ദീർഘവീക്ഷണം, ശാസ്ത്രീയമായ കൃഷിരീതി, ആസൂത്രണ മികവ്, കൃഷിയോടുള്ള അടങ്ങാത്ത സ്നേഹം... ഇതൊക്കെയാണ് പഴവർഗ കൃഷിയിൽ ബഹുദൂരം മുന്നേറാനും വിജയഗാഥ രചിക്കാനും ഈ കർഷകനെ പ്രാപ്ത നാക്കിയത്.
കൃഷിയുടെ ’രസതന്ത്രം’ നന്നായി അറിയുന്ന ഈ കർഷകന്റെ വിളഭൂമി ആരുടെയും മനം കവരും. കോഴിക്കോട് അടിവാരത്തും വയനാട്ടിലെ മേപ്പാടി യിലുമാണു വിവിധയിനം പഴവർഗങ്ങളുടെ കൃഷി. അടിവാരത്ത് 12 ഏക്കറിൽ റംബുട്ടാനും മങ്കോസ്റ്റിനും അവക്കാഡോയും.
ഇതിനു പുറമേ ജാക്ക്ഫ്രൂട്ട് (തായ്ലൻഡ് റെഡ്, ജെ.33) ദുരിയാൻ, പൊമെലോ, മുന്തിരി എന്നിവയും. മേപ്പാടിയിലെ എട്ടേക്കറിൽ മാങ്കോസ്റ്റിനും ലിച്ചിയും റംബുട്ടാനും.
38 വർഷമായി പരന്പരാഗത കൃഷിരീതി അനുവർത്തിച്ചു വരികയായിരുന്നു അഹമ്മദ് കുട്ടി. റബർ, കൊക്കോ, തെങ്ങ് എന്നിവയാണു പ്രധാനമായും നട്ടു പരിപാലിച്ചിരുന്നത്. 2013 ലാണ് പഴവർഗ കൃഷിയിലേക്കു തിരിഞ്ഞത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് ഡയറക്ടർ പരേതനായ ഡോ.വൈ.ആർ. ശർമ, തൃശൂരിലെ മുൻനിര പഴവർഗ കർഷകൻ ജേക്കബ് ചാലിശേരി, തറപ്പേൽ കുരുവിള ജോസഫ് (വയനാട് റോസ് ഗാർഡൻ എസ്റ്റേറ്റ്) എന്നിവരുടെ കാർഷിക അനുഭവങ്ങളും മാർഗനിർദേശവുമാണ് അഹമ്മദ് കുട്ടിക്ക് പഴവർഗ കൃഷിയിലേക്കു തിരിയാൻ പ്രചോദനമായത്.
ഒരു കൃഷിത്തോട്ടം എങ്ങനെയാണ് രൂപപ്പെടുത്തുകയും പരിപാലിക്കു കയും ചെയ്യേണ്ടത് എന്നറിയാൻ അഹമ്മദ് കുട്ടിയുടെ തോട്ടത്തിൽ എത്തിയാൽ മതി. അത്ര മനോഹരവും ശാസ്ത്രീയവുമാണ് ഈ തോട്ടത്തിന്റെ ഡിസൈനിംഗും പ്ലാനിംഗും പരിപാല നമുറകളും.
മണ്ണിന്റെ ജൈവ രാസ ഘടനയ്ക്ക് കോട്ടം തട്ടാതിരിക്കാൻ മണ്ണ് പരിശോധിച്ചു കൃതൃമായ അളവിലാണ് വളപ്രയോഗം. ജൈവവളങ്ങൾക്കു പുറമേ രാസവളങ്ങളും കരുതലോടെ നൽകി വരുന്നു.
എന്നാൽ കീടനാശിനികൾ, കുമിൾ നാശിനികൾ, കളനാശി നികൾ എന്നിവ പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. പ്രകൃതി യുടെ സന്തുലിതാവസ്ഥയ്ക്ക് അനു യോജ്യമായ കൃഷിരീതിക്കുമാത്രമേ സ്ഥായി യായ നിലനിൽപ്പുള്ളുവെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.
തോട്ടത്തിൽ മതിയായ ജലസേചന സൗകര്യം ഒരുക്കിയിട്ടുണ്ട്. മൈക്രോ സ്പ്രിംഗ്ളർ ഉപയോഗിച്ചാണു തൈകൾ നനയ്ക്കുന്നത്.
ബംഗളൂരൂ, ചെന്നൈ, മുംബൈ, മധ്യേഷ്യൻ രാജ്യങ്ങൾ, ദുബായ് എന്നിവിടങ്ങളിലേക്കാണ് പഴവർഗങ്ങൾ കയറ്റി അയയ്ക്കുന്നത്. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഈ കർഷകൻ തയാറല്ല.
