സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാൻ അഞ്ചുവർഷം മുന്പ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 1997ൽ എന്റെ സരോദ് കേടുവരുത്തിയതിനുശേഷം ഇപ്പോഴിതാ ബ്രിട്ടീഷ് എയർവേയ്സ് അതു നഷ്ടപ്പെടുത്തിയിരിക്കുന്നു. 48 മണിക്കൂറുകൾ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് എന്തെങ്കിലും വിവരംകിട്ടാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്.
ലണ്ടനിൽ കച്ചേരിക്കു ശേഷം ന്യൂഡൽഹിയിലേക്കു മടങ്ങവേ അദ്ദേഹത്തിന്റെ സരോദ് കാണാതാവുകയായിരുന്നു. നാലര പതിറ്റാണ്ടായി അദ്ദേഹം വായിക്കുന്ന പ്രിയപ്പെട്ട സംഗീതോപകരണമായിരുന്നു അത്.
ഒരു കലാകാരനെന്ന നിലയിൽ ഞാൻ കേൾവിക്കാരോടു സംസാരിക്കുന്നത് എന്റെ സരോദിലൂടെയാണ്. അതില്ലാതായാൽപ്പിന്നെ ഞാനെങ്ങനെ സംസാരിക്കും? അമൂല്യമാണത്, എനിക്കതു തിരിച്ചുകിട്ടണം, നഷ്ടപരിഹാരമല്ല വേണ്ടത്- അംജദ് അലി ഖാന്റെ പ്രതികരണം അങ്ങനെയായിരുന്നു.
ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്. വിഖ്യാത സിത്താർ വാദകൻ ശുഭേന്ദ്ര റാവു കഴിഞ്ഞദിവസം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു: അതു വീണ്ടും സംഭവിച്ചിരിക്കുന്നു! എന്റെ സിത്താർ വീണ്ടും തകർക്കപ്പെട്ടിരിക്കുന്നു. ഇത്തവണ നമ്മുടെ സ്വന്തം എയർ ഇന്ത്യയുടെ വകയായി. കച്ചേരിക്കായി ന്യൂയോർക്കിൽ എത്തിയതാണ്. എന്റെ സിത്താർ എത്തിയ രൂപമാണിത്. എങ്ങനെയാണ് ഒരാൾക്ക് ഇത്രയും കരുണയും സുബോധവുമില്ലാതിരിക്കാനാവുക?
ശുഭേന്ദ്രയുടെ സിത്താർ രണ്ടാം തവണയാണ് കേടുവരുന്നത്. കഴിഞ്ഞവർഷം ഡൽഹിയിൽനിന്ന് സിഡ്നിയിലെത്തുന്പോഴേക്കും മറ്റൊരു എയർലൈൻ കന്പനിയുടെ അശ്രദ്ധയാൽ അദ്ദേഹത്തിന്റെ സിത്താർ തകർന്നിരുന്നു.
എങ്ങനെയാണ് ഇതൊന്ന് അവസാനിപ്പിക്കുക? ഓരോ യാത്രയിലും തന്റെ സംഗീതോപകരണം തകർക്കപ്പെട്ടാൽ എങ്ങനെയാണ് ഒരു കലാകാരൻ നിലനിൽക്കുക? ഇപ്പോൾ ആരും എന്നോടു ചോദിക്കാറില്ല, യാത്ര സുഖമായിരുന്നോ എന്ന്. സിത്താർ കേടുകൂടാതെയിരിക്കുന്നോ എന്നുമാത്രമാണ് പലരുടെയും ചോദ്യം- ശുഭേന്ദ്ര പറയുന്നു.
ആത്മാവിന്റെ ഭാഗം
സംഗീതജ്ഞർക്ക് തങ്ങളുടെ ആത്മാവിന്റെ ഭാഗമാണ് ഉപകരണങ്ങൾ. അവ കേടുവരികയോ കാണാതാവുകയോ ചെയ്യുന്നത് ഒരുവിധേനയും സഹിക്കാനാവില്ല അവർക്ക്. പ്രത്യേകിച്ച് പതിറ്റാണ്ടുകളായി പ്രിയപ്പെട്ട സംഗീതോപകരണം വായിക്കുന്നവർക്ക്.
