ശരിയാണ്, നല്ല പാട്ടുകൾക്ക് ദേശ, കാലഭേദങ്ങളൊന്നുമില്ല. കടൽകടന്നും കാലത്തെ വെന്നും പാട്ടുകൾ വരും. എന്നാലും ഒരു വർഷത്തിനു കർട്ടൻ വീണുകഴിയുന്പോൾ ഏതൊക്കെ പാട്ടുകളാണ് സഹൃദയർ ഏറ്റുപാടിയതെന്ന കണക്കെടുപ്പ് ഒരു രസംതന്നെ.
പാട്ടുകേൾക്കുന്ന രീതികൾ മാറിയതോടെ കണക്കെടുപ്പ് ഒരുവിധത്തിൽ എളുപ്പമാണ്., മറ്റൊരുവിധത്തിൽ അസാധ്യവും. യുട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിംഗ് സൈറ്റുകളിൽ പതിവുപോലെ കൃത്യമായ കണക്കുകളുണ്ടാവും- ഓരോപാട്ടും എത്രതവണ പ്ലേചെയ്തു എന്ന്. എന്നാൽ നെറ്റിൽനിന്ന് ഡൗണ്ലോഡ് ചെയ്തും ഷെയർചെയ്തും ഡിവൈസുകളിൽനിന്ന് ഡിവൈസുകളിലേക്ക് പറന്നുനടക്കുന്ന പാട്ടുകളുടെ എണ്ണത്തെക്കുറിച്ചും കേൾവിയെക്കുറിച്ചും എവിടെച്ചെന്നു തെരയാനാണ്!
പോയവർഷം മലയാളം, തമിഴ്, ഹിന്ദി സിനിമകളിൽനിന്ന് ഏറ്റവുമധികം തവണ പ്ലേചെയ്യപ്പെട്ട പാട്ടുകളിലെ തെരഞ്ഞെടുത്ത ഏതാനും എണ്ണത്തെക്കുറിച്ചാണ് ചുവടെ പറയുന്നത്. കണക്കെടുപ്പ് യുട്യൂബിനെ അടിസ്ഥാനപ്പെടുത്തി മാത്രം. എല്ലാ പാട്ടുകളും ഉൾപ്പെടുത്തിയിട്ടില്ല., ഇഷ്ടങ്ങൾ വ്യക്തിനിഷ്ഠമായതിനാൽ ഇവയാണ് നല്ലപാട്ടുകൾ എന്ന് പറഞ്ഞുവയ്ക്കുന്നുമില്ല.
ഉയിരിൽതൊട്ട്...
അസുലഭമായ സിനിമാനുഭവമായിരുന്നു കുന്പളങ്ങി നൈറ്റ്സ്. അതിലെ പാട്ടുകൾ, പ്രത്യേകിച്ച് ഉയിരിൽ തൊടും തളിർവിരലാവണേ എന്ന പാട്ട് സംഗീതപ്രേമികളുടെ മനസിൽതൊട്ടു. ചെറുപ്പക്കാരനായ സുഷിൻ ശ്യാം ഈണമിട്ട് സൂരജ് സന്തോഷ്, ആൻ ആമി എന്നിവർ പാടിയ ഈ പാട്ട് യുട്യൂബിൽ മൂന്നു കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. അൻവർ അലിയുടേതാണ് വരികൾ.
കുറ്റംപറയുന്നവരെക്കൊണ്ടുപോലും നല്ലതുപറയിച്ച ഗോപി സുന്ദർ മാജിക് ആയിരുന്നു ഉയരെയിലെ നീ മുകിലോ എന്ന പാട്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്കു ശബ്ദംനൽകിയത് വിജയ് യേശുദാസും സിത്താരയും. യുട്യൂബിൽ ഒരു കോടിയിലേറെത്തവണ പ്ലേ ചെയ്തു. സുന്ദരമായ വരികളും ലളിതമായ ഈണവും പാട്ടിനെ വ്യത്യസ്തമാക്കി.
