അന്പരപ്പിക്കുകയും ചെയ്തിരുന്നു. 2020-ന്റെ ആരംഭത്തിൽ തന്റെ ആശകളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് താരം...
അഭിനയത്തിലും അപ്പിയറൻസിലും പുതിയ ഭാവം കൊണ്ടുവരാനായത്?
പടവെട്ട് എന്ന ചിത്രത്തിനു വേണ്ടിയാണ് ഇപ്പോൾ താടി വളർത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതു തീവണ്ടി സിനിമ എത്തിയതിനു ശേഷമാണ്. മുന്പു ചെയ്തിരുന്ന സ്ഥിരം കഥാപാത്രങ്ങളിൽ നിന്നും മാറി പുതുമ ഇപ്പോൾ കിട്ടുന്നുണ്ട്. പ്രായമുള്ള ഒരു കഥാപാത്രമായി തീവണ്ടിയിലൂടെ എത്തിയപ്പോൾ അതു പുതുമ സൃഷ്ടിച്ചു. അതു പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ മറ്റു ഫിലിം മേക്കേഴ്സിനും അത്തരം കഥാപാത്രം എനിക്കു നൽകാൻ ധൈര്യം നൽകി.
തീവണ്ടിയിലെ അമ്മാവൻ കഥാപാത്രം ഒരു പൊളിച്ചെഴുത്തലായല്ലോ?
തീർച്ചയായും. ഒരു മാറ്റം ഞാനും ഏറെനാളായി ആഗ്രഹിച്ചിരുന്നു. സിനിമ വളരെ മാറിയപ്പോഴും എനിക്ക് അവസരം കിട്ടാതിരുന്നതിൽ വിഷമം ഉണ്ടായിരുന്നു. സിനിമയിൽ ഒരു ഇമേജ് കിട്ടിയാൽ അതെന്നും ആ നടനൊപ്പം കാണും. പിന്നീടുള്ള കഥാപാത്രങ്ങൾ എത്തുന്നതും അത്തരത്തിലുള്ളതാകും. ഒരു മാറ്റം വരുത്തണമെന്നു മനപ്പൂർവം ചിന്തിച്ചു ചെയ്താൽ ചിലപ്പോൾ അത് അംഗീകരിക്കപ്പെടണം എന്നില്ല. പക്ഷേ, അതെന്റെ ജീവിതത്തിൽ താനേ സംഭവിക്കുന്നത് തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്.
ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നോ?
സിനിമയിൽ നിന്നും ഒരിക്കലും മാറിനിന്നിട്ടില്ല. സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഒന്നും കിട്ടിയിരുന്നില്ല എന്നു പറയാം. ആ സമയത്തും ടെലിവിഷനുകളിൽ സ്റ്റാർ ചലഞ്ച് പോലുള്ള പ്രോഗ്രാംസ് ചെയ്തിരുന്നു. കാമറയ്ക്കു മുന്നിലുണ്ടെങ്കിലും സിനിമയിൽ സജീവമായി എന്ന് എനിക്കു തന്നെ തോന്നിയത് തീവണ്ടിക്കു ശേഷമാണ്. ഇനിയും ഇവിടെ തന്നെ നിൽക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ ചലച്ചിത്രനടനായി എത്തുന്നത് എങ്ങനെയായിരുന്നു?
അച്ഛൻ റിട്ടയർ ആകുന്പോൾ ഡെപ്യൂട്ടി കളക്ടർ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിനൊപ്പം എന്നും നാടകം ഉണ്ടായിരുന്നു. അങ്ങനെ അച്ഛനൊപ്പം നാടകം ചെയ്താണ് ഞാനും സിനിമയിലെത്തുന്നത്. ഒന്നാം ക്ലാസ് മുതൽ നാടകത്തിനു വേണ്ടി സ്റ്റേജിൽ കയറിയിരുന്നു. നാടകത്തിൽ നിന്നും സിനിമയിലേക്കെത്തിയപ്പോൾ കുറച്ചുകൂടി നാച്ചുറലായി അഭിനയിക്കാൻ സാധിച്ചു. അതൊരു ചലഞ്ചായി കരുതിയതുകൊണ്ട് ഇപ്പോഴും സിനിമയ്ക്കൊപ്പം മുന്നോട്ട് പോകാനാകുന്നു.