എനിക്കെന്റെ രണ്ടു ബന്ധുക്കളെ നഷ്ടമായതുപോലെയാണ് തോന്നുന്നത്- ലെബനണിൽനിന്നു ഫ്രാൻസിലേക്കുള്ള വിമാനയാത്രയ്ക്കിടെ തകർന്ന രണ്ടു സിത്താറുകളെക്കുറിച്ച് വിഖ്യാത സംഗീതജ്ഞൻ രവിശങ്കർ പറഞ്ഞതാണിത്. ഏതാണ്ട് പതിനഞ്ചുവർഷം മുന്പായിരുന്നു ഈ സംഭവം. കച്ചേരികൾ റദ്ദാക്കേണ്ട സാഹചര്യമാണ് തുടർന്നുണ്ടായത്. 2500-ലേറെ ശ്രോതാക്കളാണ് അന്ന് വേൾഡ് മ്യൂസിക് ഫെസ്റ്റിവലിൽ അദ്ദേഹത്തെ കാത്തിരുന്നത്.
സംഘാടകർ തിരക്കിട്ട് വേറെ സിത്താർ എത്തിച്ച് കച്ചേരി നടത്തുകയായിരുന്നു. അതും എളുപ്പമുള്ള കാര്യമായിരുന്നില്ല. ലണ്ടനിൽനിന്ന് ആദ്യമെത്തിച്ച സിത്താർ ഉപയോഗിക്കാനാവാതെ അദ്ദേഹം തിരസ്കരിച്ചിരുന്നു.
ജയ്പുർ ഘരാനയിലെ പുതുതലമുറ സാരംഗി വാദകനായ മോമിൻ ഖാൻ 150 വർഷത്തിലേറെ പഴക്കമുള്ള ഉപകരണമാണ് വായിക്കുന്നത്. അദ്ദേഹം സാരംഗിയെ നെഞ്ചോടുചേർത്താണ് യാത്രകൾ ചെയ്യുകപതിവ്.
ഒട്ടേറെ അപൂർവ ഉപകരണങ്ങളുമായി പതിവായി യാത്രചെയ്യുന്ന പെർക്കഷണിസ്റ്റ് സുനിൽകുമാറും അവയുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കാകുലനാണ്.
കളിമണ്ണിൽ നിർമിച്ച ഉദു ഡ്രംസെറ്റുമായി കൊറിയയിലേക്കുള്ള യാത്രയിൽ ഒരു പ്രശ്നം നേരിട്ടു. ലഗേജ് ആയിമാത്രമേ കൊണ്ടുപോകാനാകൂ എന്ന നിലപാടിലായിരുന്നു വിമാന ജീവനക്കാർ. അങ്ങനെചെയ്താൽ പൊട്ടാതെ കിട്ടില്ലെന്നുറപ്പ്. പിന്നീട് വാശിപിടിച്ച് എയർഹോസ്റ്റസുമാരുടെ കാബിനിൽ പ്രത്യേകം തലയിണകൾ വച്ച് സുരക്ഷിതമാക്കിയാണ് ഉദു കൊണ്ടുപോകാനായതെന്ന് സുനിൽ പറയുന്നു.
