പ്രതിസന്ധിക്കിടയിലും തളരാതെ ഒരു ക്ഷീര കർഷകൻ

04:56 PM Apr 11, 2023 | Deepika.com
കടുത്ത പ്രതിസന്ധിക്കിടയിലും തളരാതെ ക്ഷീരരംഗത്തു പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണു പാലാ രാമപുരം കിഴതിരിയിൽ നടയ്ക്കുപുറത്ത് സണ്ണി. 10 വർഷങ്ങൾക്കു മുന്പ് ഒരു പശുവിൽ നിന്നാണ് തുടക്കം. ഇന്ന് 15 പശുക്കളുണ്ട്. പുലർച്ചെ മൂന്നിനു തുടങ്ങുന്ന സണ്ണിയുടെയും കുടുംബത്തിന്‍റെയും അധ്വാനം രാത്രി വൈകും വരെ നീളും.

രാവിലെ ആറിന് മുന്പ് പാൽ സൊസൈറ്റിയിൽ എത്തിക്കണമെങ്കിൽ മൂന്നിനെങ്കിലും കറവ തുടങ്ങണം. മെഷീൻ ഉപയോഗിക്കാതെയുള്ള കറവയായതിനാൽ കൂടുതൽ സമയം വേണം. കാലിത്തീറ്റയുടെ വിലവർധനയും അധ്വാനത്തിന് തക്ക വില പാലിന് ലഭിക്കാത്തതും മൂലം കാര്യമായ ആദായം ഈ രംഗത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

50 കിലോയുടെ കാലിത്തീറ്റ ചാക്കൊന്നിന് 2000 രൂപയ്ക്കു മുകളിലാണ് വില. ഒരു പശുവിന് പുല്ലിന് പുറമെ ദിവസവും എട്ട് കിലോയോളം കാലിത്തീറ്റയും കൊടുക്കണം. ഒരു ദിവസം 4600 രൂപയോളം കാലിത്തീറ്റയ്ക്കായി മാത്രം വേണം. ഇതിനു പുറമേ പശുക്കളുടെ ചികിത്സയ്ക്കായി വേറെയും പണം കണ്ടെത്തണം. പുല്ല് സ്വന്തമായി കൃഷി ചെയ്യുന്നതിനാൽ കുറച്ച് ആദായമുണ്ട്.

പാലിന്‍റെ ഗുണനിലവാരമനുസരിച്ച് സൊസൈറ്റിയിൽ നിന്ന് ലിറ്ററിന് പരമാവധി 38 രൂപ വരെയാണു ലഭിക്കുന്നത്. ദിവസം 100 മുതൽ 130 ലിറ്ററോളം പാൽ ലഭിക്കും. കാലാവസ്ഥാവ്യതിയാനം മൂലവും മറ്റു കാരണങ്ങൾ കൊണ്ടും പാലിന്‍റെ ഗുണനിലവാരം കുറയുന്നതനുസരിച്ചു വില 24 രൂപ വരെ ചിലപ്പോൾ കുറയാറുമുണ്ട്. എന്നാൽ, സൊസൈറ്റിയിൽ നിന്ന് ഉപഭോക്താക്കൾക്ക് പാൽ വിൽക്കുന്നത് ലിറ്ററിന് 48 രൂപയ്ക്കാണ്.

പശുവിനോടും ക്ഷീരകൃഷിയോടുമുള്ള താത്പര്യംകൊണ്ടാണ് നഷ്ടം സഹിച്ചും ഈ മേഖലയിൽ തുടരുന്നതെന്ന് സണ്ണി പറഞ്ഞു. ഭാര്യ ഷൈനി, മക്കളായ സോണിയാ, സോനു, അമ്മ വേറോനിക്ക എന്നിവരും ക്ഷീരകൃഷിയിൽ സജീവമാണ്.

ജോസഫ് കുന്പുക്കൻ