+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉറവപോലെയാകണം സംഗീതം!

പാട്ടിന്‍റെ വരികൾ എഴുതിക്കിട്ടിയാൽ അതൊന്നു ചിട്ടപ്പെടുത്താൻ മണിക്കൂറുകളും ദിവസങ്ങളുമെടുക്കുന്ന സംഗീതസംവിധായകരുണ്ട്. തൃപ്തിവരാതെ സ്വയം ക്ഷമ പരീക്ഷിക്കു
ഉറവപോലെയാകണം സംഗീതം!
പാട്ടിന്‍റെ വരികൾ എഴുതിക്കിട്ടിയാൽ അതൊന്നു ചിട്ടപ്പെടുത്താൻ മണിക്കൂറുകളും ദിവസങ്ങളുമെടുക്കുന്ന സംഗീതസംവിധായകരുണ്ട്. തൃപ്തിവരാതെ സ്വയം ക്ഷമ പരീക്ഷിക്കുന്നവർ. എന്നാൽ ഈണങ്ങളുടെ അക്ഷയപാത്രം ഉള്ളിൽ സൂക്ഷിച്ചയാളാണ് സാക്ഷാൽ ദക്ഷിണാമൂർത്തി സ്വാമി. ഒന്നിന് ഒന്പതുതരം ഈണമുണ്ടാകുമായിരുന്നു ചുരുങ്ങിയത് അദ്ദേഹത്തിന്‍റെ മനസിൽ. അദ്ദേഹം അവസാനമായി സംഗീതം നൽകിയ സിനിമയുടെ ഓഡിയോ റിലീസ് ഇന്നലെ ചെന്നൈ ടി നഗറിലെ ശ്രീകൃഷ്ണ ഗാനസഭയിൽവച്ച് നടന്നു. കഴിഞ്ഞ ഒന്പതിനായിരുന്നു സ്വാമിയുടെ നൂറാം ജന്മവാർഷികം. നാൾ പ്രകാരം അദ്ദേഹത്തിന്‍റെ നൂറാം ജന്മദിനമായിരുന്നു ഇന്നലെ!

ശ്യാമരാഗം

തൊണ്ണൂറ്റിനാലാം വയസിൽ ലോകത്തൊരാളും ഒരു സിനിമയിലെ പാട്ടുകൾക്ക് ഈണമൊരുക്കിയിട്ടുണ്ടാവില്ല- ദക്ഷിണാമൂർത്തി സ്വാമി ഒഴികെ. തന്‍റെ സിനിമയിൽ സ്വാമിയുടെ പാട്ടുകൾ ഉണ്ടാകണമെന്ന ഒരു സംവിധായകന്‍റെ കടുത്ത ആഗ്രഹത്താലാണ് അതു യാഥാർഥ്യമായത്. സേതു എയ്യാൽ എന്ന സംവിധായകന്‍റെ കന്നിസിനിമയായ ശ്യാമരാഗം അങ്ങനെ ദക്ഷിണാമൂർത്തി സ്വാമിയുടെ പാട്ടുകളാൽ സന്പന്നമായി. സ്വാമി അവസാനമായി ഈണമൊരുക്കിയ പാട്ടുകൾ. റിലീസിംഗിനൊരുങ്ങുന്ന സിനിമയിലെ പാട്ടുകൾ വന്നവഴി വീണ്ടുമോർക്കുകയാണ് സേതു.
കഥയും സാക്ഷാൽ മാടന്പ് കുഞ്ഞുകുട്ടൻ എഴുതിയ തിരക്കഥയും തയാറായതോടെ ഷൂട്ടിംഗിനെക്കുറിച്ചല്ല, പാട്ടുകളെ കുറിച്ചാണ് സേതു ചിന്തിച്ചത്. ഷൂട്ടിംഗ് തുടങ്ങാനുള്ള സാഹചര്യംപോലും ആയിട്ടില്ല. സംഗീതം എന്തായാലും ദക്ഷിണാമൂർത്തി സ്വാമി ആവണം. സ്വാമിയുമായി നേരത്തേതന്നെ അടുത്ത ബന്ധമുണ്ട്. കൈതപ്രവും റഫീഖ് അഹമ്മദും എഴുതിയ വരികൾ കൈയിൽ കിട്ടിയതോടെ നേരെ ചെന്നൈയിലേക്കു തിരിച്ചു. വരികൾ സ്വാമിയെ ഏല്പിച്ചു.

പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിലും സംഗീതസപര്യക്ക് ഒരു മുടക്കവും വരുത്തിയിരുന്നില്ല സ്വാമി. ഈണം മനസിൽ തെളിയാൻ അദ്ദേഹത്തിന് അധികസമയം വേണ്ട. വരികളെഴുതിയ കടലാസ് കൈയിൽപിടിച്ച് കണ്ണടച്ചിരിക്കും. ഏറിയാൽ ഒരു പത്തുമിനിറ്റ്. ചിലപ്പോൾ അതിനിടെ ചെറുതായി കൂർക്കംവലിയും കേൾക്കാം. സ്വാമി ഉറങ്ങിയല്ലോ എന്നു കരുതി അടുത്തുനിന്ന് മാറാൻ കഴിയില്ല. പെട്ടെന്നു കണ്ണുതുറക്കും, ഈണം പാടിക്കേൾപ്പിക്കും. ഉടനെ അതു റെക്കോർഡ് ചെയ്തെടുക്കണം. ചെറിയ ടേപ്പ് റെക്കോർഡറുമായി സ്വാമിയുടെ സന്തത സഹചാരി രാം സുബ്ബു അതിനായി സദാ ഒപ്പമുണ്ടാകും. ആദ്യം കേൾപ്പിക്കുന്ന ട്യൂണ്‍ റെക്കോർഡ് ചെയ്തുവച്ചില്ലെങ്കിൽ സ്വാമി പിന്നീടു മറ്റൊന്നായിരിക്കും ഒരുപക്ഷേ കേൾപ്പിക്കുക!.

