സ്കൂൾ കാലഘട്ടത്തിൽ ക്രിസ്ത്യൻ സുഹൃത്തുക്കളായിരുന്നു കൂടുതൽ. സർവ്വ ശ്രീ ജയിംസ് ചാക്കോ, ജിജോ,സെബാസ്റ്റ്യൻ, യോഹന്നാൻ, കുര്യച്ചൻ തുടങ്ങിയവർ അവരിൽ ചിലർ മാത്രം. വൈകുന്നേരങ്ങളിൽ കൂട്ടുകാരോടൊപ്പം തിരുനല്ലൂർ പള്ളിയിൽ പ്രാർത്ഥന പതിവായിരുന്നു. കുട്ടിക്കാലത്തു "സ്നേഹ സേന" എന്ന ബൈബിൾ മാസികയുടെ സ്ഥിര വരിക്കാനുമായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബൈബിൾ പൂർണ്ണമായി വായിക്കണമെന്ന് ആഗ്രഹമുണ്ടായത്.
"പുതിയ നിയമം" എന്റെ കൈവശം ഉണ്ടായിരുന്നെങ്കിലും പഴയ നിയമം ഉൾപ്പെടെയുള്ള സമ്പൂർണ ബൈബിൾ വായിച്ചിരുന്നില്ല. ബൈബിൾ സമ്പൂർണ കഥകൾ 'ബൈബിൾ കഹാനിയാം' എന്ന പേരിൽ ദൂരദർശൻ സംപ്രേഷണം ചെയ്തുവരികയാൽ ആ സ്വാധീനവുമുണ്ട്. പക്ഷേ, എങ്ങനെയാണ് ഒരു ബൈബിൾ വായിക്കാൻ തരപ്പെടുത്തുക.?അക്കാലത്ത് വീട്ടുസാധനങ്ങൾ കടം വാങ്ങിയിരുന്നത് ഒറ്റപ്പുന്നയിലെ "ചിറ്റേഴത്ത്" എന്ന കടയിൽ നിന്നായിരുന്നു. പള്ളിപ്പുറത്തെ ഒരു പ്രമുഖ ക്രൈസ്തവ കുടുംബമാണ് ചിറ്റേഴത്ത്. സ്നേഹനിധിയായ അച്ഛൻ എന്റെ ആഗ്രഹം കടയുടമയോട് പറയുകയും അവർ സസന്തോഷം സമ്പൂർണ്ണ ബൈബിൾ എനിക്കു വായിക്കാനായി തന്നുവിടുകയും ചെയ്തു. അവർ ഇന്ന് ജീവിച്ചിരിപ്പില്ല.
ഒരു മാസം കൊണ്ട് വായിച്ച് തിരിച്ചു കൊടുക്കണമെന്നാണ് പറഞ്ഞത്. ബൈബിളുമായി അച്ഛൻ വരുന്നതും കാത്ത് അക്ഷമയോടെ അന്ന് കാത്തിരുന്ന ആ നിഷ്കളങ്ക ബാലനെ ഓർക്കുന്നു. ഒരു മാസം കഴിഞ്ഞ് അത് തിരിച്ചേല്പിച്ചു. പഴയ നിയമത്തിലെ സങ്കീർത്തനങ്ങൾ, ഉത്തമ ഗീതം തുടങ്ങിയവ ഒരു കവി അവശ്യം വായിച്ചിരിക്കേണ്ടതുമാണ്. മനസിൽ കൊണ്ടുനടന്ന മോഹം പലരോടും പറഞ്ഞെങ്കിലും ബൈബിൾ എനിക്ക് അപ്രാപ്യമായി തുടർന്നു. 2013ൽ ഈ മോഹം അന്ന് ഇലക്ഷൻഡെപ്യൂട്ടി തഹസിൽദാരായിരുന്ന ടി. യു. ജോൺ സാറിനോട് തുറന്നു പറഞ്ഞു.
സദാ ഊർജസ്വലനായ അദ്ദേഹം സ്വന്തമായി ബൈബിൾ നല്കാമെന്ന് സമ്മതിച്ചു. ഒരാഴ്ചക്കു ശേഷം ഒരു പുതിയ ബൈബിൾ അദ്ദേഹം സമ്പാദിച്ച് എനിക്കു സമ്മാനിച്ചു. വിലമതിക്കാനാവാത്ത ആ സമ്മാനത്തിന്റെ വില ഞാൻ അദ്ദേഹത്തിനു നല്കിയെങ്കിലും അദ്ദേഹമത് വാങ്ങാൻ കൂട്ടാക്കിയില്ല. ആ തുക ചാരിറ്റിക്കു വേണ്ടി വിനിയോഗിക്കുവാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്.
