രാജമലയിലെ ദുർഘടമായ സാഹചര്യങ്ങൾ രക്ഷാപ്രവർത്തനങ്ങൾ വൈകാനിടയായി. കെഡിഎച്ച്പി കന്പനി നമയക്കാട് എസ്റ്റേറ്റിലെ രാജമലയിലുള്ള പെട്ടിമുടി ഡിവിഷനിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും ഏറെ പ്രതിസന്ധികൾക്കിടയിലായിരുന്നു. സംഭവസമയത്ത് തീവ്രമഴ പെയ്തുകൊണ്ടിരുന്നതും വൈദ്യുതി ഇല്ലാതിരുന്നതും മൂലം സംഭവസ്ഥലത്തേക്ക് തൊഴിലാളികൾ എത്തുന്നതിന് തടസമായി. കനത്തമഴയുടെ ശബ്ദവും കാറ്റും നിമിത്തം സമീപത്തുള്ള ലയങ്ങളിലെ തൊഴിലാളികൾ സംഭവമറിയാനും വൈകി.
മൂന്നാറിൽനിന്നും 25 കിലോമീറ്റർ അകലെയുള്ള പെട്ടിമുടിയിൽ വാഹനസൗകര്യം കുറഞ്ഞ പ്രദേശമാണ്. വനം വകുപ്പിന്റെ കീഴിലുൾപ്പെട്ട ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായതിനാൽ പുറത്തുനിന്നും അനുമതി കൂടാതെ എത്തിക്കുവാനും സാധിക്കാത്ത മേഖലയാണിത്. വീതി കുറഞ്ഞ റോഡും ബലം കുറഞ്ഞ പാലങ്ങളും ഉള്ളതു കാരണം ജെസിബി, ഹിച്ചാറ്റി തുടങ്ങിയ സംവിധാനങ്ങൾ ഏറെ പണിപ്പെട്ടാണ് അപകടസ്ഥലത്തെത്തിച്ചത്.
മൂന്നാറിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശവും കൂടിയാണ് രാജമല. സംഭവദിവസം 21 സെന്റിമീറ്റർ മഴയാണ് രാജമലയിൽ പെയ്തത്. വാർത്താവിനിമയ സൗകര്യങ്ങളുടെ അഭാവവും പെട്ടിമുടിയിലുണ്ട്. ഫോണ് കണക്ഷൻ പോലും ഇല്ലാതിരുന്ന രാജമലയിൽ കഴിഞ്ഞവർഷം മാത്രമാണ് ബിഎസ്എൻഎൽ ടവർ സ്ഥാപിച്ചത്.
വാഹനങ്ങൾ ഒലിച്ചുപോയി
മറയുർ: കണ്ണൻ ദേവൻ കന്പനിയുടെ പെട്ടിമുടി ഡിവിഷനിലെ ഉരുൾ പൊട്ടലുണ്ടായ ഭാഗത്താണു രാത്രി കാലങ്ങളിൽ കന്പനി വാഹനങ്ങൾ പാർക്കു ചെയ്തിരുന്നത്.
ഉരുൾപൊട്ടലിൽ ഇവിടെ പാർക്ക് ചെയിതിരുന്ന ജീപ്പുകൾ, കാർ, ഫോറസ്റ്റ് വികസന ഏജൻസിയുടെ ജീപ്പ് തുടങ്ങിയ ഉൾപ്പെടയുള്ള മുഴുവൻ വാഹനങ്ങളുംം ഉരുൾ പൊട്ടലിൽ ഒലിച്ചു പോയി. പതിനഞ്ച് അടിയോളം ഉയരത്തിലാണ് മണ്ണും കൂറ്റൻ പാറക്കല്ലുകളും ലയങ്ങൾക്ക് മീതെ പതിച്ചത്.
ഇരുട്ടും മഴയും അപകടത്തിന്റെ തീവ്രത കൂട്ടി
02:19 PM Aug 08, 2020 | Deepika.com