ജെെവകൃഷിയുടെ "മധു'ര ഫലങ്ങളുമായി ആനന്ദ് ഗാർഡൻ

04:03 PM Jul 05, 2023 | Deepika.com
വിഷരഹിത പഴങ്ങളും പച്ചക്കറികളും നൽകുന്ന ജീവിതാനന്ദമാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന കൊല്ലക്കാട്ട് വീട്ടിൽ മധുവിനെ ജൈവകൃഷിയിൽ എത്തിച്ചത്.

നാടൻ, വിദേശ പഴങ്ങളുടെയും പൂച്ചെടികളുടെയും പൂങ്കാവനമാണു കട്ടപ്പന സൗത്തിലുള്ള ഇദ്ദേഹത്തിന്‍റെ ആനന്ദ് ഗാർഡൻ. മധുവിന് ആരോഗ്യവും മാനസികോല്ലാസവും നൽകുന്ന മധുരാനുഭവമാണു കൃഷി.

തിരക്കിന് വി.ആർ.എസ്

ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്‍റ്(ഡി.എ.ഡി) ഡൽഹി ഓഫീസിൽ സീനിയർ ഓഡിറ്ററായിരുന്ന കെ.ബി.മധു, 2008 ലാണ് വി.ആർ.എസ് എടുത്ത് നാട്ടിൽ തിരിച്ചെത്തി കൃഷിയിൽ സജീവമായത്.

ഔദ്യോഗിക തിരക്കുകൾ വിട്ട്, കൃഷി എന്ന ജീവനകലയിൽ മുഴുകിയതോടെ, കൊളസ്ട്രോളും പ്രഷറുമൊക്കെ പന്പ കടന്നുവെന്നു മധു. കൃഷിപ്പണികളെല്ലാം തനിയെയാണ് ചെയ്യുന്നത്. കൂടുതൽ പണിയുള്ളപ്പോൾ മാത്രം ആളെ വിളിക്കും.

പൈതൃക വേരുകൾ

കാർഷിക സംസ്കൃതിയുടെ പിന്മുറക്കാരനാണ് മധു. ന്ധഅച്ഛന് കൃഷിയും കച്ചവടവുമായിരുന്നു, ഓർമവച്ച കാലം മുതൽ. നെല്ലും, കിഴങ്ങ് വർഗങ്ങളും ഏലം, ഇഞ്ചി കൃഷികളുണ്ട്.

പഴത്തോട്ടത്തിലെ പൂക്കാലം

രണ്ടര ഏക്കറിലാണു മധുവിന്‍റെ ആനന്ദ് ഗാർഡൻ (വീടിനോട് ചേർന്ന് അരയേക്കറും സമീപത്തുള്ള കുടുംബവീടിനോട് ചേർന്ന് ഒരേക്കറും, പൈനാവിൽ ഒരേക്കറും).

അവക്കാഡോ, റന്പൂട്ടാൻ, സപ്പോട്ട (ഓവൽ, ബനാന, തായ്ലൻഡ്, മാമേയ്, ബ്ലാക്, വൈറ്റ് ഇനങ്ങൾ), തായ്ലൻഡ് പപ്പായ, ലോംഗൻ, പുലാസാൻ, ദുരിയാൻ, മിൽക്ക് ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, ബ്ലാക്ക് ബെറി, മലെയ് ആപ്പിൾ, ലിച്ചി, ചെറി, വിവിധയിനം മരമുന്തിരി തുടങ്ങി 300 ലേറെ വിദേശ പഴവർഗങ്ങൾ. നാരകം, മാവ്, മൾബറി, എന്നിവയുടെ വിവിധ വകഭേദങ്ങളുമുണ്ട്.

ചെടികളും പൂക്കളുമാണ് ആനന്ദം പകരുന്ന മറ്റൊരു കാഴ്ച. ജമന്തി, റോസ്, ഡാലിയ, താമരപ്പൂവ്, പിറ്റൂണിയ, മെലസ്റ്റോമ, കലാഞ്ചിയ, ലാങ്കി ലാങ്കി, അരളി, ബാൾസം, ബൊഗൈൻ വില്ല തുടങ്ങി ഇവിടെ എന്നും പൂക്കാലമാണ്.