ഡിസംബർ 25 നുള്ള പാതിരാകുർബ്ബാനയിൽ പങ്കെടുത്തു പ്രാർത്ഥിക്കണമെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. ജോലി സംബന്ധമായി തൃശൂർ ജില്ലയിൽ താമസിക്കുമ്പോളാണ് 'കാഞ്ഞാണി' പള്ളിയിൽ വെച്ച് ആ ആഗ്രഹം നിവർത്തിക്കുന്നത്. സുഹൃത്ത് ടോണിയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ അവനോട് ആഗ്രഹം തുറന്നു പറയുകയായിരുന്നു. ക്രിസ്മസ് കരോളും പുൽക്കൂടും ട്രീയും വിഭവസമൃദ്ധമായ ഭക്ഷണവുമൊക്കെ പവിത്രമായ ഓർമ്മയായി അവശേഷിക്കുന്നു.
ബാല്യകാലത്ത് ഉണ്ടായ ഒരു അനുഭവം ഇനി പറയാം. ചേർത്തല താലൂക്കിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക കടൽത്തീരത്തുനിന്ന് അല്പം മാത്രം ഉള്ളിലായതിനാൽ പെരുന്നാൾ കൂടാനെത്തുന്നവരെല്ലാം വൈകിട്ട് അസ്തമയം കാണാനായി ബീച്ചിലെത്തുക പതിവാണ്. ബൈബിൾ വായിച്ച എനിക്ക് യേശുവിന്റെ ക്രൂശിതരൂപം സ്വന്തമാക്കണമെന്ന് കലശലായ മോഹം ഉണ്ടായിരുന്നു. പെരുന്നാളിന് കടകളായകടകളിലൊക്കെ മനോഹരമായ, അലങ്കരിക്കപ്പെട്ട പല ഭാവങ്ങളിലുള്ള തിരു രൂപങ്ങൾ വില്പനയ്ക്കായി നിരത്തി വച്ചിരുന്നു. വില തിരക്കിയപ്പോൾ താങ്ങാനാവാത്ത രീതിയിൽ വളരെ കൂടുതൽ. സ്ഥിരവരുമാനമില്ലാത്ത, നിർധനരായ മാതാപിതാക്കൾക്ക് അവയുടെ വില അപ്രാപ്യമായ ഒന്നായിരുന്നു. സ്വാഭാവികമായും വളരെ ദു:ഖം തോന്നി. കരഞ്ഞില്ല എന്നേയുള്ളൂ.
അസ്തമയം കാണാനും ഉത്സാഹം തോന്നിയില്ല. കടലിൽ തിരകളിൽ കാൽ നനച്ചു. തീരത്ത് നല്ല തിരക്കായിരുന്നു. അദ്ഭുതകരമായ സംഭവമെന്തെന്നാൽ തിരയടിച്ച് പിൻവാങ്ങിയപ്പോൾ പാദത്തിനു സമീപം സാമാന്യം വലിപ്പമുള്ള ഒരു ലോഹനിർമ്മിതമായ ക്രൂശിത രൂപം കിടന്നിരുന്നു. കുനിഞ്ഞ് അതെടുത്തപ്പോൾ അളവില്ലാത്ത ആഹ്ലാദം മനസ്സിൽ അലയടിച്ചു. "കുട്ടികളെപ്പോലെയാകുവിൻ, സ്വർഗരാജ്യം അവരുടേത്" എന്ന് യേശുവിന്റെ തിരുമൊഴിയുണ്ട്. ഒരു പക്ഷേ, നിഷ്കളങ്കമായ ഹൃദയത്തിന് ദൈവം നല്കിയ ഉപഹാരമായിരിക്കാം. ഇന്ന് നിഷ്കളങ്കത കൈമോശം വന്നതിനാൽ ദൈവം അന്നത്തെപ്പോലെ സമീപസ്ഥനാണോ എന്ന് സംശയമുണ്ട്.
