ഇവിടെ വർഷം മുഴുവൻ ചെറുനാരങ്ങ വസന്തം

01:11 PM Jul 29, 2023 | Deepika.com
മലയാളിക്കു ചെറുനാരങ്ങ ഒരിക്കലും ഒഴിവാക്കാനാവില്ല. നമുക്ക് അതിന്‍റെ സ്വാദ് അത്രയ്ക്ക് ഇഷ്ടമാണ്. പല രൂപത്തിലും ഭാവത്തിലും അത് എപ്പോഴും വീടുകളിൽ ഉണ്ടാകുകയും ചെയ്യും.

ചെറുനാരങ്ങ കിട്ടാതെ വരുന്ന സമയത്ത് വീട്ടമ്മമാർ അസ്വസ്തരാകുന്നതു സാധാരണം. അങ്ങനെയെങ്കിൽ, വീട്ടുപരിസരത്ത് 12 മാസവും നിറയെ കായ്ക്കുന്ന ഒരു ചെറുനാരകം വളരുന്നുണ്ടങ്കിലോ?

ആ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറത്തായിരിക്കും. എന്നാൽ, അങ്ങനെയൊന്നു തിരുവനന്തപുരത്ത് ഗൗരീശപട്ടത്തെ ഏറത്തു വീട്ടിലുണ്ട്. റിട്ട. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ശ്രീകുമാരിയമ്മയുടെ പുരയിടത്തിലാണു നിറയെ കായ്കളുമായി ഒരു നാടൻ ചെറുനാരകം നിൽക്കുന്നത്.

നിറയെ ചില്ലകളുമായി നിൽക്കുന്ന ഈ ചെറുനാരകം കായ്ച്ചു തുടങ്ങിയ ശേഷം പിന്നെ ഒരിടവേള ഉണ്ടായിട്ടില്ല. ഒരുഭാഗത്ത് നാരങ്ങകൾ പഴുത്തു തുടങ്ങുന്പോൾ മറുഭാഗത്തെ ചില്ലകളിൽ പൂക്കൾ വിടർന്നു തുടങ്ങും. അങ്ങനെ മാറി മാറി വർഷം മുഴുവൻ കായ്കൾ.



ഇരുപത് വർഷം മുന്പ് ഗൃഹനാഥനും വിദ്യാഭ്യാസ വകുപ്പിലെ മുൻ അക്കൗണ്ട്സ് ഓഫീസറുമായ വി.എസ്. ചന്ദ്രശേഖരൻ നായരാണു നാരകം വീട്ടുപറന്പിൽ നട്ടത്. ഒരു സാധാരണ നാടൻ ചെറുനാരകമായിരുന്നു അത്.

മറ്റു ചെടികൾ നനയ്ക്കുന്നതിനൊപ്പം നാരകവും നനച്ചു എന്നല്ലാതെ പ്രത്യേകിച്ച് വളമോ, പരിചരണമോ ഒന്നും നല്കിയില്ല. ചെടി വളർന്നു ചെറുമരമായപ്പോൾ അവിടെയുമിവിടെയുമായി പൂത്തു തുടങ്ങി.

പത്തു വർഷം കഴിഞ്ഞതോടെ എല്ലാ ചില്ലകളിലും നിറയെ കായ്ച്ചു തുടങ്ങി. ആദ്യകാലത്ത് നാരങ്ങയുടെ വലിപ്പം കുറവായിരുന്നു. പിന്നീട് വലുപ്പം കൂടിക്കൂടി വന്നു. ഇപ്പോൾ നല്ല മണവും ഗുണവും വലിപ്പവുമുള്ള നാരങ്ങകളാണു ലഭിക്കുന്നത്.

ഇലകളും മറ്റും വീണു മണ്ണിലിഞ്ഞുണ്ടാകുന്ന വളം മാത്രമാണ് നാരകത്തിനു കിട്ടുന്നത്. രാസവളങ്ങൾ ഒന്നും തന്നെ നിൽകാറില്ല.

ഔഷധഗുണമുള്ളതും പോഷക സന്പുഷ്ടവുമായ ചെറുനാരങ്ങ, ദാഹവും ക്ഷീണവും അകറ്റാൻ പറ്റിയതാണ്. വേനൽക്കാലത്ത് ഇതിന് വൻ ഡിമാൻഡാണ്. വൈറ്റമിൻ സി ഉൾപ്പെ ടെയുള്ള ജീവകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

അണുബാധ തട യാ നും അധികഭാരം കുറയ്ക്കാനും ചർമകാന്തിക്കും തലമുടിയുടെ വളർ ച്ചയ്ക്കും പല്ലുകളുടെ ആരോഗ്യ ത്തിനും നാരങ്ങാനീര് ഉപയോഗിക്കുന്നുണ്ട്.

കൊറോണ പോലുള്ള മാരക വൈറസിനെ നിയന്ത്രിക്കാനും പ്രതിരോധ ശക്തി വർധിപ്പിക്കാനും അത്യുത്തമം. കോവിഡ് കാലത്ത് ഒരു ചെറുനാരങ്ങ യ്ക്ക് 20 രൂപ വരെ വില യുണ്ടായിരുന്നു.

നാരങ്ങയിലടങ്ങിയിട്ടുള്ള നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാ രോഗ്യത്തിനും നല്ലതാണ്. ദഹനം എളുപ്പ മാക്കുകയും ദഹനക്കേട് നിയന്ത്രി ക്കുകയും ചെയ്യും. നാരങ്ങതോട് ഉപയോഗിച്ച് പാത്രം വൃത്തിയാക്കുന്ന പതിവു മുണ്ട്.

അസിഡിറ്റി കൂടും എന്നതിനാൽ നാരങ്ങാനീരു മാത്രമായി കുടി ക്കുന്നതും ചർമത്തിൽ പുരട്ടുന്നതും നല്ലതല്ല. നീരിൽ വെള്ളം ചേർത്ത് ഉപയോഗിക്കുന്നതാണു നല്ലത്.

മുൻ കാലങ്ങളിൽ നാരങ്ങാ വെള്ളത്തിനും രുചികരമായ അച്ചാറിനുമായിരുന്നു ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പലതരം സലാഡുകളിലും കറികളിലും നാരങ്ങനീര് ചേർക്കാറുണ്ട്.

എസ്. മഞ്ജുളാദേവി