1987-ൽ അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അനന്തരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഓരോ വർഷം ഒന്നു രണ്ടു ചിത്രങ്ങൾ വീതം ചെയ്തു. ഡിഗ്രി കഴിയുന്ന സമയത്താണ് മണിച്ചിത്രത്താഴ് റിലീസാകുന്നത്. അവിടം മുതൽ നിറയെ അവസരങ്ങളെത്തി. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. അങ്ങനെ സിനിമയായി ജീവിത മാർഗം.
പിന്തുടർച്ചയെന്നവണ്ണം മകനും സിനിമയിൽ എത്തിയല്ലോ?
സംവിധായകൻ സിദ്ധാർഥ് ശിവയുമായുള്ള പരിചയത്തിലാണ് മകൻ രുദ്രാക്ഷ് സിനിമയിലേക്കെത്തുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയ്ക്കു വേണ്ടിയാണ് അവൻ നീന്തൽ പഠിക്കുന്നത്്. അതിനു ശേഷം കുറച്ച് അവസരങ്ങളൊക്കെ അവനെ തേടി വന്നിരുന്നു.എങ്കിലും ഇനി ചെയ്യുന്പോൾ നല്ല സിനിമയായിരിക്കണം എന്നുണ്ട്.
തിരിച്ചുവരവിൽ കഷണ്ടിയൊക്കെയുള്ള രൂപമായിരുന്നു. അതിൽ ടെൻഷൻ ഉണ്ടായിരുന്നോ?
സിനിമ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. നമ്മുടെ രൂപത്തിൽ കൂടുതൽ എന്തു മാറ്റം വരുത്തിയാലും അതു പ്രേക്ഷകർക്ക് അറിയാം. പിന്നെ കഥാപാത്രത്തിന് ആവശ്യമെങ്കിൽ നമ്മൾ മാറ്റം വരുത്താറുണ്ട്. ഇന്നു നാച്ചുറൽ ആക്ടിംഗാണ് സിനിമയിൽ. പിന്നെ ഹെയർ സ്റ്റൈലിലൊക്കെ സാൾട്ട് ആൻഡ് പെപ്പർ ലുക്കാണ് ബെസ്റ്റെന്ന് യുവതലമുറ പോലും പറയുന്നു.
റിയലിസ്റ്റിക് സിനിമകൾക്ക് ഇന്നു വളരെ സ്വീകാര്യതയുണ്ട്. ആ മാറ്റത്തെ എങ്ങനെ കാണുന്നു?
മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല കാലത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഇവിടെ അവസരമുണ്ട്. പണ്ട് ഒരു ട്രെൻഡ് ഹിറ്റായാൽ പിന്നെ കുറേ വർഷം അതു തന്നെയാകും പിന്തുടരുന്നത്. ഇപ്പോൾ ഓരോ സിനിമയ്ക്കും ഓരോ സ്വഭാവമാണ്. അവിടെ മൗലികമായ വഴിയിലൂടെ സഞ്ചരിക്കാൻ സംവിധായകനു സ്വാതന്ത്ര്യം കിട്ടുന്നു. അഭിനയത്തിൽ പോലും ഇന്നു വളരെ മാറ്റം വന്നുകഴിഞ്ഞു. ഡ്രമാറ്റിക്കായും നാച്ചുറലായും അഭിനയിക്കാനുള്ള സാധ്യത ഉണ്ട്. ഒരു അഭിനേതാവ് എന്ന നിലയിൽ അതു നമുക്ക് വളരെ ചലഞ്ചിംഗാണ്.
പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?
ചാക്കോച്ചനൊപ്പം അഞ്ചാംപാതിര, ടോവിനോയ്ക്കൊപ്പം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ദുൽഖറിനൊപ്പമുള്ള കുറുപ്പ്, ദുൽഖർ നിർമിച്ച് ഗ്രിഗറി നായകനാകുന്ന മണിയറയിലെ അശോകൻ, ലൈക്കാ എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇപ്പോൾ സണ്ണി വെയ്ൻ നിർമിച്ച് നിവിൻ പോളി നായകനാകുന്ന പടവെട്ടലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കുടുംബം
കോഴിക്കോടാണ് വീട്. മക്കൾ രുദ്രാക്ഷും മാധവും ഭാര്യയും അമ്മയും ചേരുന്നതാണ് എന്റെ കുടുംബം.
