കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര്യനും സുമ കുര്യനും. ഇരുവരുടെയും നാട് കായംകുളം ആണ്. വർഷങ്ങളായി താമസിക്കുന്നത് ഹൈദരാബാദിലാണ്. ജോജോ അക്കൗണ്ടന്റും സുമ ടീച്ചറും ആണ്. വിവാഹത്തിന് ശേഷം ആദ്യത്തെ എട്ടുവർഷം ഇരുവരുടേയും താമസം തറവാട്ടു കുടുംബത്തിൽ തന്നെ ആയിരുന്നു. ജോലി പ്രമാണിച്ച് ആദ്യം ഹൈദരാബാദിലേക്ക് പോയത് ജോജോ ആണ്.
സുമ മക്കളുമായി പിന്നീടാണ് അവിടേക്ക് പോയത്. അന്ന് ജോജോയുടെ മാതാപിതാക്കൾ രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്. ആദ്യം മരിച്ചത് അയാളുടെ അപ്പൻ അപ്പച്ചൻ ആണ്. പിന്നീട് മൂന്നു വർഷത്തിനുശേഷമാണ് അമ്മ മരണമടഞ്ഞത്. ജോജോയുടെ ഭാര്യ സുമയെ ജോജോയുടെ മാതാപിതാക്കൾക്ക് ജീവൻ ആയിരുന്നു. സുമയ്ക്കും അവർ അങ്ങനെ തന്നെയായിരുന്നു.
ഒരു നല്ല കുടുംബിനിക്ക് വേണ്ട കാര്യങ്ങൾ താൻ ഏറെയും കണ്ടും കേട്ടും പഠിച്ചത് തന്റെ അമ്മായി അമ്മയിൽ നിന്നാണ് എന്നാണ് ടീച്ചർ പറഞ്ഞത്. ഒരു അമ്മയും ഭാര്യയും അമ്മായി അമ്മയും വല്യമ്മയും ഒക്കെ എങ്ങനെയായിരിക്കണമെന്ന് താൻ പഠിച്ചത് മുഴുവൻ തന്റെ അമ്മയിൽ നിന്നല്ല അമ്മായി അമ്മയിൽ നിന്നാണ് എന്നാണ് ആ മരുമകളുടെ സാക്ഷ്യം. തനിക്ക് തന്റെ അമ്മായി അമ്മയോടുള്ള അടുപ്പം കൊണ്ടാകാം സ്കൂൾ അടച്ച ശേഷം രണ്ടാഴ്ച തന്റെ ശുശ്രൂഷ കിട്ടിയാണ് തന്റെ അമ്മായി അമ്മ മരണമടഞ്ഞത് എന്ന് പറയുമ്പോൾ ആ മരുമകളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ജോജോ നല്ല അധ്വാനിയാണ്. ധാർമിക ബോധമുള്ള ആളുമാണ്. താനും തന്റെ സഹോദരങ്ങളും നല്ല സ്നേഹത്തിലും ബന്ധത്തിലും ആണെന്നും തന്നെക്കുറിച്ചോ തന്റെ സഹോദരങ്ങൾ നാലുപേരെക്കുറിച്ചോ തങ്ങളുടെ മക്കൾക്കോ ഭാര്യമാർക്കോ മോശമായി ഒന്നും പറയാൻ കഴിയാത്ത വിധം തങ്ങൾക്ക് ജീവിക്കാൻ ആകുന്നത് തങ്ങളുടെ അപ്പനമ്മമാരുടെ നല്ല ശിക്ഷണവും മാതൃകയും മൂലമാണ് എന്നാണ് അയാൾ പറഞ്ഞത്.