സംഗീതത്തിന്‍റെ ഉറവ

സേതുവിനു പലപ്പോഴും ആശ്ചര്യമാകാറുണ്ട്, എങ്ങനെയാവും ഒരു പാട്ടിന് സ്വാമി അതിമനോഹരമായ ഒട്ടേറെ ഈണങ്ങൾ ഒരുക്കുന്നതെന്ന്. ഒരുതവണ അതു നേരിട്ടു ചോദിക്കുകയും ചെയ്തു. സ്വാമിയുടെ മറുപടി ഇങ്ങനെയായിരുന്നു: എന്നോട് എന്‍റെ ഗുരു പറഞ്ഞിട്ടുണ്ട്, സംഗീതം കിണറ്റിലെ ഉറവപോലെയാകണം എന്ന്. എടുക്കുംതോറും വന്നുകൊണ്ടിരിക്കണം. എത്ര കൊടുത്താലും നിനക്ക് അത്രതന്നെ വന്നുകൊണ്ടിരിക്കും എന്നു ഗുരു പറഞ്ഞത് വലിയ അനുഗ്രഹംതന്നെ.

ഉറവപോലെ വന്നുനിറഞ്ഞ് സാഗരമായി മാറിയ സംഗീതമായിരുന്നു ദക്ഷിണാമൂർത്തിയുടേത്.
ആ സാഗരത്തിൽനിന്ന് ഒരു കൈക്കുന്പിൾ നിറയെ പാട്ടുകൾ അങ്ങനെ സേതുവിനു കിട്ടി- തന്‍റെ സിനിമയിലേക്ക്. സിനിമയ്ക്ക് ചരിത്ര നിയോഗവും കൈവന്നു. വിജയ് യേശുദാസിന്‍റെ മകൾ അമേയ ഈ സിനിമയിൽ പാടിയതോടെ നാലു തലമുറകളിൽനിന്നുള്ളവരെക്കൊണ്ടു പാടിച്ച സംഗീതസംവിധായകനായി ദക്ഷിണാമൂർത്തി. യേശുദാസിന്‍റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാഗവതരിൽ തുടങ്ങിയ സ്വരപരന്പര!

ഭൂമിയിൽനിന്നു മടങ്ങി ആറുവർഷത്തിനു ശേഷമാണ് സ്വാമിയുടെ സംഗീതവുമായി സിനിമ ഇറങ്ങുന്നത്. സ്വാമിയോടുള്ള സേതുവിന്‍റെ ആരാധനയുടെ സദ്ഫലം. ചിത്രത്തിന്‍റെ പ്രിവ്യൂ കഴിഞ്ഞദിവസം ചെന്നൈയിൽ നടന്നു. ചിത്രം കണ്ടശേഷം സാക്ഷാൽ രജനികാന്ത് സേതുവിനെ കെട്ടിപ്പിടിച്ചു പറഞ്ഞു- ഗംഭീരമായിട്ടുണ്ട്, എന്‍റെ എല്ലാ പിന്തുണയും നിനക്കുണ്ട്. സേതു കരഞ്ഞുപോയി. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം, ഗുരുസ്ഥാനീയനായ ലോഹിതദാസിന്‍റെ അനുഗ്രഹം- സേതു പറയുന്നു. ഐശ്വര്യ, ധനുഷ്, ഭാഗ്യരാജ്, പൂർണിമ, ഗായിക ചിത്ര തുടങ്ങിയവരെല്ലാം സിനിമയുടെ പ്രിവ്യൂ കാണാൻ എത്തി. പാട്ടുകളെക്കുറിച്ച് എടുത്തുപറഞ്ഞാണ് എല്ലാവരും മടങ്ങിയത്.

ശ്യാമരാഗത്തിന്‍റെ എല്ലാ പോസ്റ്ററുകളും ചിത്രകാരൻകൂടിയായ സേതു എയ്യാൽ സ്വയം വരച്ചു തയാറാക്കിയതാണ്. ഫോട്ടോകളെ വെല്ലുന്ന തനിമയുണ്ട് ഓരോന്നിനും. സംഗീതസാന്ദ്രമായ ഈ പ്രണയകഥയിലൂടെ ദക്ഷിണാമൂർത്തി സ്വാമിയുടെ പാട്ടുകൾ വീണ്ടും ഒഴുകിവരുന്നതു കാത്തിരിക്കാം. ആറു പാട്ടുകളും സ്വാമിയെഴുതിയ ഒരു കീർത്തനവുമാണ് ചിത്രത്തിലുള്ളത്.

ഹരിപ്രസാദ്‌