കൃഷിയിടം എന്നു പറഞ്ഞാൽ അത് കൊച്ചുകുടി തന്നെ

12:36 PM Apr 03, 2023 | Deepika.com
ദീർഘവീക്ഷണ വൈഭവത്തോടെ കാലത്തിനു മുന്പേ സഞ്ചരിക്കുന്ന കർഷക പ്രതിഭയാണു കൊച്ചുകുടി ജോസ് മാത്യു. കൃത്യമായ ആസൂത്രണത്തോടെ കൃഷിയിൽ വിജയഗാഥ രചിക്കുന്ന അദ്ദേഹത്തെ തേടിയെത്തിയതു നിരവധി പുരസ്കാരങ്ങൾ. കൊച്ചുകുടി ബ്രാൻഡ് എന്ന ജാതിയിനം വികസിപ്പിച്ചെടുത്തതിനു ലഭിച്ച പ്ലാന്‍റ് ജിനോം സേവ്യർ എന്ന ദേശീയ ബഹുമതിയും രാഷ്‌ട്രപതിയുടെ ഇന്നവേഷൻ ഫൗണ്ടേഷൻ അവാർഡും അവയിൽ പ്രധാനം.

മണ്ണിനെ അറിയുന്ന, കൃഷിയെ സ്നേഹിക്കുന്ന ഈ കർഷകന്‍റെ വിളഭൂമി ആരുടെയും മനംകവരും. പാരന്പര്യമായി കിട്ടിയ അറിവുകളും പ്രായോഗിക അനുഭവങ്ങളുമാണു ജോസ് മാത്യുവിനെ മികച്ച കർഷനാക്കി നിലനിറുത്തുന്നത്. തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കലൂരിൽ കാളിയാർ പുഴയുടെ തീരത്താണു ജോസ് മാത്യുവിന്‍റെ വിശാലമായ കൃഷിയിടം. തൊടുപുഴയിൽ നിന്ന് അല്ലെങ്കിൽ എറണാകുളം ജില്ലയിലെ വാഴക്കുളത്തു നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.



1993ലാണ് തെങ്ങിൻ തോപ്പിൽ ഇടവിളയായി ജാതി കൃഷി ആരംഭിച്ചത്. കൊക്കോയ്ക്കു വില കുറഞ്ഞതോടെ അതു വെട്ടിമാറ്റി ജാതി നടുകയായിരുന്നു. കൊച്ചുകുടി ബ്രാൻഡ് എന്ന പേരിൽ സ്വയം വികസിപ്പിച്ചെടുത്ത പുതിയ ഇനം ജാതിയാണ് നട്ടത്. അതു കാർഷിക രംഗത്തെ വലിയൊരു വിപ്ലവത്തിന്‍റെ തുടക്കമായി. 25 X 28 അടിയിൽ പ്രൂണ്‍ ചെയ്തു നിറുത്തിയാണു ജാതിയുടെ പരിപാലനം. 70-80 കായകളുണ്ടെങ്കിൽ ഒരു കിലോ കിട്ടുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മറ്റു പലയിനങ്ങൾക്കും ഒരു കിലോ യ്ക്കു 140-150 കായ്കൾ വേണ്ടി വരും.

എട്ടേക്കറിലാണ് ജാതി കൃഷി. മൈക്രോ സ്പ്രിംഗ്ളർ ഉപയോഗിച്ചു തൈകൾ നനച്ചു കൊടുക്കും. കീടബാധ ഒഴിവാക്കാൻ വർഷത്തിൽ രണ്ടു പ്രാവശ്യം ബോർഡോ മിശ്രിതം പ്രയോഗിക്കും. മണ്ണു പരിശോധന നടത്തിയ ശേഷമാണു വളപ്രയോഗം. ജർമനിയിലേക്കാണ് ജാതിക്കായ കയറ്റി അയയ്ക്കുന്നത്. ജാതിക്കാ യ്ക്കു പുറമേ തൊണ്ടിന്‍റെ വില്പന യുമുണ്ട്. കഴിഞ്ഞവർഷം ഒന്പതു ടണ്‍ ജാതി തൊണ്ട് വിറ്റു. വില കിലോയ്ക്ക് 25 രൂപ. ജാതിക്കാ ജ്യൂസ് നിർമിക്കുന്ന തിനാണ് ഇതുപയോഗിക്കുന്നത്. ജാതിക്കായ 40 ഡിഗ്രി സെന്‍റിഗ്രേഡിൽ താഴെയുള്ള ചൂടിൽ ഉണങ്ങി സൂക്ഷി ച്ചാലേ ഗുണനിലവാരം നിലനിർത്താ നാകൂ എന്നാണ് ജോസ് മാത്യുവിന്‍റെ അഭിപ്രായം.

സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്‍റെ മോഡൽ നഴ്സറിയായ കൊച്ചു കുടി നഴ്സറിയിൽ നിന്ന് തൈ കൾ വാങ്ങാൻ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെല്ലാം ധാരാളം കർഷകർ എത്തുന്നുണ്ട്. ഒരു തട്ട് വളർന്ന തൈയ്ക്ക് 850 രൂപയാണ് വില. രണ്ട് തട്ടുള്ളതിനു 1,300 രൂപയും. നാടൻ ജാതിയിലാണ് കൊച്ചുകുടി ബ്രൻഡ് തൈകൾ ബഡ് ചെയ്യുന്നത്. കാട്ടുജാതിയിൽ ബഡ് ചെയ്താൽ 10 വർഷത്തിനുള്ളിൽ ബഡിന്‍റെ ജോയിന്‍റ് വീർത്തു വരികയും അവിടെ കേടു പാടുകൾ ഉണ്ടാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ജാതിക്കായുടെ നില വിലെ മൊത്ത ഉത്പാദനം 17,000 ടണ്ണോളം വരും. ഇതിൽ 15,000 ടണ്ണും ഉത്പാദിപ്പിക്കുന്നതു കേരളത്തിലാണ്. 10 വർഷത്തിനുള്ളിൽ തമിഴ്നാടും തെലുങ്കാനയും മുന്നിലെത്തുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ജാതിക്കു പുറമേ ആറേക്കർ റന്പു ട്ടാനും ഒരേക്കർ മങ്കോസ്റ്റിനും 22 ഏക്കർ റബർ കൃഷിയുമുണ്ട്. റബർ തോട്ടത്തിൽ ഇടവിളയായി ഡ്രസീന മെസഞ്ചാനിയ എന്ന അലങ്കാര ചെടിയും വളർത്തുന്നുണ്ട്. റന്പുട്ടാനും മങ്കോസ്റ്റിനും പ്രൂണ്‍ ചെയ്ത് ഉയരം കുറച്ചാണു നിറുത്തിയിരിക്കുന്നത്. അതുകൊണ്ടു വിളവെടുപ്പ് എളു പ്പമാണ്. ജൈവ വളവും രാസവളവും മാറിമാറി നൽകുന്ന രീതിയാണ് അദ്ദേഹത്തിന്. മെസഞ്ചാനിയ ഒരേക്കറിൽ 3000 എണ്ണം നടാം. ഒരു വർഷം ഒരു ചെടിയിൽ കുറഞ്ഞത് 50 ഇലകൾ ഉണ്ടാകും. ഇതിൽ 30-35 എണ്ണം മികച്ച ഗുണനിലവാരം ഉള്ളവയായിരിക്കും. ഒരേക്കറിൽ നിന്ന് കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ വരുമാനം ലഭിക്കും. ആവശ്യമുള്ളവർ തോട്ടത്തിലെത്തി ഇലകൾ മുറിച്ചെടുക്കുകയാണു പതിവ്.

പരന്പരാഗത കൃഷിരീതിയിൽനിന്നു മാറി ശാസ്ത്രീയമായും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും കൃഷി ചെയ്യുകയും വിളകൾ വിൽ ക്കാൻ നല്ല വിപണികൾ കണ്ടെത്തു കയും ഗുണനിലവാരത്തിൽ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരി ക്കുകയും ചെയ്താലെ വരും നാളു കളിൽ കർഷകർക്ക് പിടിച്ചുനിൽ ക്കാനാകൂ എന്നു ജോസ് മാത്യു ചൂണ്ടിക്കാട്ടി. ഭാര്യ: പവിഴം, മക്കൾ: മാത്യു, ടിയ, ലെന.
ഫോണ്‍: 9446010630.

ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ

ജോയി കിഴക്കേൽ