ചേറ്റുവിതയ്ക്ക് ഒരുങ്ങാം

05:38 PM Jul 07, 2023 | Deepika.com
നെല്ല്

വിരിപ്പ് നടീൽ തുടരാം. കഴിഞ്ഞ മാസം പൊടിഞാറ്റടി തയാറാക്കിയിട്ടുണ്ടെങ്കിൽ ഞാറുകൾ പറിച്ചുനടാൻ പാകമായിരിക്കും.

ചേറ്റുവിത

പറിച്ചുനടാൻ സാഹചര്യമില്ലാത്ത സ്ഥലങ്ങളിൽ മഴ ലഭിച്ച് കണ്ടം ചെളിപ്പരുവമാകുന്പോൾ വിരിപ്പിൽ ചേറ്റുവിത നടത്താം. ഇതിനായി മുളപ്പിച്ച വിത്ത് ചെളിപരുവത്തിലാക്കിയ കണ്ടങ്ങളിൽ വെള്ളം വാർത്തശേഷം വിതയ്ക്കണം.

കുമിൾ-ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ വിത്ത് സ്യൂഡോമോണാസ് ലായനിയിൽ മുക്കിയശേഷം വിതയ്ക്കാം.

ഇതിന് ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് കൾച്ചർ എന്ന തോതിൽ വിത്ത് കുതിർ ക്കുന്ന വെള്ളത്തിൽ കലർത്തി 12 മണിക്കൂർ സാധാരണ വിത്ത് നനയ്ക്കുന്ന രീതിയിൽ കുതിരാനിടണം.

അതിനുശേഷം വെള്ളം വാർത്തുകളഞ്ഞ് മുളപൊട്ടാൻ നനഞ്ഞ ചാക്കിൽ കെട്ടിവയ്ക്കാം.

ചേറ്റുവിതയിൽ കളനിയന്ത്രണത്തിന് വിതച്ച് 3-5 ദിവസത്തിനുള്ളിൽ സോഫിറ്റ് എന്ന കളനാശിനി 6 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വെള്ളം ഒഴിവാക്കിയ കണ്ടത്തിലേക്ക് തളിച്ചുകൊടുക്കണം. 48 മണിക്കൂറിനു ശേഷം വീണ്ടും കണ്ടത്തിൽ വെള്ളം കയറ്റുകയും വേണം.

പൊടിഞാറ്റടി ഇട്ടവർക്ക്

ഞാറിന് മഞ്ഞളിപ്പും പുഷ്ടിക്കുറവും കണ്ടാൽ ഞാറ് പറിക്കുന്നതിന് 10 ദിവസം മുന്പ് 100 ച. മീറ്ററിന് (2 1/2 സെന്‍റിന്) ഒരു കിലോ എന്ന തോതിൽ യൂറിയ ചേർത്തു കൊടുക്കാം.

ഹ്രസ്വകാല മൂപ്പുള്ള ഇനങ്ങൾ 18-21 ദിവസത്തിനുള്ളിലും മധ്യകാലമൂപ്പുള്ളവ 21-25 ദിവസത്തിനുള്ളിലും ദീർഘകാല മൂപ്പുള്ളവ 35-45 ദിവസത്തിനുള്ളിലും പറിച്ചുനടണം.

പറിച്ചുനടുന്ന പാടങ്ങളിൽ ഞാറ്റടി ഇനിയും തയാറാക്കിയിട്ടില്ലെങ്കിൽ ചേറുഞാറ്റടിയോ പായ് ഞാറ്റടിയോ തയാറാക്കാം.

ചേറുഞാറ്റടി

വിരിപ്പിൽ നടുന്നതിന് ചേറുമണ്ണിൽ ഞാറ്റടി തയാറാക്കാം. നല്ല സൂര്യപ്രകാശവും ജലപരിപാലനസൗകര്യവും വളക്കൂറുമുള്ള സ്ഥലം ഞാറ്റടിക്ക് തെരഞ്ഞെടുക്കണം. ഒന്ന് ഒന്നര മീറ്റർ വീതിയും 5-10 സെ.മീ. ഉയരവുമുള്ള ഞാറ്റടിത്തടങ്ങൾ തയാറാക്കണം.