കഴിഞ്ഞവർഷം ഏറ്റവുമധികം കവർ പതിപ്പുകൾ പുറത്തിറങ്ങിയ മലയാള ചലച്ചിത്രഗാനം അന്പിളിയിലെ ആരാധികേ ആയിരിക്കണം. പുതുമയില്ല, ഗപ്പിയിലെ പാട്ടിനോടു സാമ്യമുണ്ട് തുടങ്ങിയ ആരോപണങ്ങൾക്കെല്ലാം മീതെ ആ പാട്ട് ജനം കേട്ടുകേട്ടിരിക്കുകയും എന്റെ നെഞ്ചാകെ നീയല്ലേ എന്ന് ഏറ്റുപാടുകയും ചെയ്തു. വിനായക് ശശികുമാർ എഴുതി വിഷ്ണു വിജയ് ഈണമിട്ട പാട്ട് സൂരജ് സന്തോഷ്, മധുവന്തി നാരായണ് എന്നിവരാണ് പാടിയത്. യുട്യൂബിൽ ഒരു കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. ആ പാട്ട് ഒറ്റയിരുപ്പിൽ ഒന്നിൽ കൂടുതൽ തവണ കേട്ടവരായിരിക്കും ഒട്ടുമിക്കപേരും എന്ന കമന്റിനു മാത്രം കിട്ടിയത് ആറായിരത്തോളം ലൈക്കുകൾ!
ഇതേ ചിത്രത്തിലെ ഞാൻ ജാക്സനല്ലടാ എന്ന പാട്ടും ഹിറ്റായി. സംഗീതപരമായ മികവല്ല, മറിച്ച് അവതരണത്തിലെ പുതുമയും സൗബിന്റെ നൃത്തവുമാണ് പാട്ടിനെ ജനപ്രിയമാക്കിയത്. ആന്റണി ദാസനാണ് ആലാപനം. യുട്യൂബിൽ ഒരുകോടിയിലേറെ തവണ പ്ലേ ചെയ്തു.
അപ്രതീക്ഷിത ഹിറ്റ് എന്നു പറയേണ്ടിവരും വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയെ. അതിലെ ഒരു പാട്ട് 53 ലക്ഷത്തിലേറെത്തവണ യുട്യൂബിൽ പ്ലേ ചെയ്തു. ഏതോ മഴയിൽ എന്നുതുടങ്ങുന്ന ആ പാട്ടിന് ഈണമിട്ടത് പ്രിൻസ് ജോർജ്. ജിസ് ജോയ് എഴുതിയ വരികൾക്ക് വിജയ് യേശുദാസും ശ്വേത മോഹനുമാണ് ശബ്ദം നൽകിയത്. യുട്യൂബിലെ കമന്റിൽ ഒരാൾ ചോദിക്കുന്നു- ദിവസവും കേട്ടിട്ടും എന്താണ് മടുക്കാത്തത്!
റൊമാന്റിക് ത്രില്ലറായ ലൂക്കയിലെ പാട്ടുകളും തുടർച്ചയായി കേട്ടവയാണ്. സൂരജ് എസ്. കുറുപ്പ് ഈണമിട്ട പാട്ടുകളിൽ പ്രണയവും ഉൗർജ്ജവുമുണ്ടായിരുന്നു. ഒരേ കണ്ണാൽ എന്ന പാട്ട് കൂടുതൽ വ്യത്യസ്തം. മനു മൻജിത്തിന്റെ വരികൾ നന്ദഗോപൻ, അഞ്ജു ജോസഫ്, നീതു നടുവത്തേട്ട്, സൂരജ് എസ്. കുറുപ്പ് എന്നിവർ ചേർന്നാണ് ആലപിച്ചത്. യുട്യൂബിൽ കേട്ടത് 62 ലക്ഷത്തിലേറെ തവണ.
റൗഡി ബേബി നന്പർ വണ്!
പോയവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ കണ്ട മ്യൂസിക്കൽ വീഡിയോ തമിഴിൽനിന്നായിരുന്നു. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി പാട്ട്. കഴിഞ്ഞവർഷം ജനുവരി രണ്ടിന് യുട്യൂബിൽ റിലീസ് ചെയ്ത പാട്ട് 73 കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. ഈ കുറിപ്പു തയാറാക്കുന്നതുവരെ കൃത്യമായി പറഞ്ഞാൽ 73,93,20,815 തവണ. യുവാൻ ശങ്കർ രാജ ഈണമിട്ട പാട്ടു പാടിയത് ധനുഷും ധീ എന്ന ദീക്ഷിത വെങ്കടേശനും ചേർന്നാണ്. ഓരോ ബീറ്റിലും ത്രിൽ- അതാണ് പാട്ടിന്റെ പ്രത്യേകത. ധനുഷും സായി പല്ലവിയും അക്ഷരാർഥത്തിൽ ആടിത്തിമിർത്ത പാട്ട്. അസംഖ്യം കവർ, ഡാൻസ് വേർഷനുകൾ ഈ പാട്ടിന്റേതായി പുറത്തിറങ്ങി.
റഹ്്മാന്റെ കൈതൊട്ടാൽ വേറെന്താണ് ചിന്തിക്കാനുള്ളത്! വിജയുടെ ബിഗിൾ ഹിറ്റുകൾകൊണ്ട് സന്പന്നമായിരുന്നു. ദളപതിതന്നെ ശബ്ദംനൽകിയ വെരിത്തനം എന്ന പാട്ട് ഒറ്റവാക്കിൽ മാസ് ആണ്. വരികൾ എഴുതിയത് വിവേക്. നാലര കോടിയിലേറെ തവണ യുട്യൂബിൽ ഈ പാട്ട് പ്ലേ ചെയ്യപ്പെട്ടു. ഇതേ ചിത്രത്തിലെ സിങ്കപ്പെണ്ണേ എന്ന പാട്ട് മൂന്നരക്കോടിയിലേറെ തവണ കേട്ടു. റഹ്്മാനും സാഷാ തൃപാഠിയുമാണ് ഗായകർ. ഉനക്കാക എന്ന പാട്ടും ഹിറ്റ് ചാർട്ടിൽ മുൻനിരയിലുണ്ട്.
പ്രഭാസിന്റെ സാഹോ എന്ന ചിത്രത്തിലേക്കു വന്നാൽ കാതൽ സൈക്കോ എന്നുതുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു. തനിഷ്ക് ബാഗ്ചി ഈണമിട്ട പാട്ട് അനിരുദ്ധ് രവിചന്ദർ, ധ്വനി ഭാനുശാലി എന്നിവരാണ് പാടിയത്. തനിഷ്കും ഒപ്പം ചേർന്നു. യുട്യൂബിൽ ഒരു കോടി 60 ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു ഈ ഗാനം.
പാട്ടുചിലങ്ക
ഹിന്ദി ചലച്ചിത്രഗാനങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കാറുള്ള ഒരു വാക്ക് ഗുംഗ്രൂ (ചിലങ്ക) എന്നതായിരിക്കണം. പോയവർഷത്തെ ഹിറ്റ് പാട്ടുകളിലൊന്നിലുമുണ്ട് ഗുംഗ്രൂ! വാർ എന്ന ഹൃത്വിക് ചിത്രത്തിലെ ഗുംഗ്രൂ സോംഗ് 15 കോടി 67 ലക്ഷത്തിലേറെ തവണ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടു. വിശാൽ ശേഖർ ഈണമൊരുക്കിയ പാട്ട് അരിജിത് സിംഗ്, ശില്പ റാവു ദ്വയമാണ് പാടിയിരിക്കുന്നത്. ഈ ഡാൻസ് നന്പറിന് ഇപ്പോഴും ആരാധകരേറെ.
മർജാവാ എന്ന ചിത്രത്തിലെ തും ഹി ആനാ എന്ന പാട്ട് ആറുകോടി 20 ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. സംഗീതം- പായൽ ദേവ്, ഗായകൻ- ജുബിൻ നൗടിയാൽ.
ഹിന്ദിയിൽ ആൽബം സോംഗുകൾ ഏറെ ശ്രദ്ധനേടിയ വർഷമാണ് കഴിഞ്ഞത്. സ്വതന്ത്ര സംഗീതത്തിന് ഇതു നൽകുന്ന പ്രതീക്ഷ വലുതും. മറ്റു ഭാഷകളിലും ഈ ട്രെൻഡ് കടന്നുവന്നേക്കാം. അതുണ്ടാക്കുന്ന മാറ്റങ്ങൾക്കായി കാത്തിരിക്കാം.
