കാൻസർ ബാധിതയായ ഒരു കന്യാസ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ് അന്ന്. വേദനയാൽ പിടയുന്പോഴും അവരൊരു പാട്ടിനെ നെഞ്ചോടു ചേർത്തുപിടിച്ചു. എന്റെ കുഞ്ഞേ നീയൊന്നു തേങ്ങിയാൽ തകരുന്നതാണീ നെഞ്ചകം എന്ന ആ പാട്ട് സഹായത്തിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു കന്യാസ്ത്രീയെ കേൾപ്പിച്ച് അവർ പറഞ്ഞു- ഈ പാട്ടുകേൾക്കുന്പോൾ എനിക്ക് ആശ്വാസമാണ്.. എന്നെ ദൈവം ചേർത്തുപിടിക്കുന്നതുപോലെ തോന്നും..
അയ്യോ! ഇതെന്റെ ആങ്ങള എഴുതിയ പാട്ടാണ്!! എന്നായിരുന്നു സഹായിക്കാനെത്തിയ കന്യാസ്ത്രീയുടെ മറുപടി. വർഷങ്ങൾക്കിപ്പുറമിരുന്ന് തന്റെ സഹോദരി അന്നു പ്രകടിപ്പിച്ച ആശ്ചര്യമോർക്കുന്പോൾ പാട്ടെഴുതിയ ഫാ. മാത്യൂസ് പയ്യപ്പിള്ളി പറയുന്നത് ഇത്രയുമാണ്- സംഗീതം ദൈവാനുഗ്രഹമാണ്. മറ്റുള്ളവർക്ക് ആശ്വാസമാകണം അത് എന്നുകരുതിവേണം പാട്ടുകളുണ്ടാക്കാൻ...
പിതാവിന്റെ ഹാർമോണിയം
മലയാറ്റൂരിലെ അധ്യാപക ദന്പതികളുടെ വീട്. ആറു മക്കളാണ് അവർക്ക്. എല്ലാവർക്കും പാട്ടിനോടൊരിഷ്ടമുണ്ട്. പിതാവ് ഹാർമോണിയം വാദകനായിരുന്നു. കഥാപ്രസംഗകർക്കൊപ്പം ഒട്ടേറെ വേദികളിൽ അദ്ദേഹം വായിക്കാറുണ്ട്. സന്ധ്യാ പ്രാർഥനയ്ക്കുശേഷം അദ്ദേഹം ഹാർമോണിയംവച്ച് പാടാനിരിക്കും. മക്കളെല്ലാവരും ഒപ്പംകൂടും. നിത്യവിശുദ്ധയാം കന്യാമറിയമേ എന്ന പാട്ടൊക്കെ പാടി അതിന്റെ റൂട്ട് ഹാർമോണിയത്തിൽ കാണിക്കും.
മക്കളിൽ രണ്ടുപേർ സിസ്റ്റർമാരായി. വൈദികനായ ഒരു മകൻ സംഗീതത്തിന്റെ വഴിനടന്നു- ഭക്തിഗാനങ്ങൾക്കു പാട്ടെഴുത്തും സംഗീതസംവിധാനവും നിർവഹിച്ച് ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധേയനായ ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ്. പാട്ടുപാടിക്കേൾപ്പിച്ച്, നിരന്തരം പ്രോത്സാഹിപ്പിച്ച് വളർത്തിയ അപ്പനാണ് തന്റെ പ്രചോദനമെന്നു പറയുന്നു ഫാ. മാത്യൂസ്. ആ ക്രിസ്മസിന് അദ്ദേഹം ഈണമിട്ട കാരൾ ഗാനം വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. പാട്ടിന് അകന്പടി ബാൻഡ് മേളമാണ്.
പഠനം, പൗരോഹിത്യം, പാട്ട്
വീട്ടിലെ പശ്ചാത്തലം മാത്യൂസിനെ ചെറുപ്പത്തിലേ പാട്ടിന്റെ ഇഷ്ടക്കാരനാക്കിയിരുന്നു. മലയാറ്റൂർ ഉല്ലാസിന്റെ കീഴിൽ അല്പകാലം സംഗീതം പഠിച്ചു., മലയാറ്റൂർ പള്ളിവഴിയായി ഏതാനും ഇൻസ്ട്രമെന്റുകളും. രണ്ടും വളരെ കുറച്ചുകാലം. തിരുബാലസഖ്യം, മിഷൻ ലീഗ് സംഘടനകളിൽ പ്രവർത്തിച്ചപ്പോൾ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്തു തുടങ്ങി. സിസ്റ്റർമാർ പാട്ടു പഠിപ്പിക്കും, സമ്മാനവുംകിട്ടും.
