പെട്ടിമുടിയിൽ കണ്ടെടുത്ത മൃതദേഹങ്ങൾ ഒരു കുഴിയിൽ മറവുചെയ്യും. പെട്ടിമുടിയിൽ നിന്ന് അടിമാലിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് രാജമല എസ്റ്റേറ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഒരു കുഴിയിൽ തന്നെ മറവു ചെയ്യുന്നതിനും ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
മരണമടഞ്ഞവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. രണ്ടുദിവസമായി നടത്തിയ തെരച്ചിലിൽ കണ്ടെടുത്ത 26 പേരുടെ മൃതദേഹങ്ങൾ രാജമലയിലെ എസ്റ്റേറ്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി കണ്ണൻദേവൻ കന്പനിയുടെ സമീപത്തെ സ്ഥലത്താണ് സംസ്കരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബന്ധുക്കളുടെ സമ്മതപ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടത്തുക.
ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും ഇന്നലെ വൈകുന്നേരം പൂർത്തിയാക്കി. 25 ഡോക്ടർമാരും നൂറോളം ആരോഗ്യവകുപ്പ് ജീവനക്കാരും പോസ്റ്റുമോർട്ടം നടപടികളിൽ പങ്കെടുത്തു.ഡിഎംഒ ഡോ.എൻ. പ്രിയ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സുരേഷ് വർഗീസ്, ഡിപിഎം ഡോ.സുജിത്ത്, ഡോ. ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. ഡോ.ഷാരോണ്‍, ഡോ.ബാബുരാജ്, ഡോ. അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മരണമടഞ്ഞവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. രണ്ടുദിവസമായി നടത്തിയ തെരച്ചിലിൽ കണ്ടെടുത്ത 26 പേരുടെ മൃതദേഹങ്ങൾ രാജമലയിലെ എസ്റ്റേറ്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി കണ്ണൻദേവൻ കന്പനിയുടെ സമീപത്തെ സ്ഥലത്താണ് സംസ്കരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബന്ധുക്കളുടെ സമ്മതപ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടത്തുക.
ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും ഇന്നലെ വൈകുന്നേരം പൂർത്തിയാക്കി. 25 ഡോക്ടർമാരും നൂറോളം ആരോഗ്യവകുപ്പ് ജീവനക്കാരും പോസ്റ്റുമോർട്ടം നടപടികളിൽ പങ്കെടുത്തു.ഡിഎംഒ ഡോ.എൻ. പ്രിയ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സുരേഷ് വർഗീസ്, ഡിപിഎം ഡോ.സുജിത്ത്, ഡോ. ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. ഡോ.ഷാരോണ്‍, ഡോ.ബാബുരാജ്, ഡോ. അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.