ദ്രവ്യാഗ്രഹം തെല്ലും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു തങ്ങളുടെ അച്ചാച്ചൻ എന്നും ആ ഒരു മാതൃക കണ്ടു വളർന്ന തങ്ങളും പണത്തിനും ഭൂസ്വത്തിനും വേണ്ടി അന്യോന്യം കടിപിടി കൂട്ടീട്ടില്ലെന്നും സാമ്പത്തികമായി പിന്നിലായിരുന്ന തങ്ങളുടെ മൂന്നാമത്തെ സഹോദരൻ മാത്തുക്കുട്ടിക്ക് വേണ്ടി കുടുംബത്തിന്റെ മുക്കാൽപങ്കും വിട്ടുകൊടുക്കാൻ തങ്ങൾ ബാക്കി മൂന്നുപേരും തയ്യാറായെന്നും ജോജോ സാക്ഷ്യപ്പെടുത്തുന്നു. ആവശ്യങ്ങളിൽ അന്യോന്യം സഹായിക്കാനും പിന്തുണയ്ക്കാനും ഇന്ന് തങ്ങൾക്കും തങ്ങളുടെ മക്കൾക്കും കഴിയാറുണ്ടെന്ന് ജോജോയും സുമയും വലിയ അഭിമാനത്തോടെ പറയുന്നു.
നശ്വരമായ സ്വത്തിനുവേണ്ടി സ്വന്തം സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും മക്കൾക്കും എതിരായി കേസ് നടത്തുകയും അതിനായി കള്ളസാക്ഷ്യം പറയുകയും അവരുടെ നാശം ആഗ്രഹിക്കുകയും അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഇന്ന് നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടെന്ന കാര്യം വലിയ ഖേദത്തോടെ ആണ് അവർ ഇരുവരും എന്നോട് പങ്കുവച്ചത്. നാട്ടിൽ തങ്ങളുടെ അയൽപക്കത്ത് ജീവിച്ച ചിലരെക്കുറിച്ചെങ്കിലും തങ്ങൾക്ക് അങ്ങനെയൊക്കെ കേൾക്കാൻ ഇടയായിട്ടുണ്ട് എന്നകാര്യം അദ്ഭുതത്തോടെയാണ് അവർ പറഞ്ഞത്. കുടുംബജീവിതം നയിക്കുന്ന പലരെക്കുറിച്ചും അരുതാത്തതു പലതും ഇ ന്നു കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു.
പണ്ട് ഇക്കാര്യങ്ങൾ ഏറെയും പുരുഷന്മാരെക്കുറിച്ചാണ് കേട്ടിരുന്നതെങ്കിൽ ഇന്നത് സ്ത്രീകളെക്കുറിച്ചും പ്രത്യേകിച്ച് ഉത്തമ കുടുംബജീവിതം നയിക്കാൻ കടപ്പെട്ട കുടുംബിനികളെക്കുറിച്ചും കേട്ടു തുടങ്ങിയിരിക്കുന്നു. കുടുംബത്തെക്കാളും മനുഷ്യജീവനെക്കാളും ശ്രേഷ്ഠമായി സ്വത്തിനെ കണ്ടു തുടങ്ങുമ്പോൾ അത് കലഹത്തിലേക്കും കൊലപാതകത്തിലേക്കുപോലും നയിക്കും എന്നത് സത്യമാണ്. മനസ്സാക്ഷിയും മനുഷ്യസ്നേഹവും മാനുഷികജീവനും ഒക്കെ എന്തിനെയുംകാൾ ഉപരി ആണെന്ന വിചാരം തങ്ങളുടെ മക്കൾക്ക് മാതാപിതാക്കൾ നൽകാതെ പോയാൽ ഭാവിയിൽ അരുതാത്തതു പലതും അവരെക്കുറിച്ച് കേൾക്കേണ്ടിവരും. ലജ്ജ തോന്നുന്ന പല കാര്യങ്ങളും അവർ ചെയ്തെന്നുവരും.
മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരകൃത്യങ്ങൾ തന്ത്രപൂർവ്വം അവരുടെ കരങ്ങൾകൊണ്ട് അവർ നിർവഹിച്ചു എന്ന് വരും. മക്കളെക്കുറിച്ച് മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും ലജ്ജിക്കാൻ ഇട വരാതിരിക്കുന്നതിന് മനസ്സാക്ഷിയെ മാനിക്കാൻ, മനസ്സാക്ഷിയുടെ സ്വരത്തിന് ചെവികൊടുക്കാൻ അവരെ പഠിപ്പിക്കുക. മറ്റെന്തിനേയുംകാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കാൻ അവരെ പരിശീലിപ്പിക്കുക. അതിന് മാതൃക നൽകുക.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
സുമ മക്കളുമായി പിന്നീടാണ് അവിടേക്ക് പോയത്. അന്ന് ജോജോയുടെ മാതാപിതാക്കൾ രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്. ആദ്യം മരിച്ചത് അയാളുടെ അപ്പൻ അപ്പച്ചൻ ആണ്. പിന്നീട് മൂന്നു വർഷത്തിനുശേഷമാണ് അമ്മ മരണമടഞ്ഞത്. ജോജോയുടെ ഭാര്യ സുമയെ ജോജോയുടെ മാതാപിതാക്കൾക്ക് ജീവൻ ആയിരുന്നു. സുമയ്ക്കും അവർ അങ്ങനെ തന്നെയായിരുന്നു.
ഒരു നല്ല കുടുംബിനിക്ക് വേണ്ട കാര്യങ്ങൾ താൻ ഏറെയും കണ്ടും കേട്ടും പഠിച്ചത് തന്റെ അമ്മായി അമ്മയിൽ നിന്നാണ് എന്നാണ് ടീച്ചർ പറഞ്ഞത്. ഒരു അമ്മയും ഭാര്യയും അമ്മായി അമ്മയും വല്യമ്മയും ഒക്കെ എങ്ങനെയായിരിക്കണമെന്ന് താൻ പഠിച്ചത് മുഴുവൻ തന്റെ അമ്മയിൽ നിന്നല്ല അമ്മായി അമ്മയിൽ നിന്നാണ് എന്നാണ് ആ മരുമകളുടെ സാക്ഷ്യം. തനിക്ക് തന്റെ അമ്മായി അമ്മയോടുള്ള അടുപ്പം കൊണ്ടാകാം സ്കൂൾ അടച്ച ശേഷം രണ്ടാഴ്ച തന്റെ ശുശ്രൂഷ കിട്ടിയാണ് തന്റെ അമ്മായി അമ്മ മരണമടഞ്ഞത് എന്ന് പറയുമ്പോൾ ആ മരുമകളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ജോജോ നല്ല അധ്വാനിയാണ്. ധാർമിക ബോധമുള്ള ആളുമാണ്. താനും തന്റെ സഹോദരങ്ങളും നല്ല സ്നേഹത്തിലും ബന്ധത്തിലും ആണെന്നും തന്നെക്കുറിച്ചോ തന്റെ സഹോദരങ്ങൾ നാലുപേരെക്കുറിച്ചോ തങ്ങളുടെ മക്കൾക്കോ ഭാര്യമാർക്കോ മോശമായി ഒന്നും പറയാൻ കഴിയാത്ത വിധം തങ്ങൾക്ക് ജീവിക്കാൻ ആകുന്നത് തങ്ങളുടെ അപ്പനമ്മമാരുടെ നല്ല ശിക്ഷണവും മാതൃകയും മൂലമാണ് എന്നാണ് അയാൾ പറഞ്ഞത്.
ദ്രവ്യാഗ്രഹം തെല്ലും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു തങ്ങളുടെ അച്ചാച്ചൻ എന്നും ആ ഒരു മാതൃക കണ്ടു വളർന്ന തങ്ങളും പണത്തിനും ഭൂസ്വത്തിനും വേണ്ടി അന്യോന്യം കടിപിടി കൂട്ടീട്ടില്ലെന്നും സാമ്പത്തികമായി പിന്നിലായിരുന്ന തങ്ങളുടെ മൂന്നാമത്തെ സഹോദരൻ മാത്തുക്കുട്ടിക്ക് വേണ്ടി കുടുംബത്തിന്റെ മുക്കാൽപങ്കും വിട്ടുകൊടുക്കാൻ തങ്ങൾ ബാക്കി മൂന്നുപേരും തയ്യാറായെന്നും ജോജോ സാക്ഷ്യപ്പെടുത്തുന്നു. ആവശ്യങ്ങളിൽ അന്യോന്യം സഹായിക്കാനും പിന്തുണയ്ക്കാനും ഇന്ന് തങ്ങൾക്കും തങ്ങളുടെ മക്കൾക്കും കഴിയാറുണ്ടെന്ന് ജോജോയും സുമയും വലിയ അഭിമാനത്തോടെ പറയുന്നു.
