+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പകരക്കാരൻ തന്ന പണി

എന്‍റെ വീട്ടിലും ഒരു വള്ളമുണ്ടായിരുന്നു - കൊച്ചുവള്ളം. വള്ളത്തിന് വാർഷിക അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. വള്ളങ്ങൾ മാത്രം പണിയുന്ന ഒരു ആശാരിയുണ്ടായിരുന്നു
പകരക്കാരൻ തന്ന പണി
എന്‍റെ വീട്ടിലും ഒരു വള്ളമുണ്ടായിരുന്നു - കൊച്ചുവള്ളം. വള്ളത്തിന് വാർഷിക അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. വള്ളങ്ങൾ മാത്രം പണിയുന്ന ഒരു ആശാരിയുണ്ടായിരുന്നു, പേര് കണ്ണപ്പനാശാരി. കണ്ണപ്പൻ വളരെ തിരക്കുള്ള ആശാരിയാണ്. ഉളിയും കൊട്ടുവടിയും ചിന്തേരും മുഴക്കോലുമൊക്കെ ഒരു സഞ്ചിയിലാക്കി പുറത്ത് തൂക്കിയിട്ട് വളരെ ധൃതിയിൽ നടന്നുപോകാറുണ്ട്.

50 വർഷം മുൻപുവരെ കുട്ടനാട്ടുകാർ തങ്ങളുടെ മക്കളെ ആദ്യം പഠിപ്പിക്കുന്നത് വള്ളം തുഴയാനാണ്. മടലുവെട്ടി തുഴയാക്കി പിള്ളേരുടെ കൈയിൽ കൊടുക്കൂ. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വള്ളം തുഴയും. പെണ്‍കുട്ടികളാണ് സാമാന്യം ഭേദപ്പെട്ട കുടുംബങ്ങളിൽപോലും വീട്ടാവശ്യത്തിന് വള്ളം തുഴഞ്ഞുപോകുന്നത്. കുടിവെള്ളം, കടകളിൽ പോകുക, അങ്ങനെ പല കാര്യങ്ങൾക്കും.മിക്കവീട്ടിലും പലതരത്തിലുള്ള വള്ളങ്ങൾ ഉണ്ടാകും.

കൊച്ചുവള്ളങ്ങൾ മുതൽ കെട്ടുവള്ളങ്ങൾവരെ. ഇന്നുവീട്ടിൽ കാറുണ്ടെന്നുപറയുന്നതുപോലെയാണ് അന്ന് വള്ളം ഉണ്ടെന്ന് കുട്ടനാട്ടുകാരൻ പറയുന്നത്. ഒരു ലിഫ്റ്റ് തരാമോയെന്നു ചോദിക്കുംപോലെയാണ് എന്നെയൊന്ന് ആറിനക്കരെ വിടാമോയെന്ന് ചോദിക്കുക. കുട്ടികൾ അൽപം പത്രാസിലാണ് സ്വന്തം വള്ളത്തിൽ സവാരി.

എന്‍റെ വീട്ടിലും ഒരു വള്ളമുണ്ടായിരുന്നു - കൊച്ചുവള്ളം. വള്ളത്തിന് വാർഷിക അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. വള്ളങ്ങൾ മാത്രം പണിയുന്ന ഒരു ആശാരിയുണ്ടായിരുന്നു. പേര് കണ്ണപ്പനാശാരി. കണ്ണപ്പൻ വളരെ തിരക്കുള്ള ആശാരിയാണ്. ഉളിയും കൊട്ടുവടിയും ചിന്തേരും മുഴക്കോലുമൊക്കെ ഒരു സഞ്ചിയിലാക്കി പുറത്തു തൂക്കിയിട്ട് വളരെ ധൃതിയിൽ നടന്നുപോകാറുണ്ട്. ഒരു വർഷം മുൻപ് ഇടപാടുചെയ്താലേ പണിക്കുകിട്ടൂ.

അങ്ങനെ ഞങ്ങളുടെ വള്ളത്തിനും വാർഷികപണിയായി. വള്ളം കഴുകി വൃത്തിയാക്കി കയറ്റിവച്ചു. വള്ളം ഉണങ്ങണമെന്ന് കണ്ണപ്പൻ കൽപ്പിച്ച സമയത്താണ് പകരക്കാരന്‍റെ വരവ്. പകരം ഒരു വള്ളംവന്നാൽ അതിൽ തുഴഞ്ഞ് പരിചയിക്കണം, മറിക്കുന്ന പകരക്കാരനുണ്ട്. ട്രയൽ നടത്തണമെന്ന് ഇപ്പോൾ പറയും.

ഞങ്ങളുടെ നാടിന്‍റെ ഭൂമിശാസ്ത്രംകൂടി അൽപം പറയണമല്ലോ. സുന്ദരമായ നാട്, പന്പാനദി (ഇന്നത്തെ അല്ല) നിർഗളിക്കുന്ന നാട്, കണ്ണീർപോലത്തെ വെള്ളം, നദിയുടെ തീരത്ത് കല്ലൂർക്കാട് പള്ളി, അങ്ങാടി, സ്കൂൾ, സമൃദ്ധമായി വെള്ളം ഒഴുകുന്ന തോടുകൾ. ഇവ ആഴത്തിലും പരപ്പിലും വ്യത്യസ്തമാണ്.