ഇത് എപ്പോഴും നടക്കണമെന്നില്ല. ഒരിക്കൽ ഒരു പഞ്ചാബി ഡോൽ തുകൽ പൊളിഞ്ഞനിലയിലാണ് തിരികെക്കിട്ടിയത്. പലപ്പോഴും ഹാർഡ് കേയ്സ് ഉണ്ടായിട്ടും, ഫ്രജൈൽ എന്ന സ്റ്റിക്കറൊട്ടിച്ചിട്ടും ഉപകരണങ്ങൾക്കു കേടുപാടുകൾ ഉണ്ടാകാറുണ്ട്. അല്പം കൂടുതൽ നീളത്തിൽ പ്രത്യേകം രൂപകല്പനചെയ്ത പുല്ലാങ്കുഴലുമായി യാത്രയ്ക്കെത്തിയ സംഗീതജ്ഞൻ റിസനോട്, ഇതുകൊണ്ടുപോകാനാകില്ല, വേണമെങ്കിൽ മുറിച്ചു കൊണ്ടുപോകാം എന്ന് വിമാനജീവനക്കാർ കടുപ്പിച്ചുപറഞ്ഞ സംഭവവും സുനിൽ ഓർക്കുന്നു. പുല്ലാങ്കുഴൽ കൊണ്ടുപോകാതെ താൻ യാത്രയ്ക്കില്ലെന്നായിരുന്നു റിസന്റെ നിലപാട്.
ജീവന്റെ ജീവൻ
തന്റെ തകർന്ന സിത്താറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ശുഭേന്ദ്ര റാവു തുടർന്നു പറയുന്നത് കേൾക്കാം: ഇതാരോ മനപ്പൂർവം കുത്തിപ്പൊളിച്ചതാണ്. സിത്താറിന്റെ ഉൾഭാഗത്തുള്ള മൈക്ക് നോക്കാനാണെങ്കിൽ സ്കാൻ ചെയ്യാമായിരുന്നല്ലോ. ഉപകരണത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായി വയ്ക്കുന്ന ഭാഗമാണിത്. നാലിഞ്ചോളം കനത്തിൽ പാഡ് വച്ച് ഫൈബർ ഗ്ലാസ് പെട്ടിയിൽ ഉള്ള മൈക്ക് പുറത്തുകാണുന്ന വിധമാക്കണമെങ്കിൽ അവരത് മനപ്പൂർവം ചെയ്തതായിരിക്കുമെന്നുറപ്പ്.
വാദകർക്ക് തങ്ങളുടെ ജീവൻതന്നെയാണ് സംഗീതോപകരണങ്ങൾ. അവ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തുന്നതുവരെ കേടുപറ്റല്ലേയെന്നു പ്രാർഥിച്ച് ശ്വാസംപിടിച്ചിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. പാട്ടിൽ പറയുന്നതുപോലെ, കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ, ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ഹരിപ്രസാദ്
ലണ്ടനിൽ കച്ചേരിക്കു ശേഷം ന്യൂഡൽഹിയിലേക്കു മടങ്ങവേ അദ്ദേഹത്തിന്റെ സരോദ് കാണാതാവുകയായിരുന്നു. നാലര പതിറ്റാണ്ടായി അദ്ദേഹം വായിക്കുന്ന പ്രിയപ്പെട്ട സംഗീതോപകരണമായിരുന്നു അത്.
ഒരു കലാകാരനെന്ന നിലയിൽ ഞാൻ കേൾവിക്കാരോടു സംസാരിക്കുന്നത് എന്റെ സരോദിലൂടെയാണ്. അതില്ലാതായാൽപ്പിന്നെ ഞാനെങ്ങനെ സംസാരിക്കും? അമൂല്യമാണത്, എനിക്കതു തിരിച്ചുകിട്ടണം, നഷ്ടപരിഹാരമല്ല വേണ്ടത്- അംജദ് അലി ഖാന്റെ പ്രതികരണം അങ്ങനെയായിരുന്നു.
ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്. വിഖ്യാത സിത്താർ വാദകൻ ശുഭേന്ദ്ര റാവു കഴിഞ്ഞദിവസം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു: അതു വീണ്ടും സംഭവിച്ചിരിക്കുന്നു! എന്റെ സിത്താർ വീണ്ടും തകർക്കപ്പെട്ടിരിക്കുന്നു. ഇത്തവണ നമ്മുടെ സ്വന്തം എയർ ഇന്ത്യയുടെ വകയായി. കച്ചേരിക്കായി ന്യൂയോർക്കിൽ എത്തിയതാണ്. എന്റെ സിത്താർ എത്തിയ രൂപമാണിത്. എങ്ങനെയാണ് ഒരാൾക്ക് ഇത്രയും കരുണയും സുബോധവുമില്ലാതിരിക്കാനാവുക?
