വ‌‌ടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സിബിയുടെ റബർ പെരുമ

02:34 PM Jun 16, 2023 | Deepika.com
കാർഷിക രംഗത്തുണ്ടാകുന്ന ഏതു വിപ്ലവചിന്താഗതികളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന ആളാണു കോട്ടയം ജില്ലയിൽ പാലായിലെ സിബിസ് കുറ്റിയാങ്കൽ നഴ്സറി ആൻഡ് ഗാർഡന്‍റെ ഉടമ സിബി തോമസ്.

ഏറ്റവും അവസാനം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപിപ്പിക്കാൻ റബർ ബോർഡ് തീരുമാനിച്ചപ്പോൾ സിബിയും ആവേശത്തോടെ അതിനൊപ്പം കൂടി. മികച്ചയിനം റബർ തൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ, സ്വന്തമായി റബർ നഴ്സറിയില്ല. വർഷം 50 ലക്ഷം റബർ തൈകൾ വേണം താനും. അത് അത്ര ചെറിയ കാര്യമല്ലെന്നു സിബിക്ക് അറിയാമായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ മുപ്പതോളം മികച്ച റബർ നഴ്സറി ഉടമകളുമായി ബന്ധപ്പെട്ടു. അവർ ഉത്പാദിപ്പിക്കുന്ന മുഴുവൻ റബർ തൈകളും ശേഖരിച്ച് ആസാമിലെത്തിക്കാനുള്ള ഉടന്പടിയുണ്ടാക്കി.

ആസാമിൽ സുഹൃത്തും മലയാളിയുമായ ജോഷി കൊട്ടാരം, സിബിയുടെ റബർ തൈകൾ സ്വീകരിച്ച് അദ്ദേഹത്തിന്‍റെ നഴ്സറിയിൽ പരിപാലിച്ചു കർഷകരിലെത്തിക്കുകയായിരുന്നു പദ്ധതി.

ചരിത്രമെഴുതി സിബിസ്

2025 ഓടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടു ലക്ഷം ഹെക്ടറിൽ റബർകൃഷി വ്യാപിക്കുകയാണ് റബർബോർഡിന്‍റെ ലക്ഷ്യം. ആ ലക്ഷ്യ പൂർത്തീകരണത്തിന് സിബി തോമസിനും നിർണായക റോളുണ്ട്.



ഇതിന്‍റെ ഭാഗമായി വർഷം 50 ലക്ഷം റബർ തൈകളാണ് സിബി തോമസ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെത്തിക്കുന്നത്. നെടുന്പാശേരി വിമാനത്താവളത്തിൽ നിന്ന് ആഴ്ചയിൽ മൂന്നു ദിവസം അദ്ദേഹം തൈകൾ കയറ്റി വിടുന്നു.

ഫെബ്രുവരിയിൽ തുടങ്ങിയ കയറ്റുമതി ജൂണിൽ അവസാനിക്കും. റബർബോർഡിന്‍റെ എൻഇ മിത്ര (നോർത്ത് ഈസ്റ്റ് മിത്ര) സ്കീമിലാണ് റബർതൈകൾ കയറ്റി വിടുന്നത്.

എൻഇ മിത്ര

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, മിസോറാം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ 2025 ഓടെ 2 ലക്ഷം ഹെക്ടർ ഭൂമിയിൽ റബർ കൃഷി വ്യാപിപ്പിക്കാനുള്ള റബർ ബോർഡ് പദ്ധതിയാണ് എൻഇ മിത്ര.

ഇതിൽ ത്രിപുര സർക്കാരിനു മാത്രമാണ് സ്വന്തമായി നഴ്സറികളുള്ളത്. ടയർ കോർപ്പറേറ്റു കളുടെ സഹായത്തോടെ 1000 കോടി രൂപ മുതൽ മുടക്കിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ നട്ടു വളർത്തുന്നത്.

കാലാവസ്ഥ

നല്ല മഞ്ഞും തണുപ്പുമുള്ള ജനുവരി, ഫെബ്രുവരി മാസങ്ങൾ ഒഴിച്ചാൽ ബാക്കി മാസങ്ങളിലെല്ലാം കേരളത്തിനു തുല്യമായ കാലാവസ്ഥയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളത്.

പ്രധാനമായും നെൽകൃഷിയെ ആശ്രയിച്ചാണ് ജനങ്ങൾ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. റബറിന്‍റെ സാധ്യതകൾ മനസിലാക്കി ജനങ്ങൾ റബർ കൃഷിയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് ബോർഡ് കരുതുന്നത്.

വിജയഗാഥ

പാലായിലും പരിസരപ്രദേശങ്ങളിലുമാണു നഴ്സറിയുള്ളതെങ്കിലും സിബിസ് കുറ്റിയാങ്കൽ നഴ്സറി ആൻഡ് ഗാർഡന് കേരളം മുഴുവൻ ബിസിനസുണ്ട്.

