ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും ദാരുണ മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞത്.
സംസ്കാര കർമ്മത്തിൽ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരുമൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞു, ഇതിത്തിരി കടന്നകൈയായിപ്പോയെന്ന്. മോഷണം ആയിരുന്നു കൊലപാതക ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ചതോ എണ്ണായിരം രൂപയും മൂന്നു പവൻ സ്വർണവും.
അയാൾ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. സർവീസിൽ ആയിരുന്ന കാലത്ത് നാട്ടുകാരായ അനേകം ആളുകളെ പലവിധത്തിൽ സഹായിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞമ്മ. മക്കൾ ജോർജും ജോസഫ്കുട്ടിയും സിസി ക്കുട്ടിയും സുജയും. മൂത്ത മക്കൾ മൂന്നുപേരുടെയും വിവാഹം വർഷങ്ങൾക്കുമുമ്പ് കഴിഞ്ഞു. സിസിക്കുട്ടിയെ കെട്ടിച്ചിരിക്കുന്നത് കൂത്താട്ടുകുളത്താണ്. സിസിക്കുട്ടിയും ഭർത്താവും മക്കൾ ഇരുവരും ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്. അയാൾക്ക് ജോലി അവിടെയാണ്.
ജോർജും ജോസഫുംകുട്ടിയും കുടുംബസമേതം അയർലൻഡിൽ ആണ്. ഏറ്റവും ഇളയവളായ സുജ ഭിന്നശേഷിയുള്ള ആളായതിനാൽ ആണ് അവളുടെ വിവാഹം മാത്രം നടക്കാതെപോയത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന അവളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് വാർധക്യസഹജമായ രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ കുടുംബനാഥൻ തന്നെയായിരുന്നു. തന്റെ ആൺമക്കളിൽ ആരെങ്കിലും ഒരാൾ തന്നോടൊപ്പം തറവാട്ടുവീട്ടിൽ വന്നു താമസിക്കാൻ ആ അപ്പൻ മക്കൾ ഇരുവരോടും പലവുരു അഭ്യർഥിച്ചെങ്കിലും അദ്ദേഹത്തിന്റെ വാക്കിന് അവർ വില കൽപ്പിച്ചില്ല.
തങ്ങളുടെ കുടുംബത്തിനന്റെ ഇന്നത്തെ ചുറ്റുപാടിൽ നാട്ടിലൊന്നും വന്നു താമസിക്കാൻ തങ്ങളെക്കൊണ്ടാവില്ല എന്നാണ് അവർ പറഞ്ഞത്. ഇന്നിത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുകയാണ്. പുതിയ കുടുംബത്തിന് വിവാഹത്തിലൂടെ രൂപം നൽകുന്ന മക്കൾ തറവാട്ടു കുടുംബത്തിൽ അവശേഷിക്കുന്ന മാതാപിതാക്കൾ തുടങ്ങി മറ്റ് ആശ്രിതർ ഉൾപ്പെടെയുള്ള പലരെയും മറക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്ന അവസ്ഥ. തങ്ങൾക്ക് ജീവിതം തന്നവർ ശിഷ്ടകാലം എങ്ങനെ ജീവിച്ചാലും തങ്ങളുടെ ജീവിതം സുരക്ഷിതമായി പോകണമെന്ന് ആഗ്രഹിച്ചു സ്വാർഥതയുടെ മതിൽ കെട്ടുന്നവർ.