ശുഭേന്ദ്രയുടെ സിത്താർ രണ്ടാം തവണയാണ് കേടുവരുന്നത്. കഴിഞ്ഞവർഷം ഡൽഹിയിൽനിന്ന് സിഡ്നിയിലെത്തുന്പോഴേക്കും മറ്റൊരു എയർലൈൻ കന്പനിയുടെ അശ്രദ്ധയാൽ അദ്ദേഹത്തിന്റെ സിത്താർ തകർന്നിരുന്നു.
എങ്ങനെയാണ് ഇതൊന്ന് അവസാനിപ്പിക്കുക? ഓരോ യാത്രയിലും തന്റെ സംഗീതോപകരണം തകർക്കപ്പെട്ടാൽ എങ്ങനെയാണ് ഒരു കലാകാരൻ നിലനിൽക്കുക? ഇപ്പോൾ ആരും എന്നോടു ചോദിക്കാറില്ല, യാത്ര സുഖമായിരുന്നോ എന്ന്. സിത്താർ കേടുകൂടാതെയിരിക്കുന്നോ എന്നുമാത്രമാണ് പലരുടെയും ചോദ്യം- ശുഭേന്ദ്ര പറയുന്നു.
ആത്മാവിന്റെ ഭാഗം
സംഗീതജ്ഞർക്ക് തങ്ങളുടെ ആത്മാവിന്റെ ഭാഗമാണ് ഉപകരണങ്ങൾ. അവ കേടുവരികയോ കാണാതാവുകയോ ചെയ്യുന്നത് ഒരുവിധേനയും സഹിക്കാനാവില്ല അവർക്ക്. പ്രത്യേകിച്ച് പതിറ്റാണ്ടുകളായി പ്രിയപ്പെട്ട സംഗീതോപകരണം വായിക്കുന്നവർക്ക്.
എനിക്കെന്റെ രണ്ടു ബന്ധുക്കളെ നഷ്ടമായതുപോലെയാണ് തോന്നുന്നത്- ലെബനണിൽനിന്നു ഫ്രാൻസിലേക്കുള്ള വിമാനയാത്രയ്ക്കിടെ തകർന്ന രണ്ടു സിത്താറുകളെക്കുറിച്ച് വിഖ്യാത സംഗീതജ്ഞൻ രവിശങ്കർ പറഞ്ഞതാണിത്. ഏതാണ്ട് പതിനഞ്ചുവർഷം മുന്പായിരുന്നു ഈ സംഭവം. കച്ചേരികൾ റദ്ദാക്കേണ്ട സാഹചര്യമാണ് തുടർന്നുണ്ടായത്. 2500-ലേറെ ശ്രോതാക്കളാണ് അന്ന് വേൾഡ് മ്യൂസിക് ഫെസ്റ്റിവലിൽ അദ്ദേഹത്തെ കാത്തിരുന്നത്.
സംഘാടകർ തിരക്കിട്ട് വേറെ സിത്താർ എത്തിച്ച് കച്ചേരി നടത്തുകയായിരുന്നു. അതും എളുപ്പമുള്ള കാര്യമായിരുന്നില്ല. ലണ്ടനിൽനിന്ന് ആദ്യമെത്തിച്ച സിത്താർ ഉപയോഗിക്കാനാവാതെ അദ്ദേഹം തിരസ്കരിച്ചിരുന്നു.
ജയ്പുർ ഘരാനയിലെ പുതുതലമുറ സാരംഗി വാദകനായ മോമിൻ ഖാൻ 150 വർഷത്തിലേറെ പഴക്കമുള്ള ഉപകരണമാണ് വായിക്കുന്നത്. അദ്ദേഹം സാരംഗിയെ നെഞ്ചോടുചേർത്താണ് യാത്രകൾ ചെയ്യുകപതിവ്.
