ചെയ്താൽ തീരാത്ത വീട്ടുപണികൾ ചെയ്തുകൊണ്ടിരുന്നാലും ഉദ്യോഗമില്ലാത്ത ഗൃഹസ്ഥകൾ "ജോലിയില്ലാത്ത'വരുടെ പട്ടികയിൽപെടും. വേലയും കൂലിയുമില്ലാതെ മറ്റുള്ളവരുടെ വരുമാനത്തിൽ കഴിയുന്നവർ.
വീട്ടിൽ എല്ലാവരും ഉണരും മുൻപ് ഉണരുകയും എല്ലാവരും ഉറങ്ങിയശേഷം മാത്രം ഉറങ്ങുകയും ചെയ്യാൻ സ്വയം തയാറായ ഇവർക്ക് വിശ്രമം വളരെ കുറവാണ്. ഉദ്യോഗസ്ഥകൾക്കാകട്ടെ ഇടയ്ക്കിടെ വീണുകിട്ടുന്ന അവധി ദിവസങ്ങൾ, ജോലി സ്ഥലത്തെ നിശ്ചിത വിശ്രമ വേളകൾ തുടങ്ങിയവയുണ്ട്.വീട്ടിൽത്തന്നെ കഴിയുന്ന ഗൃഹസ്ഥകൾക്ക് അങ്ങനെ ഒരവസ്ഥയേയില്ല.
ദിനപ്പത്രം വായിക്കാൻ പോലുമാകാതെ വാരാന്തപ്പതിപ്പുകളും വാരികകളും മറ്റും കൂട്ടി അടുക്കിക്കൂട്ടി വച്ചിട്ട് തൂക്കിക്കെട്ടി വിൽക്കേണ്ടിവരുന്ന അമ്മമാർ ഉദ്യോഗസ്ഥകളിൽനിന്നും തീർത്തും ഭിന്നരാണ്. കഴുക്കും മിഴക്കും തൂരും വാരും പാചകവും പരിചരണവും എല്ലാമെല്ലാം തുടർച്ചയായി ചെയ്യേണ്ടിവന്നാലും ഒരു വീട്ടുജോലിക്കാരിയെ നിയമിക്കാൻ സ്വന്തവരുമാനമില്ലാത്ത അവർക്കു സ്വാതന്ത്ര്യം തോന്നാറില്ല. (സാന്പത്തിക നിലവാരത്തിൽ വളരെ ഉയർന്നവർ ഈ പട്ടികയിൽപ്പെടുമോ എന്നു സംശയമാണ്).
ആനുകാലിക വ്യതിയാനങ്ങൾ പഠിച്ചെടുക്കാൻ അവസരം ലഭിക്കാത്ത അമ്മമാരോട് വീട്ടിലുള്ളവർ ചോദിക്കും "നിനക്കെന്തറിയാം?' "അമ്മ ഇതു വല്ലതും കണ്ടിട്ടുണ്ടോ?' പഠനകാലത്ത് ഒന്നാം റാങ്കുതന്നെ കരസ്ഥമാക്കിക്കൊണ്ടിരുന്നവരെങ്കിലും ആ നല്ല സ്മരണകൾ പോലും ചവറ്റുകുട്ടയിൽ. ഒരു തരം അധമബോധവും അപര്യാപ്തതയും അവരിൽ ക്രമേണ രൂപം കൊള്ളും.
കുടുംബാഭിവൃദ്ധിക്ക് ഉതകണമെങ്കിൽ സ്ത്രീയുടെ അധ്വാനം അംഗീകരിക്കപ്പെടണം.
ഒരു കൈത്താങ്ങ് അവൾക്കു നൽകണം. സ്വതന്ത്രമായി ചെലവഴിക്കാൻ പണം ലഭ്യമാക്കണം. ഭാര്യയ്ക്കു "ജോലിയൊന്നുമില്ല' എന്നു പുച്ഛഭാവത്തോടെ ഭർത്താവു പറയാനിടയാവാതിരിക്കട്ടെ.
സിസിലിയാമ്മΩ
പെരുന്പനാനി
ഫോൺ: 9447168669
വീട്ടിൽ എല്ലാവരും ഉണരും മുൻപ് ഉണരുകയും എല്ലാവരും ഉറങ്ങിയശേഷം മാത്രം ഉറങ്ങുകയും ചെയ്യാൻ സ്വയം തയാറായ ഇവർക്ക് വിശ്രമം വളരെ കുറവാണ്. ഉദ്യോഗസ്ഥകൾക്കാകട്ടെ ഇടയ്ക്കിടെ വീണുകിട്ടുന്ന അവധി ദിവസങ്ങൾ, ജോലി സ്ഥലത്തെ നിശ്ചിത വിശ്രമ വേളകൾ തുടങ്ങിയവയുണ്ട്.വീട്ടിൽത്തന്നെ കഴിയുന്ന ഗൃഹസ്ഥകൾക്ക് അങ്ങനെ ഒരവസ്ഥയേയില്ല.
ദിനപ്പത്രം വായിക്കാൻ പോലുമാകാതെ വാരാന്തപ്പതിപ്പുകളും വാരികകളും മറ്റും കൂട്ടി അടുക്കിക്കൂട്ടി വച്ചിട്ട് തൂക്കിക്കെട്ടി വിൽക്കേണ്ടിവരുന്ന അമ്മമാർ ഉദ്യോഗസ്ഥകളിൽനിന്നും തീർത്തും ഭിന്നരാണ്. കഴുക്കും മിഴക്കും തൂരും വാരും പാചകവും പരിചരണവും എല്ലാമെല്ലാം തുടർച്ചയായി ചെയ്യേണ്ടിവന്നാലും ഒരു വീട്ടുജോലിക്കാരിയെ നിയമിക്കാൻ സ്വന്തവരുമാനമില്ലാത്ത അവർക്കു സ്വാതന്ത്ര്യം തോന്നാറില്ല. (സാന്പത്തിക നിലവാരത്തിൽ വളരെ ഉയർന്നവർ ഈ പട്ടികയിൽപ്പെടുമോ എന്നു സംശയമാണ്).
ആനുകാലിക വ്യതിയാനങ്ങൾ പഠിച്ചെടുക്കാൻ അവസരം ലഭിക്കാത്ത അമ്മമാരോട് വീട്ടിലുള്ളവർ ചോദിക്കും "നിനക്കെന്തറിയാം?' "അമ്മ ഇതു വല്ലതും കണ്ടിട്ടുണ്ടോ?' പഠനകാലത്ത് ഒന്നാം റാങ്കുതന്നെ കരസ്ഥമാക്കിക്കൊണ്ടിരുന്നവരെങ്കിലും ആ നല്ല സ്മരണകൾ പോലും ചവറ്റുകുട്ടയിൽ. ഒരു തരം അധമബോധവും അപര്യാപ്തതയും അവരിൽ ക്രമേണ രൂപം കൊള്ളും.
കുടുംബാഭിവൃദ്ധിക്ക് ഉതകണമെങ്കിൽ സ്ത്രീയുടെ അധ്വാനം അംഗീകരിക്കപ്പെടണം.
ഒരു കൈത്താങ്ങ് അവൾക്കു നൽകണം. സ്വതന്ത്രമായി ചെലവഴിക്കാൻ പണം ലഭ്യമാക്കണം. ഭാര്യയ്ക്കു "ജോലിയൊന്നുമില്ല' എന്നു പുച്ഛഭാവത്തോടെ ഭർത്താവു പറയാനിടയാവാതിരിക്കട്ടെ.
സിസിലിയാമ്മΩ
പെരുന്പനാനി
ഫോൺ: 9447168669