ഒഴിവാക്കൽ തത്ത്വശാസ്ത്രമാണ് ഇവരെ നയിക്കുന്നത്. ജോലിക്കായി വിദേശ നാടുകളിൽ സ്ഥിരമായോ താൽക്കാലികമായോ ചേക്കേറുന്ന മക്കൾ അവരുടെ സ്വന്തമെന്ന് അവർ പറയുന്ന തങ്ങളുടെ കുടുംബത്തോട് ബന്ധപ്പെട്ട ഭാവി പരിപാടികൾക്ക് രൂപം നൽകുമ്പോൾ നാട്ടിൽ ജീവിക്കുന്ന വൃദ്ധരായ മാതാപിതാക്കളെക്കുറിച്ചും അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കേണ്ടതല്ലേ? അതിനുള്ള പദ്ധതികൾ അവർ ആസൂത്രണം ചെയ്യേണ്ടതല്ലേ? അത്തരത്തിൽ ഓരോ മകനും മകളും തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി തങ്ങളുടെ മാതാപിതാക്കളെയും കൂട്ടിചേർക്കേണ്ടതല്ലേ? ജനനം മുതൽ ഓരോ മകന്റെയും മകളുടെയും സുരക്ഷിതത്വത്തിനുവേണ്ടി അവർ ഓരോരുത്തരുടെയും മാതാപിതാക്കൾ എത്രമാത്രം അധ്വാനിച്ചിട്ടുണ്ടാവുമെന്നതിന്റെ കണക്ക് വല്ലതും മക്കൾ ആർക്കെങ്കിലും അറിയാമോ? അക്കാര്യത്തെപ്രതി എത്ര രാത്രികൾ അവർക്ക് തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവും എന്നതിനെപ്പറ്റി ആർക്കെങ്കിലും എന്തെങ്കിലും ഊഹമുണ്ടോ? മക്കൾ മാതാപിതാക്കൾക്കു വേണ്ടി ചെയ്തതിനൊക്കെ കണക്കുണ്ട്. ചില മക്കൾ അത് കൂടെക്കൂടെ അവതരിപ്പിക്കുകയും ചെയ്യും.
പക്ഷേ, മാതാപിതാക്കൾ മക്കൾ ഓരോരുത്തർക്കുംവേണ്ടി ചെയ്തതിന്റെ കണക്ക് നിരത്താൻ പോയാൽ അതിന് കണക്കുബുക്കുകൾ പലത് വേണ്ടിവരും. അല്ലെങ്കിൽതന്നെ ഏത് മാതാപിതാക്കളാണ് അവയൊക്കെ കുറിച്ചുവയ്ക്കാനും അവതരിപ്പിച്ച് പാസാക്കി കയ്യടി വാങ്ങാനും ആഗ്രഹിക്കുന്നത്. മക്കൾ ഉദിച്ചുയരാൻ വേണ്ടി അസ്തമിച്ചു താഴുന്ന കുറെയേറെ മാതാപിതാക്കളുടെ ജീവിതങ്ങളുണ്ട് നമ്മുടെ ഇടയിൽ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
സംസ്കാര കർമ്മത്തിൽ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരുമൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞു, ഇതിത്തിരി കടന്നകൈയായിപ്പോയെന്ന്. മോഷണം ആയിരുന്നു കൊലപാതക ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ചതോ എണ്ണായിരം രൂപയും മൂന്നു പവൻ സ്വർണവും.
അയാൾ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. സർവീസിൽ ആയിരുന്ന കാലത്ത് നാട്ടുകാരായ അനേകം ആളുകളെ പലവിധത്തിൽ സഹായിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞമ്മ. മക്കൾ ജോർജും ജോസഫ്കുട്ടിയും സിസി ക്കുട്ടിയും സുജയും. മൂത്ത മക്കൾ മൂന്നുപേരുടെയും വിവാഹം വർഷങ്ങൾക്കുമുമ്പ് കഴിഞ്ഞു. സിസിക്കുട്ടിയെ കെട്ടിച്ചിരിക്കുന്നത് കൂത്താട്ടുകുളത്താണ്. സിസിക്കുട്ടിയും ഭർത്താവും മക്കൾ ഇരുവരും ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്. അയാൾക്ക് ജോലി അവിടെയാണ്.
ജോർജും ജോസഫുംകുട്ടിയും കുടുംബസമേതം അയർലൻഡിൽ ആണ്. ഏറ്റവും ഇളയവളായ സുജ ഭിന്നശേഷിയുള്ള ആളായതിനാൽ ആണ് അവളുടെ വിവാഹം മാത്രം നടക്കാതെപോയത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന അവളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് വാർധക്യസഹജമായ രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ കുടുംബനാഥൻ തന്നെയായിരുന്നു. തന്റെ ആൺമക്കളിൽ ആരെങ്കിലും ഒരാൾ തന്നോടൊപ്പം തറവാട്ടുവീട്ടിൽ വന്നു താമസിക്കാൻ ആ അപ്പൻ മക്കൾ ഇരുവരോടും പലവുരു അഭ്യർഥിച്ചെങ്കിലും അദ്ദേഹത്തിന്റെ വാക്കിന് അവർ വില കൽപ്പിച്ചില്ല.