നശ്വരമായ സ്വത്തിനുവേണ്ടി സ്വന്തം സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും മക്കൾക്കും എതിരായി കേസ് നടത്തുകയും അതിനായി കള്ളസാക്ഷ്യം പറയുകയും അവരുടെ നാശം ആഗ്രഹിക്കുകയും അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഇന്ന് നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടെന്ന കാര്യം വലിയ ഖേദത്തോടെ ആണ് അവർ ഇരുവരും എന്നോട് പങ്കുവച്ചത്. നാട്ടിൽ തങ്ങളുടെ അയൽപക്കത്ത് ജീവിച്ച ചിലരെക്കുറിച്ചെങ്കിലും തങ്ങൾക്ക് അങ്ങനെയൊക്കെ കേൾക്കാൻ ഇടയായിട്ടുണ്ട് എന്നകാര്യം അദ്ഭുതത്തോടെയാണ് അവർ പറഞ്ഞത്. കുടുംബജീവിതം നയിക്കുന്ന പലരെക്കുറിച്ചും അരുതാത്തതു പലതും ഇ ന്നു കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു.
പണ്ട് ഇക്കാര്യങ്ങൾ ഏറെയും പുരുഷന്മാരെക്കുറിച്ചാണ് കേട്ടിരുന്നതെങ്കിൽ ഇന്നത് സ്ത്രീകളെക്കുറിച്ചും പ്രത്യേകിച്ച് ഉത്തമ കുടുംബജീവിതം നയിക്കാൻ കടപ്പെട്ട കുടുംബിനികളെക്കുറിച്ചും കേട്ടു തുടങ്ങിയിരിക്കുന്നു. കുടുംബത്തെക്കാളും മനുഷ്യജീവനെക്കാളും ശ്രേഷ്ഠമായി സ്വത്തിനെ കണ്ടു തുടങ്ങുമ്പോൾ അത് കലഹത്തിലേക്കും കൊലപാതകത്തിലേക്കുപോലും നയിക്കും എന്നത് സത്യമാണ്. മനസ്സാക്ഷിയും മനുഷ്യസ്നേഹവും മാനുഷികജീവനും ഒക്കെ എന്തിനെയുംകാൾ ഉപരി ആണെന്ന വിചാരം തങ്ങളുടെ മക്കൾക്ക് മാതാപിതാക്കൾ നൽകാതെ പോയാൽ ഭാവിയിൽ അരുതാത്തതു പലതും അവരെക്കുറിച്ച് കേൾക്കേണ്ടിവരും. ലജ്ജ തോന്നുന്ന പല കാര്യങ്ങളും അവർ ചെയ്തെന്നുവരും.
മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരകൃത്യങ്ങൾ തന്ത്രപൂർവ്വം അവരുടെ കരങ്ങൾകൊണ്ട് അവർ നിർവഹിച്ചു എന്ന് വരും. മക്കളെക്കുറിച്ച് മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും ലജ്ജിക്കാൻ ഇട വരാതിരിക്കുന്നതിന് മനസ്സാക്ഷിയെ മാനിക്കാൻ, മനസ്സാക്ഷിയുടെ സ്വരത്തിന് ചെവികൊടുക്കാൻ അവരെ പഠിപ്പിക്കുക. മറ്റെന്തിനേയുംകാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കാൻ അവരെ പരിശീലിപ്പിക്കുക. അതിന് മാതൃക നൽകുക.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com