മൂന്നിലോ നാലിലോ പഠിക്കുന്പോൾ മലയാറ്റൂർ കണ്‍വൻഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫാ. തദേവൂസ് അരവിന്ദത്ത് അന്നവിടെ കൊച്ചച്ചനാണ്. അങ്ങനെ സംഗീതത്തോടു കൂടുതൽ അടുത്തു. സംഗീതം ചെയ്യണമെന്ന ചെറിയ ചിന്തകൾ അന്നേ കൂടെക്കൂടി. സെമിനാരിയിൽ വന്നതോടെ അടിത്തറ ഒന്നുകൂടി ബലപ്പെട്ടു. റെക്ടറച്ചൻ സംഗീതം പഠിച്ചയാളായിരുന്നു. ഹാർമോണിയം പഠിക്കാൻ അവസരംകിട്ടി. കുറച്ചാണെങ്കിലും മുന്‍പു പഠിച്ച കീബോർഡ് ഉപയോഗപ്രദമായി. അവസരങ്ങളും, അച്ചന്മാർ നൽകിയ അളവില്ലാത്ത പ്രോത്സാഹനവുമാണ് മുന്നോട്ടു നയിച്ചത്.
പഠനത്തിന്റെ ഭാഗമായി തൃശൂർ ചെന്നായ്പ്പാറയിൽ ആകാശപ്പറവകളുടെ കൂട്ടുകാർക്കൊപ്പവും പിന്നീട് മുളയം മേരിമാത സെമിനാരിയിലും പ്രവർത്തിച്ചത് പാട്ടിന്റെ വഴി വിശാലമാക്കിയെന്ന് ഫാ. മാത്യൂസ് പറയുന്നു. ഒരിക്കർ ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു- മാത്യൂസ് അല്പംകൂടുതൽ ഇമോഷണൽ ആണ്. അതുകൊണ്ട് വരികൾക്ക് തീവ്രത കൂടും, കൂടുതൽ സംഗീതം വരും. ആ വാക്കുകൾ വലിയ പ്രചോദനമായി.
ബാച്ചിൽ ഒപ്പമുണ്ടായിരുന്നവരിൽ തബലയും കീബോർഡും വായിക്കുന്നവർ ഉണ്ടായിരുന്നു. അവരുമായി ഒന്നിച്ചിരുന്ന് പാട്ടുകൾ ഉണ്ടാക്കി. 2007ൽ പൗരോഹിത്യ സ്വീകരണ സമയത്താണ് തിരിച്ചറിവ് എന്ന ആദ്യ ആൽബം പുറത്തിറക്കിയത്. ബാച്ചിലുണ്ടായിരുന്ന ഫാ. റോയി മുളകുപ്പാടമാണ് പിൻബലമായി നിന്നത്. അദ്ദേഹം ഇന്നില്ല. പ്രശസ്ത നിർമാതാവ് ടോമിച്ചൻ മുളകുപ്പാടത്തിന്റെ ബന്ധുവായിരുന്നു ഫാ. റോയി. ടോമിച്ചന്റെ ആദ്യ സിനിമ ഇറങ്ങുന്നതിനു മുന്‍പ്, അദ്ദേഹത്തിന്റെ സാന്പത്തിക സഹായത്തോടെയാണ് ആദ്യ ആൽബം യാഥാർഥ്യമായത്. ഫാ. റോയി ഇല്ലായിരുന്നെങ്കിൽ തന്റെ ആൽബം പുറത്തിറങ്ങില്ലായിരുന്നെന്ന് ഫാ. മാത്യൂസ് പറയുന്നു.