ശ്രീകുമാർ ചേർത്തല
കാലങ്ങൾക്കുശേഷവും നമ്മെ വിളിച്ചുണർത്തുന്ന ഓർമകൾക്കുള്ള ഇടമാണിത്. അറിവുപകരുന്നതും സൗഹൃദവും സാഹോദര്യവും ഊട്ടിവളർത്തുന്നതുമായ ഓർമകൾ മാത്രം വായനക്കാരും അയച്ചുതരിക...
sunday@deepika.com
സൺഡേ ദീപിക,
കോളജ് റോഡ്,
കോട്ടയം-686 001
"പുതിയ നിയമം" എന്റെ കൈവശം ഉണ്ടായിരുന്നെങ്കിലും പഴയ നിയമം ഉൾപ്പെടെയുള്ള സമ്പൂർണ ബൈബിൾ വായിച്ചിരുന്നില്ല. ബൈബിൾ സമ്പൂർണ കഥകൾ 'ബൈബിൾ കഹാനിയാം' എന്ന പേരിൽ ദൂരദർശൻ സംപ്രേഷണം ചെയ്തുവരികയാൽ ആ സ്വാധീനവുമുണ്ട്. പക്ഷേ, എങ്ങനെയാണ് ഒരു ബൈബിൾ വായിക്കാൻ തരപ്പെടുത്തുക.?അക്കാലത്ത് വീട്ടുസാധനങ്ങൾ കടം വാങ്ങിയിരുന്നത് ഒറ്റപ്പുന്നയിലെ "ചിറ്റേഴത്ത്" എന്ന കടയിൽ നിന്നായിരുന്നു. പള്ളിപ്പുറത്തെ ഒരു പ്രമുഖ ക്രൈസ്തവ കുടുംബമാണ് ചിറ്റേഴത്ത്. സ്നേഹനിധിയായ അച്ഛൻ എന്റെ ആഗ്രഹം കടയുടമയോട് പറയുകയും അവർ സസന്തോഷം സമ്പൂർണ്ണ ബൈബിൾ എനിക്കു വായിക്കാനായി തന്നുവിടുകയും ചെയ്തു. അവർ ഇന്ന് ജീവിച്ചിരിപ്പില്ല.
ഒരു മാസം കൊണ്ട് വായിച്ച് തിരിച്ചു കൊടുക്കണമെന്നാണ് പറഞ്ഞത്. ബൈബിളുമായി അച്ഛൻ വരുന്നതും കാത്ത് അക്ഷമയോടെ അന്ന് കാത്തിരുന്ന ആ നിഷ്കളങ്ക ബാലനെ ഓർക്കുന്നു. ഒരു മാസം കഴിഞ്ഞ് അത് തിരിച്ചേല്പിച്ചു. പഴയ നിയമത്തിലെ സങ്കീർത്തനങ്ങൾ, ഉത്തമ ഗീതം തുടങ്ങിയവ ഒരു കവി അവശ്യം വായിച്ചിരിക്കേണ്ടതുമാണ്. മനസിൽ കൊണ്ടുനടന്ന മോഹം പലരോടും പറഞ്ഞെങ്കിലും ബൈബിൾ എനിക്ക് അപ്രാപ്യമായി തുടർന്നു. 2013ൽ ഈ മോഹം അന്ന് ഇലക്ഷൻഡെപ്യൂട്ടി തഹസിൽദാരായിരുന്ന ടി. യു. ജോൺ സാറിനോട് തുറന്നു പറഞ്ഞു.
സദാ ഊർജസ്വലനായ അദ്ദേഹം സ്വന്തമായി ബൈബിൾ നല്കാമെന്ന് സമ്മതിച്ചു. ഒരാഴ്ചക്കു ശേഷം ഒരു പുതിയ ബൈബിൾ അദ്ദേഹം സമ്പാദിച്ച് എനിക്കു സമ്മാനിച്ചു. വിലമതിക്കാനാവാത്ത ആ സമ്മാനത്തിന്റെ വില ഞാൻ അദ്ദേഹത്തിനു നല്കിയെങ്കിലും അദ്ദേഹമത് വാങ്ങാൻ കൂട്ടാക്കിയില്ല. ആ തുക ചാരിറ്റിക്കു വേണ്ടി വിനിയോഗിക്കുവാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്.
