മരട്: നെട്ടൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശം. ഇന്നു പുലര്‍ച്ചെ നാലോടെയാണ് നിയോക്രാഫ്റ്റ് സൈന്സിന്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. മരട് നഗരസഭയിലെ ഇരുപത്തി മൂന്നാം വാര്‍ഡിലുള്ള ജൂബിലി റോഡിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കടവന്ത്ര സ്വദേശി വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പരസ്യ ബോര്‍ഡുകളും മറ്റു നിര്‍മാണ സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനവും അഗ്നിക്കിരയായി, ആളപായമില്ല. സമീപവാസികളാണ് പോലീസിലും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്.
തൃപ്പൂണിത്തുറ, കടവന്ത്ര, അരൂര്‍ എന്നിവിടങ്ങളില്‍നിന്നു ഫയര്‍ ഫോഴ്സെത്തി ഒരു മണിക്കൂര്‍ ശ്രമപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സ്ഥാപന ഉടമ പറയുന്നു.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പരസ്യ ബോര്‍ഡുകളും മറ്റു നിര്‍മാണ സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനവും അഗ്നിക്കിരയായി, ആളപായമില്ല. സമീപവാസികളാണ് പോലീസിലും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്.
തൃപ്പൂണിത്തുറ, കടവന്ത്ര, അരൂര്‍ എന്നിവിടങ്ങളില്‍നിന്നു ഫയര്‍ ഫോഴ്സെത്തി ഒരു മണിക്കൂര്‍ ശ്രമപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സ്ഥാപന ഉടമ പറയുന്നു.