തൃശൂരിൽവച്ച് ഹൃദ്രോഗികൾക്കുവേണ്ടി ഫണ്ട് സമാഹരിക്കാൻ വാഗ്ദത്ത മിശിഹാ എന്ന ആൽബം ചെയ്തപ്പോൾ പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ പ്രതിഫലമൊന്നും വാങ്ങാതെ പാടാനെത്തിയതും ഫാ. മാത്യൂസ് ഓർക്കുന്നു.
തിരുവനന്തപുരത്ത് എംസിബിഎസ് കലാഗ്രാമത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കാനായതും ഫാ. മാത്യൂസിന്റെ സംഗീത സപര്യക്ക് മികവിന്റെ ഈണമേകി. തുടർന്ന് പല സാഹചര്യങ്ങളിലായി ഒട്ടേറെ ആൽബങ്ങൾ പുറത്തിറക്കി. സമർപ്പിതം, ജീവനുള്ളവൻ, സാദൃശ്യം, രക്ഷിതാവ് തുടങ്ങി പതിനഞ്ചോളം ആൽബങ്ങൾ. സിഡികൾക്ക് ആവശ്യക്കാരില്ലാതായതോടെ ഓണ്‍ലൈനിലേക്കു ശ്രദ്ധതിരിച്ചു. കുരിശിൽ ഒരിടം എന്ന പേരിൽ യുട്യൂബിൽ ഒരു പരിപാടി ചെയ്തു. അത് വൈറലായി. വാ വാ യേശുനാഥാ എന്ന പാട്ടിന്റെ പുതിയ ട്യൂണ്‍ അവതരിപ്പിച്ചു. എല്ലാം സംഗീതപ്രേമികളുടെ ഇഷ്ടംനേടി. ഹരിശങ്കർ പാടിയ എന്തു തന്നീടിലും എന്ന പാട്ട് ന്യൂജെൻ സ്റ്റൈലിലാണ് ചിട്ടപ്പെടുത്തിയത്.
ബാൻഡ് നൊസ്റ്റാൾജിയ
റോസീന പീറ്റി എഴുതി മുന്‍പ് ഈണമൊരുക്കിയ മണ്ണിൽ പുണ്യമായി എന്ന പാട്ടാണ് ഇത്തവണ ക്രിസ്മസിന് അവതരിപ്പിച്ചത്. ഈണം മാറ്റി പുതുമയോടെ ഒരുക്കാമെന്നു ചിന്തിച്ചപ്പോൾ പശ്ചാത്തലമായി ബാൻഡ് മേളമാകാം എന്നുറപ്പിച്ചു. ഓർക്കസ്ട്രേഷൻ പൂർത്തിയായപ്പോൾ ആർക്കും ഒറ്റത്തവണ കേട്ടാൽ ഇഷ്ടമാകുന്ന പാട്ടായി അതു മാറി. പലർക്കും പോയകാലത്തിന്റെ ഓർമകൾ സമ്മാനിക്കുകയായിരുന്നു ആ പാട്ട്. ബാൻഡിന്റെയും ബ്യൂഗിളിന്റെയും അകന്പടിയോടെ എത്തിയിരുന്ന പഴയകാല കരോൾ സംഘങ്ങളെ അത് ഓർമയിലേക്കാനയിക്കും. ചേർത്തല പട്ടണക്കാട്ടുള്ള സെന്റ് ജോസഫ് ബാൻഡ് സെറ്റ് ആണ് പശ്ചാത്തലത്തിൽ വായിക്കുന്നത്. ക്രിസ്മസിന് എന്തുകൊണ്ടും ഒരു സുന്ദര സംഗീതാനുഭവം!
പഠിക്കുന്ന കാലത്ത് വരികളെഴുതിവച്ച് ഒരു ആൽബത്തിൽ അതു കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഫാ. മാത്യൂസ്. ഒരിക്കൽ മറ്റൊരാളെഴുതിയ വരികൾ ട്യൂണ്‍ ചെയ്യാൻ ഒരവസരം വന്നു. രണ്ടും മൂന്നും തവണ വ്യത്യസ്ത ഈണങ്ങൾ കേൾപ്പിച്ചിട്ടും എഴുതിയയാൾക്ക് അവ ഇഷ്ടമായില്ല. പിന്നീടാണ് അറിഞ്ഞത് താൻ മനപ്പൂർവം ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന്. എന്നാൽ ഇന്ന് ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ മനസുപറയുന്ന ഈണങ്ങൾ ദൈവത്തിനും കേൾവിക്കാർക്കും ഏറെ പ്രിയങ്കരം. അദ്ദേഹം അവയെല്ലാം ഗുരുസ്ഥാനീയർക്കും സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു.