ഹരിപ്രസാദ്
പാട്ടുകേൾക്കുന്ന രീതികൾ മാറിയതോടെ കണക്കെടുപ്പ് ഒരുവിധത്തിൽ എളുപ്പമാണ്., മറ്റൊരുവിധത്തിൽ അസാധ്യവും. യുട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിംഗ് സൈറ്റുകളിൽ പതിവുപോലെ കൃത്യമായ കണക്കുകളുണ്ടാവും- ഓരോപാട്ടും എത്രതവണ പ്ലേചെയ്തു എന്ന്. എന്നാൽ നെറ്റിൽനിന്ന് ഡൗണ്ലോഡ് ചെയ്തും ഷെയർചെയ്തും ഡിവൈസുകളിൽനിന്ന് ഡിവൈസുകളിലേക്ക് പറന്നുനടക്കുന്ന പാട്ടുകളുടെ എണ്ണത്തെക്കുറിച്ചും കേൾവിയെക്കുറിച്ചും എവിടെച്ചെന്നു തെരയാനാണ്!
പോയവർഷം മലയാളം, തമിഴ്, ഹിന്ദി സിനിമകളിൽനിന്ന് ഏറ്റവുമധികം തവണ പ്ലേചെയ്യപ്പെട്ട പാട്ടുകളിലെ തെരഞ്ഞെടുത്ത ഏതാനും എണ്ണത്തെക്കുറിച്ചാണ് ചുവടെ പറയുന്നത്. കണക്കെടുപ്പ് യുട്യൂബിനെ അടിസ്ഥാനപ്പെടുത്തി മാത്രം. എല്ലാ പാട്ടുകളും ഉൾപ്പെടുത്തിയിട്ടില്ല., ഇഷ്ടങ്ങൾ വ്യക്തിനിഷ്ഠമായതിനാൽ ഇവയാണ് നല്ലപാട്ടുകൾ എന്ന് പറഞ്ഞുവയ്ക്കുന്നുമില്ല.
ഉയിരിൽതൊട്ട്...
അസുലഭമായ സിനിമാനുഭവമായിരുന്നു കുന്പളങ്ങി നൈറ്റ്സ്. അതിലെ പാട്ടുകൾ, പ്രത്യേകിച്ച് ഉയിരിൽ തൊടും തളിർവിരലാവണേ എന്ന പാട്ട് സംഗീതപ്രേമികളുടെ മനസിൽതൊട്ടു. ചെറുപ്പക്കാരനായ സുഷിൻ ശ്യാം ഈണമിട്ട് സൂരജ് സന്തോഷ്, ആൻ ആമി എന്നിവർ പാടിയ ഈ പാട്ട് യുട്യൂബിൽ മൂന്നു കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. അൻവർ അലിയുടേതാണ് വരികൾ.
കുറ്റംപറയുന്നവരെക്കൊണ്ടുപോലും നല്ലതുപറയിച്ച ഗോപി സുന്ദർ മാജിക് ആയിരുന്നു ഉയരെയിലെ നീ മുകിലോ എന്ന പാട്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്കു ശബ്ദംനൽകിയത് വിജയ് യേശുദാസും സിത്താരയും. യുട്യൂബിൽ ഒരു കോടിയിലേറെത്തവണ പ്ലേ ചെയ്തു. സുന്ദരമായ വരികളും ലളിതമായ ഈണവും പാട്ടിനെ വ്യത്യസ്തമാക്കി.
