കൈതച്ചക്കയിൽ നിന്നു ലെതർ ബാഗ്; പഴങ്ങളിൽ നിന്നു പാദരക്ഷ

03:42 PM Jul 08, 2023 | Deepika.com
ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞു പുറത്തേക്കെറിയുന്ന അഴുകിയ മാന്പഴം ഉൾപ്പെടെയുള്ള പഴങ്ങളിൽ നിന്നോ അവയുടെ പുറം തൊലിയിൽ നിന്നോ സുന്ദരമായ പാദരക്ഷകളും ലേഡീസ് ബാഗുകളും നിർമിക്കാമെന്നു കേൾക്കുന്പോൾ ആദ്യം ആർക്കും അത്രയ്ക്കങ്ങു വിശ്വസിക്കാനാവില്ല.

എന്നാൽ, സംഗതി സത്യമാണ്. കാർഷിക മേഖലയിൽ നിന്നുളള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ ശ്രേണിയിൽ ഇവയും ഇടംപിടിച്ചിരിക്കുന്നു.

"വെജിറ്റേറിയൻ’ ലെതർ

കാലിൽ കിടക്കുന്ന സുന്ദരമായ ലെതർ ചെരുപ്പുകൾ കാണുന്പോഴോ, അഴകാർന്ന ലെതർ ബാഗുകൾ തോളിലേക്ക് ഇടുന്പോഴോ, അവ നിർമിച്ച വസ്തുക്കളെക്കുറിച്ച് ആരും ചിന്തിക്കാറില്ല.

ഇഷ്ടപ്പെട്ടവ വാങ്ങി ഉപയോഗിക്കുന്നു അത്രതന്നെ. എന്നാൽ, വിപണിയിൽ ലഭിക്കുന്ന ഒട്ടു മിക്ക ലെതർ ഉത്പന്നങ്ങളും നിർമിക്കുന്നതു മൃഗങ്ങളുടെ തോൽ ഉപയോഗിച്ചാണ്.

അതിനു രാസപ്രക്രിയകളുടെ പല ഘട്ടങ്ങൾ കടക്കുകയും വേണം. അതിനു നിരവധി കെമിക്കലുകളുടെ സഹായവും ആവശ്യമാണ്. സാധാരണ നിലയിൽ തോൽ ലെതറായി മാറാൻ ആറു ഘട്ടം രാസപ്രവർത്തനങ്ങൾ വേണ്ടിവരും.

കെമിക്കലുകളുടെ പരിധിവിട്ട ഉപയോഗം പരിസ്ഥിതിക്കു വലിയ ദോഷമാണുണ്ടാക്കുന്നതെന്ന തിരിച്ചറിവിലാണു കാർഷിക അവശിഷ്ടങ്ങളിൽ നിന്നുള്ള ലെതർ ഉത്പന്നങ്ങൾ യാഥാർഥ്യമായത്.

പഴവർഗ അവശിഷ്ടങ്ങളിൽ നിന്നു ലെതർ ഉത്പന്നങ്ങൾ എന്നതാണു വീഗണ്‍ ലെതർ (വെജിറ്റേറിയൻ ലെതർ) എന്ന ആശയത്തിന്‍റെ അടിസ്ഥാനം.

മൃഗങ്ങളുടെ തോലിൽ നിന്നുള്ള ലെതറിനേക്കാൾ മികച്ച ഗുണമേന്മയിൽ വീഗണ്‍ ലെതർ ഉത്പാദിപ്പിക്കാമെന്നു തിരുവനന്തപുരം പാപ്പനംകോട് ഇൻസ്ട്രിയൽ എസ്റ്റേറ്റിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‍റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞൻമാർ തെളിയിച്ചു കഴിഞ്ഞു.

മൃഗങ്ങളുടെ തോലിൽ നിന്നു ലെതർ ഷീറ്റുകൾ തയാറാക്കുന്നതിനു വേണ്ടി വരുന്ന ചെലവിന്‍റെ നേർപകുതി മതി വീഗണ്‍ ലെതർ ഉത്പന്നങ്ങൾക്ക്. ഇത്തരത്തിൽ പഴങ്ങളുടെ അവശിഷ്ടത്തിൽ നിന്നു ലതർ നിർമിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ മഹാരാഷ്ട്രയിലെ ഒരു കന്പനിക്ക് എൻഐഐഎസ്ടി കൈമാറുകയും ചെയ്തു.

ഉത്പാദന രീതി

ഏതു പഴത്തിന്‍റെ അവശിഷ്ടത്തിൽ നിന്നും 12 മണിക്കൂറിനുള്ളിൽ ലെതർ ഷീറ്റ് തയാറാക്കാം. ഫൈബറിന്‍റെ അംശം കൂടുതലുള്ള പഴങ്ങളാണെങ്കിൽ കൂടുതൽ മികച്ച ലെതർ ഷീറ്റുകൾ കിട്ടും.