ഫലവർഗ തൈകൾ, വിദേശ ഫല വൃക്ഷങ്ങൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, ചെടിച്ചട്ടികൾ, അലങ്കാര ചെടികൾ എന്നുവേണ്ട കൃഷിയെയും ചെടികളെയും സ്നേഹിക്കുന്നവർക്ക് ആവശ്യമായതെല്ലാം ഇവിടെ നിന്നു കിട്ടും.

പാലാ പന്ത്രണ്ടാം മൈലിൽ കുറ്റിയാങ്കൽ വീട്ടിൽ സിബിയുടെ നീണ്ട 23 വർഷത്തെ അനുഭവസന്പത്തു മുഴുവൻ ചേർത്താണ് പ്രസ്ഥാനം കെട്ടിപ്പെടുത്തിയിരിക്കുന്നത്. നഴ്സറി രംഗത്തു തന്നെയുള്ള ബന്ധുവിന്‍റെ കളരിയിൽ നിന്നാണു തുടക്കം.

ഇപ്പോൾ സംസ്ഥാനത്തെ 150 ഓളം ചെറുകിട നഴ്സറികൾക്കു തൈകൾ വിതരണം ചെയ്യുന്നുവെന്നു മാത്രമല്ല, പാലാ യിലും എറണാകുളത്തും കോട്ടയത്തു മായി അഞ്ചു ഔട്ട്‌ലെറ്റുകൾ സ്വന്തമായുണ്ടു താനും.

പാലായിൽ സ്വന്തമായും പാട്ടത്തിനെടുത്തതുമായ സ്ഥലങ്ങളിൽ വിവിധയിനം തൈകൾ നിറഞ്ഞു നിൽക്കുകയാണ്. പാലാ ബിഷപ്സ് ഹൗസിനു എതിർവശ ത്താണ് ആദ്യം നഴ്സറി തുടങ്ങിയത്.

പിന്നീട്, പാലാ മരിയൻ ഹോസ്പിറ്റലിനു സമീപം, കരിത്താസ് ചൈതന്യ പാസ്റ്ററൽ സെന്‍ററിനു സമീപം, പാലാ- ഉഴവൂർ റോഡിൽ ബോയ്സ് ഗാർഡനു സമീപം, തൃപ്പൂണിത്തുറ പേട്ട, പാലാ -തൊടുപുഴ റൂട്ടിൽ എന്നിവിടങ്ങളിലും നഴ്സറികൾ തുറന്നു.

പച്ചക്കറികൾ, പഴവർഗങ്ങൾ, അലങ്കാരച്ചെടികൾ എന്നിവയുടെ വിപുമായ ശേഖരം മാത്രമല്ല, പൂച്ചെടികളും വിത്തിനങ്ങളും തൈകളുമൊക്കെ ഇവിടെയുണ്ട്. തായ്ലൻഡ് പഴ വർഗ ഇനമായ റംബൂട്ടാൻ, ലോംഗൻ, പുലാസാൻ, ദുരിയൻ, മാങ്കോസ്റ്റിൻ, സാന്‍റോൾ എന്നിവയും കൂറ്റിയാങ്കലിലുണ്ട്.

സപ്പോട്ട, മാവ്, പ്ലാവ്, തെങ്ങ്, പേര, ബട്ടർ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, പീനട്ട് ഫ്രൂട്ട്, ചാന്പ കൾ എന്നിവയുടെ തൈകളും മാവിനങ്ങളായ മൽഗോവ, നീലം, തായ്ലാൻഡ് മാവ്, തുടങ്ങിയവയും നഴ്സറിയിൽ പച്ചപിടിച്ചു നിൽക്കുന്നു.

ആത്മാർഥയുള്ള ജീവനക്കാർ

ആത്മാർഥതയുള്ള ജീവനക്കാർ കൂടെയുള്ളതാണു സിബിയുടെ വിജയത്തിന് ഒരു കാരണം. ഓരോ നഴ്സറിയും അഞ്ചാംഗ സംഘത്തിന്‍റെ നിയന്ത്രണത്തിലാണു പ്രവർത്തിക്കുന്നത്.

കസ്റ്റമേഴ്സിന്‍റെ വിശ്വാസമാണ് തങ്ങളുടെ വിജയത്തിനു കാരണമെന്നു പറയാൻ സിബിക്കു തെല്ലും മടിയില്ല. കാലാവസ്ഥയ്ക്ക് അനുയോജ്യമായി തൈകൾ മാത്രമേ ഇവിടെ നിന്നു നൽകാറുള്ളൂ.

സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഓർഡർ ലഭിച്ചാലും കൃത്യസമയത്ത് അവിടെ എത്തിക്കാൻ സജ്ജമായ ടീമും വാഹനവുമുള്ളത് കരുത്താണെന്ന് സിബി പറയുന്നു.

ഫോണ്‍: 94468 61833

ജോണ്‍സണ്‍ വേങ്ങത്തടം
ഫോട്ടോ: അനുപ് ടോം