കഴിഞ്ഞവർഷം ഏറ്റവുമധികം കവർ പതിപ്പുകൾ പുറത്തിറങ്ങിയ മലയാള ചലച്ചിത്രഗാനം അന്പിളിയിലെ ആരാധികേ ആയിരിക്കണം. പുതുമയില്ല, ഗപ്പിയിലെ പാട്ടിനോടു സാമ്യമുണ്ട് തുടങ്ങിയ ആരോപണങ്ങൾക്കെല്ലാം മീതെ ആ പാട്ട് ജനം കേട്ടുകേട്ടിരിക്കുകയും എന്റെ നെഞ്ചാകെ നീയല്ലേ എന്ന് ഏറ്റുപാടുകയും ചെയ്തു. വിനായക് ശശികുമാർ എഴുതി വിഷ്ണു വിജയ് ഈണമിട്ട പാട്ട് സൂരജ് സന്തോഷ്, മധുവന്തി നാരായണ് എന്നിവരാണ് പാടിയത്. യുട്യൂബിൽ ഒരു കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. ആ പാട്ട് ഒറ്റയിരുപ്പിൽ ഒന്നിൽ കൂടുതൽ തവണ കേട്ടവരായിരിക്കും ഒട്ടുമിക്കപേരും എന്ന കമന്റിനു മാത്രം കിട്ടിയത് ആറായിരത്തോളം ലൈക്കുകൾ!
ഇതേ ചിത്രത്തിലെ ഞാൻ ജാക്സനല്ലടാ എന്ന പാട്ടും ഹിറ്റായി. സംഗീതപരമായ മികവല്ല, മറിച്ച് അവതരണത്തിലെ പുതുമയും സൗബിന്റെ നൃത്തവുമാണ് പാട്ടിനെ ജനപ്രിയമാക്കിയത്. ആന്റണി ദാസനാണ് ആലാപനം. യുട്യൂബിൽ ഒരുകോടിയിലേറെ തവണ പ്ലേ ചെയ്തു.
അപ്രതീക്ഷിത ഹിറ്റ് എന്നു പറയേണ്ടിവരും വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയെ. അതിലെ ഒരു പാട്ട് 53 ലക്ഷത്തിലേറെത്തവണ യുട്യൂബിൽ പ്ലേ ചെയ്തു. ഏതോ മഴയിൽ എന്നുതുടങ്ങുന്ന ആ പാട്ടിന് ഈണമിട്ടത് പ്രിൻസ് ജോർജ്. ജിസ് ജോയ് എഴുതിയ വരികൾക്ക് വിജയ് യേശുദാസും ശ്വേത മോഹനുമാണ് ശബ്ദം നൽകിയത്. യുട്യൂബിലെ കമന്റിൽ ഒരാൾ ചോദിക്കുന്നു- ദിവസവും കേട്ടിട്ടും എന്താണ് മടുക്കാത്തത്!
റൊമാന്റിക് ത്രില്ലറായ ലൂക്കയിലെ പാട്ടുകളും തുടർച്ചയായി കേട്ടവയാണ്. സൂരജ് എസ്. കുറുപ്പ് ഈണമിട്ട പാട്ടുകളിൽ പ്രണയവും ഉൗർജ്ജവുമുണ്ടായിരുന്നു. ഒരേ കണ്ണാൽ എന്ന പാട്ട് കൂടുതൽ വ്യത്യസ്തം. മനു മൻജിത്തിന്റെ വരികൾ നന്ദഗോപൻ, അഞ്ജു ജോസഫ്, നീതു നടുവത്തേട്ട്, സൂരജ് എസ്. കുറുപ്പ് എന്നിവർ ചേർന്നാണ് ആലപിച്ചത്. യുട്യൂബിൽ കേട്ടത് 62 ലക്ഷത്തിലേറെ തവണ.
റൗഡി ബേബി നന്പർ വണ്!
പോയവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ കണ്ട മ്യൂസിക്കൽ വീഡിയോ തമിഴിൽനിന്നായിരുന്നു. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി പാട്ട്. കഴിഞ്ഞവർഷം ജനുവരി രണ്ടിന് യുട്യൂബിൽ റിലീസ് ചെയ്ത പാട്ട് 73 കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. ഈ കുറിപ്പു തയാറാക്കുന്നതുവരെ കൃത്യമായി പറഞ്ഞാൽ 73,93,20,815 തവണ. യുവാൻ ശങ്കർ രാജ ഈണമിട്ട പാട്ടു പാടിയത് ധനുഷും ധീ എന്ന ദീക്ഷിത വെങ്കടേശനും ചേർന്നാണ്. ഓരോ ബീറ്റിലും ത്രിൽ- അതാണ് പാട്ടിന്റെ പ്രത്യേകത. ധനുഷും സായി പല്ലവിയും അക്ഷരാർഥത്തിൽ ആടിത്തിമിർത്ത പാട്ട്. അസംഖ്യം കവർ, ഡാൻസ് വേർഷനുകൾ ഈ പാട്ടിന്റേതായി പുറത്തിറങ്ങി.