കോഴിക്കോടുള്ള ഓഫീസ് കേന്ദ്രീ കരിച്ചാണ് വിപണനം നടക്കുന്നത്. ഭാര്യ ബിജുവിനാണ് അതിന്റെ ചുമതല. സഹോദരൻ ഖാദർ കുട്ടിയും, സഹോദരിമാരായ കദീജ മൊയ്തു, ആയിഷ റഷീദ് എന്നിവരും അവരുടെ കുടുംബാംഗങ്ങളും സംരംഭവുമായി സഹകരിക്കുന്നു.
കർഷകരുടെ കൈയിൽ പണം എത്തിയാലേ നാട്ടിൽ പണത്തിന്റെ വിനിമയവും ക്രയവിക്രിയവും വർ ധിക്കൂ എന്ന നിലപാടുകാരനാണ് അഹമ്മദ് കുട്ടി. കാർഷിക വരുമാനം വർധിച്ചാൽ ഗ്രാമീണ സന്പദ് വ്യവസ്ഥ മെച്ചപ്പെടും.
സംസ്ഥാനത്തെ മുഴുവൻ വാണിജ്യ പ്രവർത്തനങ്ങളും സജീവ മാവുകയും ചെയ്യും. ഇതിനു പുറമെ ഗ്രാമങ്ങളിൽ തൊഴിലവസരങ്ങൾ വർധിക്കുകയും നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറയുകയും ചെയ്യും.
മൂല്യ വർധിത സാധ്യതയുള്ള വ്യത്യസ്ഥയിനം പഴങ്ങൾ ഉത്പാദിപ്പിക്കാൻ കർഷകർക്ക് മാർഗ നിർദേശം നൽ കുന്നതിനൊപ്പം കൃഷിക്ക് പ്രഥമ പരിഗണന നൽകണം.
ഉത്പന്നങ്ങൾ ലാഭകരമായ വിലയ്ക്ക് വിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകി യാൽ വിദേശയിനം പഴവർഗചെടികൾ ഉൾപ്പെടെ ധാരാളമായി കൃഷി ചെയ്യാൻ കർഷകർ തയാറാകുമെന്നും അഹമ്മദ് കുട്ടി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫാർമർ പ്രൊഡ്യൂസർ കന്പനികളെ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതുവഴി കർഷകർക്ക് അസംസ്കൃത വസ്തുക്കളുടെ മൂല്യവർധനയിൽ ഏർപ്പെടുന്നതിനും ഇതിലൂടെ വിപണന രംഗത്ത് പുത്തൻ ചലനങ്ങൾ സൃഷ്ടി ക്കാനും കഴിയുന്നുണ്ട്.
സംസ്ഥാന ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് വിദേശയിനങ്ങൾ ഉൾപ്പെടെ പുതിയ പഴവർഗങ്ങളുടെ പ്രചാരണത്തിനും ഗവേഷണത്തിനും ഗുണനിലവാരമുള്ള തൈകൾ കർഷകരിലെത്തിക്കുന്ന തിനും അവ കൃഷി ചെയ്യുന്നതിനും ആവശ്യമായ ബോധവത്കരണം നൽകണം.
ഇങ്ങനെചെയ്താൽ കർഷ കരുടെ ആത്മവിശ്വാസം വർധിക്കു കയും 15-20 വർഷം കൊണ്ട് ഉയർന്ന ഗുണമേ·യുള്ള പഴവർഗങ്ങളുടെ ഉത്പാദകരും കയറ്റുമതിക്കാരുമുള്ള നാടായി കേരളം മാറുകയും ചെയ്യും. ഇതു വിനോദ സഞ്ചാര മേഖലയ്ക്കും മുതൽക്കൂട്ടാകും.
പഴവർഗ കൃഷിയിലേക്ക് കൂടുതൽ കർഷകർ കടന്നുവരണമെങ്കിൽ സർക്കാർ കുറഞ്ഞ പലിശയ്ക്ക് പണം വായ്പ നൽകുന്ന സാന്പത്തിക പാക്കേജ് നടപ്പാക്കണം.
എങ്കിലേ ലാഭ കരമായ പുത്തൻ മാറ്റത്തിന് തുടക്കം കുറിക്കാൻ കർഷക സമൂഹം മുന്നോട്ടു വരൂ എന്നും അഹമ്മദ്കുട്ടി വ്യക്തമാക്കി. ഭാര്യ: ബിജു, മക്കൾ : താരിഖ്, അസീം, സാറ.
ഫോണ് : 9447017271
ജോയി കിഴക്കേൽ