മൂല്യവർധിത ഉത്പന്നം ഉണ്ടാക്കേണ്ട പഴവർഗത്തിന് അനുസരിച്ചുള്ള ഒരു പ്രീ ട്രീറ്റ്മെന്‍റാണ് ആദ്യം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി ചിലപ്പോൾ തെർമൽ കുക്കിംഗ് വേണ്ടി വരും.

അതിനുശേഷം ഈ പഴവർഗങ്ങളുടെ അവശിഷ്ടം അരച്ചു പൾപ്പാക്കി മാറ്റും. തുടർന്നു ലെതറായി മാറുന്നതിനുള്ള ചില അംസ്കൃത വസ്തുക്കൾ ചേർക്കും. ഇതോടൊപ്പം കളർ കൂടി മിക്സ് ചെയ്യും.

ഇത് അനുയോജ്യമായ ട്രേകളിൽ ഒഴിച്ചു നിശ്ചിത വലിപ്പത്തിലും കനത്തിലുമുള്ള ഷീറ്റാക്കും. പഴങ്ങളുടെ അവശിഷ്ടങ്ങൾ അരച്ചെടുക്കുന്നതു മുതൽ ഷീറ്റ് പരുവത്തിൽ ആക്കുന്നതു വരെയുള്ള കാര്യങ്ങൾ യന്ത്രസഹായത്തോടെയാണ് ചെയ്യുന്നത്.

ലെതർ ഷീറ്റിൽ നിന്നാണ് വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്നത്. ചെരുപ്പുകൾ, ബാഗുകൾ, ബെൽറ്റുകൾ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങൾ.

സിന്തറ്റിക് ലെതറിനു പകരം കാർഷിക അവശിഷ്ടങ്ങൾ അടിസ്ഥാന മാക്കിയുള്ള തുകലുകളും ഉത്പന്ന ങ്ങളും സിഎസ്ഐആർഎൻഐഐഎസ്ടി വികസിപ്പിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

സിന്തറ്റിക് ലെതറിനേക്കാൾ മികച്ച ഗുണനിലവാരവുമുണ്ട്. ഏറെ പരിസ്ഥിതി സൗഹാർദമാണ്. വിപണിയിൽ ലഭ്യമായ സിന്തറ്റിക് ലെതറിനു തുല്യ മായ മെക്കാനിക്കൽ ഗുണങ്ങൾ ഇതിനുണ്ട്.

സിന്തറ്റിക് ലെതർ നിർമാണത്തെ അപേക്ഷിച്ചു രാസവസ് തുക്കളും വെള്ളവും ഊർജവും കുറഞ്ഞ അളവിൽ മതി താനും.

മെഷീനറി

രാജ്യത്തു തന്നെ വികസിപ്പിച്ചെടുത്തതാണു വീഗണ്‍ ലെതറിനായുള്ള മെഷീനറി. സെമി ഓട്ടോമാറ്റിക് മെഷീനറിക്കായി 80 ലക്ഷം രൂപ വരെ ചെലവ് വരും.

മികച്ച ഫിനിഷിംഗിനായി കൂടുതൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള നൂതന മെഷീനറികളും വിപണിയിൽ ലഭ്യമാണ്.

ടെക്നോളജി ട്രാസ്ഫർ ചെയ്യുന്നതിനും മെഷീനറികൾ സ്ഥാപിക്കുന്നതിനും വേണ്ട സാങ്കേതിക സഹായങ്ങൾ എൻഐഐഎസ്ടി ചെയ്തുകൊടുക്കുന്നുണ്ട്.

സിന്തറ്റിക് ലെതർ ഉത്പാദിപ്പിക്കുന്നതിന്‍റെ നേർ പകുതി ചെലവിൽ വെജിറ്റേറിയൻ ലെതർ നിർമിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

പൈനാപ്പിളുമായി ബന്ധപ്പെട്ട് വാഴക്കുളത്ത് ഇത്തരത്തിൽ ഒരു ഫാക്ടറി ഇതിനോടകം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

തവിടിൽ നിന്നു പ്ലേറ്റുകളും ഗ്ലാസുകളും

ഗോതന്പിന്‍റെയും അരിയുടേയും തവിടിൽ നിന്നും വൈക്കോലിൽ നിന്നും പ്ലേറ്റുകളും ഗ്ലാസുകളും നിർമിക്കാവുന്ന സാങ്കേതിക വിദ്യയ്ക്കു പ്രചാരമേറി വരികയാണ്.

ഇത്തരം ഉത്പന്നങ്ങൾ ആഴ്ച്ചകൾക്കുള്ളിൽ മണ്ണിൽ അഴുകിച്ചേരുന്നതു മൂലം പ്രകൃതിക്കു ദോഷമുണ്ടാക്കുകയുമില്ല. പ്ലേറ്റുകളുടെ ടെക്നോളജി ഇതിനോടകം 14 പേർക്ക് കൈമാറിക്കഴിഞ്ഞു.

കാർഷിക മാലിന്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ബയോഡീഗ്രേഡബിൾ ഉത്പന്നങ്ങളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒറ്റത്തവണ ഉപയോഗി ക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് പകരമായി ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

തോമസ് വർഗീസ്