ലിജിൻ കെ. ഈപ്പൻ
വളരെ പ്രതീക്ഷയോടെയാണ് നടൻ സുധീഷ് ട്വന്റി - 20 യിലേക്ക് ഉറ്റു നോക്കുന്നത്. പുതുമയേറിയ ഒരുപിടി കഥാപാത്രങ്ങളാണ് വരും നാളുകളിൽ ഈ നടന്റേതായി പ്രേക്ഷകർ കാണാൻ പോകുന്നത്. മൂന്നു പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന സുധീഷ് അടുത്ത കാലത്തായി തന്റെ വേഷപ്പകർച്ചയിലൂടെ പ്രേക്ഷകരെ അന്പരപ്പിക്കുകയും ചെയ്തിരുന്നു. 2020-ന്റെ ആരംഭത്തിൽ തന്റെ ആശകളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് താരം...
അഭിനയത്തിലും അപ്പിയറൻസിലും പുതിയ ഭാവം കൊണ്ടുവരാനായത്?
പടവെട്ട് എന്ന ചിത്രത്തിനു വേണ്ടിയാണ് ഇപ്പോൾ താടി വളർത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതു തീവണ്ടി സിനിമ എത്തിയതിനു ശേഷമാണ്. മുന്പു ചെയ്തിരുന്ന സ്ഥിരം കഥാപാത്രങ്ങളിൽ നിന്നും മാറി പുതുമ ഇപ്പോൾ കിട്ടുന്നുണ്ട്. പ്രായമുള്ള ഒരു കഥാപാത്രമായി തീവണ്ടിയിലൂടെ എത്തിയപ്പോൾ അതു പുതുമ സൃഷ്ടിച്ചു. അതു പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ മറ്റു ഫിലിം മേക്കേഴ്സിനും അത്തരം കഥാപാത്രം എനിക്കു നൽകാൻ ധൈര്യം നൽകി.
തീവണ്ടിയിലെ അമ്മാവൻ കഥാപാത്രം ഒരു പൊളിച്ചെഴുത്തലായല്ലോ?
തീർച്ചയായും. ഒരു മാറ്റം ഞാനും ഏറെനാളായി ആഗ്രഹിച്ചിരുന്നു. സിനിമ വളരെ മാറിയപ്പോഴും എനിക്ക് അവസരം കിട്ടാതിരുന്നതിൽ വിഷമം ഉണ്ടായിരുന്നു. സിനിമയിൽ ഒരു ഇമേജ് കിട്ടിയാൽ അതെന്നും ആ നടനൊപ്പം കാണും. പിന്നീടുള്ള കഥാപാത്രങ്ങൾ എത്തുന്നതും അത്തരത്തിലുള്ളതാകും. ഒരു മാറ്റം വരുത്തണമെന്നു മനപ്പൂർവം ചിന്തിച്ചു ചെയ്താൽ ചിലപ്പോൾ അത് അംഗീകരിക്കപ്പെടണം എന്നില്ല. പക്ഷേ, അതെന്റെ ജീവിതത്തിൽ താനേ സംഭവിക്കുന്നത് തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്.
ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നോ?
സിനിമയിൽ നിന്നും ഒരിക്കലും മാറിനിന്നിട്ടില്ല. സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഒന്നും കിട്ടിയിരുന്നില്ല എന്നു പറയാം. ആ സമയത്തും ടെലിവിഷനുകളിൽ സ്റ്റാർ ചലഞ്ച് പോലുള്ള പ്രോഗ്രാംസ് ചെയ്തിരുന്നു. കാമറയ്ക്കു മുന്നിലുണ്ടെങ്കിലും സിനിമയിൽ സജീവമായി എന്ന് എനിക്കു തന്നെ തോന്നിയത് തീവണ്ടിക്കു ശേഷമാണ്. ഇനിയും ഇവിടെ തന്നെ നിൽക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ ചലച്ചിത്രനടനായി എത്തുന്നത് എങ്ങനെയായിരുന്നു?
അച്ഛൻ റിട്ടയർ ആകുന്പോൾ ഡെപ്യൂട്ടി കളക്ടർ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിനൊപ്പം എന്നും നാടകം ഉണ്ടായിരുന്നു. അങ്ങനെ അച്ഛനൊപ്പം നാടകം ചെയ്താണ് ഞാനും സിനിമയിലെത്തുന്നത്. ഒന്നാം ക്ലാസ് മുതൽ നാടകത്തിനു വേണ്ടി സ്റ്റേജിൽ കയറിയിരുന്നു. നാടകത്തിൽ നിന്നും സിനിമയിലേക്കെത്തിയപ്പോൾ കുറച്ചുകൂടി നാച്ചുറലായി അഭിനയിക്കാൻ സാധിച്ചു. അതൊരു ചലഞ്ചായി കരുതിയതുകൊണ്ട് ഇപ്പോഴും സിനിമയ്ക്കൊപ്പം മുന്നോട്ട് പോകാനാകുന്നു.