ഹരിപ്രസാദ്
അയ്യോ! ഇതെന്റെ ആങ്ങള എഴുതിയ പാട്ടാണ്!! എന്നായിരുന്നു സഹായിക്കാനെത്തിയ കന്യാസ്ത്രീയുടെ മറുപടി. വർഷങ്ങൾക്കിപ്പുറമിരുന്ന് തന്റെ സഹോദരി അന്നു പ്രകടിപ്പിച്ച ആശ്ചര്യമോർക്കുന്പോൾ പാട്ടെഴുതിയ ഫാ. മാത്യൂസ് പയ്യപ്പിള്ളി പറയുന്നത് ഇത്രയുമാണ്- സംഗീതം ദൈവാനുഗ്രഹമാണ്. മറ്റുള്ളവർക്ക് ആശ്വാസമാകണം അത് എന്നുകരുതിവേണം പാട്ടുകളുണ്ടാക്കാൻ...
പിതാവിന്റെ ഹാർമോണിയം
മലയാറ്റൂരിലെ അധ്യാപക ദന്പതികളുടെ വീട്. ആറു മക്കളാണ് അവർക്ക്. എല്ലാവർക്കും പാട്ടിനോടൊരിഷ്ടമുണ്ട്. പിതാവ് ഹാർമോണിയം വാദകനായിരുന്നു. കഥാപ്രസംഗകർക്കൊപ്പം ഒട്ടേറെ വേദികളിൽ അദ്ദേഹം വായിക്കാറുണ്ട്. സന്ധ്യാ പ്രാർഥനയ്ക്കുശേഷം അദ്ദേഹം ഹാർമോണിയംവച്ച് പാടാനിരിക്കും. മക്കളെല്ലാവരും ഒപ്പംകൂടും. നിത്യവിശുദ്ധയാം കന്യാമറിയമേ എന്ന പാട്ടൊക്കെ പാടി അതിന്റെ റൂട്ട് ഹാർമോണിയത്തിൽ കാണിക്കും.
മക്കളിൽ രണ്ടുപേർ സിസ്റ്റർമാരായി. വൈദികനായ ഒരു മകൻ സംഗീതത്തിന്റെ വഴിനടന്നു- ഭക്തിഗാനങ്ങൾക്കു പാട്ടെഴുത്തും സംഗീതസംവിധാനവും നിർവഹിച്ച് ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധേയനായ ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ്. പാട്ടുപാടിക്കേൾപ്പിച്ച്, നിരന്തരം പ്രോത്സാഹിപ്പിച്ച് വളർത്തിയ അപ്പനാണ് തന്റെ പ്രചോദനമെന്നു പറയുന്നു ഫാ. മാത്യൂസ്. ആ ക്രിസ്മസിന് അദ്ദേഹം ഈണമിട്ട കാരൾ ഗാനം വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. പാട്ടിന് അകന്പടി ബാൻഡ് മേളമാണ്.
പഠനം, പൗരോഹിത്യം, പാട്ട്
വീട്ടിലെ പശ്ചാത്തലം മാത്യൂസിനെ ചെറുപ്പത്തിലേ പാട്ടിന്റെ ഇഷ്ടക്കാരനാക്കിയിരുന്നു. മലയാറ്റൂർ ഉല്ലാസിന്റെ കീഴിൽ അല്പകാലം സംഗീതം പഠിച്ചു., മലയാറ്റൂർ പള്ളിവഴിയായി ഏതാനും ഇൻസ്ട്രമെന്റുകളും. രണ്ടും വളരെ കുറച്ചുകാലം. തിരുബാലസഖ്യം, മിഷൻ ലീഗ് സംഘടനകളിൽ പ്രവർത്തിച്ചപ്പോൾ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്തു തുടങ്ങി. സിസ്റ്റർമാർ പാട്ടു പഠിപ്പിക്കും, സമ്മാനവുംകിട്ടും.