ഡിസംബർ 25 നുള്ള പാതിരാകുർബ്ബാനയിൽ പങ്കെടുത്തു പ്രാർത്ഥിക്കണമെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. ജോലി സംബന്ധമായി തൃശൂർ ജില്ലയിൽ താമസിക്കുമ്പോളാണ് 'കാഞ്ഞാണി' പള്ളിയിൽ വെച്ച് ആ ആഗ്രഹം നിവർത്തിക്കുന്നത്. സുഹൃത്ത് ടോണിയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ അവനോട് ആഗ്രഹം തുറന്നു പറയുകയായിരുന്നു. ക്രിസ്മസ് കരോളും പുൽക്കൂടും ട്രീയും വിഭവസമൃദ്ധമായ ഭക്ഷണവുമൊക്കെ പവിത്രമായ ഓർമ്മയായി അവശേഷിക്കുന്നു.
ബാല്യകാലത്ത് ഉണ്ടായ ഒരു അനുഭവം ഇനി പറയാം. ചേർത്തല താലൂക്കിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക കടൽത്തീരത്തുനിന്ന് അല്പം മാത്രം ഉള്ളിലായതിനാൽ പെരുന്നാൾ കൂടാനെത്തുന്നവരെല്ലാം വൈകിട്ട് അസ്തമയം കാണാനായി ബീച്ചിലെത്തുക പതിവാണ്. ബൈബിൾ വായിച്ച എനിക്ക് യേശുവിന്റെ ക്രൂശിതരൂപം സ്വന്തമാക്കണമെന്ന് കലശലായ മോഹം ഉണ്ടായിരുന്നു. പെരുന്നാളിന് കടകളായകടകളിലൊക്കെ മനോഹരമായ, അലങ്കരിക്കപ്പെട്ട പല ഭാവങ്ങളിലുള്ള തിരു രൂപങ്ങൾ വില്പനയ്ക്കായി നിരത്തി വച്ചിരുന്നു. വില തിരക്കിയപ്പോൾ താങ്ങാനാവാത്ത രീതിയിൽ വളരെ കൂടുതൽ. സ്ഥിരവരുമാനമില്ലാത്ത, നിർധനരായ മാതാപിതാക്കൾക്ക് അവയുടെ വില അപ്രാപ്യമായ ഒന്നായിരുന്നു. സ്വാഭാവികമായും വളരെ ദു:ഖം തോന്നി. കരഞ്ഞില്ല എന്നേയുള്ളൂ.
അസ്തമയം കാണാനും ഉത്സാഹം തോന്നിയില്ല. കടലിൽ തിരകളിൽ കാൽ നനച്ചു. തീരത്ത് നല്ല തിരക്കായിരുന്നു. അദ്ഭുതകരമായ സംഭവമെന്തെന്നാൽ തിരയടിച്ച് പിൻവാങ്ങിയപ്പോൾ പാദത്തിനു സമീപം സാമാന്യം വലിപ്പമുള്ള ഒരു ലോഹനിർമ്മിതമായ ക്രൂശിത രൂപം കിടന്നിരുന്നു. കുനിഞ്ഞ് അതെടുത്തപ്പോൾ അളവില്ലാത്ത ആഹ്ലാദം മനസ്സിൽ അലയടിച്ചു. "കുട്ടികളെപ്പോലെയാകുവിൻ, സ്വർഗരാജ്യം അവരുടേത്" എന്ന് യേശുവിന്റെ തിരുമൊഴിയുണ്ട്. ഒരു പക്ഷേ, നിഷ്കളങ്കമായ ഹൃദയത്തിന് ദൈവം നല്കിയ ഉപഹാരമായിരിക്കാം. ഇന്ന് നിഷ്കളങ്കത കൈമോശം വന്നതിനാൽ ദൈവം അന്നത്തെപ്പോലെ സമീപസ്ഥനാണോ എന്ന് സംശയമുണ്ട്.
ശ്രീകുമാർ ചേർത്തല
കാലങ്ങൾക്കുശേഷവും നമ്മെ വിളിച്ചുണർത്തുന്ന ഓർമകൾക്കുള്ള ഇടമാണിത്. അറിവുപകരുന്നതും സൗഹൃദവും സാഹോദര്യവും ഊട്ടിവളർത്തുന്നതുമായ ഓർമകൾ മാത്രം വായനക്കാരും അയച്ചുതരിക...
sunday@deepika.com
സൺഡേ ദീപിക,
കോളജ് റോഡ്,
കോട്ടയം-686 001