ഇന്നത്തെപ്പോലെ വീടും നാടും ഉപേക്ഷിച്ചുപോകേണ്ടിവന്നിട്ടില്ല. എത്ര മഴയുണ്ടായാലും വെള്ളപ്പൊക്കം ഉണ്ടായാലും രണ്ടോ നാലോ ദിവസങ്ങൾ കഴിയുന്പോൾ വെള്ളം തോടുകളുടെ കൈവഴികളിലൂടെ ആറ്റിലും പിന്നെ വേന്പനാട്ടുകായലിലും പതിക്കും. കോട്ടയം, ചങ്ങനാശേരി, ആലപ്പുഴയിൽ നിന്നുമുള്ള ചരക്കുവള്ളങ്ങൾ നിർബാധം സഞ്ചരിച്ചിരുന്നത് ഈ തോടുകളിലൂടെയാണ്.

അങ്ങനെ ഞാനെന്ന പത്തുവയസ്സുകാരൻ പകരക്കാരനിൽ ഒരുദിവസം രാവിലെ ഏഴുമണിക്ക് കടയിൽ പോയിട്ട് ആറ് കഴിഞ്ഞ് വീടിന്‍റെ മുന്നിൽകൂടി ഒഴുകുന്ന തോട്ടിലേക്ക് പ്രവേശിച്ചതും, തുഴ കൈയിൽനിന്നും വെള്ളത്തിലേക്ക് വീണുപോയി, അതേ വേഗത്തിൽ ഞാനും തോടും ആറും സംഗമിക്കുന്ന വെള്ളത്തിലേക്ക്, പത്തുവയസുകാരൻ തോടിന്‍റെ അഗാധതയിലേക്ക് താണുപോയി.

അടുത്ത കൊവേന്തപ്പള്ളിയിലെ അച്ചന്മാർ “ഈശോ” എന്നു പഠിപ്പിച്ചിരുന്നതുകൊണ്ട് ഞാനും ഈശോ എന്നു വിളിച്ചുകൊണ്ടിരുന്നു. താഴേക്കുപോയ അതേവേഗത്തിൽ ഞാൻ വെള്ളത്തിനു മുകളിൽ വന്നു. എന്‍റെ പകരക്കാരനായ വള്ളം എന്നെ ഉപേക്ഷിച്ചപോലെ വളരെ ദൂരെപോയി. രാവിലത്തെ സമയമായതുകൊണ്ട് മറ്റാരും ശ്രദ്ധിക്കാനില്ല. തുടർച്ചയായ മുങ്ങലും പൊങ്ങലുംകൊണ്ട് ഞാനേതാണ്ട് കരയോടടുത്തു.

ഒരു കണ്ടൽചെടിയിൽ എനിക്ക് പിടിത്തംകിട്ടി. ഒരാമയെപ്പോലെ ഞാൻ കരയിലേക്ക് വലിഞ്ഞുകയറി, ക്ഷീണിതനായി ഞാൻ ചെളിയിൽ കിടന്നു. ദൂരെ മനുഷ്യശബ്ദം എനിക്കുകേൾക്കാം. ഇത്രയും ആയപ്പോൾ അടുത്ത വീട്ടിലെ ചേട്ടത്തി എന്നെ കണ്ടു. ഒരു വള്ളക്കാരനോട് എന്നെ സഹായിക്കാൻ പറഞ്ഞു. അയാൾ ഞാൻ തമാശയ്ക്കുവേണ്ടി വെള്ളത്തിൽ സല്ലാപം നടത്തുന്നു എന്നു വിചാരിച്ച് ഒരു നല്ല സമരിയാക്കാരൻ ആകാനാഗ്രഹിക്കാതെ എന്നെ വിട്ടുപോയി.

കാറ്റിന്‍റെ ഗതിമാറി, എന്‍റെ പകരക്കാരൻ എന്‍റെ തീരത്ത് അണഞ്ഞു. മരത്തിന്‍റെ കൊന്പൊടിച്ചു തുഴയാക്കി ഞാൻ വീട്ടിൽ തിരിച്ചെത്തി. ഒന്നും സംഭവിക്കാഞ്ഞതുകൊണ്ട് ഒരു ചർച്ചയിൽ കാര്യങ്ങൾ തീർന്നു. ഓർമ്മിക്കുന്പോൾ ഇന്നും അത് ഒരു അദ്ഭുതമായി നിൽക്കുന്നു. ഇന്ന്, ഒരു വള്ളംകൂടി കടന്നുപോകാത്ത തോടുകൾ, ഒഴുക്കു നിലച്ച കുട്ടനാട്, തലങ്ങും വിലങ്ങും റോഡുകൾ - വെള്ളത്തിന്‍റെ ഏറ്റവുമില്ല ഇറക്കവുമില്ല... ഒരു ഓർമ്മ- ഓർമ്മ മാത്രമാണ് ഇപ്പോൾ ബാക്കി.

ടോമി ജോസഫ്