മൂന്നിലോ നാലിലോ പഠിക്കുന്പോൾ മലയാറ്റൂർ കണ്‍വൻഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫാ. തദേവൂസ് അരവിന്ദത്ത് അന്നവിടെ കൊച്ചച്ചനാണ്. അങ്ങനെ സംഗീതത്തോടു കൂടുതൽ അടുത്തു. സംഗീതം ചെയ്യണമെന്ന ചെറിയ ചിന്തകൾ അന്നേ കൂടെക്കൂടി. സെമിനാരിയിൽ വന്നതോടെ അടിത്തറ ഒന്നുകൂടി ബലപ്പെട്ടു. റെക്ടറച്ചൻ സംഗീതം പഠിച്ചയാളായിരുന്നു. ഹാർമോണിയം പഠിക്കാൻ അവസരംകിട്ടി. കുറച്ചാണെങ്കിലും മുന്‍പു പഠിച്ച കീബോർഡ് ഉപയോഗപ്രദമായി. അവസരങ്ങളും, അച്ചന്മാർ നൽകിയ അളവില്ലാത്ത പ്രോത്സാഹനവുമാണ് മുന്നോട്ടു നയിച്ചത്.
പഠനത്തിന്റെ ഭാഗമായി തൃശൂർ ചെന്നായ്പ്പാറയിൽ ആകാശപ്പറവകളുടെ കൂട്ടുകാർക്കൊപ്പവും പിന്നീട് മുളയം മേരിമാത സെമിനാരിയിലും പ്രവർത്തിച്ചത് പാട്ടിന്റെ വഴി വിശാലമാക്കിയെന്ന് ഫാ. മാത്യൂസ് പറയുന്നു. ഒരിക്കർ ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു- മാത്യൂസ് അല്പംകൂടുതൽ ഇമോഷണൽ ആണ്. അതുകൊണ്ട് വരികൾക്ക് തീവ്രത കൂടും, കൂടുതൽ സംഗീതം വരും. ആ വാക്കുകൾ വലിയ പ്രചോദനമായി.
ബാച്ചിൽ ഒപ്പമുണ്ടായിരുന്നവരിൽ തബലയും കീബോർഡും വായിക്കുന്നവർ ഉണ്ടായിരുന്നു. അവരുമായി ഒന്നിച്ചിരുന്ന് പാട്ടുകൾ ഉണ്ടാക്കി. 2007ൽ പൗരോഹിത്യ സ്വീകരണ സമയത്താണ് തിരിച്ചറിവ് എന്ന ആദ്യ ആൽബം പുറത്തിറക്കിയത്. ബാച്ചിലുണ്ടായിരുന്ന ഫാ. റോയി മുളകുപ്പാടമാണ് പിൻബലമായി നിന്നത്. അദ്ദേഹം ഇന്നില്ല. പ്രശസ്ത നിർമാതാവ് ടോമിച്ചൻ മുളകുപ്പാടത്തിന്റെ ബന്ധുവായിരുന്നു ഫാ. റോയി. ടോമിച്ചന്റെ ആദ്യ സിനിമ ഇറങ്ങുന്നതിനു മുന്‍പ്, അദ്ദേഹത്തിന്റെ സാന്പത്തിക സഹായത്തോടെയാണ് ആദ്യ ആൽബം യാഥാർഥ്യമായത്. ഫാ. റോയി ഇല്ലായിരുന്നെങ്കിൽ തന്റെ ആൽബം പുറത്തിറങ്ങില്ലായിരുന്നെന്ന് ഫാ. മാത്യൂസ് പറയുന്നു.
തൃശൂരിൽവച്ച് ഹൃദ്രോഗികൾക്കുവേണ്ടി ഫണ്ട് സമാഹരിക്കാൻ വാഗ്ദത്ത മിശിഹാ എന്ന ആൽബം ചെയ്തപ്പോൾ പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ പ്രതിഫലമൊന്നും വാങ്ങാതെ പാടാനെത്തിയതും ഫാ. മാത്യൂസ് ഓർക്കുന്നു.