1987-ൽ അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അനന്തരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഓരോ വർഷം ഒന്നു രണ്ടു ചിത്രങ്ങൾ വീതം ചെയ്തു. ഡിഗ്രി കഴിയുന്ന സമയത്താണ് മണിച്ചിത്രത്താഴ് റിലീസാകുന്നത്. അവിടം മുതൽ നിറയെ അവസരങ്ങളെത്തി. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. അങ്ങനെ സിനിമയായി ജീവിത മാർഗം.
പിന്തുടർച്ചയെന്നവണ്ണം മകനും സിനിമയിൽ എത്തിയല്ലോ?
സംവിധായകൻ സിദ്ധാർഥ് ശിവയുമായുള്ള പരിചയത്തിലാണ് മകൻ രുദ്രാക്ഷ് സിനിമയിലേക്കെത്തുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയ്ക്കു വേണ്ടിയാണ് അവൻ നീന്തൽ പഠിക്കുന്നത്്. അതിനു ശേഷം കുറച്ച് അവസരങ്ങളൊക്കെ അവനെ തേടി വന്നിരുന്നു.എങ്കിലും ഇനി ചെയ്യുന്പോൾ നല്ല സിനിമയായിരിക്കണം എന്നുണ്ട്.
തിരിച്ചുവരവിൽ കഷണ്ടിയൊക്കെയുള്ള രൂപമായിരുന്നു. അതിൽ ടെൻഷൻ ഉണ്ടായിരുന്നോ?
സിനിമ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. നമ്മുടെ രൂപത്തിൽ കൂടുതൽ എന്തു മാറ്റം വരുത്തിയാലും അതു പ്രേക്ഷകർക്ക് അറിയാം. പിന്നെ കഥാപാത്രത്തിന് ആവശ്യമെങ്കിൽ നമ്മൾ മാറ്റം വരുത്താറുണ്ട്. ഇന്നു നാച്ചുറൽ ആക്ടിംഗാണ് സിനിമയിൽ. പിന്നെ ഹെയർ സ്റ്റൈലിലൊക്കെ സാൾട്ട് ആൻഡ് പെപ്പർ ലുക്കാണ് ബെസ്റ്റെന്ന് യുവതലമുറ പോലും പറയുന്നു.
റിയലിസ്റ്റിക് സിനിമകൾക്ക് ഇന്നു വളരെ സ്വീകാര്യതയുണ്ട്. ആ മാറ്റത്തെ എങ്ങനെ കാണുന്നു?
മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല കാലത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഇവിടെ അവസരമുണ്ട്. പണ്ട് ഒരു ട്രെൻഡ് ഹിറ്റായാൽ പിന്നെ കുറേ വർഷം അതു തന്നെയാകും പിന്തുടരുന്നത്. ഇപ്പോൾ ഓരോ സിനിമയ്ക്കും ഓരോ സ്വഭാവമാണ്. അവിടെ മൗലികമായ വഴിയിലൂടെ സഞ്ചരിക്കാൻ സംവിധായകനു സ്വാതന്ത്ര്യം കിട്ടുന്നു. അഭിനയത്തിൽ പോലും ഇന്നു വളരെ മാറ്റം വന്നുകഴിഞ്ഞു. ഡ്രമാറ്റിക്കായും നാച്ചുറലായും അഭിനയിക്കാനുള്ള സാധ്യത ഉണ്ട്. ഒരു അഭിനേതാവ് എന്ന നിലയിൽ അതു നമുക്ക് വളരെ ചലഞ്ചിംഗാണ്.
പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?
ചാക്കോച്ചനൊപ്പം അഞ്ചാംപാതിര, ടോവിനോയ്ക്കൊപ്പം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ദുൽഖറിനൊപ്പമുള്ള കുറുപ്പ്, ദുൽഖർ നിർമിച്ച് ഗ്രിഗറി നായകനാകുന്ന മണിയറയിലെ അശോകൻ, ലൈക്കാ എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇപ്പോൾ സണ്ണി വെയ്ൻ നിർമിച്ച് നിവിൻ പോളി നായകനാകുന്ന പടവെട്ടലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കുടുംബം
കോഴിക്കോടാണ് വീട്. മക്കൾ രുദ്രാക്ഷും മാധവും ഭാര്യയും അമ്മയും ചേരുന്നതാണ് എന്റെ കുടുംബം.
ലിജിൻ കെ. ഈപ്പൻ