തങ്ങളുടെ കുടുംബത്തിനന്റെ ഇന്നത്തെ ചുറ്റുപാടിൽ നാട്ടിലൊന്നും വന്നു താമസിക്കാൻ തങ്ങളെക്കൊണ്ടാവില്ല എന്നാണ് അവർ പറഞ്ഞത്. ഇന്നിത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുകയാണ്. പുതിയ കുടുംബത്തിന് വിവാഹത്തിലൂടെ രൂപം നൽകുന്ന മക്കൾ തറവാട്ടു കുടുംബത്തിൽ അവശേഷിക്കുന്ന മാതാപിതാക്കൾ തുടങ്ങി മറ്റ് ആശ്രിതർ ഉൾപ്പെടെയുള്ള പലരെയും മറക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്ന അവസ്ഥ. തങ്ങൾക്ക് ജീവിതം തന്നവർ ശിഷ്ടകാലം എങ്ങനെ ജീവിച്ചാലും തങ്ങളുടെ ജീവിതം സുരക്ഷിതമായി പോകണമെന്ന് ആഗ്രഹിച്ചു സ്വാർഥതയുടെ മതിൽ കെട്ടുന്നവർ.
ഒഴിവാക്കൽ തത്ത്വശാസ്ത്രമാണ് ഇവരെ നയിക്കുന്നത്. ജോലിക്കായി വിദേശ നാടുകളിൽ സ്ഥിരമായോ താൽക്കാലികമായോ ചേക്കേറുന്ന മക്കൾ അവരുടെ സ്വന്തമെന്ന് അവർ പറയുന്ന തങ്ങളുടെ കുടുംബത്തോട് ബന്ധപ്പെട്ട ഭാവി പരിപാടികൾക്ക് രൂപം നൽകുമ്പോൾ നാട്ടിൽ ജീവിക്കുന്ന വൃദ്ധരായ മാതാപിതാക്കളെക്കുറിച്ചും അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കേണ്ടതല്ലേ? അതിനുള്ള പദ്ധതികൾ അവർ ആസൂത്രണം ചെയ്യേണ്ടതല്ലേ? അത്തരത്തിൽ ഓരോ മകനും മകളും തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി തങ്ങളുടെ മാതാപിതാക്കളെയും കൂട്ടിചേർക്കേണ്ടതല്ലേ? ജനനം മുതൽ ഓരോ മകന്റെയും മകളുടെയും സുരക്ഷിതത്വത്തിനുവേണ്ടി അവർ ഓരോരുത്തരുടെയും മാതാപിതാക്കൾ എത്രമാത്രം അധ്വാനിച്ചിട്ടുണ്ടാവുമെന്നതിന്റെ കണക്ക് വല്ലതും മക്കൾ ആർക്കെങ്കിലും അറിയാമോ? അക്കാര്യത്തെപ്രതി എത്ര രാത്രികൾ അവർക്ക് തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവും എന്നതിനെപ്പറ്റി ആർക്കെങ്കിലും എന്തെങ്കിലും ഊഹമുണ്ടോ? മക്കൾ മാതാപിതാക്കൾക്കു വേണ്ടി ചെയ്തതിനൊക്കെ കണക്കുണ്ട്. ചില മക്കൾ അത് കൂടെക്കൂടെ അവതരിപ്പിക്കുകയും ചെയ്യും.
പക്ഷേ, മാതാപിതാക്കൾ മക്കൾ ഓരോരുത്തർക്കുംവേണ്ടി ചെയ്തതിന്റെ കണക്ക് നിരത്താൻ പോയാൽ അതിന് കണക്കുബുക്കുകൾ പലത് വേണ്ടിവരും. അല്ലെങ്കിൽതന്നെ ഏത് മാതാപിതാക്കളാണ് അവയൊക്കെ കുറിച്ചുവയ്ക്കാനും അവതരിപ്പിച്ച് പാസാക്കി കയ്യടി വാങ്ങാനും ആഗ്രഹിക്കുന്നത്. മക്കൾ ഉദിച്ചുയരാൻ വേണ്ടി അസ്തമിച്ചു താഴുന്ന കുറെയേറെ മാതാപിതാക്കളുടെ ജീവിതങ്ങളുണ്ട് നമ്മുടെ ഇടയിൽ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com