പച്ചക്കറികൾ പലതരം

പച്ചക്കറികൾ പ്രധാനമായും വീട്ടാ വശ്യത്തിനുള്ളതാണ്. മിച്ചമുള്ളവ ബന്ധുമിത്രാദികൾക്കും റസിഡന്‍റ്സ് അസോസിയേഷൻ അംഗങ്ങൾക്കും നൽകും.

ചതുരപ്പയർ, വെട്ടുകത്തി പ്പയർ, വാളരിപയർ, പച്ചമുളക്, കാന്താരി, പടവലം, സലാഡ് വെള്ളരി, കാട്ടുപാവൽ, കോളിഫ്ളവർ, കാബേജ്, പലതരം ചീരകൾ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.

ചേന, ചേന്പ്, കാച്ചിൽ, നനകിഴങ്ങ്, യാക്കൂണ്‍ തുടങ്ങി നിരവധി കിഴങ്ങ് വർഗ ങ്ങളുമുണ്ട്. സ്വന്തം ആവശ്യത്തിനുള്ള ഏലവും (നൂറു ചുവട്), തേജ് പത്ത, ഗ്രാന്പൂ, ഇഞ്ചി എന്നീ സുഗന്ധ ദ്രവ്യ ങ്ങളും നട്ടിട്ടുണ്ട്. തേനീച്ചപ്പെട്ടികൾ അഞ്ചെണ്ണം.



കാറ്റിനുമുണ്ട്, ഔഷധഗുണം

അമൃത്, ആടലോടകം, ബ്രഹ്മി, വയന്പ്, രാമച്ചം, രുദ്രാക്ഷം, കച്ചോലം, കീഴാർനെല്ലി, കരിനൊച്ചി, സോമലത, പനിക്കൂർക്ക, അയ്യപ്പാന, കല്ലുരുക്കി, ചായമെൻസ, ഞരന്പോടൽ തുടങ്ങി ഒൗഷധസസ്യങ്ങളുടെയും ആനന്ദോ ദ്യാനം.
വരുമാനം സമ്മിശ്രം

അവക്കാഡോ, റൊളീനിയ, മിൽക്ക് ഫ്രൂട്ട്, ചെറിമോയ എന്നിവയാണു പ്രധാന വരുമാന വിളകൾ. കൂടാതെ ഏത്തൻ, ഞാലിപ്പൂവൻ, പാളയം കോടൻ, ചിങ്ങൻ വാഴക്കുലകളും വില്പനയ്ക്കുണ്ട്.

കിലോ 150 രൂപ നിരക്കിലാണ് റോളീനിയയും അവക്കാഡോയും വിൽക്കുന്നത്. പാഷൻ ഫ്രൂട്ട് കിലോ 50 രൂപ, പപ്പായ 40, പന്നിയൂർ കുരു മുളക് കിലോ 550 രൂപ (ശരാശരി)വില. ആവശ്യക്കാർ കൃഷിയിടത്തിൽ നേരി ട്ടെത്തി വാങ്ങുകയാണ്. കണ്ണിമാങ്ങ, ശതാവരി, നാരങ്ങ അച്ചാറുകളും നിർമിച്ചു നൽകുന്നുണ്ട്.

ആനന്ദ് നഴ്സറി

വിദേശ ഫലവർഗങ്ങളുടെയും, പൂച്ചെടികളുടെയും പച്ചക്കറികളുടെയും വിത്തും തൈകളും ഇവിടെ കിട്ടും. കായ്ച്ചുനിൽക്കുന്ന ഫലവൃക്ഷങ്ങൾ കണ്ട് തൈകൾ വാങ്ങാം.

പല നിറത്തിലും വലിപ്പത്തിലുമുള്ള എയർ പോട്ടുകൾ, പോട്ടിംഗ് ട്രേ, പോട്ടിംഗ് മിശ്രിതം എന്നിവയും ലഭ്യമാണ്.

സർവം ജൈവം

ബോറോണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങൾ ഒഴികെ രാസവളങ്ങ ളൊന്നും കൃഷിക്ക് ഉപയോഗിക്കുന്നില്ല. ചാണകം, ആട്ടിൻ കാഷ്ഠം, വേപ്പിൻ പിണ്ണാക്ക് തുടങ്ങി വളങ്ങളെല്ലാം ജൈവമാണ്.