ഒരു ച. മീറ്ററിന് ഒരു കിലോ വീതം ഉണക്കിപ്പൊടിച്ച് ചാണകമോ കന്പോസ്റ്റോ ചേർക്കാം. നല്ല തുടമുള്ളതും 80 ശതമാനമെങ്കിലും അങ്കുരണശേഷിയുമുള്ളതുമായ 25 കിലോ വിത്ത് 10 സെന്‍റിൽ പാകിയാൽ ഒരേക്കറിൽ പറിച്ചു നടാൻ ആവശ്യത്തിനുള്ള ആരോഗ്യമുള്ള ഞാറ് കിട്ടും.

50 ഗ്രാം സ്യൂഡോമോണാസ് 2കിലോ ഉണക്കിപ്പൊടിച്ച ചാണകവുമായി 2 ദിവസം ചേർത്ത് വച്ചശേഷം മണ്ണിൽ ഇളക്കിച്ചേർത്ത് കൊടുക്കണം. വിത്ത് തുല്യമായി വീഴത്തക്കവിധം പാകി വിത്ത് മൂടത്തക്കവിധം മീതെ പൊടിമണ്ണോ മണലോ വിതറണം.

പായ് ഞാറ്റടി

യന്ത്രനടീൽ നടത്തുന്ന പാടങ്ങളിൽ പായ്ഞാറ്റടി തയാറാക്കണം. നിരപ്പുള്ള പ്രതലങ്ങളിലോ കോണ്‍ക്രീറ്റ് തറയിലോ പോളിത്തീൻ ഷീറ്റ് വിരിച്ച് ഇത് തയാറാക്കാം.

മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം പോളിത്തീൻഷീറ്റിൽ 15 മി.മീ. കനത്തിൽ ഇട്ട് നിരപ്പാക്കണം.

ഇതിനു മീതെ മുളപ്പിച്ച വിത്ത് ചതുരശ്ര മീറ്ററിന് 0.4-0.6 കി.ഗ്രാം എന്ന തോതിൽ വിതറി കൊടുക്കണം. പച്ചില കൊണ്ട് പുതയിടണം. മൂന്നാലു ദിവസം 2 നേരം പൂപ്പാട്ട ഉപയോഗിച്ചു ചെറുതായി നനച്ചുകൊടുക്കണം. നാലാം ദിവസം പുത നീക്കി ചാലുകളിൽ വെള്ളം നിറയ്ക്കണം.

ഏകദേശം 12 ദിവസം കൊണ്ടു ഞാറ് പറിച്ചു നടാൻ പാകമാകും. ഞാറ് പായ്പോലെ ചുരുട്ടിയെടുക്കുന്നതിന് 6-12 മണിക്കൂർ മുന്പ് വെള്ളം വാർത്തു കളയണം.

പിന്നീട് ചെറു കഷണങ്ങളാക്കി സീഡ്ലിംഗ് ട്രേയിൽ വച്ചുകൊടുക്കണം. ഒരു ഏക്കറിലേക്ക് ഒരു സെന്‍റ് പായ് ഞാറ്റടി മതിയാകും. സാധാരണ 10 സെന്‍റ് വേണം.

മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ നന്നായി മഴ കിട്ടി ഈർപ്പമുണ്ടെങ്കിൽ ഇടയിളക്കി കളകൾ നീക്കം ചെയ്തു ചിനപ്പ് പൊട്ടുന്ന അവസരത്തിൽ യൂറിയ നൽകുക. ബാക്കി യൂറിയയും പൊട്ടാഷും അടിക്കണപരുവത്തിന് പത്തു ദിവസം മുൻപ് നൽകിയാൽ മതി.

വളത്തിന്‍റെ തോതറിയാൻ പട്ടിക കാണുക. രണ്ടാം കൃഷിയിറക്കുന്ന കുട്ടനാടൻ പാടങ്ങളിലും നടീൽ തുടരാം. പൊക്കാളി നിലങ്ങളിൽ കൂനകൂട്ടി വിത്തിടൽ ഈ മാസം പൂർത്തിയാക്കണം.

