അമ്പലപ്പുഴ: ജോലിക്കു പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്ത പട്ടാളക്കാരന്റെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടതായി പരാതി. പുറക്കാട് കരൂർ രാജേഷ് ഭവനിൽ രാജേഷി(42)ന്റെ അക്കൗണ്ടിലുണ്ടായിരുന്ന 47,000 രൂപയാണ് നഷ്ടമായത്. ഇതു സംബന്ധിച്ചു രാജേഷ് അമ്പലപ്പുഴ സിഐക്കും സൈബർ സെല്ലിനും പരാതി നൽകി.
ഒരു മാസം മുമ്പ് നാട്ടിലെത്തിയ രാജേഷ് ജോലി സ്ഥലമായ ശ്രീനഗറിലേക്കു തിരിക്കാൻ എംഎംടി എന്ന ട്രാവൽ ഏജൻസി വഴിയാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽനിന്നു മുംബെയ്ക്കും ഡൽഹിക്കും അവിടെനിന്നു കണക്ഷൻ ഫ്ലൈറ്റിനുമാണ് ശ്രമിച്ചത്.
ഈയിനത്തിൽ 25,000 രൂപ ഏജൻസിക്കു നൽകി. മേയ് ആദ്യവാരം ബുക്കിംഗ് നടത്തിയെങ്കിലും ഫ്ലൈറ്റ് ലഭ്യമല്ലന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നു പണം തിരികെ നൽകാൻ ഫോണിൽ ബന്ധപ്പെട്ടു. ഇതിനായി അക്കൗണ്ട് നമ്പർ വാങ്ങിയ ഏജൻസി അധികൃതർ ഫോണിൽ വരുന്ന ഒടിപി നമ്പർ അറിയിക്കണമെന്നു പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം 7.30ഓടെ ഒടിപി അറിയിച്ച സമയം അക്കൗണ്ടിൽനിന്ന് 22,000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നുവെന്നും, തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും രാജേഷ് പറഞ്ഞു.
ഒരു മാസം മുമ്പ് നാട്ടിലെത്തിയ രാജേഷ് ജോലി സ്ഥലമായ ശ്രീനഗറിലേക്കു തിരിക്കാൻ എംഎംടി എന്ന ട്രാവൽ ഏജൻസി വഴിയാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽനിന്നു മുംബെയ്ക്കും ഡൽഹിക്കും അവിടെനിന്നു കണക്ഷൻ ഫ്ലൈറ്റിനുമാണ് ശ്രമിച്ചത്.
ഈയിനത്തിൽ 25,000 രൂപ ഏജൻസിക്കു നൽകി. മേയ് ആദ്യവാരം ബുക്കിംഗ് നടത്തിയെങ്കിലും ഫ്ലൈറ്റ് ലഭ്യമല്ലന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നു പണം തിരികെ നൽകാൻ ഫോണിൽ ബന്ധപ്പെട്ടു. ഇതിനായി അക്കൗണ്ട് നമ്പർ വാങ്ങിയ ഏജൻസി അധികൃതർ ഫോണിൽ വരുന്ന ഒടിപി നമ്പർ അറിയിക്കണമെന്നു പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം 7.30ഓടെ ഒടിപി അറിയിച്ച സമയം അക്കൗണ്ടിൽനിന്ന് 22,000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നുവെന്നും, തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും രാജേഷ് പറഞ്ഞു.