മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ ഏഴോടെ 130 അടിയിലെത്തി. 24 മണിക്കൂറിനുള്ളിൽ ഉയർന്നത് ഏഴടി വെള്ളം.വ്യാഴാഴ്ച രാവിലെ 123.2 അടിയായിരുന്നു. ഈനില തുടർന്നാൽ ഇന്നു വൈകുന്നേരത്തോടെ ജലനിരപ്പ് 140 അടിയിലെത്തും. 139.5 അടിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന ജലസംഭരണ പരിധി.
ഇന്നലെ സെക്കൻഡിൽ 17746.23 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. വ്യാഴാഴ്ച ഇത് 6955.83 ഘനയടിയായിരുന്നു. സെക്കൻഡിൽ 1650 ഘനയടി വെള്ളം തമിഴ്നാട്ടിലേക്കൊഴുക്കുന്നുണ്ട്.
വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴയാണ്. ഇന്നലെ അണക്കെട്ട് പ്രദേശത്ത് 198.4 മില്ലീമീറ്ററും തേക്കടിയിൽ 157.2 മില്ലീമീറ്ററും മഴ പെയ്തു.
ഇന്നലെ സെക്കൻഡിൽ 17746.23 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. വ്യാഴാഴ്ച ഇത് 6955.83 ഘനയടിയായിരുന്നു. സെക്കൻഡിൽ 1650 ഘനയടി വെള്ളം തമിഴ്നാട്ടിലേക്കൊഴുക്കുന്നുണ്ട്.
വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴയാണ്. ഇന്നലെ അണക്കെട്ട് പ്രദേശത്ത് 198.4 മില്ലീമീറ്ററും തേക്കടിയിൽ 157.2 മില്ലീമീറ്ററും മഴ പെയ്തു.