ചപ്പുചവറുകൾ വളമാക്കി മാറ്റുന്നതിനുള്ള കംപോസ്റ്റ് യൂണിറ്റ് പുരയിടത്തിലുണ്ട്. അടുക്കള മാലിന്യ ങ്ങളിൽ നിന്ന് പാചകവാതകം ഉത്പാദി പ്പിച്ചശേഷം മിച്ചം വരുന്ന സ്ലറിയും വളം.

പുറമേ, സ്യൂഡോ മൊണാസ്, ട്രെെക്കോഡർമ സന്പുഷ്ട കാലിവളം, സ്വന്തമായി നിർമിക്കുന്ന മത്സ്യ അമിനോ ആസിഡ് എന്നിവയും ഉപയോഗിക്കുന്നു.

ജൈവവളപ്രയോഗം കൊണ്ടു മണ്ണിന്‍റെ ഫലപുഷ്ടി നഷ്ടപ്പെടു ന്നില്ലെന്നു മധുവിന്‍റെ അനുഭവ സാക്ഷ്യം. കീടശല്യം താരതമ്യേന കൂടുതലാണെങ്കിലും നിയന്ത്രിക്കാൻ മാർഗങ്ങളുണ്ട്.

കൃഷിയിടത്തിൽ ബന്ദി, ചെള്ള് കൊല്ലി, ചോളം എന്നിവ നട്ടിട്ടുണ്ട്. വേപ്പെണ്ണയും വെളുത്തു ള്ളിയും സോപ്പും ചേർന്ന മിശ്രിതവും (ചിലയവസരങ്ങളിൽ കോളയും) കീടനാശിനി.

ജൈവകൃഷിയുടെ മധുര ഫലങ്ങൾ സമൂഹത്തെ ബോധിപ്പിക്കാനായി, 30 ഇനം വൃക്ഷ പച്ചക്കറി തൈകൾ മധു സുഹൃത്തുക്കൾക്കും റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും (സൗജന്യമായി) നൽകി.

വീട്ടുവള പ്പിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവന്‍റെ സഹായത്തോടെ രൂപീകരിച്ച കട്ടപ്പന ഹരിത ഗ്രൂപ്പ് എന്ന കൂട്ടായ്മയുടെ ഭാരവാഹിയുമായി.

കാർഷിക സേവന ങ്ങൾക്കുള്ള അംഗീകാരമായി, കട്ടപ്പന മുനിസിപ്പാലിറ്റിയുടെ 2023ലെ മികച്ച ജൈവ കർഷകനുള്ള അവാർഡ് മധുവിനെ തേടിയെത്തി.

ആധുനിക സൗകര്യങ്ങളോടെ ഹോംസ്റ്റേ

പ്രകൃതി സൗന്ദര്യത്തിന്‍റെ കൊടു മുടിയായ ഹൈറേഞ്ച് കാണാനെ ത്തുന്ന സഞ്ചാരികൾക്കായി, ഹോം സ്റ്റേ സൗകര്യവും ആനന്ദ് ഗാർഡനി ലുണ്ട്.

മൂന്ന് ബെഡ് റൂമും(അറ്റാച്ച്ഡ് ബാത്റൂം), ഹാളും കിച്ചനും, ബാൽ ക്കണിയും വരാന്തയുമുള്ള ആഡംബര കോട്ടേജിന് 5500 രൂപയാണ് ദിവസ വാടക. മുറികൾ ഓരോന്ന് വീതവും വാടകയ്ക്ക് നൽകും.

വലിയ ബെഡ്റൂം 1700 രൂപ, ഇടത്തരം 1500, ചെറുത് 1300 എന്നിങ്ങനെയാണ് നിരക്ക്. ടിവി, വൈഫൈ, വാഷിംഗ് മെഷീൻ, വാട്ടർ ഫിൽട്ടർ തുടങ്ങി എല്ലാ സൗകര്യങ്ങളും റൂം സർവീസും ഗൈഡ് സൗകര്യവുമുണ്ട്.

ഹൈ സ്പീഡ് ഇന്‍റർനെറ്റും യുപിഎസും ഉള്ളതിനാൽ ഓണ്‍ലൈൻ ജോലികൾ ചെയ്യുന്നവർക്ക് സൗകര്യപ്രദമാണ്. ഭക്ഷണം ഓർഡറനുസരിച്ച് (ജൈവ ഉത്ന്നങ്ങൾ കൊണ്ട്) ഉണ്ടാക്കി കൊടുക്കും.

രജീഷ് നിരഞ്ജൻ