തന്റെ ആദ്യ തിരക്കഥ അമലപോളിനോടു പറയുമ്പോള്‍ വ്യത്യസ്തവും പുതുമയും നിറഞ്ഞ തിരക്കഥയാണെന്ന ഉറച്ച വിശ്വാസം രചയിതാവായ അഭിലാഷ് പിള്ളയ്ക്ക് ഉണ്ടായിരുന്നു. തിരക്കഥ കേട്ട അമലപോളിന്റെ ആദ്യ ചോദ്യം ഇത് നമുക്ക് തമിഴില്‍ ചെയ്താലോ എന്നായി. അഞ്ചു കോടി മുടക്കി ചിത്രം നിര്‍മിക്കാന്‍ അമലപോള്‍ തന്നെ വന്നതോടെ ആത്മവിശ്വാസവും ഇരട്ടിയായി. അങ്ങനെ രാജ്യത്തെ തന്നെ ആദ്യ മുഴുനീള ഫോറന്‍സിക് ക്രൈം ത്രില്ലര്‍ എന്ന വിശേഷണവുമായി കഡാവര്‍ തമിഴില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി രചയിതാവ് അഭിലാഷ് പിള്ള...
കഡാവര്‍ ഒരു സംഭവകഥയാണ്...
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠന ആവശ്യത്തിനുള്ള മൃതദേഹത്തിനു പറയുന്ന പേരാണ് കഡാവര്‍. ഒരു ഫോറന്‍സിക് സര്‍ജന്റെ അന്വേഷണങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പ്രേക്ഷകരോടു പറയുന്നത്. ചെന്നൈയിലെ ഒരു ആശുപത്രി മോര്‍ച്ചറിയിൽ കണ്ട ചില കാഴ്ചകളും ഫോറന്‍സിക് അധ്യാപകനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. ബി. ഉമാദത്തന്റെ "ഒരു സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകം വായിച്ചതുമാണ് തിരക്കഥ എഴുത്തിലേക്ക് എത്തുന്നത്. ഡോ. ഉമാദത്തനെ നേരില്‍ കണ്ടു കഥയില്‍ വരുത്തേണ്ട സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. മലയാളിയായ അനൂപ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പുതിയ തുടക്കം...
സിനിമയോടുള്ള ഇഷ്ടത്താലാണ് ബാംഗ്ളൂരിലെ ജോലി ഉപേക്ഷിച്ച് കൊച്ചിയിലേക്ക് എത്തുന്നത്. സംഗീത സംവിധായകന് രാജാമണി വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. മാമാങ്കത്തിന് ശേഷം എം . പത്മകുമാർ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലർ ചിത്രത്തിന്റെ തിരക്കഥയാണ് ഇനി ഒരുക്കുന്നത്. ആസിഫ് അലിയും, സുരാജുമാണ് മുഖ്യ കഥാപാത്രകങ്ങൾ. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി മലയാളത്തിലും സാന്നിധ്യം അറിയിക്കണം എന്നാണ് ആഗ്രഹം.
സിനിമ കൊച്ചിയിൽ എത്തിച്ചു...
പത്തനംതിട്ട കോന്നി സ്വദേശിയാണ്. കോന്നിയിൽ ബിരുദവും എറണാകുളത്ത് എംബിഎയും പൂർത്തിയാക്കി ബാംഗ്ലൂരിൽ ജോലിക്ക് പ്രവേശിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് തിരികെ കൊച്ചി ഇൻഫോപാർക്കിൽ എത്തിയത്. സിനിമയിലേക്കുള്ള വഴിത്തിരിവും ഈ മടങ്ങി വരവിനുശേഷമായിരുന്നു.
ജഗീഷ് ബാബു
കഡാവര്‍ ഒരു സംഭവകഥയാണ്...
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠന ആവശ്യത്തിനുള്ള മൃതദേഹത്തിനു പറയുന്ന പേരാണ് കഡാവര്‍. ഒരു ഫോറന്‍സിക് സര്‍ജന്റെ അന്വേഷണങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പ്രേക്ഷകരോടു പറയുന്നത്. ചെന്നൈയിലെ ഒരു ആശുപത്രി മോര്‍ച്ചറിയിൽ കണ്ട ചില കാഴ്ചകളും ഫോറന്‍സിക് അധ്യാപകനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. ബി. ഉമാദത്തന്റെ "ഒരു സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകം വായിച്ചതുമാണ് തിരക്കഥ എഴുത്തിലേക്ക് എത്തുന്നത്. ഡോ. ഉമാദത്തനെ നേരില്‍ കണ്ടു കഥയില്‍ വരുത്തേണ്ട സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. മലയാളിയായ അനൂപ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പുതിയ തുടക്കം...
സിനിമയോടുള്ള ഇഷ്ടത്താലാണ് ബാംഗ്ളൂരിലെ ജോലി ഉപേക്ഷിച്ച് കൊച്ചിയിലേക്ക് എത്തുന്നത്. സംഗീത സംവിധായകന് രാജാമണി വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. മാമാങ്കത്തിന് ശേഷം എം . പത്മകുമാർ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലർ ചിത്രത്തിന്റെ തിരക്കഥയാണ് ഇനി ഒരുക്കുന്നത്. ആസിഫ് അലിയും, സുരാജുമാണ് മുഖ്യ കഥാപാത്രകങ്ങൾ. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി മലയാളത്തിലും സാന്നിധ്യം അറിയിക്കണം എന്നാണ് ആഗ്രഹം.
സിനിമ കൊച്ചിയിൽ എത്തിച്ചു...
പത്തനംതിട്ട കോന്നി സ്വദേശിയാണ്. കോന്നിയിൽ ബിരുദവും എറണാകുളത്ത് എംബിഎയും പൂർത്തിയാക്കി ബാംഗ്ലൂരിൽ ജോലിക്ക് പ്രവേശിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് തിരികെ കൊച്ചി ഇൻഫോപാർക്കിൽ എത്തിയത്. സിനിമയിലേക്കുള്ള വഴിത്തിരിവും ഈ മടങ്ങി വരവിനുശേഷമായിരുന്നു.
ജഗീഷ് ബാബു