ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിൽ മൂന്നാറിലെ മലഞ്ചെരിവുകളിൽ തേയില നട്ടുപിടിപ്പിച്ച സായ്പന്മാരായ കന്പനി ഉദ്യോഗസ്ഥരുടെ സ്വപ്നഭൂമിയായിരുന്നു പെട്ടിമുടിയോടു ചേർന്നു കിടക്കുന്ന ഗ്രേവൽ ബാങ്ക്സ്. അവിടെ ഇന്ന് ശ്മശാനത്തിനു സമാനമായ അവസ്ഥയാണ്.
പെട്ടിമുടിയിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള ഗ്രേവൽബാങ്കിനു സമീപത്തുള്ള പുഴയുടെ കരയിൽ നിന്നാണ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. പതിനഞ്ചു മൃതദേഹങ്ങളാണ് ഗ്രേവൽ ബാങ്കിൽ അടിഞ്ഞുകൂടിയത്. അപകടം നടന്ന സ്ഥലത്തുനിന്നു പാറക്കെട്ടുകളും കുത്തൊഴുക്കും നിറഞ്ഞ പുഴയിലൂടെയാണ് മൃതദേഹങ്ങൾ കിലോമീറ്ററുകൾ കടന്ന് ഒഴുകിയെത്തിയത്.
രണ്ടു മൃതദേഹങ്ങൾ നാലു കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. ചെറിയ ഉരുളൻ കല്ലുകൾ എന്ന അർഥം വരുന്ന ഗ്രേവൽ എന്ന വാക്കിൽ നിന്നുമാണ് ഈ സ്ഥലത്തിന്റെ പേരിന്റെ ഉത്ഭവം. മലമുകളിൽ നിന്നും ഒഴുകിയെത്തി മിനുസമുള്ള കല്ലുകൾ നിറഞ്ഞ പുഴ കണ്ടാണ് ഇംഗ്ലീഷുകാർ സ്ഥലത്തിന് ഈ പേരു നൽകിയത്.
മനോഹരമായി പുഴയുടെ തീരത്ത് കെട്ടിടം പണിത് ബ്രൂക് ഹൗസ് എന്ന പേരു നൽകുകയും ചെയ്തു. ഈ കെട്ടിടത്തിൽ ഒഴിവുവേളകളിൽ വിശ്രമിക്കാൻ ഉദ്യോഗസ്ഥരെത്തിയിരുന്നു. സായ്പൻമാരുടെ ഇഷ്ടവിനോദങ്ങളിലൊന്നായ മീൻപിടിത്തത്തിനായി ഈ പുഴ ഉപയോഗിക്കുകയും ട്രൗട്ട് മീനുകളെ വളർത്തുകയും ചെയ്തിരുന്നു. പുഴ കടക്കുവാൻ ചെറിയ തൂക്കുപാലം നിർമിച്ചു.
ചെറിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ഈ പ്രദേശം കൂറ്റൻ പാറക്കെട്ടുകൾ വന്നുപതിച്ച് ദുരന്തഭൂമിയായി മാറിയത് ഒറ്റ ദിവസം കൊണ്ടാണ്. പ്രകൃതി രൗദ്രഭാവം പൂണ്ടതോടെ ഗ്രേവൽ ബാങ്കിനും സ്വഭാവമാറ്റം സംഭവിച്ചു. പുഴയിൽ ഇന്ന് ചെളിയും മാലിന്യവും നിറഞ്ഞിരിക്കുന്നു. മനോഹരമായി പുഴയോരങ്ങളിൽ മണലും ചെളിയും പാറക്കെട്ടുകളും വന്നടിഞ്ഞിരിക്കുന്നു. സായിപ്പിന്റെ സ്വപ്നഭൂമി ഇന്ന് ശ്മശാന ഭൂമിയായി മാറി.
പെട്ടിമുടിയിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള ഗ്രേവൽബാങ്കിനു സമീപത്തുള്ള പുഴയുടെ കരയിൽ നിന്നാണ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. പതിനഞ്ചു മൃതദേഹങ്ങളാണ് ഗ്രേവൽ ബാങ്കിൽ അടിഞ്ഞുകൂടിയത്. അപകടം നടന്ന സ്ഥലത്തുനിന്നു പാറക്കെട്ടുകളും കുത്തൊഴുക്കും നിറഞ്ഞ പുഴയിലൂടെയാണ് മൃതദേഹങ്ങൾ കിലോമീറ്ററുകൾ കടന്ന് ഒഴുകിയെത്തിയത്.
രണ്ടു മൃതദേഹങ്ങൾ നാലു കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. ചെറിയ ഉരുളൻ കല്ലുകൾ എന്ന അർഥം വരുന്ന ഗ്രേവൽ എന്ന വാക്കിൽ നിന്നുമാണ് ഈ സ്ഥലത്തിന്റെ പേരിന്റെ ഉത്ഭവം. മലമുകളിൽ നിന്നും ഒഴുകിയെത്തി മിനുസമുള്ള കല്ലുകൾ നിറഞ്ഞ പുഴ കണ്ടാണ് ഇംഗ്ലീഷുകാർ സ്ഥലത്തിന് ഈ പേരു നൽകിയത്.
മനോഹരമായി പുഴയുടെ തീരത്ത് കെട്ടിടം പണിത് ബ്രൂക് ഹൗസ് എന്ന പേരു നൽകുകയും ചെയ്തു. ഈ കെട്ടിടത്തിൽ ഒഴിവുവേളകളിൽ വിശ്രമിക്കാൻ ഉദ്യോഗസ്ഥരെത്തിയിരുന്നു. സായ്പൻമാരുടെ ഇഷ്ടവിനോദങ്ങളിലൊന്നായ മീൻപിടിത്തത്തിനായി ഈ പുഴ ഉപയോഗിക്കുകയും ട്രൗട്ട് മീനുകളെ വളർത്തുകയും ചെയ്തിരുന്നു. പുഴ കടക്കുവാൻ ചെറിയ തൂക്കുപാലം നിർമിച്ചു.
ചെറിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ഈ പ്രദേശം കൂറ്റൻ പാറക്കെട്ടുകൾ വന്നുപതിച്ച് ദുരന്തഭൂമിയായി മാറിയത് ഒറ്റ ദിവസം കൊണ്ടാണ്. പ്രകൃതി രൗദ്രഭാവം പൂണ്ടതോടെ ഗ്രേവൽ ബാങ്കിനും സ്വഭാവമാറ്റം സംഭവിച്ചു. പുഴയിൽ ഇന്ന് ചെളിയും മാലിന്യവും നിറഞ്ഞിരിക്കുന്നു. മനോഹരമായി പുഴയോരങ്ങളിൽ മണലും ചെളിയും പാറക്കെട്ടുകളും വന്നടിഞ്ഞിരിക്കുന്നു. സായിപ്പിന്റെ സ്വപ്നഭൂമി ഇന്ന് ശ്മശാന ഭൂമിയായി മാറി.