തിരുവനന്തപുരത്ത് എംസിബിഎസ് കലാഗ്രാമത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കാനായതും ഫാ. മാത്യൂസിന്റെ സംഗീത സപര്യക്ക് മികവിന്റെ ഈണമേകി. തുടർന്ന് പല സാഹചര്യങ്ങളിലായി ഒട്ടേറെ ആൽബങ്ങൾ പുറത്തിറക്കി. സമർപ്പിതം, ജീവനുള്ളവൻ, സാദൃശ്യം, രക്ഷിതാവ് തുടങ്ങി പതിനഞ്ചോളം ആൽബങ്ങൾ. സിഡികൾക്ക് ആവശ്യക്കാരില്ലാതായതോടെ ഓണ്‍ലൈനിലേക്കു ശ്രദ്ധതിരിച്ചു. കുരിശിൽ ഒരിടം എന്ന പേരിൽ യുട്യൂബിൽ ഒരു പരിപാടി ചെയ്തു. അത് വൈറലായി. വാ വാ യേശുനാഥാ എന്ന പാട്ടിന്റെ പുതിയ ട്യൂണ്‍ അവതരിപ്പിച്ചു. എല്ലാം സംഗീതപ്രേമികളുടെ ഇഷ്ടംനേടി. ഹരിശങ്കർ പാടിയ എന്തു തന്നീടിലും എന്ന പാട്ട് ന്യൂജെൻ സ്റ്റൈലിലാണ് ചിട്ടപ്പെടുത്തിയത്.
ബാൻഡ് നൊസ്റ്റാൾജിയ
റോസീന പീറ്റി എഴുതി മുന്‍പ് ഈണമൊരുക്കിയ മണ്ണിൽ പുണ്യമായി എന്ന പാട്ടാണ് ഇത്തവണ ക്രിസ്മസിന് അവതരിപ്പിച്ചത്. ഈണം മാറ്റി പുതുമയോടെ ഒരുക്കാമെന്നു ചിന്തിച്ചപ്പോൾ പശ്ചാത്തലമായി ബാൻഡ് മേളമാകാം എന്നുറപ്പിച്ചു. ഓർക്കസ്ട്രേഷൻ പൂർത്തിയായപ്പോൾ ആർക്കും ഒറ്റത്തവണ കേട്ടാൽ ഇഷ്ടമാകുന്ന പാട്ടായി അതു മാറി. പലർക്കും പോയകാലത്തിന്റെ ഓർമകൾ സമ്മാനിക്കുകയായിരുന്നു ആ പാട്ട്. ബാൻഡിന്റെയും ബ്യൂഗിളിന്റെയും അകന്പടിയോടെ എത്തിയിരുന്ന പഴയകാല കരോൾ സംഘങ്ങളെ അത് ഓർമയിലേക്കാനയിക്കും. ചേർത്തല പട്ടണക്കാട്ടുള്ള സെന്റ് ജോസഫ് ബാൻഡ് സെറ്റ് ആണ് പശ്ചാത്തലത്തിൽ വായിക്കുന്നത്. ക്രിസ്മസിന് എന്തുകൊണ്ടും ഒരു സുന്ദര സംഗീതാനുഭവം!
പഠിക്കുന്ന കാലത്ത് വരികളെഴുതിവച്ച് ഒരു ആൽബത്തിൽ അതു കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഫാ. മാത്യൂസ്. ഒരിക്കൽ മറ്റൊരാളെഴുതിയ വരികൾ ട്യൂണ്‍ ചെയ്യാൻ ഒരവസരം വന്നു. രണ്ടും മൂന്നും തവണ വ്യത്യസ്ത ഈണങ്ങൾ കേൾപ്പിച്ചിട്ടും എഴുതിയയാൾക്ക് അവ ഇഷ്ടമായില്ല. പിന്നീടാണ് അറിഞ്ഞത് താൻ മനപ്പൂർവം ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന്. എന്നാൽ ഇന്ന് ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ മനസുപറയുന്ന ഈണങ്ങൾ ദൈവത്തിനും കേൾവിക്കാർക്കും ഏറെ പ്രിയങ്കരം. അദ്ദേഹം അവയെല്ലാം ഗുരുസ്ഥാനീയർക്കും സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു.
ഹരിപ്രസാദ്