തെങ്ങ്

വിത്തുതേങ്ങ പാകലും പുതിയ തൈ നടീലും തുടരാം. ഒന്നാം ഗഡു രാസവള പ്രയോഗത്തിനും സമയമായി.

മഴയെ ആശ്രയിച്ച് ശരാശരി - നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350,350-600, 400-650 ഗ്രാം വീതവും ജലസേചിത കൃഷിയുള്ള തോട്ടങ്ങളിൽ ഇവ യഥാക്രമം 200-270,275-500,275-500 ഗ്രാമും നൽകണം.

സങ്കരഇനങ്ങൾക്കും അത്യുത്പാദനശേഷിയുള്ളവയ്ക്കും മഴയെ ആശ്രയിച്ച് കൃഷി നടത്തുന്നവയ്ക്ക് 350,500,650 ഗ്രാം വീതവും ജലസേചിത കൃഷി നടത്തുന്ന തോട്ടങ്ങളിൽ 650,800,1200 ഗ്രാം വീതവും ഈ വളങ്ങൾ നൽകണം.

ഈർപ്പസംരക്ഷണത്തിന് തടത്തിലോ തെങ്ങുകളുടെ വരികൾക്കിടയിൽ ചാലുകളെടുത്തോ തൊണ്ട് മൂടാം. 5-6 മീറ്റർ ഇടവിട്ട് ഒരു മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതിൽ ചപ്പുചവറുകൾ നിറയ്ക്കണം.

മഴക്കാലത്ത് കൂന്പുചീയൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കൂന്പോലയ്ക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞളിക്കുന്നതാണ് രോഗത്തിന്‍റെ ആദ്യലക്ഷണം.

രോഗമുള്ള ഭാഗം വെട്ടിമാറ്റി കത്തിച്ചുകളയുകയും വെട്ടിമാറ്റിയ ഭാഗത്ത് ബോർഡോ കുഴന്പ് പുരട്ടുകയും വേണം.

ആ ഭാഗം പോളിത്തീൻ ഷീറ്റു കൊണ്ട് പൊതിഞ്ഞുകെട്ടുകയും വേണം. സമീപമുള്ള തെങ്ങുകളിൽ രോഗം പടരാതിരിക്കാനായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കേണ്ടതാണ്.



കുരുമുളക്

കാലവർഷം ആരംഭിക്കുന്നതോടെ തോട്ടങ്ങളിൽ വേരു പിടിപ്പിച്ച കുരുമുളക് വള്ളികൾ നടാം. ധാരാളം വേരുകളോട് കൂടിയ നല്ല വളർച്ചയെത്തിയ വള്ളികൾ നടാനുപയോഗിക്കണം.

മൂന്നു വർഷത്തിനു മുകളിൽ പ്രായമുള്ള കൊടികൾക്ക് യൂറിയ, സൂപ്പർഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൊടിയൊന്നിന് 50,150,125 ഗ്രാം വീതം ചേർക്കണം.

ഒരു വർഷം പ്രായമായവയ്ക്ക് ഇവ 15,50,40 ഗ്രാം വീതവും രണ്ടു വർഷമായ കൊടികൾക്ക് 25,75,60 ഗ്രാം വീതവും കൊടിയൊന്നിന് ചേർക്കണം.

ഇഞ്ചി, മഞ്ഞൾ

ഇഞ്ചിക്കും മഞ്ഞളിനും രണ്ടാം വളപ്രയോഗം നടത്തണം. ഇഞ്ചി ഒരു സെന്‍റിലേക്ക് 350 ഗ്രാം യൂറിയ നട്ട് 40 ദിവസം കഴിഞ്ഞും 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നട്ട് 90 ദിവസം കഴിഞ്ഞും നൽകണം.

വളം ചേർത്ത് പുതയിട്ടതിനുശേഷം വാരങ്ങൾ മൂടണം. മഞ്ഞളിന് യൂറിയ 250 ഗ്രാം വീതം നട്ട് 40,90 ദിവസങ്ങളിലും 500 ഗ്രാം പൊട്ടാഷ് നട്ട് 90-ാം ദിവസവും നൽകണം.