ഒട്ടേറെ അപൂർവ ഉപകരണങ്ങളുമായി പതിവായി യാത്രചെയ്യുന്ന പെർക്കഷണിസ്റ്റ് സുനിൽകുമാറും അവയുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കാകുലനാണ്.
കളിമണ്ണിൽ നിർമിച്ച ഉദു ഡ്രംസെറ്റുമായി കൊറിയയിലേക്കുള്ള യാത്രയിൽ ഒരു പ്രശ്നം നേരിട്ടു. ലഗേജ് ആയിമാത്രമേ കൊണ്ടുപോകാനാകൂ എന്ന നിലപാടിലായിരുന്നു വിമാന ജീവനക്കാർ. അങ്ങനെചെയ്താൽ പൊട്ടാതെ കിട്ടില്ലെന്നുറപ്പ്. പിന്നീട് വാശിപിടിച്ച് എയർഹോസ്റ്റസുമാരുടെ കാബിനിൽ പ്രത്യേകം തലയിണകൾ വച്ച് സുരക്ഷിതമാക്കിയാണ് ഉദു കൊണ്ടുപോകാനായതെന്ന് സുനിൽ പറയുന്നു.
ഇത് എപ്പോഴും നടക്കണമെന്നില്ല. ഒരിക്കൽ ഒരു പഞ്ചാബി ഡോൽ തുകൽ പൊളിഞ്ഞനിലയിലാണ് തിരികെക്കിട്ടിയത്. പലപ്പോഴും ഹാർഡ് കേയ്സ് ഉണ്ടായിട്ടും, ഫ്രജൈൽ എന്ന സ്റ്റിക്കറൊട്ടിച്ചിട്ടും ഉപകരണങ്ങൾക്കു കേടുപാടുകൾ ഉണ്ടാകാറുണ്ട്. അല്പം കൂടുതൽ നീളത്തിൽ പ്രത്യേകം രൂപകല്പനചെയ്ത പുല്ലാങ്കുഴലുമായി യാത്രയ്ക്കെത്തിയ സംഗീതജ്ഞൻ റിസനോട്, ഇതുകൊണ്ടുപോകാനാകില്ല, വേണമെങ്കിൽ മുറിച്ചു കൊണ്ടുപോകാം എന്ന് വിമാനജീവനക്കാർ കടുപ്പിച്ചുപറഞ്ഞ സംഭവവും സുനിൽ ഓർക്കുന്നു. പുല്ലാങ്കുഴൽ കൊണ്ടുപോകാതെ താൻ യാത്രയ്ക്കില്ലെന്നായിരുന്നു റിസന്റെ നിലപാട്.
ജീവന്റെ ജീവൻ
തന്റെ തകർന്ന സിത്താറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ശുഭേന്ദ്ര റാവു തുടർന്നു പറയുന്നത് കേൾക്കാം: ഇതാരോ മനപ്പൂർവം കുത്തിപ്പൊളിച്ചതാണ്. സിത്താറിന്റെ ഉൾഭാഗത്തുള്ള മൈക്ക് നോക്കാനാണെങ്കിൽ സ്കാൻ ചെയ്യാമായിരുന്നല്ലോ. ഉപകരണത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായി വയ്ക്കുന്ന ഭാഗമാണിത്. നാലിഞ്ചോളം കനത്തിൽ പാഡ് വച്ച് ഫൈബർ ഗ്ലാസ് പെട്ടിയിൽ ഉള്ള മൈക്ക് പുറത്തുകാണുന്ന വിധമാക്കണമെങ്കിൽ അവരത് മനപ്പൂർവം ചെയ്തതായിരിക്കുമെന്നുറപ്പ്.
വാദകർക്ക് തങ്ങളുടെ ജീവൻതന്നെയാണ് സംഗീതോപകരണങ്ങൾ. അവ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തുന്നതുവരെ കേടുപറ്റല്ലേയെന്നു പ്രാർഥിച്ച് ശ്വാസംപിടിച്ചിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. പാട്ടിൽ പറയുന്നതുപോലെ, കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ, ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ഹരിപ്രസാദ്