റഹ്്മാന്റെ കൈതൊട്ടാൽ വേറെന്താണ് ചിന്തിക്കാനുള്ളത്! വിജയുടെ ബിഗിൾ ഹിറ്റുകൾകൊണ്ട് സന്പന്നമായിരുന്നു. ദളപതിതന്നെ ശബ്ദംനൽകിയ വെരിത്തനം എന്ന പാട്ട് ഒറ്റവാക്കിൽ മാസ് ആണ്. വരികൾ എഴുതിയത് വിവേക്. നാലര കോടിയിലേറെ തവണ യുട്യൂബിൽ ഈ പാട്ട് പ്ലേ ചെയ്യപ്പെട്ടു. ഇതേ ചിത്രത്തിലെ സിങ്കപ്പെണ്ണേ എന്ന പാട്ട് മൂന്നരക്കോടിയിലേറെ തവണ കേട്ടു. റഹ്്മാനും സാഷാ തൃപാഠിയുമാണ് ഗായകർ. ഉനക്കാക എന്ന പാട്ടും ഹിറ്റ് ചാർട്ടിൽ മുൻനിരയിലുണ്ട്.
പ്രഭാസിന്റെ സാഹോ എന്ന ചിത്രത്തിലേക്കു വന്നാൽ കാതൽ സൈക്കോ എന്നുതുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു. തനിഷ്ക് ബാഗ്ചി ഈണമിട്ട പാട്ട് അനിരുദ്ധ് രവിചന്ദർ, ധ്വനി ഭാനുശാലി എന്നിവരാണ് പാടിയത്. തനിഷ്കും ഒപ്പം ചേർന്നു. യുട്യൂബിൽ ഒരു കോടി 60 ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു ഈ ഗാനം.
പാട്ടുചിലങ്ക
ഹിന്ദി ചലച്ചിത്രഗാനങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കാറുള്ള ഒരു വാക്ക് ഗുംഗ്രൂ (ചിലങ്ക) എന്നതായിരിക്കണം. പോയവർഷത്തെ ഹിറ്റ് പാട്ടുകളിലൊന്നിലുമുണ്ട് ഗുംഗ്രൂ! വാർ എന്ന ഹൃത്വിക് ചിത്രത്തിലെ ഗുംഗ്രൂ സോംഗ് 15 കോടി 67 ലക്ഷത്തിലേറെ തവണ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടു. വിശാൽ ശേഖർ ഈണമൊരുക്കിയ പാട്ട് അരിജിത് സിംഗ്, ശില്പ റാവു ദ്വയമാണ് പാടിയിരിക്കുന്നത്. ഈ ഡാൻസ് നന്പറിന് ഇപ്പോഴും ആരാധകരേറെ.
മർജാവാ എന്ന ചിത്രത്തിലെ തും ഹി ആനാ എന്ന പാട്ട് ആറുകോടി 20 ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. സംഗീതം- പായൽ ദേവ്, ഗായകൻ- ജുബിൻ നൗടിയാൽ.
ഹിന്ദിയിൽ ആൽബം സോംഗുകൾ ഏറെ ശ്രദ്ധനേടിയ വർഷമാണ് കഴിഞ്ഞത്. സ്വതന്ത്ര സംഗീതത്തിന് ഇതു നൽകുന്ന പ്രതീക്ഷ വലുതും. മറ്റു ഭാഷകളിലും ഈ ട്രെൻഡ് കടന്നുവന്നേക്കാം. അതുണ്ടാക്കുന്ന മാറ്റങ്ങൾക്കായി കാത്തിരിക്കാം.
ഹരിപ്രസാദ്