ഏലം

ഒന്നാം തവാരണയിൽ നിന്ന് ഏലത്തൈകൾ രണ്ടാം തവാരണയിലേക്കു പറിച്ചു നടാം. രണ്ടാം തവാരണയിലും പോളിത്തീൻ ബാഗുകളിലും ഉത്പാദിപ്പിക്കുന്ന പ്രായമായ ഏലത്തൈകൾ തോട്ടത്തിലേക്കു നടാനായി നീക്കാം.

വാഴ

മഴയെ ആശ്രയിച്ചുള്ള വാഴകൃഷി തുടരാം. നേന്ത്രൻ കുലച്ച ഉടനെ ചുവടൊന്നിന് 65 ഗ്രാം വീതം യൂറിയ ചേർക്കണം. അഞ്ചാം മാസം മുതൽ പിണ്ടിപ്പുഴുവിന്‍റെ ആക്രമണമുണ്ടോയെന്നു ശ്രദ്ധിക്കുക.

പിണ്ടിപ്പുഴുവിനെതിരെ ബ്യൂവേറിയ പ്രയോഗം ഫലപ്രദമാണ്. ഇതിനായി വാഴത്തട ഒന്ന് ഒന്നരയടി നീളത്തിൽ മുറിച്ച് നെടുകെ പിളർന്ന് 10 ഗ്രാം വെള്ളക്കുമിളിന്‍റെ പൊടി വിതറി തോട്ടങ്ങളിൽ അങ്ങിങ്ങായി വയ്ക്കുക.

40 വാഴകൾക്ക് ഒരു കുമിൾ പ്രയോഗിച്ച വാഴത്തട വയ്ക്കണം. ഓരോ ആഴ്ച കൂടുന്പോഴും പുതിയ വാഴത്തട വയ്ക്കുക. ബ്യൂവേറിയ കൾച്ചറിനായി സംസ്ഥാന ബയോകണ്‍ട്രോൾ ലാബുമായി (0487 2374605) ബന്ധപ്പെടുക.

നട്ട് രണ്ടു മാസമായ പ്രായമായ പാളയൻകോടന് ചുവടൊന്നിന് 110,500,335 ഗ്രാം യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളം എന്നിവ ചേർക്കാം.

ജാതി, ഗ്രാന്പൂ

പുതുകൃഷിക്കു കുഴികളെടുത്ത് തൈനടീൽ തുടരാം. കഴിഞ്ഞമാസം വളപ്രയോഗം നടത്തിയില്ലെങ്കിൽ വളപ്രയോഗം നടത്തണം.

മാവ്

പുതിയ ഒട്ടുതൈകൾ നടുന്നതിന് ഈ മാസം അനുയോജ്യം. 10 വർഷത്തിനുമേൽ പ്രായമായ മരങ്ങൾ ക്ക് ആവശ്യമായതിന്‍റെ പകുതി രാസവളം 500 ഗ്രാം യൂറിയ, 900 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 750 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർക്കുക.

3-5, 6-7, 8-10 വർഷം പ്രായമുള്ളവയ്ക്ക് യഥാക്രമം 100,250,400ഗ്രാം യൂറിയ; 90,425,360 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്; 100,200,400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർക്കുക.

കിഴങ്ങു വർഗങ്ങൾ

കളനീക്കലും മേൽവളപ്രയോഗവും തുടരാം. അടുക്കളത്തോട്ടം മഴക്കാലപച്ചക്കറികൃഷി തുടരാം. വിത്ത് പാകി പറിച്ചു നടൽ കനത്ത മഴ കഴിഞ്ഞ് മതി.

മുളച്ച തൈകൾക്ക് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിക്കുന്നത് മഴക്കാലത്ത് കുമിൾ രോഗങ്ങൾക്കെതിരെ ഫലപ്രദമാണ്.

മഴവെള്ളം ഒലിച്ചു പോകാൻ തടങ്ങളിൽ ചാലുകീറാനും നീർവാർച്ചാ സൗകര്യങ്ങളൊരുക്കാനും ശ്രദ്ധിക്കണം.

സി.എസ്.അനിത